<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5966787351867614179</id><updated>2012-01-29T06:42:38.983+05:30</updated><category term='ഗസല്‍'/><category term='യാത്ര'/><category term='ലേഖനം'/><category term='കവിത'/><category term='നുറുങ്ങ്'/><category term='ഗദ്യകവിത'/><category term='തോന്നല്‍'/><category term='അനുഭവം'/><category term='കൃസ്തുമസ്'/><category term='അമളി'/><category term='അമര്‍ഷം'/><category term='കുറിപ്പ്'/><category term='നോവലെറ്റ്'/><category term='നീണ്ട കഥ'/><category term='കണ്‍ഫ്യൂഷന്‍'/><category term='പ്രതികരണം'/><category term='കുഞ്ഞിപോസ്റ്റ്'/><category term='ചിത്രങ്ങള്‍'/><category term='ജഗ്ജീത് സിംഹ്'/><category term='കഥ'/><title type='text'>അക്ഷരപ്പച്ച</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://aksharapacha.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default?max-results=100'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>69</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5966787351867614179.post-2380092947185611794</id><published>2011-02-24T06:35:00.004+05:30</published><updated>2011-02-24T07:23:57.140+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='ജഗ്ജീത് സിംഹ്'/><category scheme='http://www.blogger.com/atom/ns#' term='ഗസല്‍'/><title type='text'>മകനേ, നിനക്കായ് മാത്രം ഒരു ഗീതം</title><content type='html'>അദ്ദേഹം കണ്ണട വീണ്ടും കൈലേസ് കൊണ്ട് തുടച്ചു. കണ്ഠത്തിനു മുകളിലുള്ള ലോലമായ മാംസപേശികള്‍ ചെറുതായി ഒന്നു തുടിക്കുന്ന പോലെ. എനിയ്ക്കു അന്നു അപരിചിതമായ ഭാഷയില്‍, മോഹിപ്പിക്കുന്ന ആ സ്വരം ഒഴുകി,&lt;br /&gt;&lt;br /&gt;“ യേ തോ നഹീം കേ ഗം നഹി&lt;br /&gt;ങ്ഹാ മേരീ ആങ്ഖ് നം നഹി”&lt;br /&gt;&lt;br /&gt;താപ വൈദ്യുതി നിലയത്തിലെ പഞ്ച നക്ഷത്ര ഗസ്റ്റ് ഹൌസിന്‍റെ സിറ്റിങ് റൂമിലും ഡൈനിങ് ഹാളിലും മധുശാലയിലെന്നപോലെ ആരവം. പൊട്ടിച്ചിരികള്‍. അദ്ദേഹവും ഞാനും മാത്രം ഈ മുറിയില്‍. രാത്രി എട്ടു മണി കഴിഞ്ഞിരിക്കണം. ഏഴരയ്ക്കു തന്നെ അദ്ദേഹത്തിനു പാടിത്തുടങ്ങണമായിരുന്നു. പക്ഷേ തൊഴിലാളികളുടെ പെട്ടെന്നുള്ള സമരവും ഘേരാവോയും കാരണം പ്രോഗ്രാം വൈകുന്നു. ജില്ലാ കലക്ടരും വൈദ്യുത നിലയത്തിലെ ഉന്നതരും സമരക്കാരെ എങ്ങനെയെങ്കിലും സമാധാനിപ്പിച്ചു കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങാനുള്ള ശ്രമം തുടരുന്നു. അതൊന്നും അദ്ദേഹത്തിനെ ബാധിച്ചില്ല. സിറ്റിങ് റൂമില്‍ അവരോടൊപ്പം കൂടാനുള്ള ക്ഷണം അദ്ദേഹം വിനയപൂര്‍വ്വം നിരസിച്ചിട്ടു ഈ മുറിയില്‍ എന്നോടൊപ്പം. അദ്ദേഹം ശാന്തമായ സ്വരത്തില്‍ സംസാരിച്ചു. സ്വന്തം ബ്രീഫ്കേസില്‍ നിന്നും സ്കോച്ച്കുപ്പിയെടുത്തു തുറന്നു രണ്ടു ചില്ലുഗ്ലാസ്സുകളില്‍ അല്പാല്പം മദ്യം വിളമ്പി.&lt;br /&gt;&lt;br /&gt;“ യൂ ആര്‍ ഒണ്‍ലി അ ലിറ്റില്‍ ഓള്‍ഡര്‍ ദാന്‍ മൈ സണ്‍ ” എന്ന് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് എന്‍റെ നേരേ നീട്ടിയപ്പോള്‍ അതു സ്വീകരിക്കണോ എന്നു ഞാന്‍ ഒരു നിമിഷം ശങ്കിച്ചു. പിന്നെ കൈ നീട്ടി ഗ്ലാസ്സു വാങ്ങി.&lt;br /&gt;&lt;br /&gt;അദ്ദേഹം അടുത്ത ഗസല്‍ മൂളി,&lt;br /&gt;&lt;br /&gt;“സഫര്‍ മേ ധൂപ് തോ ഹോഗീ, ജോ ചല്‍ സകേ തൊ ചലോ”&lt;br /&gt;&lt;br /&gt;പ്രോഗ്രാം പത്തുമണിയ്ക്കെങ്കിലും തുടങ്ങാനാവുമെന്നാണു പ്രതീക്ഷയെന്നു ജനറല്‍ മാനേജര്‍ ഇടയ്ക്കു വന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;“ ഡോണ്ട് വറി, നൌ ഐ ആം സിംഗിങ് ഫോര്‍ ഹിം” എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം ചിരിച്ചു കോണ്ട് മറുപടി പറഞ്ഞു.&lt;br /&gt;&lt;br /&gt;കുഗ്രാമത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കു ഉര്‍ദ്ദു ഗസല്‍ ഒന്നും മനസ്സിലാവില്ലെന്നു മടിയില്ലാതെ ഞാന്‍. ആകെ അറിയാവുന്ന ഗസല്‍ ഗായകര്‍ ഗുലാമലിയും പങ്കജ് ഉധാസുമാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു. ദൂരദര്‍ശനില്‍ വസൂരിക്കലയുള്ള മുഖവുമായി ഗുലാമലി പാടുന്നത് കണ്ടിട്ടുണ്ടെങ്കിലും പാട്ടു ശ്രദ്ധിച്ചിട്ടില്ലെന്നു നാണമില്ലാതെ പറഞ്ഞപ്പോള്‍ അദ്ദേഹം സ്വന്തം ഗ്ലാസ്സില്‍ രണ്ടാമത്തെ ഡ്രിങ്ക് നിറയ്ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;സ്കോച്ചിന്‍റെ നേരിയ സുഖത്തില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ജേസുദാസിന്‍റെ ഹിന്ദി ഗാനങ്ങളെക്കുറിച്ച്. അദ്ദേഹത്തിന്‍റെ ആദ്യ ആല്‍ബത്തെക്കുറിച്ച്. സ്വന്തം മകന്‍ വിവേകിനെക്കുറിച്ച്.&lt;br /&gt;&lt;br /&gt;“ റ്റുടെ ഐ വില്‍ സിങ് ഫോര്‍ യൂ മൈ സണ്‍” അദ്ദേഹം എന്നോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;വേദന കിനിയുന്ന മണിമുഴക്കം പോലെ അദ്ദേഹം എനിക്കു വേണ്ടി പാടി,&lt;br /&gt;&lt;br /&gt;“ ഹാഥോം സേ ഛൂലോ തും”.......&lt;br /&gt;&lt;br /&gt;പിന്നെ&lt;br /&gt;&lt;br /&gt;“തും ഇത്തനാ ജോ മുസ്കുരാ രഹേ ഹോ.........”&lt;br /&gt;&lt;br /&gt;&lt;br /&gt;“ ഝുക്കീ ഝുക്കീ സീ നജര്‍”&lt;br /&gt;&lt;br /&gt;പിന്നീടെപ്പൊഴോ സംഘാടകര്‍ വന്നു, ഞാന്‍ അന്നു പേരു പോലും കേട്ടിട്ടില്ലായിരുന്ന ആ മഹാ ഗായകനെ കൊണ്ടുപോയി........&lt;br /&gt;&lt;br /&gt;ഇന്നു ഇതു തുറന്നെഴുതുമ്പോള്‍ കണ്ണുകളും മനസ്സും ആര്‍ദ്രമാകുന്നു. അന്ന്‍ എനിക്കു വേണ്ടി മാത്രം പാടിയ സമയത്തു, അദ്ദേഹത്തിന്‍റെ ഒരേ ഒരു മകന്‍ അപകടത്തില്‍ മരിച്ചു പോയിട്ടു കുറച്ചു കാലമേ ആയിട്ടുണ്ടായിരുന്നുള്ളൂ എന്നു പോലും എനിയ്ക്ക് അറിയില്ലായിരുന്നു.&lt;br /&gt;&lt;br /&gt;ദൈവമേ, അജ്ഞനായ എനിക്കു നീ കനിഞ്ഞു നല്‍കിയ സ്വപ്നമാണു ജീവിത സമരകാലത്തെ ആ ഗസല്‍ രാത്രി.&lt;br /&gt;&lt;br /&gt;ഇന്നും ചങ്കു പിടയുന്ന ചില ഏകാന്ത രാതികളില്‍ സാന്ത്വനപ്പെടുത്തിക്കൊണ്ട് അദ്ദേഹം എനിക്കു വേണ്ടി മാത്രം പാടും,&lt;br /&gt;&lt;br /&gt;“hazaaroN KHwahishaiN 'eisee ke har KHwahish pe dam nikle&lt;br /&gt;&lt;br /&gt;bohot nikle mere armaaN lekin fir bhee kam niklE"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2380092947185611794?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2380092947185611794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2380092947185611794' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2380092947185611794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2380092947185611794'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2011/02/blog-post_24.html' title='മകനേ, നിനക്കായ് മാത്രം ഒരു ഗീതം'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-3331245411364322628</id><published>2011-02-22T07:25:00.003+05:30</published><updated>2011-02-22T07:43:17.118+05:30</updated><category scheme='http://www.blogger.com/atom/ns#' term='അമളി'/><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>സാന്ദ്ര വള്ളൂക്കാരന്‍</title><content type='html'>കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നതാണു്. യാത്രകള്‍ക്കിടയിലൊന്നില്‍ ഒരു നാലുദിവസം കുടുംബക്കാരോടൊപ്പം. പണ്ട്&lt;br /&gt;സ്കൂളില്‍ പോകുന്നതിനു മുന്‍പ് വെറുതേ കണ്ണു വിയര്‍ത്തുപോയിരുന്ന അനന്തരവന്‍ ഇപ്പോള്‍ കുറച്ചുകൂടെ&lt;br /&gt;മുതിര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍ ‘അനന്തരവന്‍ കഥകള്‍’ കേള്‍ക്കുകയാണു എന്‍റെ പ്രധാന&lt;br /&gt;പണി.&lt;br /&gt;&lt;br /&gt;വൈകിക്കിട്ടിയ മലയാളം ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കി വായിക്കുന്നതിനിടയിലാണു ടീവീ കണ്ടു കൊണ്ടിരുന്ന ചെക്കന്‍റെ&lt;br /&gt;ആത്മഗതത്തിലെ എക്സ്ക്ലമേഷന്‍!&lt;br /&gt;&lt;br /&gt;“ അയ്യോ! യൂറിന്‍ വരെ അടിച്ചു മാറ്റിയോ?”&lt;br /&gt;&lt;br /&gt;സംഭവം റ്റീവി ന്യൂസില്‍ യൂറിയാ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തയാണു. യൂറിയായും യൂറിനും തമ്മിലുള്ള&lt;br /&gt;വ്യത്യാസത്തെക്കുറിച്ചു ഞാന്‍ വളരെ സാരഗര്‍ഭമായി, ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ തുനിഞ്ഞതു&lt;br /&gt;കണ്ട് ബോറടിച്ച അവന്‍ തഞ്ചത്തില്‍ പോയി ചെസ്സ് ബോര്‍ഡെടുത്തുകൊണ്ട് വന്ന്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന&lt;br /&gt;മട്ടില്‍ ഒരു നോട്ടം നോക്കി. ചെസ്സു കളിയ്ക്കിടയില്‍ അവന്‍ എനിക്കു പകര്‍ന്ന ജ്ഞാനത്തിന്‍റെ സാരം ഞാന്‍ ചുരുക്കി&lt;br /&gt;പറയാം.&lt;br /&gt;&lt;br /&gt;അവന്‍റെ ആദ്യത്തെ കുട്ടിയ്ക്കു “ ദുക്കു” എന്ന് പേരിടും.ആ പേരു വീട്ടില്‍ മാത്രമേ വിളിയ്ക്കൂ. സ്കൂളില്‍ “ധൃഷ്ടദ്യുംനന്‍”&lt;br /&gt;എന്നായിരിക്കും പേര്. രണ്ടാമത്തെ മകള്‍ക്കു പേരിടാനുള്ള അവകാശം അവന്‍ ദയാപൂര്‍വ്വം ഭാര്യയ്ക്കു കൊടുക്കും.&lt;br /&gt;എന്തൊരു ജെ‌‌ന്‍റര്‍ ഇക്ക്യുറ്റി!!! പിന്നെ അവന്‍റെ വീട്ടില്‍ അവനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാവൂ. നല്ല പണക്കാരന്‍&lt;br /&gt;ആകുമെന്നുള്ളതു കൊണ്ട് അവന്‍ അമ്മ, അഛന്‍, അമ്മൂമ്മ, അമ്മാവന്‍ ഇത്യാദി അസ്മാദികള്‍ക്കു വേറെ വേറേ വീടു&lt;br /&gt;വച്ചു കൊടുക്കുകയോ വാടകയ്ക്കു എടുത്തു കൊടുക്കുകയോ ചെയ്യും. കൂടെ താമസിക്കുന്ന പരിപാടി വേണ്ടേ വേണ്ട!&lt;br /&gt;&lt;br /&gt;സംസാരം സ്കൂളിലെ വിശേഷങ്ങളിലേയ്ക്കായി. കുറേ പരീക്ഷകളിലായി അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആണു. സെക്കന്‍റ്&lt;br /&gt;ആവുന്നതു മോശമല്ലെന്നു ഞാന്‍ വിശദീകരിച്ചു. “ നൈസ് പീപ്പുള്‍ ഫിനിഷ് സെക്കന്‍റ്” എന്ന തത്വം മാധവ്&lt;br /&gt;ഗോഡ്ബോളേയുടെ ‘അണ്‍ ഫിനിഷ്ഡ് ഇന്നിങ്സ്’എന്ന പുസ്തകവും കോട്ടു ചെയ്തു ഞാന്‍ വിശദീകരിച്ചു. എന്നാലും&lt;br /&gt;ക്ലാസ്സ് ഫസ്റ്റ് ആകാന്‍ ശ്രമിക്കണം എന്നു ഉപദേശിച്ചു കഴിഞ്ഞപ്പോഴാണു അവന്‍ ആ ഭീകര രഹസ്യം എന്നോടു തുറന്നു&lt;br /&gt;പറഞ്ഞത്.&lt;br /&gt;&lt;br /&gt;ക്ലാസ്സില്‍ സാധാരണ ഫസ്റ്റ് വരുന്നത് സാന്ദ്ര വള്ളൂക്കാരന്‍ എന്നൊരു മലയാളി പെണ്‍കുട്ടി ആണു. അവളാകട്ടെ ഇവ്ന്‍റെ&lt;br /&gt;ബെസ്റ്റ് ഫ്രണ്ടും!. ഭാവിയില്‍ ഒരു പക്ഷേ അവള്‍ ‘ദുക്കു’വിന്‍റെ അമ്മയായേയ്ക്കും. അവളെ ഒന്നാം സ്ഥാനത്തു തന്നെ നില&lt;br /&gt;നിര്‍ത്താന്‍ വേണ്ടി ഇവന്‍ വേണമെന്നു വച്ച് ഒന്നോ രണ്ടോ ക്വസ്റ്റ്യന്‍റെ ഉത്തരം തെറ്റിച്ചെഴുതും. അങ്ങനെ പ്രണയത്തിനു&lt;br /&gt;വേണ്ടി ത്യാഗം സഹിച്ചാണ് അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആവുന്നത്. “അമ്പട വീരാ” എന്നു ഞാന്‍ പറയാനോങ്ങിയിട്ടു വേണ്ടെന്നു വച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ദിവസവുമുള്ള ഫോണ്‍ വിളികളില്‍ ഒന്നില്‍ സഹോദരി, ഇവന്‍ സ്കൂള്‍ ഫസ്റ്റായെന്നു&lt;br /&gt;പറഞ്ഞു. അപ്പോള്‍ സാന്ദ്രാ വള്ളൂക്കാരന്‍റെ സംഭവം ഞാന്‍ അവളോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;“ ഏയ് , അതൊക്കെ അവന്‍ ചുമ്മാ ഉണ്ടാക്കി പറയുന്നതാണു. ഏട്ടനല്ലാതെ ആരെങ്കിലും അവന്‍ പറയുന്നതു വല്ലതും&lt;br /&gt;വിശ്വസിക്കുമോ? അവന്‍റെ സ്കൂളിലേ പെണ്‍കുട്ടികള്‍ ഇല്ല. പിന്നയല്ലേ സാന്ദ്രാ വള്ളൂക്കാരന്‍! അത് ആ മോഹന്‍ലാലിന്‍റെ&lt;br /&gt;ഏതോ സിനിമയിലെ നായികയുടെ പേരല്ലേ.”&lt;br /&gt;&lt;br /&gt;&lt;br /&gt;മോഹന്‍ലാലിന്‍റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-3331245411364322628?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/3331245411364322628/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=3331245411364322628' title='51 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3331245411364322628'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3331245411364322628'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2011/02/blog-post_22.html' title='സാന്ദ്ര വള്ളൂക്കാരന്‍'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>51</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-955869607326667436</id><published>2011-02-20T12:53:00.006+05:30</published><updated>2011-02-20T15:50:04.226+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='അമര്‍ഷം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ഇനി മല്‍ക്കാന്‍‌ഗിരിയിലേയ്ക്ക്</title><content type='html'>നല്ലതൊന്നും എഴുതാനില്ലാഞ്ഞിട്ടും, നന്നായി എഴുതാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും കാരണം കുറേക്കാലമായി&lt;br /&gt;ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എഴുതാനുള്ള ത്വര തിരിച്ചു തരുന്ന പുത്തന്‍ വാജിതൈല&lt;br /&gt;കണ്ടുപിടുത്തവുമായി കേരളത്തിലെ ഏതെങ്കിലും ഒരു ലോകപ്രസിദ്ധ വൈദ്യര്‍ ടി വീ യില്‍ പ്രത്യക്ഷപ്പെടുമെന്നു വെറുതേ&lt;br /&gt;മോഹിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇന്നു ഒരു ചെറിയ കുറിപ്പ് എഴുതട്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;ആര്‍ . വിനീത് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഒഡീസായിലെ മല്‍ക്കാന്‍‌ഗിരിയിലെ ജില്ലാകളക്ടര്‍. മര്യാദയ്ക്കു&lt;br /&gt;ഓഫീസിലിരുന്നു മീറ്റിങും ചര്‍ച്ചയുമൊക്കെ ചെയ്തു ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെക്കൊണ്ട് ഫോട്ടോകളും&lt;br /&gt;പത്രക്കുറിപ്പുമൊക്കെ ഇറക്കി വിലസേണ്ട സമയത്തിനു, അയാള്‍ ആദിവാസിഗ്രാമങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍&lt;br /&gt;കഴിയുന്നിടത്തോളം പരിഹരിക്കാന്‍ ശ്രമിച്ചു. ആശാന്‍റെ സ്ഥിരം കലാ പരിപാടിയാണിതെന്നാണു അവിടത്തുകാരും , നേരത്തേ&lt;br /&gt;അയാള്‍ സബ് കളക്ടറായിജോലിചെയ്തിരുന്ന കണ്ഡമാലിലേയും സാധാരണക്കാര്‍ പറയുന്നത്. എന്തായാലും ‘ചിത്രകൊണ്‍ണ്ട’&lt;br /&gt;ഗ്രാമത്തിലെ ഹെല്‍ത്ത്ക്യാമ്പിനു പോയ കളക്ടര്‍ സാബിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ല. അരോ ചിലര്‍&lt;br /&gt;ചിത്രകൊണ്ടയില്‍ വന്നു അടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ വികസനപ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഈ മണ്ടന്‍ കൂടെ&lt;br /&gt;ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഇഞ്ചിനീയര്‍ മാജ്ഛിയുടെ ബൈക്കിന്‍റെ പുറകിലിരുന്ന് ആ ഗ്രാമത്തിലേയ്ക്കു പോയി. പിന്നെ&lt;br /&gt;ഇതുവരെ തിരിച്ചു വന്നിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;മാവോയിസ്റ്റ് സഖാക്കള്‍ ഈ കളക്ടറേയും ആ പാവം ആദിവാസി ഇഞ്ചിനീയറേയും ബന്ദികളാക്കി സര്‍ക്കാറിനോടു&lt;br /&gt;നെഗോസിയേഷന്‍സ് തുടങ്ങിയെന്നു വാര്‍ത്ത. കഴിഞ്ഞ ആഴ്ച്ച അബൂജ്മാഡ് ഏരിയായില്‍ നിന്നും അഞ്ചു ബൂര്‍ഷ്വാ&lt;br /&gt;പോലീസുകാരെ, സ്വാമി അഗ്നിവേശും, ഗൌതം നവലഖായും, വീ. സുരേഷും, കവിതാ ശ്രീവാസ്തവയും അടങ്ങിയ&lt;br /&gt;ആക്റ്റിവിസ്റ്റ് സംഘത്തുനു മുന്‍പില്‍ സഖാക്കള്‍ ജനകീയ കോടതി കൂടി മോചിപ്പിച്ചു കൈ മാറിയത് വലിയ&lt;br /&gt;വാര്‍ത്ത ആയില്ല. ബന്ദികളായത് പാവം സാദാ പോലീസുകാരായതിനാല്‍ സര്‍ക്കാരുകളും പത്രക്കാരും മനുഷ്യാവകാശക്കാരും&lt;br /&gt;ഒന്നും വലുതായി മൈന്‍‌ഡ് ചെയ്തില്ല. ഇതിപ്പോള്‍ കളക്ടറായതു കൊണ്ട് കുറച്ചു ഉഷാറൊക്കെ ഉണ്ടാവുമായിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തായാലും ബര്‍ഖാ ദത്ത് സാറിന്‍റെ എന്‍ ഡീ റ്റീ വി, സംഭവം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം മല്‍ക്കാന്‍‌ഗിരിയില്‍&lt;br /&gt;എത്തിയെന്നു അവരുതന്നെ &lt;a href="http://www.ndtv.com/article/india/ndtv-reaches-inaccessible-malkangiri-86521"&gt;വാര്‍ത്ത&lt;/a&gt; കൊടുത്തിട്ടുണ്ട്. ഇനി ‘മക്ക് സ്റ്റാര്‍ട്ട്സ് ഫ്രം ഹിയര്‍’ എന്നൊരു പുതിയ ടീ വീ ഷോ&lt;br /&gt;തുടങ്ങാം ബര്‍ഖാ സാറിനു. മല്‍ക്കാന്‍‌ഗിരിയില്‍ നിന്നു തന്നെ ആവട്ടെ അതിന്‍റെ ആദ്യത്തെ എപ്പിഡോസ്!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-955869607326667436?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/955869607326667436/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=955869607326667436' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/955869607326667436'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/955869607326667436'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2011/02/blog-post.html' title='ഇനി മല്‍ക്കാന്‍‌ഗിരിയിലേയ്ക്ക്'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-4566746476028959781</id><published>2010-05-16T23:06:00.004+05:30</published><updated>2010-05-17T10:00:25.806+05:30</updated><category scheme='http://www.blogger.com/atom/ns#' term='അമര്‍ഷം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>കമ്പോള നിലവാരം</title><content type='html'>ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.&lt;br /&gt;&lt;br /&gt;ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.&lt;br /&gt;&lt;br /&gt;ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..&lt;br /&gt;&lt;br /&gt;മൂന്നുപേരേയും തല്ലി തല്ലി കൊന്നു.&lt;br /&gt;&lt;br /&gt;ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.&lt;br /&gt;&lt;br /&gt;ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.&lt;br /&gt;&lt;br /&gt;നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.&lt;br /&gt;&lt;br /&gt;ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.&lt;br /&gt;&lt;br /&gt;((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))&lt;br /&gt;&lt;br /&gt;വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.&lt;br /&gt;&lt;br /&gt;വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!&lt;br /&gt;&lt;br /&gt;അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!&lt;br /&gt;&lt;br /&gt;സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-4566746476028959781?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/4566746476028959781/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=4566746476028959781' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/4566746476028959781'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/4566746476028959781'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2010/05/blog-post_16.html' title='കമ്പോള നിലവാരം'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-6284086703259681583</id><published>2010-05-16T11:22:00.006+05:30</published><updated>2010-05-16T18:25:01.484+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ചിന്തല്‍നാറിലെ ശവങ്ങള്‍.</title><content type='html'>എഴുപത്തിആറു ശവങ്ങളിലൊന്നു് മലയാളിയുടേത്.&lt;br /&gt;&lt;br /&gt;ദന്ത്യവാഡയിലെ ചിന്തല്‍നാര്‍ സീ ആര്‍ പീ എഫ് ക്യാമ്പിനടുത്തുള്ള യുദ്ധഭൂമിലെ മണ്ണിലെ രക്തത്തിനു കറുപ്പു നിറം.&lt;br /&gt;&lt;br /&gt;വീഞ്ഞപ്പെട്ടിയുടെ പലക പോലെ വിലകുറഞ്ഞ എന്തോകൊണ്ടു പെട്ടെന്നു ഉണ്ടാക്കിയെടുത്ത എഴുപത്തിആറു ശവപ്പെട്ടികള്‍ ജഗ്ദല്‍‍പൂറിലെ പൊലീസ് ലൈനിലെ മൈതാനത്തു കേന്ദ്രഗൃഹ മന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും, ഗവര്‍ണറുടേയും അന്തിമാഭിവാദനങ്ങള്‍ സ്വീകരിക്കാനായി കാത്തു കിടന്നു.&lt;br /&gt;&lt;br /&gt;മന്ത്രിമാരുടെ സ്പെഷ്യല്‍ പ്ലൈനുകളും ഹെലികോപ്റ്ററുകളും റ്റേക്കോഫ് ചെയ്തുകഴിഞ്ഞാല്‍ ശവങ്ങളുമായി വിമാനം ഡെല്‍ഹിയിലേയ്ക്ക്.&lt;br /&gt;&lt;br /&gt;പിന്നെ അവിടെനിന്നും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും.&lt;br /&gt;&lt;br /&gt;ചിതറിയ ശവശരീരങ്ങള്‍ ചെറുപ്പക്കാരുടേതായിരുന്നു.&lt;br /&gt;&lt;br /&gt;ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍.&lt;br /&gt;&lt;br /&gt;പാവപ്പെട്ട വീട്ടിലെ യുവാക്കള്‍.&lt;br /&gt;&lt;br /&gt;ജീവിക്കാന്‍ വേണ്ടി, കുടുംബപ്രാരാബ്ധങ്ങള്‍ക്കു വിരാമമാവും എന്നു കരുതി സീ ആര്‍ പീ എഫില്‍ ജവാന്മായി പണിയെടുക്കുന്നവര്‍.&lt;br /&gt;&lt;br /&gt;വീട്ടുകാരുടെ വാവിട്ട വിലാപങ്ങള്‍ മാധ്യമക്കാഴ്ച്ചകള്‍.&lt;br /&gt;&lt;br /&gt;ആര്‍ക്കുവേണ്ടിയാണു ഈ ചെറുപ്പക്കാര്‍ ചിന്നിച്ചിതറിയത്?&lt;br /&gt;&lt;br /&gt;എന്തിനുവേണ്ടിയാണ് ഈ അറും കൊല ചെയ്തത്?&lt;br /&gt;&lt;br /&gt;സമത്വ സുന്ദരമായ, ചൂഷണ രഹിതമായ ഒരു നല്ല നാളേയ്ക്കു വേണ്ടി.....!&lt;br /&gt;&lt;br /&gt;മധുര മനോഹര മനോജ്ഞ ചൈനയിലെ ചെയര്‍മാന്‍ മാവോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി......!&lt;br /&gt;&lt;br /&gt;മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി......!&lt;br /&gt;&lt;br /&gt;ഇനിയും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നമുക്കു ഹസാര്‍ ചൌരാസ്സി കീ മായും , ഗോഡ് ഒഫ് സ്മാള്‍ തിങ്സും , മോഹമഞ്ഞയും സമ്മാനിച്ച പ്രിയപ്പെട്ട കഥാകാരികളോടു ചോദിക്കാം.&lt;br /&gt;&lt;br /&gt;വശ്യമായ ഭാഷയില്‍, തീവ്രതയോടെ, ലേഖനങ്ങളെന്ന നാട്യത്തില്‍ ‍അവരെഴുന്ന അനന്തമായ കഥകള്‍ വായിച്ചു നമുക്ക് നമ്മുടെ മോഹങ്ങളെ ചുവപ്പിക്കാം...&lt;br /&gt;&lt;br /&gt;വര്‍ഗ്ഗ ശത്രുക്കള്‍ തുലയട്ടെ!&lt;br /&gt;&lt;br /&gt;വിപ്ലവം ജയിക്കട്ടെ!&lt;br /&gt;&lt;br /&gt;ശവങ്ങള്‍ ചിതറട്ടെ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-6284086703259681583?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/6284086703259681583/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=6284086703259681583' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6284086703259681583'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6284086703259681583'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2010/05/blog-post.html' title='ചിന്തല്‍നാറിലെ ശവങ്ങള്‍.'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-8114353819537253928</id><published>2010-03-02T08:12:00.008+05:30</published><updated>2010-03-02T13:59:36.676+05:30</updated><category scheme='http://www.blogger.com/atom/ns#' term='കണ്‍ഫ്യൂഷന്‍'/><category scheme='http://www.blogger.com/atom/ns#' term='അമര്‍ഷം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>തടയണകള്‍ തകരുമ്പോള്‍</title><content type='html'>ഉറക്കത്തിനിടയില്‍ ഞെട്ടി ഉണരുക, പരവേശവും വെപ്രാളവും തോന്നുക, പെട്ടെന്നു വല്ലാതെ വിയര്‍ക്കുക, ശ്വാസം മുട്ടുക, അനിയന്ത്രിതമായ ഉത്ക്കണ്ഠ ഉണ്ടാവുക.ഇതൊക്കെ തുടങ്ങിയിട്ടു രണ്ടു മൂന്നാഴ്ച ആയി. ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയും സര്‍ ഗംഗാറാം ഹോസ്പ്പിറ്റലിലേയും പരിചയക്കാരായ ഡോക്ടര്‍മാരെ ഒക്കെ മാറി മാറി വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. പഞ്ചസാര, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിന്‍, അല്‍ബുമിന്‍, ബെലുറൂബിന്‍ തുടങ്ങി ഒരുമാതിരിപ്പെട്ട ലവണങ്ങളും , മൂലകങ്ങളും, തന്മാത്രകളും ഒക്കെ ‘ വിത്തിന്‍ റ്റോളറബിള്‍ ലിമിറ്റാ’ണെന്നു കണ്ട് അവര്‍ രക്തചാപം അളന്നു. അവളും മരുന്നിനും മന്ത്രത്തിനും വിധേയയായി നോര്‍മലായിരിക്കുന്നു. ഇവനെ ഇനി സൈക്കാറ്റ്രി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കു കുറിപ്പു കൊടുത്തു വിട്ടാലോ എന്ന് അപ്പോത്തിക്കിരിമാര്‍ ‘ അതി ചിന്ത വഹിച്ചു’ തമ്മില്‍ തമ്മില്‍ സംവദിച്ചു തുടങ്ങിയപ്പോഴാണ് “തോമാസ്സു കുട്ടീ, വിട്ടോടാ” എന്ന മട്ടില്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്നും മുങ്ങിയത്.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദിവാസികളുടെ നാട്ടില്‍ പൊങ്ങി. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു യുക്തി ഭദ്രമായി ചിന്തിച്ചുറപ്പിച്ച്, മുച്ചാണ്‍ വയറിനു വേണ്ടി വീണ്ടും&lt;br /&gt;ജോലി തുടങ്ങാനിരിക്കുമ്പോഴാണ് മാമച്ചന്‍റെ ഫോണ്കോള്‍. മാമച്ചന്‍ ഇട്യ്ക്കിടെ , എന്നു വച്ചാല്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഒക്കെ, ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും അപരിചിതമായ ഒരു ടെലഫോണ്‍ നമ്പറായി പ്രത്യക്ഷപ്പെടും. ഈ മാമച്ചന്‍ ഉസ്താദായ ഒരു ഡോക്ടറാണ്. ഇന്‍ഡ്യയിലും ഇംഗ്ലണ്ടിലും ഒക്കെ പോയി കുറേ വലിയ വലിയ ഡിഗ്രികള്‍ ഒക്കെ പഠിച്ചു പാസായ കേമന്‍. ഉലകം ചുറ്റും വാലിപന്‍. നാടോടി മന്നന്‍. ഇത്രയും മിടു മിടുക്കനായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ക്ക് മാമച്ചന്‍ എന്ന പേര് അത്ര മാച്ചാവുന്നില്ലെന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയില്ലേ? അദ്ദേഹത്തിനു നല്ലൊരു സ്വയമ്പന്‍ നായര്‍ പേര് പൂര്‍വ്വാശ്രമത്തില്‍ ഉണ്ടായിരുന്നു. അതു ചരിത്രത്തിന്‍റെ ഒരു ദശാസന്ധിയില്‍ വച്ച്, എന്നുവച്ചാല്‍ ‘ കള്ളന്‍ പവിത്രന്‍’ എന്ന സിനിമ വന്നതു മുതല്‍ ഇല്ലാതായി. സ്വഭാവഗുണങ്ങളുടെ സവിശേഷത കണക്കിലെടുത്ത് ഞങ്ങള്‍ കൂടെ പഠിച്ചിരുന്നവര്‍ അന്ന് ഏതോ ഒരു ഗുളിക മുഹൂര്‍ത്തത്തില്‍ അവനു മാമച്ചന്‍ എന്നു നാമകരണം നടത്തി. അന്നു മുതല്‍ അവന്‍ നാടിനും നാട്ടാര്‍ക്കും പ്രിയപ്പെട്ട മാമച്ചനായി.&lt;br /&gt;&lt;br /&gt;സ്വന്തം പേര് ഇപ്പോള്‍ അവനു പോലു ഓര്‍മ്മയുണ്ടാകില്ലെന്നു തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളി തുടങ്ങുന്നതു തന്നെ “ എടാ, ഇതു&lt;br /&gt;മാമച്ചനാടാ”എന്നാവില്ലായിരുന്നല്ലൊ. ഇത്തവണ മാമച്ചന്‍റെ രംഗപ്രവേശം കപ്പലോട്ടിയ തമിഴനായാണ്. ജില്ല ദിണ്ഡുക്കലിലെ ഏതോ ഒരു ഉള്‍നാടന്‍&lt;br /&gt;ഗ്രാമത്തില്‍ നിന്ന്. ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെ ജോലിയും രാജിവച്ചു ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തമിഴന്മാരുടെയും കണ്ട&lt;br /&gt;തമിഴത്തികളുടേയും നാഡി പിടിച്ചു നടക്കുകയാണു കശ്മലന്‍.&lt;br /&gt;&lt;br /&gt;ഡയഗണോസ്‌സിന്‍റെ ആറാം തമ്പുരാനായ മാമച്ചനോടു ഞാന്‍ എന്‍റെ പ്രശനം പറഞ്ഞു. നിമിഷാര്‍ദ്ധം കൊണ്ട് ഉത്തരം കിട്ടി.&lt;br /&gt;&lt;br /&gt;“ എടേ , നീ എന്നും ആ മലയാളം ന്യൂസ് ചാനലുകള്‍ കാണുന്ന കലാ പരിപാടി ഒന്നു നിര്‍ത്ത്. തടയണകള്‍ പൊളിയ്ക്കുമോ. പൊളിയ്ക്കില്ലേ, ഇന്നു&lt;br /&gt;പൊളിയ്ക്കുമോ, നാളെ പൊളിയ്ക്കുമോ, കോടതിയില്‍ നിന്നും സ്റ്റേ കിട്ടിമോ കിട്ടില്ലേ, എന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു നിനക്കു ‘ആങ്സൈറ്റി സിന്‍ഡ്രോം’&lt;br /&gt;ആയതാ. ഇവിടെ ഓരോരുത്തര് മുല്ലപ്പെരിയാറിനെക്കുറിച്ചു വിഷമിച്ചിരിക്കുമ്പോഴാ നിന്‍റെ ഒക്കെ ഒരു ഊപ്പ തടയണ!”&lt;br /&gt;&lt;br /&gt;മാമച്ചനു സ്തോത്രം! എന്‍റെ പ്രശനത്തിനു ശാശ്വത പരിഹാരം കിട്ടി. ശാന്തമായ മനസ്സുമായി തടയണകളെ സമീപിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;മാസാമാസം കൃത്യമായി ശമ്പളം കിട്ടുന്ന പണക്കാരനും പെറ്റീബൂര്‍ഷ്വായും ആയ എന്നെപ്പോലൊരുവന്‍ ഒരു കപട ബുദ്ധിജീവിയായി മാറിപ്പോകുന്നതു&lt;br /&gt;സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നുള്ള സത്യം നിങ്ങള്‍ സമ്മതിച്ചു തരുമല്ലോ. ബുജി ആയിക്കഴിഞ്ഞാല്‍ പിന്നെ വിഷയ ദാരിദ്ര്യമില്ലാതാവുന്നു. ഒരു വിഷയത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കു ലാഘവത്തോടെ ചാടിച്ചാടി പോകാനും ലൈസന്‍സ് കിട്ടും. അഥവാ പറയുന്നതു തെറ്റിപ്പോയാല്‍ അഞ്ചോ&lt;br /&gt;പത്തോ കൊല്ലം കഴിഞ്ഞ് നമുക്കു തിരുത്താവുന്നതല്ലേ ഉള്ളൂ. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍ പെടാത്തതു കൊണ്ട് തെറ്റുതിരുത്തല്‍ രേഖകളും മെനയണ്ട.&lt;br /&gt;&lt;br /&gt;എന്തായാലും നീലക്കുറിഞ്ഞികളുടേയും വരയാടുകളുടേയും നാട്ടില്‍ നിന്നും കരിമ്പൂച്ചകളിറങ്ങിയ വേഗത്തില്‍ ഞാന്‍ മനസ്സു മടക്കി. കഴിഞ്ഞ ഒന്നര&lt;br /&gt;മാസമായി നമ്മുടെ നേതാക്കള്‍ക്കും, അധികാരികള്‍ക്കും മീഡിയാ പ്രവര്‍ത്തകര്‍ക്കും തീര്‍ത്ഥയാത്രാകേദ്രമായി ഗൌരീ കുണ്ഡ്പോലെ പ്രശോഭിച്ചിരുന്ന രത്തന്‍ ടാറ്റായുടെ തടയണയെ മറക്കാന്‍ ശ്രമിച്ചു. ടാറ്റായെന്ന ഡ്രാക്കുളയില്‍ നിന്നും രക്ഷപ്പെടാന്‍ തലയണയ്ക്കടിയില്‍ കുരിശ് വച്ച് അല്‍ഫോസാമ്മയെ ധ്യാനിച്ചു.കിടന്നു.&lt;br /&gt;&lt;br /&gt;പതുക്കെ പതുക്കെ വയനാട്ടിലെ പാവപ്പെട്ട ആദിവാസിക്കളുടെ മിച്ചഭൂമി കയ്യേറ്റത്തെക്കുറിച്ചായി ചിന്തകള്‍.&lt;br /&gt;&lt;br /&gt;“ഞാള് ഇബടന്നു പോവൂല്ല. വെടിവെച്ചു കൊന്നാലും പോവൂല്ല”&lt;br /&gt;&lt;br /&gt;എന്നു പറയുന്ന, കേരളത്തിന്‍റെ ദേശീയ വസ്ത്രമായ നൈറ്റിയിട്ട ആദിവാസി വൃദ്ധയും , യുവതിയും. നനവില്ലാത്ത, തീയില്ലാത്ത അവരുടെ കണ്ണുകള്‍. . ജാനുവും, ളാഹ ഗോപാലനും, പിന്നെ നമ്മുടെ മുഖ്യധാരാ പാര്‍ട്ടികളും പറയുമ്പോഴൊക്കെ കുടിലുകെട്ടി കഞ്ഞിയ്ക്കു അടുപ്പൊരുക്കാന്‍ വിധിക്കപ്പെട്ടവര്‍. ചക്രവര്‍ത്തിയുടെ മന്ത്രിയോ വിദൂഷകനോ വന്നു ‘ ഇമ്മിണി വലിയ ഒരൊന്ന്‍’ വരയ്ക്കുമ്പോള്‍ ഇപ്പുറത്ത് മായ്ക്കാതെയും മുറിയ്ക്കാതെയും ചെറുതായിപ്പോകുന്ന ഒന്നുകള്‍.&lt;br /&gt;&lt;br /&gt;കണ്ണേ മടങ്ങുക... കരിഞ്ഞുമലിഞ്ഞുമാശു.....&lt;br /&gt;&lt;br /&gt;&lt;br /&gt;മാക്ട , അമ്മ, ഫെഫ്ക - തിലകന്‍, നെടുമുടി, മോഹന്‍ലാല്‍ - പിന്നെയും മാക്ട, അമ്മ, ഫെഫ്ക; ഉണ്ണിക്കൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി,&lt;br /&gt;ഇന്നസെന്‍റ്; കാനം രാജേന്ദ്രന്‍, ഏഐറ്റിയൂസി, ഇസ്മയേല്‍, എം. ഏ . ബേബി; പിന്നെയും പിന്നെയും മാക്ട, അമ്മ, ഫെഫ്ക, ഈഴവന്മാര്‍, നായന്മാര്‍,&lt;br /&gt;തിലകന്‍, അമ്മ, ഫെഫ്ക....... ഞെട്ടിയുണര്‍ന്നപ്പോള്‍ സുന്ദരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചാര്‍ളിചാപ്ലിന്‍ സിനിമ പോലെയുള്ള ആ സ്വപ്നം പൊലിഞ്ഞ&lt;br /&gt;സങ്കടമായിരുന്നു. ആകാശത്തിലെ താരകള്‍ കണ്ടു മോഹിച്ചവന്‍റെ വീട്ടുമുറ്റത്തു അവ കടലാസ്സു നക്ഷത്രങ്ങളായി ചേതനയറ്റു. വീണ്ടും ആ സ്വപനം കാണണമെന്നു ഞാന്‍ മോഹിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെ “ പിന്നെയും പിന്നെയും ഏതോ കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനം” മനസ്സിലോര്‍ത്തു വീണ്ടും മയങ്ങി.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ചെകുത്താന്‍ ഒരു കൂട്ടുകാരനോടൊപ്പം തെരുവിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കെ, ഒരു വഴിപോക്കന്‍ കുനിഞ്ഞു തറയില്‍നിന്നും എന്തോ എടുത്തു പോക്കറ്റിലിടുന്നതു കണ്ടു.&lt;br /&gt;&lt;br /&gt;ഇനി ഈ കഥ പറഞ്ഞ ആളുടെ ഭാഷയില്‍ തന്നെ വായിക്കൂ,&lt;br /&gt;&lt;br /&gt;The friend said to the devil, "What did that man pick up?" "He picked up a piece of Truth," said the devil.&lt;br /&gt;"That is a very bad business for you, then," said his friend. "Oh, not at all," the devil replied, "I am going to let him organize it."&lt;br /&gt;&lt;br /&gt;I maintain that Truth is a pathless land, and you cannot approach it by any path whatsoever, by any religion, by any sect. That is my point of view, and I adhere to that absolutely and unconditionally. Truth, being limitless, unconditioned, unapproachable by any path whatsoever, cannot be organized; nor should any organization be formed to lead or to coerce people along any particular path. If you first understand that, then you will see how impossible it is to organize a belief. A belief is purely an individual matter, and you cannot and must not organize it. If you do, it becomes dead, crystallized; it becomes a creed, a sect, a religion, to be imposed on&lt;br /&gt;others. ....................The organization becomes a framework into which its members can conveniently fit. They no longer strive after Truth or the mountain-top, but rather carve for themselves a convenient niche in which they put themselves, or let the organization place them, and consider that the organization will thereby lead them to Truth.&lt;br /&gt;&lt;br /&gt;ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗ്രൂംചെയ്തെടുപ്പിച്ചു “ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍” എന്ന സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ അമര്‍ക്കാരനാക്കപ്പെട്ട ജിദ്ദു&lt;br /&gt;കൃഷ്ണമൂര്‍ത്തിയെന്ന ജെ. കൃഷ്ണമൂര്‍ത്തി 1929 തിലെ ഒരു സുപ്രഭാതത്തില്‍ ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍ പിരിച്ചു വിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്.&lt;br /&gt;&lt;br /&gt;&lt;a href="http://www.messagefrommasters.com/Life_of_Masters/Jiddu/Jiddu_Speech_for_Dissolving_Order_of_Star.htm"&gt;( ഇവിടെ)&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സംഘടനകള്‍ എന്തിനു വേണ്ടിയാണോ ലക്ഷ്യമിടുന്നതു അതെല്ലാം മറന്നു മിക്കപ്പോഴും മറ്റെവിടെയൊക്കെയോ പോയി മൂക്കു കുത്തി വിഴുന്നതു കാണുമ്പോള്‍ നമുക്കു ഒരു നിമിഷം ജിദ്ദുവിനേയും ഓര്‍ക്കാം. പബ്ലിക് അഡ്മിനിസ്റ്റ്രേഷനും മാനേജുമെന്‍റും പഠിക്കുന്ന കുട്ടികള്‍ ഈ ഓര്‍ഗനൈസേഷനല്‍ ഡൈനാമിക്സ് അവരുടെ ജാര്‍ഗണിലും പറഞ്ഞു തരും. ഏ. ഓ ഹ്യൂം എന്ന സായിപ്പ് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാനാണ്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് എന്ന എലൈറ്റിസ്റ്റ് സംഘടന ഉണ്ടാക്കിയത്. പിന്നീട് അത് എവിടെ എവിടെ ഒക്കെ എത്തിപ്പെട്ടു എന്നു നമുക്കറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, അസംഖ്യം യുവജന, തൊഴിലാളി, മത, ആള്‍ ദൈവ സംഘടനകള്‍, ആര്‍ എസ്സ് എസ്സ്, ബജ്രംഗദള്‍, ശ്രീരാമസേന, ശിവസേന പാര്‍ട്ടികള്‍,പല പല പേരുകളില്‍ അവതരിക്കുന്ന മുസ്ലീം സംഘടനകള്‍... ഈ ലിസ്റ്റ് എത്ര വേണോ ഉദാഹരണങ്ങള്‍ കൊണ്ടു നീട്ടാം. അതിനിടയിലാണ് ഒരു അമ്മയും , ഫെഫ്കയും മാക്ടയും, മണ്ണാങ്കട്ടയും!&lt;br /&gt;&lt;br /&gt;എന്തായാലും ഇനി ഹര്‍ത്താലിന്‍റെ സമയം. വണ്ടി മുതലാളികളുടേയും വണ്ടിത്തൊഴിലാളികളുടേയും സംഘടനകള്‍ ഒന്നിച്ചു, കൂട്ടായി സമരം നടത്തട്ടെ.&lt;br /&gt;&lt;br /&gt;നമുക്കു സംഘടിച്ചു സ്മാളടിച്ചു ശക്തരാകാം.&lt;br /&gt;&lt;br /&gt;നരച്ച പ്രത്യയ ശാസ്ത്രത്തിന്‍റേയും മതത്തിന്‍റേയും ജാതിയുടേയും ജോലിയുടേയും തൊട്ടതിന്‍റേയും പിടിച്ചതിന്‍റേയും പേരില്‍ സംഘനകളുണ്ടാക്കി അന്യോന്യം പിച്ചിച്ചീന്തുന്ന മനുഷ്യര്‍!  ആ മനുഷ്യ മനസ്സിലെ മലീമസവും ദുര്‍ഗന്ധവമിക്കുന്നതുമായ , ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന മലിന ജലത്തിന്‍റെ തടയണയല്ലേ ആദ്യം തകരേണ്ടത്?&lt;br /&gt;&lt;br /&gt;&lt;br /&gt;അരാഷ്ട്രീയക്കാരനായിപ്പോകുമെന്നുള്ള പെറ്റീബൂര്‍ഷ്വാ ഭയം ഉള്ളതു കൊണ്ട് ഞാന്‍ അങ്ങനെ ചോദിച്ചു് അവസാനിപ്പിക്കുന്നില്ല. സംഘടനയില്ലെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതു കൊണ്ട് ദീപ സ്തംഭം മഹാശ്ചര്യം.&lt;br /&gt;&lt;br /&gt;ആകയാല്‍ ബൂലോക സുഹൃത്തുക്കളേ, വരുവിന്‍ നമുക്കു സംഘടിച്ചു സംഘടിച്ചു ശക്തരാകാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-8114353819537253928?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/8114353819537253928/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=8114353819537253928' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/8114353819537253928'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/8114353819537253928'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2010/03/blog-post.html' title='തടയണകള്‍ തകരുമ്പോള്‍'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-7843530226207223817</id><published>2010-02-09T23:55:00.009+05:30</published><updated>2010-02-13T12:21:34.924+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഛൂക്കര്‍ മേരേ മന്‍ കോ......</title><content type='html'>ഛൂക്കര്‍ മേരേ മന്‍ കൊ........&lt;br /&gt;&lt;br /&gt;ഫാല്‍ഗുന മാസത്തിലെ ഒരു സന്ധ്യയില്‍ ദരിയാഗഞ്ചിലെ തെരുവിലെ പുസ്തകക്കൂമ്പാരങ്ങളുടെ നടുവില്‍ ഞാന്‍ അവളോട് പറയാനോങ്ങിയതാണു്.&lt;br /&gt;&lt;br /&gt;“എന്നെക്കാള്‍ എനിക്കു നിന്നെ....”&lt;br /&gt;&lt;br /&gt;പഴയ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ ഞാന്‍ അവളെ ഒന്നു തൊട്ടു.&lt;br /&gt;&lt;br /&gt;“താജ്മഹാളിലെ ഫോട്ടോകള്‍ ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു”&lt;br /&gt;&lt;br /&gt;അവള്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“സാരമില്ല”&lt;br /&gt;&lt;br /&gt;ദില്ലി ഹാട്ടില്‍ കല്ലുമാലകള്‍ തേടി അവള്‍ അവരോടൊപ്പം പോയി.&lt;br /&gt;&lt;br /&gt;ഞാനോ അരബിന്ദോ മാര്‍ക്കെറ്റിലെ പുസ്തകക്കടകളില്‍ പുതു പുസ്തങ്ങളുടെ മണം മോഹിച്ച്.!&lt;br /&gt;&lt;br /&gt;എന്നിട്ടോ?&lt;br /&gt;&lt;br /&gt;റീഗളിലെ ഉച്ചയിരുട്ടില്‍ അവള്‍ എന്റെ അടുത്ത് ഇരുന്നില്ല....&lt;br /&gt;&lt;br /&gt;വെള്ളിത്തിരയിലെ അമിതാബ് പാടി,&lt;br /&gt;&lt;br /&gt;“ഛൂക്കര്‍ മേരേ മന്‍ കൊ, കിയ തൂനേ ക്യാ ഇഷാരാ..”&lt;br /&gt;&lt;br /&gt;എല്ലാം മറന്നു.&lt;br /&gt;&lt;br /&gt;ഫാല്‍ഗുന മാസത്തിലെ അഞ്ചാം നാളിലോ ആറാം നാളിലൊ അതോ എട്ടാം നാളിലോ നിന്‍റെ അത്തം നക്ഷത്രം?&lt;br /&gt;&lt;br /&gt;എല്ലാം മറന്നു.&lt;br /&gt;&lt;br /&gt;എന്‍റെ ആദ്യ പ്രണയത്തെ വിരല്‍ തൊട്ടുണര്‍ത്തിയ പ്രാണസഖീ.&lt;br /&gt;&lt;br /&gt;“ ബദലാ ഏഹ് മൌസം.....”&lt;br /&gt;&lt;br /&gt;അതെ എല്ലാം മാറിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;മാഘവും ഫാല്‍ഗുനവും ചൈത്രവും വെറുതേ നോക്കിനില്‍ക്കുന്നു&lt;br /&gt;&lt;br /&gt;ഋതു ഭേദങ്ങളുടെ വിരല്‍ സ്പര്‍ശവും കാത്ത്&lt;br /&gt;&lt;br /&gt;“ഛൂക്കര്‍ മേരേ മന്‍ കൊ&lt;br /&gt;&lt;br /&gt;കിയ തൂ നേ ക്യാ ഇഷാരാ..”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-7843530226207223817?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/7843530226207223817/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=7843530226207223817' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7843530226207223817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7843530226207223817'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2010/02/blog-post.html' title='ഛൂക്കര്‍ മേരേ മന്‍ കോ......'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-6037312110130447422</id><published>2009-12-27T19:14:00.007+05:30</published><updated>2009-12-30T21:51:08.903+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ലൊഹാണ്ടിഗുഡയിലെ ഉപനയനം</title><content type='html'>ഏഴാമത്തെ തിര ആദ്യ പ്രണയം പോലെ ആര്‍ത്തിരമ്പി വന്നു. പിന്നെ മുരണ്ട് മൂളി, വന്ന വഴിയേ തിരിച്ച് പോയി. ‘ നല്ല പ്രതീക്ഷകളുടെ മുനമ്പില്‍’ ചാറ്റല്‍ മഴ. കരുവാളിച്ച അറ്റ്ലാന്‍റികിനെ നീല ഹിന്ദുമഹാസാഗരം പ്രാകൃത ഭാവം പൂണ്ട് കണ്ണും പൂട്ടി പുണരുന്നു,മനസ്സില്ലാമനസ്സോടെ. നിറമില്ലാത്ത മഴത്തുള്ളികളില്‍ കുതിര്‍ന്ന് കക്ക പെറുക്കിയെടുക്കുന്ന വൃദ്ധയായ ട്യൂറിസ്റ്റിനെ സഹായിക്കുന്ന നിഹാരിക്കാ ഭട്ട്നാഗറെ എവിടെ വച്ചാണ് മുന്‍പു കണ്ട് മറന്നത്?&lt;br /&gt;&lt;br /&gt;ജോ ബെര്‍ഗില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഹൈക്കമ്മീഷന്‍ നിയോഗിച്ചതാണ് നിഹാരിക്കയെ. പിന്നീടുള്ള യാത്രയില്‍ മുഴുവനും എസ്കോര്‍ട്ടായി അവളുമുണ്ടായിരുന്നു. ഇപ്പോള്‍ കേപ്പ് ഒഫ് ഗുഡ്‌ഹോപ്പിലെ ആഫ്രിക്കന്‍ മഴത്തുള്ളികളില്‍ അവള്‍ ആര്‍ദ്രമായി മന്ദഹസിക്കുന്നു.&lt;br /&gt;&lt;br /&gt;“സര്‍, സന്ധ്യകഴിഞ്ഞു ഒറ്റയ്ക്കു അപരിചിതമായ വഴികളിലൂടെ നടക്കരുതെന്നു എല്ലാരോടും പറയണം. സുരക്ഷിതമല്ല. കറുമ്പന്മാരുടെ ഗാങുകള്‍ ഉണ്ട്. പിടിച്ചു പറിയ്ക്കും, അറ്റാക്ക് ചെയ്യും......”&lt;br /&gt;&lt;br /&gt;നിഹാരിക്ക അടുത്തകാലത്തു ജോഹനസ് ബെര്‍ഗില്‍ നടന്ന കുറ്റകൃത്യങ്ങള്‍ വിവരിച്ചു തുടങ്ങി. കുറച്ചുപേര്‍ക്കു മണ്ടേലാസ്ക്വയറിലെ ഇന്‍ഡ്യന്‍ റെസ്റ്റൊറെന്‍റില്‍ പോകണം. മറ്റുചിലര്‍ക്കു ഷോപ്പിങ് മാളുകളിലും നഗരത്തിലെ മുന്തിയ കാസിനോയിലും കറങ്ങണം. പ്രിട്ടോറിയയില്‍ പോകണം. സണ്‍സിറ്റിയില്‍ സ്വര്‍ണ്ണഖനികളില്‍, അങ്ങനെ എല്ലാവര്‍ക്കും വേണ്ടി നിഹാരിക്ക മന്ദഹസിച്ചുകൊണ്ട് ഓടിനടന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു,&lt;br /&gt;&lt;br /&gt;“ ഹരി സാറിനു എവിടെയാ പോകേണ്ടത്?”&lt;br /&gt;&lt;br /&gt;“നിനക്കിഷ്ടമുള്ളിടത്തേയ്ക്ക്”&lt;br /&gt;&lt;br /&gt;പിന്നെ ജൊഹാനാസ് ബെര്‍ഗിലെ മ്യൂസിക്ക് സ്റ്റോറുകളിലേയ്ക്ക്. ആഫ്രിക്കന്‍ ഗാനങ്ങള്‍.അപ്പാര്‍ത്തീഡിനെതിരായ പ്രസംഗങ്ങളും പാട്ടുകളും.&lt;br /&gt;&lt;br /&gt;നിഹാരിക്ക പിന്നെ കൊണ്ടു പോയത് ഹൈക്കമ്മീഷനിലെ ഡ്രൈവര്‍ മനോയുടെ വീട്ടില്‍. ബ്ലാക്ക്സും ഇന്‍ഡ്യന്‍ മൈനോറ്റീസും ഏഷ്യാക്കാരും തിങ്ങി താമസിക്കുന്ന പട്ടിണിനിറഞ്ഞ ചേരി.&lt;br /&gt;&lt;br /&gt;“ സര്‍, ദിസ് ഇസ് കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി ഇന്‍ പോവെര്‍ട്ടി”, നിഹാരിക്ക വീണ്ടും മന്ദഹസിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;മനോ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു. മുള്ളന്‍ മുടികളില്‍ വിരലോടിച്ചു കൊണ്ട് ഭാര്യ റോഷനാരായെ പരിചയപ്പെടുത്തി. ഗര്‍ഭിണിയായ റോഷനാര വേച്ചു വേച്ചു വന്നു. കഞ്ഞി പോലെ എന്തോ കുടിയ്ക്കാന്‍ തന്നു. മനോ പത്തൊമ്പതാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തതാണ്.&lt;br /&gt;രാമേശ്വരം,നേപ്പാള്‍,മാഡ്രിഡ് വഴി സ്വിറ്റ്സര്‍ലാന്‍ഡില്‍ രാഷ്ട്രീയാഭയം തേടി ഈ തമിഴ് പുലി. പിന്നിട് ഏതോ ഒരു അന്താരാഷ്ട്രീയ ഉടമ്പടിയിലുടെ പാരീസിലെത്തി. ഫ്രഞ്ച് പൌരത്വവും കിട്ടി. ഇന്‍ഡ്യന്‍ എംബസിയില്‍ ഡ്രൈവറായി. പിന്നെ സൌത്താഫ്രിക്കയിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷനില്‍ എത്തിപ്പെട്ടു.&lt;br /&gt;&lt;br /&gt;ശ്രീലങ്കയില്‍ അവന്‍റെ അമ്മയേയും സഹോദരിയേയും അവര്‍ കൊന്നു. വയസ്സായ അഛന്‍ ഒറ്റയ്ക്ക്. തിരിച്ചു പോകാന്‍ ധൈര്യമില്ല. കൂടെ ഇപ്പോള്‍ റോഷനാരയും. അവളുടെ കഥ ഞാന്‍ ചോദിച്ചില്ല.നിഹാരിക്ക റോഷനാരയുടെ വിരല്‍ പിടിച്ച് ആര്‍ദ്രമായി മന്ദഹസിച്ചു.&lt;br /&gt;&lt;br /&gt;“മനോ, ഇങ്ങനെയൊക്കെ....?”&lt;br /&gt;&lt;br /&gt;മഞ്ഞപ്പല്ലുകള്‍ കാട്ടി മനോ പറഞ്ഞു,&lt;br /&gt;&lt;br /&gt;“വന്നു പെട്ടു,സര്‍. ഒന്നൊന്നും അറിഞ്ഞുകൂടാത്ത പ്രായത്തില്‍... വര്‍ഷം പതിനഞ്ചു കഴിഞ്ഞു. തിരിച്ചു പോയാല്‍ തൂക്കുമരമാണെനിയ്ക്ക്”&lt;br /&gt;&lt;br /&gt;&lt;br /&gt;കൊടുത്ത പണം മനോ മേടിച്ചില്ല. നിഹാരിക്ക പണം വാങ്ങി റോഷനാരയുടെ വിരലുകളില്‍ പിടിപ്പിച്ചു. കുഞ്ഞുണ്ടാകുമ്പോള്‍ ഉടുപ്പു വങ്ങാന്‍! അഭയാര്‍ത്ഥിയുടെ അടുത്ത തലമുറ്യ്ക്കൂള്ള ഭിക്ഷ! റോഷനാരയുടെ വരണ്ട ചിരി നെഞ്ചില്‍ ഉടക്കി.&lt;br /&gt;&lt;br /&gt;കക്ക പെറുക്കിക്കളിച്ച വൃദ്ധയെ ഇപ്പോള്‍ കാണാനില്ല. മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മുന്നില്‍ കൈനിറയെ ഈറന്‍ പ്രോട്ട്യസ് പുഷ്പങ്ങളുമായി നിഹാരിക്കാ ഭട്ട്നാഗര്‍. അവളുടെ ചിരിയിലും മഴയുടെ നനവ്. അവള്‍ പ്രോട്ട്യസിന്‍റെ മിത്തുകളെക്കുടിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു. വെയര്‍ ഹാവ് ഐ സീന്‍ ഹെര്‍ ബിഫോര്‍?&lt;br /&gt;&lt;br /&gt;അവളോട് ചോദിക്കുകതന്നെ.&lt;br /&gt;&lt;br /&gt;“നിഹാരികാ, ഐ തിങ്ക് വീ ഹാവ് മെറ്റ് ബിഫോര്‍, സംവേര്‍”&lt;br /&gt;&lt;br /&gt;ഉത്തരം ഒന്നും പറയാതെ അവല്‍ പിന്നെയും മന്ദഹസിച്ചു.ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലേയ്ക്കുള്ള ഫ്ലൈറ്റില്‍ നിഹാരിക്ക എന്‍റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു, മൌനങ്ങള്‍ക്കിടയില്‍ അവള്‍ പതുക്കെ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ഹരിസര്‍ കണ്ടിട്ടുള്ളത് എന്‍റെ അമ്മയെയാണ്. അനാമികാ ദേബ് ഭട്ട്നാഗര്‍”&lt;br /&gt;&lt;br /&gt;മനസ്സ് കൊടുംകാറ്റിന്‍റെ മുനമ്പായി. ഇവള്‍ ആര്‍ എസ്സ് ബീയുടെ മകള്‍! ആര്‍ എസ്സ് ഭട്ട്നാഗര്‍, ക്ലാസ്സ്മേറ്റ്, റ്റെന്നീസ് ചാമ്പ്യന്‍.ഗവര്‍മെന്‍റ് ജോയിന്‍റ് സെക്രട്ട്രറി ആയിരുന്നു.&lt;br /&gt;&lt;br /&gt;“അമ്മ?”&lt;br /&gt;&lt;br /&gt;“ ആഫ്റ്റര്‍ പപ്പാസ് സൂയിസൈഡ് ഷീ ഇസ് മോസ്റ്റ്ലി ഇന്‍ ലൊഹാണ്ടിഗുഡ വനവാസി കല്യാണ്‍ കേന്ദ്ര ഒണ്‍ളി”&lt;br /&gt;&lt;br /&gt;ഒരു ആവണി അവിട്ടത്തിനാണു ഞാന്‍ ലൊഹാണ്ടിഗുഡയിലെത്തിപ്പെട്ടത്. കുറേ കഷ്ടപ്പെട്ടു. ടാക്സിയും ജീപ്പുമൊന്നും വരാന്‍ തയ്യാറായില്ല. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ മിക്കവാറും എന്നും എന്‍‌കൌണ്ടര്‍ നടക്കുന്ന ഏരിയ. കാട്ടു റോഡൂകളില്‍ മൈന്‍ വിതച്ചിട്ടുണ്ടാവുമെന്ന ഭയം. ഒടുവില്‍ ഒരാള്‍ ട്രാക്ടറില്‍ ലിഫ്റ്റ് തന്നു. ഇന്ദ്രാവതിയിലെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍. ആരെയും കാണാനില്ല. ഉന്തു വണ്ടിയില്‍ ചായ വില്‍ക്കുന്ന ഒരാളെ ഒടുവില്‍ കണ്ടു. ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ വനവാസി കല്യാണ്‍ കേന്ദ്രയിലേയ്ക്കുള്ള വഴി ചോദിച്ചു. 4-5 കിലോമീറ്റര്‍ നടക്കണം.. കൂടെ വരാന്‍ ആരും ഇല്ല. പെട്ടെന്നാണ് നദിക്കരയില്‍ നിന്നൊരു പാട്ടുകേട്ടത്,&lt;br /&gt;&lt;br /&gt;“കുളിച്ചാ കുത്താലം, കുമ്പിട്ടാ പരമസിവം&lt;br /&gt;കുടിച്ചാ നീര്‍മോര്, പുടിച്ചാ നീധാണ്ടീ&lt;br /&gt;സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു&lt;br /&gt;സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു”&lt;br /&gt;&lt;br /&gt;&lt;br /&gt;ലോറി ഓടിക്കുന്ന തമിഴന്മാര്‍, ഇവിടേയും! ഫാക്ടറിയിലേയ്ക്കുള്ള കല്‍ക്കരിയുമായി വരുന്നവര്‍. അവരോടൊപ്പം നദിയില്‍ മുങ്ങിക്കുളിച്ചു. വനവാസി കല്യാണ്‍ കേന്ദ്രയില്‍ കൊണ്ടെത്തിക്കാമെന്നു അവര്‍ കനിഞ്ഞു. പക്ഷേ ഉപനയനം കഴിയണം. ഞാനും കൂടി അവരോടൊപ്പം. പാപങ്ങള്‍ എല്ലാം ഒഴുക്കണം. പുത്തന്‍ പൂണൂല്‍ ധരിക്കണം. അവര്‍ തന്ന പുതിയ പൂണൂല്‍ തര്‍പ്പണം ചെയ്തു, വ്യാഹൃതി ചൊല്ലി, “ ഓം ഭൂര്‍ ഭുവ സ്വാഹ” ......തത് സവിതുര്‍.....ബ്രഹ്മഗ്രന്ധിയും വിഷ്ണുഗ്രന്ധിയും രുദ്രഗ്രന്ധിയും കെട്ടി. ദാനം കിട്ടിയ പൂണൂല്‍ ഇട്ടു. ഉപനയനം കഴിഞ്ഞു. ഇന്ദ്രാവതി പാപങ്ങള്‍ കഴുകി ഒഴുകി.&lt;br /&gt;&lt;br /&gt;&lt;br /&gt;കേന്ദ്രയില്‍ അനാമികയ്ക്കു തിരക്കായിരുന്നു. ആദിവാസി സ്ത്രീകളുടെ മീറ്റിങ് കഴിഞ്ഞെത്തിയിട്ടും അനാമിക സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മുംബയില്‍ നിന്നും വക്കീല്‍ വന്നിട്ടുണ്ട്. ഒരു പീ ഐ എല്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ട് എന്നു പറഞ്ഞൊഴിഞ്ഞു. രണ്ടാം ദിവസം അവള്‍ അല്പം തണുത്ത മട്ടായി.&lt;br /&gt;&lt;br /&gt;“ വൈ ആര്‍ യൂ വേസ്റ്റിങ് യുവര്‍ ടൈം. ആന്‍ഡ് മൈ ടൈം ടൂ. ആര്‍ യൂ നോട്ട് സീയിങ് ദിസ് ബ്ലേറ്റനന്‍റ് വയലേഷന്‍ ഒഫ് ഹൂമന്‍ റൈറ്റ്സ് ഹിയര്‍?”&lt;br /&gt;&lt;br /&gt;&lt;br /&gt;“തിരക്കൊഴിയുമ്പോള്‍ സംസാരിക്കാം അനാമികേ, ആര്‍ എസ്സ് ബീ പറഞ്ഞിട്ടാണു ഞാന്‍ ഇത്ര ദൂരം.....”&lt;br /&gt;&lt;br /&gt;മൌനം.&lt;br /&gt;&lt;br /&gt;അന്നു രാത്രി അനാമിക രോഷത്തോടെ ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചും, അവരുടെ ഭൂമി മള്‍ട്ടിനാഷനത്സ് കയ്യേറ്റം ചെയ്യുന്നതിനെക്കുറിച്ചും, പോലീസിന്‍റെ അക്രമങ്ങളെക്കുറിച്ചും കുറേ സംസാരിച്ചു.&lt;br /&gt;&lt;br /&gt;“ അനാമികേ, ഞാന്‍ വന്നത് നിങ്ങളുടെ മകളെക്കുറിച്ചു സംസാരിക്കാനാണു, ആര്‍ എസ്സ് ബീ വിവരങ്ങള്‍ പറയുമ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു.”&lt;br /&gt;&lt;br /&gt;&lt;br /&gt;“യുവര്‍ ഫ്രണ്ട് ഇസ് മാഡ്. നയന്‍റീന്ത് സെഞ്ചുറി ഫ്യൂഡല്‍ മൈന്‍ഡ് സെറ്റ്..മൈ ഡാട്ടര്‍ നോസ് വാട്ട് ഷീ ഈസ് ഡൂയിങ്”&lt;br /&gt;&lt;br /&gt;&lt;br /&gt;“പതിന്നാലു വയസ്സായ റ്റീന്‍ ഏജ് കുട്ടിയല്ലേ അവള്‍. ഷീ നീഡ്സ് യൂ. നീ എന്‍റെ കൂടെ വരണം”&lt;br /&gt;&lt;br /&gt;അനാമിക ഒന്നും മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;അനാമികയേയും മകളേയും ഡെല്‍ഹിയിലാക്കി ഒരു കൊല്ലത്തെ റ്റ്രൈനിങിനു പോയതാണ് ആര്‍ എസ്സ് ബീ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വീടിനടുത്തുള്ള ചെരുപ്പുകടയിലെ സെയിത്സ്മാന്‍ ചെക്കനു വീട്ടില്‍ അമിത സ്വാതന്ത്ര്യം. രാത്രി 2 -3 മണിവരെ അവന്‍ മകളുടെ മുറിയില്‍.അവനു എല്ലാ ഒത്താശകളും ചെയ്യുന്നത് അനാമിക. അവന് മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോക്കറ്റ് മണിയും ഒക്കെ കൊടുക്കുന്നതും അവള്‍. പല രാത്രികളും അവന്‍ മകളുടെ മുറിയില്‍ തന്നെ ഉറങ്ങും. അവനില്ലാത്ത രാത്രികളില്‍ മകള്‍ രാത്രി 4-5 മണി വരെ അവനുമായി ഫോണില്‍ സംസാരിച്ചിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;“ഹരീ അവനൊരു സ്ക്കൂള്‍ ഡ്രോപ്പൌട്ടാണ്. ഹീ യൂസെസ് ഡ്രഗ്സ്. അവനൊരു സ്ലം ബോയ് എന്നതല്ല പ്രശ്നം. ഒരു രീതിയിലും എന്‍റെ മകള്‍ക്ക് യോജിച്ചവനല്ല. ഷീ ഈസ് ഒണ്‍ളി 14. അനാമികയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു അമ്മയ്ക്കു ഇവനെക്കുറിച്ചൊരു ബ്ലൈന്‍ഡ് സ്പോട്ട് എങ്ങനെ ഉണ്ടായി എന്നെനിക്കു മനസ്സിലാവുന്നില്ല, അനാമികയുടെ പാരന്‍റ്സും ബ്രദേഴ്സുമൊക്കെ പറഞ്ഞു നോക്കി. ഷീ ഇസ് അഡമെന്‍റ്. ഞാന്‍ മകളെ ഊട്ടിയില്‍ റെസിഡന്‍റ് സ്ക്കൂളില്‍ ആക്കി നോക്കി. അനാമിക ഗീവ്സ് ഫ്ലൈറ്റ് ടിക്കറ്റ് ടു ദിസ് ബോയ് റ്റു ഗോറ്റു ഊട്ടി. ഐ റ്റ്രൈഡ് എവെരിതിങ്. പ്ലീസ് ഹെല്‍പ്പ്”&lt;br /&gt;&lt;br /&gt;&lt;br /&gt;ആര്‍ എസ്സ് ബീ കരഞ്ഞു. എന്നാലും ഇതു അവര്‍ തമ്മില്‍ തീര്‍ക്കേണ്ട പ്രശ്നമാണെന്നും എന്‍റെ ഇടപെടല്‍ ഗുണമുണ്ടാക്കില്ലെന്നും തന്നെ എനിക്കു തോന്നി. ഒഴിഞ്ഞു മാറി. പിന്നെ ആര്‍ എസ്സ് ബീ വീണ്ടും വിളിച്ചത് രണ്ട്മൂന്നു മാസങ്ങള്‍ക്കു ശേഷമാണ്. മകള്‍ പഠിത്തം ഇടയ്ക്കു വച്ച് മതിയാക്കി വീട്ടില്‍ വന്നു. അനാമിക ലൊഹാണ്ടിഗുഡയിലെ എന്‍ ജീ ഓ പ്രവര്‍ത്തനങ്ങളുമായി പിരിഞ്ഞു താമസിക്കുന്നു. ഭ്രാന്തനെപ്പോലെയുള്ള അവന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടപ്പോള്‍ ഉള്ളില്‍ കണ്ണീര്‍ ചുരന്നു. അനാമികയെ ഒന്നു കണ്ട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. എന്തെങ്കിലും പോസിറ്റീവായി സംഭവിക്കുമെങ്കിലോ എന്നു കരുതി വന്നതാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;മൂന്നു ദിവസങ്ങള്‍ കൂടെ ഞാന്‍ വനവാസി കല്യാണ്‍ കേന്ദ്രയില്‍ തങ്ങി. അനാമിക തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. ഒഴിഞ്ഞ മനസ്സുമായി ഞാന്‍ മടങ്ങി, പാപങ്ങള്‍ കഴുകി ഒഴുക്കി സംശുദ്ധമാക്കുന്ന ഇന്ദ്രാവതിപ്പുഴയും താണ്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“ഹരി അങ്കിള്‍” ഇവിടെ വന്നതിനു ശേഷം ആദ്യമായാണു അവള്‍ അങ്ങനെ വിളിച്ചത്, “ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കില്‍ ഞാന്‍ തങ്ങുന്നില്ല. വേറോരു ഡെലിഗേഷന്‍ വരുന്നുണ്ട്. യൂണിയന്‍ മിനിസ്റ്ററും മറ്റും.”&lt;br /&gt;&lt;br /&gt;“ ദാറ്റ് ഈസ് ഓക്കേ മോളേ, നിന്‍റെ കുടുംബമൊക്കെ....”&lt;br /&gt;&lt;br /&gt;&lt;br /&gt;“ ആയിട്ടില്ല അങ്കിള്‍” നിഹാരിക ആര്‍ദ്രമായി മന്ദഹസിച്ചു.&lt;br /&gt;&lt;br /&gt;നരച്ച ക്രൂഗര്‍ പാര്‍ക്കിലെ ഒരു വരണ്ട ആഫ്രിക്കന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-6037312110130447422?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/6037312110130447422/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=6037312110130447422' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6037312110130447422'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6037312110130447422'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/12/blog-post.html' title='ലൊഹാണ്ടിഗുഡയിലെ ഉപനയനം'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-6898837537714182829</id><published>2009-10-02T23:39:00.004+05:30</published><updated>2009-10-02T23:56:06.877+05:30</updated><category scheme='http://www.blogger.com/atom/ns#' term='അമര്‍ഷം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍</title><content type='html'>എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”&lt;br /&gt;&lt;br /&gt;“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.&lt;br /&gt;&lt;br /&gt;വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.&lt;br /&gt;&lt;br /&gt;“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”&lt;br /&gt;&lt;br /&gt;&lt;br /&gt;എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.&lt;br /&gt;&lt;br /&gt;സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.&lt;br /&gt;&lt;br /&gt;ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.&lt;br /&gt;&lt;br /&gt;ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.&lt;br /&gt;&lt;br /&gt;&lt;br /&gt;തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”&lt;br /&gt;&lt;br /&gt;അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?&lt;br /&gt;&lt;br /&gt;ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.&lt;br /&gt;&lt;br /&gt;അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”&lt;br /&gt;&lt;br /&gt;റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.&lt;br /&gt;&lt;br /&gt;ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-6898837537714182829?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/6898837537714182829/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=6898837537714182829' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6898837537714182829'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6898837537714182829'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/10/blog-post.html' title='ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-2689094872310128616</id><published>2009-08-09T15:33:00.007+05:30</published><updated>2009-08-11T15:37:27.199+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>വായിക്കാത്തവന്‍റെ സുവിശേഷം</title><content type='html'>തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.&lt;br /&gt;&lt;br /&gt;“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”&lt;br /&gt;&lt;br /&gt;ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍. കഥ കിട്ടി. വേറേയും കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. കേ പീ അപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികളോ തെരഞ്ഞെടുത്ത് കൃതികളോ ഇല്ല. അദ്ദേഹത്തിന്‍റെ മറ്റുകൃതികള്‍ വാങ്ങി. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്‍റെ’ കാലത്ത് വായിക്കാനുള്ള ആര്‍ത്തി മാത്രം. വാങ്ങാന്‍ കാശില്ല. നരേന്ദ്രപ്രസാദ് സാറിന്‍റെ കൈയ്യില്‍ നിന്നും ഇരന്നു വാങ്ങിയാണ് അന്നത് വായിച്ചത്. ഇന്ന് വിലകൊടുത്തു പുസ്തങ്ങള്‍ വാങ്ങാനുള്ള ആര്‍ത്തി മാത്രം മിച്ചം. വായനയുടെ ആവേശം വഴിയിലെവിടെയോ വച്ചു കൊഴിഞ്ഞു പോയി. ഇപ്പോള്‍ ഒന്നോ രണ്ടോ ചാപ്റ്റര്‍ വായിച്ചു മടക്കിവച്ച പുസ്തകങ്ങളാണു ബെഡ് റൂമില്‍ അധികവും. പിന്നീടു കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറി വൃത്തിയാക്കുന്നവര്‍ അതെടുത്തു ഷെല്‍ഫില്‍ വയ്ക്കും. പിന്നെ ഏതെങ്കിലും ഒരു ഞായറാഴ്ച ഷെല്‍ഫ് ഡസ്റ്റ് ചെയ്യുമ്പോള്‍ അവയെ കുറ്റബോധത്തോടെ തലോടും. എന്നാലും പുസ്തകം വാങ്ങലിനു ഒരു കുറവും ഇല്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;“ മാമാ, മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതിയ്ക്കു രെജിസ്റ്റര്‍ വച്ചിട്ടുണ്ട്”&lt;br /&gt;&lt;br /&gt;ഇങ്ഗ്ലീഷു സെക്ഷനിലാണ് രെജിസ്റ്റ്രേഷന്‍. പ്രീ പബ്ലിക്കേഷന്‍ സൌജന്യവും കാണുമായിരിക്കും. വേണ്ട. രെജിസ്റ്റര്‍ ചെയ്തില്ല. മിക്കവാറും സാഹിത്യ പ്രവര്‍ത്തകര്‍ക്കു മരണം കൊടുക്കുന്ന വാഗ്ദാനമാണ് സമ്പൂര്‍ണ്ണ കൃതികള്‍. ഒരു ‘പോസ്റ്റ് ഡെത്ത്’ സൌജന്യം. എന്നെപ്പോലെ പുസ്തങ്ങള്‍ വാങ്ങി ഷെല്‍ഫില്‍ വയ്ക്കുന്നവര്‍ക്കു നല്ല അവസരം. ബഷീര്‍ കൃതികള്‍ക്കും, വയലാര്‍ കൃതിയ്ക്കും അടുത്തു ചേര്‍ത്തു വച്ച് അലങ്കരിക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt;അനന്തരവന്‍ ചെക്കന്‍ കുട്ടികളുടെ സെക്ഷനിലേയ്ക്കു പോയി.&lt;br /&gt;&lt;br /&gt;‘ ലിവിങ് റ്റു റ്റെല്‍ ദ റ്റേല്‍’. മാര്‍ക്വെസ്സിന്‍റെ ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകം.. തിരിച്ചും മറിച്ചും നോക്കി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പഴയ ഒരു സഹപാഠി വന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ പ്രശസ്തന്‍. അവന്‍റെ വകയായി പുത്തന്‍ എഴുത്തുകാരുടെ കുറേ പുസ്തകങ്ങള്‍ കൂടെ തെരെഞ്ഞെടുത്തു തന്നു. മലയാളം സെക്ഷനിലെ കൌണ്ടറിലിരുന്നു വിയര്‍ക്കുന്നവനോടു ആകാശവാണിയുടെ വക ബ്ഡായി,&lt;br /&gt;&lt;br /&gt;“ അയ്യോ, ശശീ, ഈ ഹരിത്തിനെ അറിയില്ലേ, ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാ. നമ്മുടെ ഡീ സീ രവിയുടെ ഒക്കെ അടുത്ത ഫ്രണ്ടാ.”&lt;br /&gt;&lt;br /&gt;ഞാന്‍ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത ഡീ സീ രവിയുടെ സൌഹൃദം എന്നില്‍ അടിച്ചേല്‍പ്പിച്ചത് അല്പം ഡിസ്കൌണ്ടിനു വേണ്ടി. കുറുക്കന്‍. അവന്‍ നന്നാവില്ല. കോളേജില്‍ വച്ചേ ഇതേ പരിപാടിയായിരുന്നു അവന്. പഴയ സൌഹൃദങ്ങളുടെ കാനേഷുമാരി നടത്തി, ആകാശവാണി. കുറേപ്പേരുടെ മൊബൈല്‍ നമ്പരുകള്‍ ബിസ്സ്നസ്സ് കാര്‍ഡാക്കി ഫോര്‍വേഡ് ചെയ്തു. കൂട്ടുകാരില്‍ ഒരുത്തന്‍ ചിക്കന്‍ ഗുനിയ പിടിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും വിടവാങ്ങി. ആകാശവാണി അവന്‍റെ മൊബൈല്‍ നമ്പര്‍ ഡെലീറ്റു ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;എട്ടാം ക്ലാസ്സുകാരന്‍ അഞ്ചാറ് ബുക്കു തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കൌണ്ടറില്‍ വന്നപ്പോള്‍ ഒരു പുസ്തകം മാത്രം.&lt;br /&gt;&lt;br /&gt;“ എന്തെടാ , ബാക്കി ബുക്ക്സ് ഒന്നും മേടിക്കുന്നില്ലേ?”&lt;br /&gt;&lt;br /&gt;“ ഇതു വായിച്ചിട്ടു ഇഷ്ടപ്പെട്ടാ ബാക്കി നാളെ മേടിക്കാം”.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ വില്ലാളി ഈ പ്രായത്തിലേ സെലക്റ്റീവാണല്ലോ. മാത്രവുമല്ല പത്തു മുന്നൂറു പേജുള്ള ഈ പുസ്തകം ഇന്നു തന്നെ വായിച്ചു തീര്‍ക്കാനുള്ള പ്ലാന്‍ ആണ്.ഇവനും പ്രായമാകുമ്പോള്‍ എന്നെപ്പോലെ പുസ്തകങ്ങള്‍ വാങ്ങുക മാത്രം ചെയ്യുന്ന വേതാളം ആവാതിരുന്നാല്‍ മതിയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പുസ്തകങ്ങള്‍ക്കിടയില്‍ വച്ച് നട്ടെല്ലു വേദന അറിഞ്ഞിരുന്നില്ല. ഡീ സീയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസഹനീയമായ വേദന വീണ്ടും. സ്പൈനല്‍ സപ്പോര്‍ട്ട് ബെല്‍റ്റ് ഒന്നു കൂടെ മുറുക്കിക്കെട്ടി. വയ്യ. ഒന്നു ഇരിക്കണം. ഡീ സീ യുടെ കെട്ടിടത്തിന്‍റെ പടിയില്‍ത്തന്നെ ഒരരികില്‍ ഇരുന്നു. എട്ടാം ക്ലാസ്സ് ഒരു പെപ്സിയും കുടിച്ചു അരികില്‍ നില്‍പ്പുണ്ട്. മാധവിക്കുട്ടിയുടെ ഏതു കഥയെക്കുറിച്ചു എസ്സെ എഴുതണമെന്ന അവന്‍റെ ചോദ്യം എന്നെ വലച്ചു. ഏതാ ഇപ്പൊ പറഞ്ഞു കൊടുക്കുക?&lt;br /&gt;&lt;br /&gt;“ നീ ആദ്യം കഥകള്‍ വായിച്ചു നോക്ക്. എന്നിട്ടു നിനക്കു ഇഷ്ടപ്പെട്ടതു ഏതെന്നു പറ.”&lt;br /&gt;&lt;br /&gt;ഉത്തരം അവനത്ര ബോധിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;മുകളിലത്തെ നിലയില്‍ നിന്നും ആരോ കുറേ വെള്ളം താഴോട്ടൊഴിച്ചു. അവിടെ പാര്‍ക്കു ചെയ്തിരുന്ന സ്ക്കൂട്ടറുകളും ബൈക്കുകളും ഒക്കെ നന്നായി നനഞ്ഞു. കെട്ടിട കാവല്‍ക്കാരന്‍റെ തൊപ്പിയും യൂണിഫോമും നനഞ്ഞു. അയാള്‍ മുകളിലേയ്ക്കു നോക്കി തെറി പറയാന്‍ തുടങ്ങി. പിന്നെ ബോധോദയം വന്നവനെപ്പോലെ ചിരിച്ചു കൊണ്ട് തെറി വിളി അബ്രപ്റ്റായി നിറുത്തി.&lt;br /&gt;&lt;br /&gt;സെക്രറ്റേറിയേറ്റ് ഉപരോധിച്ചുകൊണ്ടിരുന്ന കുറേപ്പേരെ പോലീസുകാര്‍ ഓടിച്ചിട്ടടിക്കുന്നു. ഖദറാണു സമരത്തൊഴിലാളികളുടെ വേഷം. അഹിംസാ പാര്‍ട്ടിയുടെ യുവജന വിഭാഗം. അവര്‍ ജനറല്‍ ആശുപത്രി സൈഡിലേയ്ക്കു ഓടി.പിറകേ പോലീസുകാര്‍. സിറ്റി മെഡിക്കത്സിന്‍റെ മുന്‍പില്‍ കണ്ണീര്‍ വാതകത്തിന്‍റെ പുക മറ.&lt;br /&gt;&lt;br /&gt;എന്താ പ്രശ്നം?&lt;br /&gt;&lt;br /&gt;“ ഇതു എന്നും ഉള്ള കലാപരിപാടിയാ സാറേ ഇവിടെ”&lt;br /&gt;&lt;br /&gt;കാവല്‍ക്കാരന്‍ തൊപ്പി വെയിലത്തു ഉണക്കാന്‍ വച്ചിട്ടു തത്വചിന്തകനായി പിന്നെയും സംസാരം തുടര്‍ന്നു..&lt;br /&gt;&lt;br /&gt;&lt;br /&gt;ആകെ രണ്ടു പ്രാവശ്യമേ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടുള്ളൂ. ഒടുവില്‍ കണ്ടത് വലിയതുറയ്ക്കടുത്ത് ഒരു കവലയില്‍ അമ്പാസ്സഡര്‍ കാറില്‍ കെട്ടിവച്ച മൈക്കിലൂടെ ചുറ്റും നില്‍ക്കുന്ന പത്തിരുപത്തഞ്ചു പേരോടു പ്രസംഗിക്കുന്ന ലോക്സഭാ സ്ഥാനാര്‍ത്ഥിയായിട്ട്. ‘എന്‍റെ കഥ’ ആത്മ കഥയല്ല വെറും ഭാവനയാണെന്നൊക്കെ അക്ഷരാഭ്യാസം കുറഞ്ഞ മുക്കുവരോടു വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്ന ആയമ്മയെക്കണ്ട് നൊന്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യം കണ്ടത് കോളേജിലെ ഒരു സമ്മേളനത്തില്‍ വച്ച്. സൈലന്‍റ് വാലിയെക്കുറിച്ച് കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം. മാധവിക്കുട്ടി അല്പം നേരത്തേ എത്തി. പ്രിന്‍സിപ്പാളിനും , സാഹിത്യകാരന്മാര്‍ക്കും, വീ ഐ പീ കള്‍ക്കും വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സദസ്സിലെ മുന്‍‌വരിയില്‍ അറിയാതെ വന്നിരുന്ന ഒരു ചേരിക്കാരന്‍ തെണ്ടിച്ചെക്കനെ ഭാരവാഹികളില്‍ ചിലര്‍ വിരട്ടിയോടിച്ചു. ഒരാള്‍ കല്ലെടുത്തെറിയുന്നതു പോലെ ആഗ്യം കാട്ടി. അവന്‍ ക്യാമ്പസ്സു വിട്ടോടിപ്പോയി. പ്രസംഗിക്കാന്‍ അവസരം വന്നപ്പോള്‍ മാധവിക്കുട്ടി ഈ സംഭവം വിവരിച്ചു കൊണ്ട് എല്ലാവരോടുമായി ചോദിച്ചു,&lt;br /&gt;&lt;br /&gt;“ മനുഷ്യനെ സ്നേഹിക്കാനറിയാത്ത നിങ്ങളോക്കെയാണോ ഇനി മരങ്ങളെ സ്നേഹിക്കാന്‍ പോണത്?”&lt;br /&gt;&lt;br /&gt;&lt;br /&gt;എട്ടാം ക്ലാസ്സുകാരന്‍റെ അമ്മ ഭീമാ ജ്യുവലറിയില്‍ പോയിരിക്കുകയാണ്. അവര്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ലോക്കറിലും പോയി തിരിച്ചു വരുന്ന വഴി ഞങ്ങളെ ഡീ സീ ബുക്കസില്‍ നിന്നും പിക്കു ചെയ്യാം എന്നു പറഞ്ഞതാണ്. ഇതുവരെ കണ്ടില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ പുസ്തകക്കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു മറിച്ചു നോക്കി. കേ. പീ അപ്പന്‍റെ ‘രോഗവും സാഹിത്യഭാവനയും’. അവിടെയും ഇവിടേയും ഒന്നു ഓടിച്ചു വായിച്ചപ്പോള്‍ തന്നെ ഡിപ്രഷന്‍ അരിച്ചരിച്ചു കയറുന്നപോലെ തോന്നി. വേണ്ട, വായിക്കണ്ട. ഈ പുസ്തകവും എന്‍റെ ഷെല്‍ഫില്‍ വെറുതേ വച്ചേക്കാം. ഞായറാഴ്ച തോറും പൊടിയടിച്ചു വൃത്തിയാക്കുമ്പോള്‍ സ്വകാര്യമായി കുമ്പസാരിക്കാന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2689094872310128616?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2689094872310128616/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2689094872310128616' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2689094872310128616'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2689094872310128616'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/08/blog-post_09.html' title='വായിക്കാത്തവന്‍റെ സുവിശേഷം'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-282717465304040369</id><published>2009-08-05T15:33:00.003+05:30</published><updated>2009-08-05T15:43:22.554+05:30</updated><category scheme='http://www.blogger.com/atom/ns#' term='കണ്‍ഫ്യൂഷന്‍'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ചാനലുകളിലെ “ഖബറടക്കം”</title><content type='html'>ആദരണീയനായ ശിഹാബ് തങ്ങള്‍ അന്തരിച്ച വാര്‍ത്ത കൊടുക്കുന്ന സമയത്ത്, കേരളത്തിലെ ചാനലായ ചാനലിലെല്ലാം ഉള്ള അവതാരക കുഞ്ഞുങ്ങള്‍  ‘ഖബറടക്കം, ഖബറടക്കം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എഴുതിയും കാണിച്ചത് ‘ഖബറടക്കം’ എന്നു തന്നെ.&lt;br /&gt;&lt;br /&gt;പണ്ട് സ്ക്കൂളില്‍ ഹിന്ദി സാര്‍ പഠിപ്പിച്ച ഓര്‍മ്മ, ‘ഖബര്‍’ എന്ന വാക്കിനു ‘വാര്‍ത്ത’ എന്നര്‍ത്ഥമെന്നാണ്. മയ്യത്തടക്കുന്നതിനെ ‘കബറടക്കുക’ എന്നാണു പണ്ട് പറഞ്ഞു പഠിച്ചിരുന്നത്. കബറടക്കുന്ന സ്ഥലത്തെ ‘ കബറിസ്ഥാന്‍’ എന്നും.&lt;br /&gt;&lt;br /&gt;ഇനിയിപ്പോള്‍ വാര്‍ത്തകളെ വളച്ചും ഒടിച്ചും കൊലപാതകം നടത്തുന്ന ചാനലുകള്‍, വാര്‍ത്തകളെ കബറടക്കിക്കൊണ്ടിരിക്കുന്ന കാര്യമാണോ ‘ ഖബറടക്കം’ എന്ന പ്രയോഗത്തിലൂടെ വ്യംഗ്യമായി ധ്വനിപ്പിക്കുന്നത്?&lt;br /&gt;&lt;br /&gt;&lt;br /&gt;‘വാഴക്കൊലപാതകമെന്നു’ കാര്‍ട്ടൂണ്‍ കവിതയില്‍ പ്രയോഗിച്ച അയ്യപ്പപ്പണിക്കര്‍ ജീവിച്ചിരുന്നെങ്കില്‍, ‘വാര്‍ത്തക്കൊലപാതകം’ എന്നോ, ‘ഭാഷക്കൊലപാതകം’  എന്നോ മറ്റോ പറഞ്ഞു വല്ലതും കുത്തിക്കുടിച്ചേനേ!&lt;br /&gt;&lt;br /&gt;ഇവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞു എനിക്കു ഇപ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആയി. ഇനിയിപ്പോള്‍ ഖബറടക്കമാണോ ശരി?&lt;br /&gt;&lt;br /&gt;ബൂലോകത്തെ അറിവുള്ള ഭാഷാ പണ്ഡിതന്മാര്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരണേ......  ഇവിടെ ഈ മൂലയില്‍ കരഞ്ഞു കരഞ്ഞിരിക്കുന്ന മലയാളത്തെ ഒന്നു ഗുണദോഷിക്കാനാ.... പ്ലീസ്, വല്ലാത്ത കണ്‍ഫ്യൂഷന്‍ !!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-282717465304040369?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/282717465304040369/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=282717465304040369' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/282717465304040369'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/282717465304040369'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/08/blog-post.html' title='ചാനലുകളിലെ “ഖബറടക്കം”'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-1596894450188665540</id><published>2009-06-13T21:39:00.003+05:30</published><updated>2009-06-14T09:12:24.794+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='അമര്‍ഷം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>വിഭീഷണനെന്നു കേട്ടാലോ?</title><content type='html'>സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.&lt;br /&gt;&lt;br /&gt;ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.&lt;br /&gt;രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.&lt;br /&gt;&lt;br /&gt;രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.&lt;br /&gt;&lt;br /&gt;1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,&lt;br /&gt;&lt;br /&gt;“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”&lt;br /&gt;&lt;br /&gt;പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.&lt;br /&gt;ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,&lt;br /&gt;&lt;br /&gt;“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”&lt;br /&gt;&lt;br /&gt;വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.&lt;br /&gt;&lt;br /&gt;&lt;br /&gt;പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”&lt;br /&gt;&lt;br /&gt;താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.&lt;br /&gt;&lt;br /&gt;അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.&lt;br /&gt;&lt;br /&gt;എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,&lt;br /&gt;&lt;br /&gt;“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-1596894450188665540?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/1596894450188665540/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=1596894450188665540' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/1596894450188665540'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/1596894450188665540'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/06/blog-post.html' title='വിഭീഷണനെന്നു കേട്ടാലോ?'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-7056831150317895011</id><published>2009-05-31T10:22:00.003+05:30</published><updated>2009-05-31T10:40:31.550+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>നീര്‍മാതളപ്പൂവ്</title><content type='html'>ഈ നീര്‍മാതളപ്പൂവിനെ കണ്ണീരില്‍ കഴുകി അശുദ്ധമാക്കരുത്. കണ്ണീരു കൊണ്ട് ദഹിപ്പിയ്ക്കാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-7056831150317895011?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/7056831150317895011/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=7056831150317895011' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7056831150317895011'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7056831150317895011'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/05/blog-post_31.html' title='നീര്‍മാതളപ്പൂവ്'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-8322646408117927774</id><published>2009-05-12T14:35:00.006+05:30</published><updated>2009-05-13T08:24:05.252+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ജരാ യാദ് കരോ കുറ്ബാനീ</title><content type='html'>കുറച്ചു മാസങ്ങളായി ഛത്തീസ്ഗഡിലാണ്.&lt;br /&gt;&lt;br /&gt;ഇന്നലെ നഗരി എന്ന ഗ്രാമത്തില്‍ 12പോലീസ് കോണ്‍സ്റ്റബിള്‍സിനേയും ഒരു സിവിലിയന്‍ ഡ്രൈവറേയും മാവോയിസ്റ്റുകള്‍ ബ്ലാസ്റ്റ് ചെയ്തു ഛിന്ന&lt;br /&gt;ഭിന്നമാക്കി. ജീവന്‍റെ തുടിപ്പു മിച്ചമുണ്ടായിരുന്നവരെ വീണ്ടും വെടിവച്ചു; കൊന്നു എന്നുറപ്പു വരുത്താന്‍. പരുക്കേറ്റ 31 ജവാന്മാരില്‍ 7 പേരുടെ നില ഗംഭീരം.&lt;br /&gt;&lt;br /&gt;ഇന്നലെത്തന്നെ കുരുസനാറില്‍ സ്ഫോടനത്തില്‍ മറ്റൊരു പോലീസുകാരന്‍ മരിച്ചു.&lt;br /&gt;&lt;br /&gt;മെനിഞ്ഞാന്ന് സാലേപ്പള്ളിയില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ കൊന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മേയ് 8 : ഫര്‍സ്ഗഡില്‍ ഒരു പോലീസ് സിപ്പായി ബലിറാം ഘോട്ടായിയെ മാവോയ്സ്റ്റുകള്‍ കൊന്നു.&lt;br /&gt;&lt;br /&gt;മേയ് 7 : ഫര്‍സ്ഗാവിലെ ഹാട്ട് ബജാറില്‍ മലക്കറി വാങ്ങിക്കൊണ്ടിരുന്ന ഠൌണ്‍ ഇന്‍സ്പെക്റ്റര്‍ അബ്ദുള്‍ വാഹിദ് ഖാനെ കുത്തികൊലപ്പെടുത്തി.&lt;br /&gt;&lt;br /&gt;മേയ് 6 - ആസിര്‍ഗുഡയില്‍ വിസ്ഫോടനം. 2 പോലീസ് കോണ്‍സ്റ്റബ്ബിള്‍സ്, 5 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ പൊട്ടിച്ചിതറി മരിച്ചു വീണു.&lt;br /&gt;&lt;br /&gt;- മര്‍ദാപ്പാലില്‍ ഒരു ചൌക്കീദാരെ കൊന്നു.&lt;br /&gt;&lt;br /&gt;മേയ് 5: - ആങ്ദ്ധീ ഗ്രാമത്തില്‍ ലോക്കല്‍ ബീ ജേ പീ നേതാവിലെ കൊന്നു.&lt;br /&gt;&lt;br /&gt;- തിമാപൂറില്‍ ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറെ കൊന്നു.&lt;br /&gt;&lt;br /&gt;- മാന്‍പൂറില്‍ ബീ ജേ പീ നേതാവ് ദര്‍ബാര്‍ സിങ് മണ്ടാവിയുടെ ഹത്യ.&lt;br /&gt;&lt;br /&gt;മേയ് 4: പങ്ഖാജൂറിലെ ജന്‍പഥ് പഞ്ചായത്ത് ഉപാദ്ധ്യക്ഷനെ കൊന്നു.&lt;br /&gt;&lt;br /&gt;മേയ് 2: കോറീരാസ് ഗ്രാമത്തിനടുത്ത് സീആര്‍പീഎഫിലെ 3 ജവാന്മാര്‍ക്കു ഗംഭീര പരിക്ക്.&lt;br /&gt;&lt;br /&gt;&lt;br /&gt;2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ &lt;strong&gt;221 &lt;/strong&gt;നക്സല്‍ ആക്രമണങ്ങള്‍ നടന്നു. &lt;strong&gt;65 &lt;/strong&gt;ജീവന്‍ നഷ്ടപ്പെട്ടു. &lt;strong&gt;20 &lt;/strong&gt;പോലീസുകാര്‍, &lt;strong&gt;4 &lt;/strong&gt;സ്പെഷ്യല്‍ പോലീസുകാര്‍, &lt;strong&gt;28&lt;br /&gt;&lt;/strong&gt;സിവിലിയന്‍സ്, &lt;strong&gt;13 &lt;/strong&gt;നക്സലൈറ്റ്കള്‍.&lt;br /&gt;&lt;br /&gt;2008ല്‍ &lt;strong&gt;272 &lt;/strong&gt;പോലീസുകാര്‍ രക്തസാക്ഷികളായി. സാധാരണക്കാരും, സ്പെഷ്യല്‍ പോലീസുകാരും, നക്സലൈറ്റ്സും ഉള്‍പ്പെടെ 600 ല്‍ പരം മരണങ്ങള്‍ വേറേ.&lt;br /&gt;&lt;br /&gt;കുറേ കൊല്ലങ്ങളായി ഇതു തുടരുന്നു.&lt;br /&gt;&lt;br /&gt;മാവോയിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യമെന്ന “ Farce", "sham", " illution" നേയും “pig sty" എന്നു വിളിയ്ക്കുന്ന നിയമ നിര്‍മ്മാണ സഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു നാടകത്തേയും രക്ഷിക്കാന്‍ വേണ്ടി ബലിയാടുകളായ സാധുക്കളാണ് ഇവര്‍.&lt;br /&gt;&lt;br /&gt;“ഉന്നതവും, യഥാര്‍ത്ഥവും സത്യസന്ധവും” ആയ ജനാധിപത്യ വ്യവസ്ഥിതിയ്ക്കു വേണ്ടി യത്നിയ്ക്കുന്ന “Revolutionary People's Committee"കള്‍ക്കും "Revolutionary Peasent's Committee"കള്‍ക്കും വേണ്ടി “രണാങ്കണങ്ങളില്‍ മാവോയിസ്റ്റുകള്‍ വിടര്‍ത്തിയ ആദിവാസി രാജമല്ലിപ്പൂക്കള്‍” നൂറ്റുക്കണക്കിനു വേറേയും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇരു ഭാഗത്തും മരിച്ചുവീണവരില്‍ അധികവും ആദിവാസികളും, പട്ടിണിയോടൊട്ടിനില്‍ക്കുന്ന കൃഷിക്കാരന്‍റെ മക്കളും, വയറ്റുപ്പിഴപ്പിനു വേണ്ടി ജോലിയെടുക്കുന്ന പോലീസ് സിപ്പായികളും&lt;br /&gt;&lt;br /&gt;&lt;br /&gt;വെറുതേ ജനിച്ചു, വെറുതേ മരിച്ചു വീഴുന്ന ഈ പാഴ്ജന്മങ്ങള്‍ക്കു വേണ്ടി അര്‍ണാ ഗോസ്വാമിയുടെ കണ്ണുകളില്‍ നിന്നും തീപ്പൊരി പാറിയില്ല. തോളുകള്‍ ഇളക്കി അയാളെപ്പോലെയുള്ളവര്‍ ‘ ഇന്‍ഡ്യയുടെ മനസ്സറിയാന്‍‘ എസ്സ് എം എസ്സ് വോട്ടുകള്‍ ചോദിച്ചില്ല. ബര്‍ഖാ ദത്ത് ക്യാമറക്കണ്ണുകളും , ലൈറ്റുമായി അബൂജ് മാഡിലെ വനവീഥികള്‍കളില്‍ എത്തിയില്ല. ഖുശ്വന്ത് സിങും, കരന്‍ ഥാപ്പറും, പ്രഫുല്‍ ബിദ്വായിയും ഉള്‍പ്പെടുന്ന അസംഖ്യം കോളമിസ്റ്റുകള്‍ ആഴ്ച്ചക്കുറിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തില്ല. മഹാശ്വേതാ ദേവി വിലാപ സാഹിത്യമെഴുതിയില്ല. രാമചന്ദ്ര ഗുഹ ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റില്ക്കല്‍ വീക്കിലിയില്‍ ഗവേഷണ പേപ്പറിട്ടില്ല. നന്ദിനീ സുന്ദര്‍ മിണ്ടിയില്ല. സിദ്ധാര്‍ദ്ധ വരദരാജന്‍ ദ് ഹിന്ദുവില്‍ വിപ്ലവം വമിച്ചില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍, ലോവര്‍ ജുഡിഷ്യറി ഇവരുമായി ബന്ധപ്പെട്ട അണ്ടര്‍ റ്റ്രയല്‍ കേസുകളില്‍ എങ്ങനെ തീരുമാനമെടുക്കേണ്ടതെന്നറിയിച്ചു കൊണ്ടുള്ള വിധി, പ്രസ്താവന രൂപത്തില്‍ ഇറക്കിയില്ല. അരുന്ധതീ റായിയും, മേദ്ധാ പാട്ക്കറും, സന്ദീപ് പാണ്ടേയും മറ്റും വിമാനം കയറി ഛത്തീസ്ഗഡിലെത്തി ബുഡാ താലാബു മുതല്‍ ഘഡീ ചൌക്കു വരെ&lt;br /&gt;പ്രതിക്ഷേധ റാലി നടത്തി ക്ഷീണിച്ചു ബിസിലറി വെള്ളം കുടിച്ചില്ല. നോബല്‍ സമ്മാന ജേതാക്കള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കും പ്രസിഡന്‍റിനും പ്രതിഷേധ&lt;br /&gt;പെറ്റീഷനുകള്‍ അയച്ചില്ല.ആംനെസ്റ്റി ഇന്‍റര്‍ നാഷനലും മറ്റു അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും ഇവരെക്കുറിച്ചു കേട്ടിട്ടേയില്ല. യൂ എസ്സിലെ&lt;br /&gt;ഇന്‍ഡ്യന്‍ കൌണ്‍സലേറ്റിനു മുന്‍പിലും, യൂ ക്കേയിലെ ഇന്‍ഡ്യന്‍ എംബസ്സിയ്ക്കു മുന്നിലും, ചര്‍ച്ചു ഗേറ്റിലും, ഇന്‍ഡ്യാഗേറ്റിലും കത്തിച്ച മെഴുകു തിരികളുമായി ആരും പ്രദര്‍ശനത്തിനെത്തിയില്ല. എഡില്‍ബെറോ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ -ബെര്‍ക്കെലേയും ജേ എന്‍ യൂവും ഒരു സെമിനാര്‍ പോലും സംഘടിപ്പിച്ചില്ല. ആരും സ്വര്‍ണ്ണമെടലുകളും ഇന്‍റര്‍ നാഷണല്‍ അവാര്‍ഡുകളും കൊടുത്തില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ഛത്തീസ്ഗഡിന്‍റെ മണ്ണില്‍ പിടഞ്ഞു വീണ ഈ പ്രാണനു താങ്ങുവിലയിട്ട സര്‍ക്കാര്‍ കനിഞ്ഞു കൊടുക്കുന്ന കാശിനു വേണ്ടി ചെറുപ്പക്കാരികാളായ&lt;br /&gt;വിധവകള്‍ കൈക്കുഞ്ഞുങ്ങളുമായി എസ്സ്പീ ഓഫീസിലും, താലൂക്കു കച്ചേരിയിലും, റ്റ്രഷറി കൌണ്ടറിനു മുന്നിലും. പിന്നെ ദയാപൂര്‍വ്വം ഇന്‍ഷ്വറന്‍സ് കമ്പനി വച്ചു നീട്ടുന്ന ചെക്കിനു വേണ്ടി മരണ സര്‍ട്ടിഫിക്കറ്റു തേടി നരകയാത്രകള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ തോന്നുന്നത് ഏകാന്ത ശൂന്യത മാത്രം. കസ്തൂരിമാനും കല്ലോലിനിയും ഒന്നുമില്ലാത്ത മനസ്സില്‍ തന്നോടു തന്നെയുള്ള ഹീന ഭാവന; സ്വയം വെറുപ്പു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതു വായിക്കാനെത്തുന്ന ചുരുക്കം ചില ഫ്രണ്ട്സിനോടു പറയുവാന്‍ നെരൂദയുടെ പറഞ്ഞു പഴകിയ ഈ വരികള്‍  മാത്രം,&lt;br /&gt;&lt;br /&gt;“Come and see the blood in the streets.&lt;br /&gt;Come and see&lt;br /&gt;the blood in the streets.&lt;br /&gt;Come and see the blood&lt;br /&gt;in the streets!”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-8322646408117927774?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/8322646408117927774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=8322646408117927774' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/8322646408117927774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/8322646408117927774'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/05/blog-post.html' title='ജരാ യാദ് കരോ കുറ്ബാനീ'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-3955198908209368251</id><published>2009-04-18T12:28:00.003+05:30</published><updated>2009-04-18T12:40:06.680+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അല്ലെങ്കി വേണ്ടച്ഛാ</title><content type='html'>എന്‍റെ അച്ഛന്‍ ഒരു പേടിത്തൊണ്ടനാണ്. ഒരു കാര്യവും നേരേ ചൊവ്വേ ചെയ്യാമ്പറ്റൂല അച്ഛന്. കൊച്ചുന്നാളിലേ ഞാനിതു മനസ്സിലാക്കിയതാ.&lt;br /&gt;ഒന്നിപ്പഠിക്കുമ്പഴേ അച്ഛന്‍റെ ഈ വഴുവഴുപ്പന്‍ സ്വഭാവം ഞാന്‍ അനുഭവിച്ചിട്ടുള്ളതല്ലേ. വൈദ്യമഠത്തീന്നു പിഴിച്ചിലു കഴിഞ്ഞു വരുന്നവഴി ഒരാളെന്നെ നോക്കി കണ്ണുരുട്ടി. നാക്കു നീട്ടി. വിരലു ചൂണ്ടി.&lt;br /&gt;&lt;br /&gt;“ അച്ഛാ, അഛാ.... ഇങ്ങേരാര്? പോലീസാ? എന്നെ വെരുട്ടുണു”&lt;br /&gt;&lt;br /&gt;അച്ഛന്‍ ഒന്നും മിണ്ടാതെ വെറുതേ ചിരിച്ചതേയുള്ളൂ. അയാളെ ഒന്നും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;“ അച്ഛാ, ഒരു കത്തിയെടുത്ത് അയാളെ വെട്ടിയാലോ? അല്ലെങ്കി വേണ്ടച്ഛാ ഒരു കല്ലെടുത്ത് എറിയാം”&lt;br /&gt;&lt;br /&gt;ഞാന്‍ റോഡില്‍ നിന്നൊരു കല്ലെടുത്തു.&lt;br /&gt;അച്ഛന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ അതു നമ്മുടെ തട്ടുകടക്കാരന്‍ കിഷനല്ലേടാ”&lt;br /&gt;&lt;br /&gt;എനിയ്ക്കു ദേഷ്യം വന്നു. അച്ഛന്‍ അയാളെ വെരുട്ടീലെന്നു മാത്രമല്ല “ നിന്‍റെ മരുമോന്‍റെ വിസ ശരിയായോടാ കിഷാ” എന്നു ചോദിച്ചു കിന്നാരം&lt;br /&gt;പറയാനും തുടങ്ങി.&lt;br /&gt;&lt;br /&gt;പിന്നെ ഞാന്‍ പോട്ടേന്നു വച്ച് എറിയാനോങ്ങിയ കല്ലു പോക്കറ്റിലിട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt; അമ്മ അനിയനെ പെറ്റു ആശൂത്രീല് കെടക്കുമ്പഴാ. മെഡിക്കല്‍ കോളേജ് ജങ്ഷനി വച്ച് ഞങ്ങടെ സൈക്കിളിനെ ഒരു കറുത്ത അമ്പാസിഡര്‍ ഓവര്‍ട്ടേക്കു ചെയ്തു ‘ശൂ’ന്നു ഒറ്റപ്പോക്ക്. സൈക്കിള്‍ ആശൂത്രീടെ സൈഡില്‍ വച്ച് അമ്മേം അനിയനേം കാണാന്‍ ഞങ്ങള്‍ പോകാമ്പോയപ്പഴാ ഞാന്‍ കണ്ടത്. ആ കറുത്ത അമ്പാസിഡര്‍ കാറ് അവിടെ നിയ്ക്കുണു. അതീന്നൊരുത്തന്‍ എറങ്ങി ജാഡയില്‍ അച്ഛനോടു പറയുവാ&lt;br /&gt;&lt;br /&gt;“ സാറേ ആ സൈക്കിളൊന്നു മാറ്റുത്തരുമോ? റിവേഴ്സെടുക്കാനാ”&lt;br /&gt;എന്ന്. എന്നിട്ടങ്ങനെ പവറിലു നിയ്ക്കയാ.&lt;br /&gt;&lt;br /&gt;“പോടാ നിന്‍റെ പാട്ടിനു” എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാ അച്ഛന്‍ കമാന്നൊരക്ഷരം മിണ്ടാതെ സൈക്കിളെടുത്ത് മാറ്റിക്കൊടുത്ത്.ആശൂത്രീടെ അഞ്ചാമത്തെ നെലേന്ന് കാറിന്‍റെ പുറത്തോട്ടിടാന്‍ ഒരു കല്ല് ഞാന്‍ എടുത്ത് പോക്കറ്റിലിട്ടു. “വച്ചിട്ടൊണ്ടെടാ നെനക്കു. അവന്‍റെ ഒരു ജാഡയും&lt;br /&gt;പവറും!” എന്നു മനസ്സിപ്പറഞ്ഞു.&lt;br /&gt; അച്ഛനാനെങ്കി നന്നാവണോന്നു ഒരു വിചാരോമില്ല.&lt;br /&gt;&lt;br /&gt;“ അച്ഛാ, അഛാ, നമുക്കൊരു അമ്പാസഡര്‍ കാറ് വേടിയ്ക്കണം, കേട്ടോ. അല്ലെങ്കിവേണ്ടച്ഛാ, ഒരു റോക്കറ്റ് വേടിയക്കാം. അതിനാ ഏറ്റവും കൂടുതല്‍&lt;br /&gt;സ്പീഡ്”&lt;br /&gt;&lt;br /&gt;“ നമുക്കതൊക്കെ മേടിയ്ക്കം നീ ആദ്യം ആ കല്ലെടുത്തു കള. ആരെയും കല്ലെടുത്തെറിയാമ്പാടില്ലാന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞു തന്നിട്ടുള്ളതാ”&lt;br /&gt;&lt;br /&gt;ഒരു കല്ലു പോക്കറ്റീന്നെടുത്ത് ഞാന്‍ കളഞ്ഞു. വേറൊരെണ്ണം പോക്കറ്റിലുള്ളത് അച്ഛനറിയാതെ ഒളിപ്പിച്ചു വച്ചു.&lt;br /&gt;വൃത്തിയായിട്ടു ഒരു തീരുമാനമെടുക്കാന്‍ അച്ഛനെക്കൊണ്ട് ഒരിക്കലും ഒക്കുകേല. ഞാനേ ഏഴിപ്പഠിക്കുമ്പഴാണ് എനിയ്ക്കു മനസ്സിലായത്. വെറുതേ സ്ക്കൂളിമാത്രം പഠിച്ചാപ്പോര വേറേ എന്തെങ്കിലും ഒക്കെക്കൂടെ പഠിക്കണം . സ്കൂളി പ്പോകുന്ന വഴി അച്ഛനോടു ഞാമ്പറഞ്ഞു,&lt;br /&gt;&lt;br /&gt;“ അച്ഛാ, അഛാ ഇപ്പൊഴൊക്കെ വേറേ എന്തെങ്കിലുമൊക്കെ കൂടെ പഠിച്ചാലേ ഗുണമൊള്ളൂ. ഹിന്ദി പഠിച്ചാലോ അച്ഛാ”&lt;br /&gt;&lt;br /&gt;“ നെനക്കതാണു നല്ലതെന്നു തോന്നിയാ പഠിച്ചോ. രാഷ്ട്രം, വിശാരദ് എന്നൊക്കെ സര്‍ട്ടിഫിക്കറ്റ് കിട്ടും”&lt;br /&gt;&lt;br /&gt;&lt;br /&gt;“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് റ്റെപ്പ് പഠിക്കാമച്ഛാ. അതിനാ ഇപ്പൊ ഡിമാന്‍റ്”&lt;br /&gt;&lt;br /&gt;“ എന്നാ ആയിക്കോട്ടെ”&lt;br /&gt;&lt;br /&gt;“ അല്ലെങ്കി വേണ്ടച്ഛാ, കമ്പ്യൂട്ടറ് പഠിക്കാം. അതാവുമ്പം കമ്പ്യൂട്ടര്‍ ഫോട്ടോഗ്രാഫീം ചെയ്യാമ്പറ്റും”&lt;br /&gt;&lt;br /&gt;അച്ഛന്‍ ഒന്നും മിണ്ടീല്ല. അച്ഛന് ഒരു തീരുമാനോം എടുക്കാനുള്ള കഴിവില്ല.&lt;br /&gt;&lt;br /&gt;അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളിത്തന്നെയാ ഞാനും അനിയനും പഠിച്ചിരുന്നത്. അവന്‍ അവന്‍റെ കൂട്ടുകാരോടെ സ്കൂളിപ്പോം. അച്ഛനെ ഒറ്റയ്ക്കു വിട്ടാല്‍&lt;br /&gt;ശരിയാവൂല്ല. അതുകൊണ്ട് ഞാന്‍ അച്ഛന്‍റെ കൂടേ സ്കൂളിപ്പോവൂ.&lt;br /&gt;&lt;br /&gt;“ നെനക്ക് അവനെപ്പോലെ നെന്‍റെ കൂട്ടുകാരുടെ കൂടെ സ്കൂളിപ്പൊയ്ക്കൂടേ”&lt;br /&gt;&lt;br /&gt;എന്നിട്ടു വേണം നാട്ടുകാരുടെ വായിലിരിയ്ക്കുന്നതൊക്കെ കേട്ട് അച്ഛന്&lt;br /&gt;മാനംകെട്ട് വളവളാന്നു നടക്കാന്‍. എന്‍റെ പോക്കറ്റില്‍ കല്ലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഞാങ്കൂടെ ഉണ്ടെങ്കില്‍ അച്ഛനെ ആരും ഒന്നും പറയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;സ്കൂളിലെ ജാനമ്മ സാറാണ് എന്നെ വെറുതേ എപ്പഴും തോല്‍പ്പിയ്ക്കുന്നത്. അവര്‍ക്ക് എന്നെ കണ്ണു കീറിയാല്‍ കണ്ടൂട. അവര് ഒറ്റ ഒരുത്തി കാരണമാണ് അനിയന്‍ എന്നെക്കാളും വലിയ ക്ലാസ്സിലായത്. ജാനമ്മ സാറിന്‍റെ ചെരിപ്പെടുത്ത് ഞാന്‍ ആണുങ്ങടെ മൂത്രപ്പെരയില്‍ കൊണ്ടിട്ടു. ഞാനാണെന്നറിഞ്ഞപ്പോള്‍, “ അവനിതിനൊക്കെയുള്ള കുരുട്ട് ബുദ്ധിയൊണ്ട്” എന്നും പറഞ്ഞ് എന്‍റെ ചെവിയില്‍ തിരുമി.. വേദനിച്ചപ്പോള്‍ എനിക്കു ദേഷ്യം വന്നു. ജാനമ്മ സാറിന്‍റെ മോള്‍ ആ ഗുണ്ടുമണി ശ്രീലത ആട്ടോ റിക്ഷയിടിച്ചു ചത്തുപോട്ടേന്ന് ഞാന്‍ എല്ലാരും കേള്‍ക്കെ പ്രാകി. അതുകേട്ട് കരഞ്ഞും കൊണ്ട് ജാനമ്മ സാര്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് എന്നെ തല്ലി. ഞാന്‍ പോക്കറ്റീന്നു കല്ലെടുത്ത് ജാനമ്മ സാറിനെ ഇടിയ്ക്കും എന്നു പറഞ്ഞു. അതവരുടെ മനസ്സിക്കെടപ്പൊണ്ട്. അതിന്‍റെ ചൊരുക്കു തീര്‍ക്കാനാണ് എന്നെ വീണ്ടു വീണ്ടും തോല്‍പ്പിച്ചത്.&lt;br /&gt;&lt;br /&gt;&lt;br /&gt;അച്ഛന് ഒരു വിവരവും ഇല്ല. ഇത്രയും വലുതായിട്ടും എനിയ്ക്കു വള്ളി നിക്കറാണു വാങ്ങിച്ചു തരുന്നത്.&lt;br /&gt;&lt;br /&gt;“ അച്ഛാ, അഛാ.. അനിയനെപ്പോലെ ഞാന്‍ പാന്‍റ് ഇട്ടോട്ടെ?”&lt;br /&gt;&lt;br /&gt;“ ശരി നമുക്കു പാന്‍റ് മേടിയ്ക്കാം”&lt;br /&gt;&lt;br /&gt;“ അല്ലെങ്കി വേണ്ടച്ഛാ, മുണ്ട് മതി. മുണ്ടാവുമ്പം മഴയത്ത് മടക്കിക്കുത്താം”&lt;br /&gt;&lt;br /&gt;എന്തായാലും അടുത്ത ഓണത്തിനു, തോളില് വള്ളിയുള്ള പാന്‍റ് അച്ഛന്‍ വേടിച്ചു തന്നു.&lt;br /&gt;&lt;br /&gt;അച്ഛനു മുന്നും പിന്നും നോക്കുന്ന ശീലമേയില്ല. എന്‍റെ ഭാവിയെക്കുറിച്ചു ഒരു ശ്രദ്ധയും ഇല്ല. എന്‍റെ ആഗ്രഹം അച്ഛനോടു ഒരിക്കല്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ അച്ഛാ, അഛാ ഞാന്‍ അനിയനെപ്പോലെ ഒരു കളക്ടരായാലോ അച്ഛാ?”&lt;br /&gt;&lt;br /&gt;“ അവനെപ്പോലെ നന്നായി പഠിച്ചാല്‍ നെനക്കും കളക്ടറാവാം”&lt;br /&gt;&lt;br /&gt;“ അല്ലെങ്കി വേണ്ടച്ഛാ, ഡാക്ക്ടരാവാം. അതാവുമ്പം നല്ല വെള്ള കോട്ടൊക്കെ ഇടാം.”&lt;br /&gt;&lt;br /&gt;പഠിക്കമ്പറ്റീല്ല.  അവസാനം അച്ഛന്‍റെ സ്കൂളിത്തന്നെ ജോലിയും കിട്ടി. ഒരു പണിയും ഇല്ലാത്ത ജോലിയാ. പീരീഡ് കഴിയുമ്പം മണി അടിയ്ക്കണം. അത്രേ ഉള്ളൂ. പിന്നെ ചായ വങ്ങിക്കൊടുക്കാനൊന്നും ഞാമ്പോവൂല്ല..&lt;br /&gt;&lt;br /&gt;&lt;br /&gt;ജാനമ്മ സാറിന്‍റെ മോള്‍ ശ്രീലതയെ അനിയന്‍ കെട്ടി. എന്നാ, മൂത്തവന്‍ കെട്ടാതെയിരിക്കുന്നെന്ന വല്ല വിചാരവും അച്ഛനുണ്ടായിരുന്നോ? ആ ശ്രീലതയെ എനിക്കു  കെട്ടിച്ചു തന്നൂടായിരുന്നൊ? അനിയനെ പെറ്റപ്പഴേ അമ്മ ചത്തുപോയി. അമ്മയുണ്ടായിരുന്നെങ്കി ശ്രീലതയെ എനിയ്ക്കു തന്നെ കിട്ടിയേനേ. ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് അച്ഛനു ഒരു ഉത്തരവാദിത്തവുമില്ലെന്ന്.&lt;br /&gt;&lt;br /&gt;&lt;br /&gt;അനിയന്‍ കളക്ടറായിരിക്കുന്ന പത്രാസ്സൊക്കെ ഒന്നു പോയി കാണണ്ടേ? അച്ഛനു ങേ ഹേ , ആ വിചാരമേയില്ല.&lt;br /&gt;&lt;br /&gt;“ അച്ഛാ, അഛാ, നമുക്കു അനിയന്‍റെ വീടുവരെ ഒന്നു പോയിട്ട് വന്നാലോ?”&lt;br /&gt;&lt;br /&gt;“ അതിനെന്താ , നമുക്കു പോവാം”&lt;br /&gt;&lt;br /&gt;അനിയന്‍റവിടെ പോകാനായി  ബസ്റ്റാന്‍റി നിന്നപ്പോഴാണ് തോന്നിയത് ഈ അച്ഛനു ഒരു വീണ്ടു വിചാരോം ഇല്ലെന്ന്.&lt;br /&gt;&lt;br /&gt;“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു  കുറച്ചിലായാലോ?”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-3955198908209368251?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/3955198908209368251/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=3955198908209368251' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3955198908209368251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3955198908209368251'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/04/blog-post_18.html' title='അല്ലെങ്കി വേണ്ടച്ഛാ'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-3487988890043094209</id><published>2009-04-15T15:42:00.006+05:30</published><updated>2009-04-15T17:51:13.919+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ആത്മ പ്രയാഗ</title><content type='html'>&lt;a href="http://3.bp.blogspot.com/_FDLrFPPHMrU/SeXJfYPCSMI/AAAAAAAAAPo/99CH6Gllm_8/s1600-h/DSC03711.JPG"&gt;&lt;img id="BLOGGER_PHOTO_ID_5324883675354122434" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_FDLrFPPHMrU/SeXJfYPCSMI/AAAAAAAAAPo/99CH6Gllm_8/s400/DSC03711.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;കാല്‍ വിരലുകള്‍ കൊണ്ടൊന്നു തൊട്ടു. ഓളങ്ങള്‍ തരിച്ചു. നീലജലത്തിനു ആദ്യപ്രണയത്തിന്‍റെ കുളിര്. പതുക്കെ പതുക്കെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങി.&lt;br /&gt;ദിവസങ്ങള്‍ക്കു ശേഷം. ഒന്നു മുങ്ങി. ഒരു നിമിഷത്തേയ്ക്കു പഴയ പേടി വീണ്ടും. വെള്ളത്തിലിറങ്ങുമ്പോള്‍ ഇപ്പോഴും ആദ്യം കേള്‍ക്കുന്നത് ഒരു&lt;br /&gt;മുഴക്കമാണ്. പതുക്കെ പതുക്കെ നീന്താന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;പണ്ട് നീന്തല്‍ പഠിപ്പിച്ച യശ്പാല്‍ ടോക്കസ് പറയുമായിരുന്നു, “ നീന്തലിനൊരു താളമുണ്ട്, ശ്വാസോഛ്വാസത്തിനൊരു ക്രമമുണ്ട്”. ആ താളവും&lt;br /&gt;ക്രമവുമൊക്കെ ക്ഷമയോടെ അയാള്‍ പരിശീലിപ്പിച്ചു. ‘ഒരു പ്രായം കഴിഞ്ഞാല്‍ നീന്തലൊന്നും പഠിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞവരുടെ മുന്നിലുടെ ടോക്കസിനോടൊപ്പം അന്‍പതു മീറ്റര്‍ നീളവും ആദ്യമായി നീന്തിക്കടന്നപ്പോള്‍ ഒരു വാശികൂടി നേടിയെടുത്ത സംതൃപ്തിയിലായിരുന്നു. പിന്നെ സീസണ്‍ കഴിയാറായപ്പോള്‍ അരമണിക്കൂറിനുള്ളില്‍ പത്തു പന്ത്രണ്ട് ലെങ്ത്ത് ചെയ്യാമെന്നായി, എല്ലാ സ്റ്റ്രോക്ക്സും ശീലവുമായി. നീന്തല്‍ ഭ്രാന്തായി. നീന്തല്‍ക്കുളം അടയ്ക്കുന്ന ദിവസത്തെ രാത്രി ടോക്കസും ഞാനും കുളത്തിനരികിലെ പുല്‍ത്തകിടിയിലിരുന്നു തണുത്ത ബിയര്‍ കഴിച്ചു. ഹിമശൃംഗങ്ങളിലെ പഹാഡികളുടെ ഗ്രാമത്തിലെ കഥകള്‍ ടോക്കസ് പറഞ്ഞു. ഒരു അതിരുതര്‍ക്കത്തിനൊടുവില്‍ ടോക്കസിന്‍റെ ചാച്ച അവന്‍റെ വലതു കൈപ്പത്തി വെട്ടി. മുറിഞ്ഞു മലര്‍ന്ന കൈപ്പത്തി മുണ്ടുകൊണ്ട് വാരിക്കെട്ടി, വാര്‍ന്നൊഴുന്ന ചോരയുമായി ടോക്കസ് നിന്തല്‍ പഠിക്കാന്‍ വരാറുണ്ടായിരുന്ന ഡോക്ടറുടെ വീട്ടിലേയ്ക്കോടി. രാത്രിതന്നെ ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്ന് അയാള്‍ ടോക്കസിന്‍റെ കൈപ്പത്തിയിലെ ഓരോ ഞരമ്പും തുന്നിച്ചേര്‍ത്തു. തണുത്ത ബിയര്‍, കൈപ്പത്തിയിലേയ്ക്കു പതുക്കെ പതുക്കെ ഒഴിച്ചു കൊണ്ട് ടൊക്കസ് ആ ഡോക്റ്ററെ ഓര്‍ത്തു. നന്മ നേര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അസുഖമായതിനു ശേഷം ആദ്യമായാണു നീന്താന്‍ ശ്രമിക്കുന്നത്. ടോക്കസ് പിറകില്‍ നിന്നും വിളിച്ചു പറയുന്നതുപോലെ,&lt;br /&gt;“ സാബ് ടര്‍നാ മത്. ആരാം സേ ..... കുച്ഛ് നഹി ഹോഗാ....... ഇല്ല പേടിയ്ക്കാന്‍ പാടില്ല. ധൈര്യമായി നീന്തൂ. പതുക്കെ , പതുക്കെ. ആദ്യം ബാക്ക് സ്റ്റ്രോക്ക്, പിന്നെ ബ്രസ്റ്റ് സ്റ്റ്രോക്ക്. കൈകള്‍ക്കും കാലുകള്‍ക്കും വേദനയ്ണ്ടെങ്കില്‍ ഫ്രീ സ്റ്റൈല്‍ പതുക്കെ ചെയ്താല്‍ മതി. സ്പൈനല്‍ പെയിനുള്ളതുകൊണ്ട് ബട്ടര്‍ ഫ്ലൈ സ്റ്റ്രോക്ക് വേണ്ടേ വേണ്ട”.&lt;br /&gt;&lt;br /&gt;എന്തൊക്കെ മണ്ടത്തരങ്ങളാണ് ആലോചിയ്ക്കുന്നത്? ടോക്കസിനേയും അവന്‍റെ നഗരത്തേയും വിട്ടിട്ടു വര്‍ഷങ്ങളായില്ലേ?&lt;br /&gt;&lt;br /&gt;&lt;br /&gt;“അറിഞ്ഞുകൊണ്ട് ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ, ഏതു പ്രയാഗയില്‍ കുളിച്ചാലും തീരില്ലത്”, രുദ്രപ്രയാഗയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അവള്‍ രുദ്രയായി. സ്വര്‍ണപ്രയാഗ, കര്‍ണ്ണപ്രയാഗ, ദേവപ്രയാഗ അങ്ങനെ ഒരു യാത്ര. ഒടുവില്‍ അലഹബാദിലെ പ്രയാഗയില്‍. മന്ദാകിനി, അളകനന്ദ, ഭാഗീരഥി, സരസ്വതി. അമ്മയുടെ കഥകളിലെ ദൈവങ്ങളുടെ നദികള്‍. വീടിനു "പ്രയാഗ" എന്നു പേരിട്ടപ്പോള്‍ മുതല്‍ ഉള്ള ആഗ്രഹമാണ് ഹിമനദികളില്‍ ഒരിക്കലെങ്കിലും ഒന്നു മുങ്ങി മനസ്സു തണുപ്പിക്കണമെന്ന്. പാപക്കറകള്‍ കഴുകാനല്ല ഈ യാത്രയെന്നു അവള്‍ക്കു നന്നായറിയാം. എന്നിട്ടും.&lt;br /&gt;മാന്‍സരോവറില്‍ മാത്രം പോകാന്‍ കഴിഞ്ഞില്ല. മുടിഞ്ഞ മെഡിക്കല്‍ റ്റെസ്റ്റ്.യാത്രയില്‍ ഇടയ്ക്കിടെ മൌനം ഗംഗോത്രി പോലെ ഉറഞ്ഞു നിന്നു. ചിലപ്പോള്‍ ഉരുകിയൊലിച്ചു. മാനാ ഗ്രാമത്തില്‍ നിന്നും സ്വര്‍ഗ്ഗാരോഹിണി വഴി യുധിഷ്ടിരനു പിന്നാലേ പാണ്ഡവരും ദ്രൌപദിയും പോയ വഴിയേ ഞങ്ങള്‍ നടന്നു. അവള്‍ എന്‍റെ പിറകേ. ദുര്‍ഘടമായ ഒറ്റയടി പാതകളില്‍ അവളെ കൈ പിടിച്ചു നടത്തി.. ദ്രൌപദി വീണ സ്ഥലം കണ്ടപ്പോള്‍ അവള്‍ അഞ്ചു ഭര്‍ത്താക്കന്മാരെയും വികാര രഹിതമായ ഒരു മര്‍മര ശബ്ദത്തില്‍ ശപിച്ചു. വസുധാരാ വെള്ളച്ചാട്ടത്തിനു സൌമ്യതയായിരുന്നു. അവസാനം, വസുധാരായുടെ ജലകണങ്ങള്‍ പുകപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി. ഒരു മഴവില്ല് വര്‍ണ്ണനിഴല്‍ പോലെ വസുധാരായുടെ ആത്മാവില്‍ മറഞ്ഞു നിന്നിരുന്നു. മഞ്ഞു നദികളിലൊക്കെ മുങ്ങിക്കുളിച്ചിട്ടും മനസ്സുകള്‍ ഗൌരീകുണ്ട് പോലെ തപിച്ചു തന്നെ കിടന്നു, അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളുടെ ബാക്കിപത്രം പോലെ.&lt;br /&gt;&lt;br /&gt;&lt;br /&gt;നീന്തുമ്പോള്‍ വേദന തോന്നുന്നുണ്ടോ? ഇല്ലെന്നു തന്നെ കരുതി. പതുക്കെ കൈകാലുകള്‍ നീന്തലിന്‍റെ താളം തിരിച്ചറിഞ്ഞപോലെ. നീന്തല്‍കുളത്തില്‍ വളരെ കുറച്ചു പേരേയുള്ളൂ. രണ്ടു കൊച്ചു കുഞ്ഞുങ്ങളെ അച്ഛന്‍ നീന്തല്‍ പഠിപ്പിയ്ക്കുന്നു. അമ്മ കരയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വിളിച്ചു പറയുന്നു.&lt;br /&gt;“ ഒണ്‍ റ്റൂ ത്രീ ഫോര്‍...പുഷ്,,,..... ഡോണ്‌ഡ് സ്റ്റോപ്പ്.....”&lt;br /&gt;“ കീപ്പ് ദ ഹെഡ് ഡൌണ്‍”കൊച്ചു കുറുമണി കുഞ്ഞുങ്ങളിലൊരാള്‍ ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ പേടിച്ചു പോയി.&lt;br /&gt;“പാപ്പാ മുച്ഛേ ബച്ചാവോ...ബച്ചാവോ” എന്നു ഉറക്കെ വിളിച്ചു കരയാന്‍ തുടങ്ങി. അച്ഛന്‍ ചിരിച്ചുകൊണ്ട് കുഞ്ഞിനെ മാറോടടുപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ഡിസംബര്‍ പതിനൊന്നിനു അച്ഛനറിയാതെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിയ്ക്കാന്‍ പോയതോര്‍ക്കുന്നു. തിരകളില്‍ ആറാടി തിമിര്‍ത്ത് ഞങ്ങള്‍ അഞ്ചുപേര്‍. അരയോളം വെള്ളത്തില്‍. അന്നു നീന്തലറിയില്ല. ആര്‍ത്തടുക്കുന്ന തിരയ്ക്കൊപ്പം കരയിലേയ്ക്കോടിക്കയറും. പിന്നെ തിരിച്ചറിഞ്ഞു, തിരയ്ക്കൊപ്പം കടപ്പുറത്തേയ്ക്കു ഓടിക്കയറാന്‍ സാധിയ്ക്കുന്നില്ല. മാത്രമല്ല ആഴ്ക്കടലിലേയ്ക്കു അറിയാതെ നീങ്ങി&lt;br /&gt;പൊയ്ക്കൊണ്ടിരിയ്ക്കുന്നു. കാലുകള്‍ കടല്‍ത്തട്ടില്‍ ആഴ്ന്നു പോകുന്നതുപോലെ. ഓരോ തിരയും പാദങ്ങള്‍ക്കടിയില്‍നിന്നും പൂഴിമണല്‍ വലിച്ചെടുത്ത് കടലിലേയ്ക്കു തിരിച്ചു പോയി. വെള്ളം കഴുത്തറ്റമായി. പിന്നെ തലയ്ക്കു മുകളിലൂടെ തിരമാലകള്‍ കടന്നു പോകുന്ന മുഴക്കം. ഇളം പച്ച നിറം ചാലിച്ച നീല സാഗരം ചുറ്റും ചാഞ്ചാടി. വെപ്രാളത്തിനിടെ ജീവിതം വേഗതയോടെ റീ വൈന്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യക്തമായി കണ്ടു. ഏറ്റവും അടുത്ത സുഹൃത്ത് എന്‍റെ കഴുത്തില്‍ ചവിട്ടിക്കയറി എങ്ങനെയെങ്കിലും ശ്വാസം കിട്ടാന്‍ തത്രപ്പെട്ടു. പിന്നെ എങ്ങനെയോ അവന്‍ കൈവിട്ടു അകന്നകന്നു പോയി.&lt;br /&gt;എവിടെ നിന്നോ ‘ഡൊണ്ട് റ്റച്ച് മൈ ബോഡി, ഡോണ്ട് റ്റച്ച്’ എന്നൊരു മുഴക്കം. പിന്നെ വെള്ളം കക്കി കടല്‍ക്കരയില്‍ കിടക്കുന്നതുമാത്രം ഓര്‍മ്മ.&lt;br /&gt;ഞങ്ങളഞ്ചുപേരേയും റ്റ്യൂറിസ്റ്റ്സും മുക്കുവരും കൂടെ രക്ഷപ്പെടുത്തി. പിന്നീടു ഒന്നു നന്ദി പറയാന്‍ പോലും അവരെ കണാന്‍ കഴിഞ്ഞില്ല. നിയോഗം&lt;br /&gt;കഴിഞ്ഞു അവരെവിടെയോ പോയി. അടുത്ത കൊല്ലം ഡിസംബര്‍ പതിനൊന്നിനു നാഷണല്‍ മീറ്റിനു വന്ന എട്ടു അത്‌ലെറ്റുകള്‍ അതേ കടവില്‍. മൂന്നാം പക്കം മൂന്നോ നാലോ ശവങ്ങള്‍ കരയ്ക്കടുത്തു. ബാക്കിയുള്ളവരെ അറബിക്കടലിന്‍റെ അടിയൊഴുക്ക്, ഇളം പച്ച നിറമുള്ള നീലജലത്തിലെവിടെയോ ഒരു മുഴക്കത്തോടെ. എങ്ങോട്ടോ..&lt;br /&gt;&lt;br /&gt;&lt;br /&gt;കൈകാലുകള്‍ വേദനിച്ചു തുടങ്ങിയപ്പോള്‍ നീന്തല്‍ക്കുളത്തിന്‍റെ ഓരത്തെ കമ്പിയില്‍ പടിച്ചു ഞാന്‍ ക്ഷീണമകറ്റുന്നതിനിടെ ആരോ പറയുന്നതു കേട്ടു നാളെ മുതല്‍ ‘ദന്തേശ്വരി മന്ദിരത്തിലെ രഥയോട്ടം‘ തുടങ്ങുന്നെന്ന്. ദന്തിനിയും ശംഖിനിയും നദികള്‍ സംഗമിയ്ക്കുന്ന കരയില്‍ മാ ദന്തേശ്വരിയുടെ തേരുരുളുന്ന ദിനങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;“ വാത്തി എങ്കെ പോയിട്ടാന്‍?” പ്രഭാത പൂജകഴിഞ്ഞ് നടയടച്ചു വാത്തി പോയതാണ്. പിന്നെ കാണാനില്ല. വാത്തിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നു.&lt;br /&gt;കൊല്ലത്തി മുടിപ്പര വാതില്‍ക്കല്‍ അലമുറയിട്ടു. വാത്തിയുടെ മുതുമുത്തച്ഛന് കിണറ്റില്‍ വെള്ളം കോരുന്നതിനിടെ കിട്ടിയ പാക്ക് രണ്ടായി&lt;br /&gt;മുറിച്ചപ്പോള്‍ ധാര ധാരയായി ചോരയൊഴുകി. ഭഗവതിമാരാണെന്നു പ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞു. ഭക്തി പൂര്‍വ്വം ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തി.&lt;br /&gt;മുടിപ്പുരയും കെട്ടി. പൂജയ്ക്കുള്ള അവകാശം തലമുറകളായി കൊല്ലന്‍റെ കുടുംബക്കാര്‍ക്ക്. ആ വഴിയ്ക്കാണു കുമരപ്പണിയ്ക്കന്‍ വാത്തിയായത്.&lt;br /&gt;ഇന്നലെ ഗരുഡന്‍ തൂക്കത്തുള്ള വില്ലു പൂജിയ്ക്കാന്‍ വാത്തിയുണ്ടായിരുന്നു. പര്‍ണേറ്റുകളത്തിലും വാത്തിയുണ്ടായിരുന്നു. ദേവിമാരേയും എഴുന്നള്ളിച്ചു, ‘ദാരിക വീരാ പോരിനു വാടാ’ എന്ന ആര്‍പ്പു വിളികള്‍ക്കിടയില്‍ മടലു ചെത്തി മിനുപ്പിച്ച വാളുകൊണ്ട് ദാരുകന്‍റെ കുരുത്തോലത്തല ദേവിമാരാവാഹിച്ച വാത്തി കൊയ്തെടുത്തതാണല്ലോ?എല്ലാരും വാത്തിയെ അന്വേഷിച്ചു നടന്നു. വാത്തിയെ കണ്ടുകിട്ടിയില്ല. കൊല്ലത്തി പറഞ്ഞാണു പിന്നെ നാട്ടുകാരറിഞ്ഞത് പര്‍ണേറ്റിനു ദാരുകനായി വേഷം&lt;br /&gt;കെട്ടിയ ചെക്കന്‍റെ കൂടെ വാത്തിയുടെ ഇളയ മകള്‍ രാത്രി ഒളിച്ചോടിപ്പോയി.&lt;br /&gt;മുടിപ്പുരയുടെ തെക്കേപ്പറമ്പിലെ ചെളിക്കുളത്തിലെ ആഫ്രിക്കന്‍ പായലുകള്‍ക്കിടയില്‍, വാത്തി പൂജാസമയത്തു അരയില്‍ ചുറ്റാറുള്ള ചുവന്ന പട്ട് ആദ്യം കണ്ടത് ഞാനായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;നീന്തല്‍ക്കുളം അടയ്ക്കാന്‍ ഇനിയും നേരമായിട്ടില്ല. സമയം തെറ്റി ഒരു ചാറ്റല്‍ മഴ. വെറുതേ നീല ജലത്തില്‍ മലര്‍ന്നു കിടന്നു തീര്‍ത്ഥം തളിച്ചതുപോലെ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ വേദനകളെക്കുറിച്ചു ഞാന്‍ ഓര്‍ത്തതേയില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-3487988890043094209?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/3487988890043094209/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=3487988890043094209' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3487988890043094209'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3487988890043094209'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/04/blog-post.html' title='ആത്മ പ്രയാഗ'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_FDLrFPPHMrU/SeXJfYPCSMI/AAAAAAAAAPo/99CH6Gllm_8/s72-c/DSC03711.JPG' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-42851201572729521</id><published>2009-03-30T01:10:00.003+05:30</published><updated>2009-03-30T01:20:15.742+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='തോന്നല്‍'/><title type='text'>നാളെ നാളെ</title><content type='html'>വേദനയുടെ രാത്രികള്‍ നീണ്ടു. നിദ്ര യാചിച്ചു. വേദന സഹിക്കാന്‍ പഠിച്ചാലേ വേദനയില്ലാത്തിന്‍റെ സുഖം മനസ്സിലാക്കാന്‍ പറ്റൂ  എന്നൊക്കെ ചിന്തിച്ച് നാളത്തെ പ്രഭാതത്തിനായി ഞാന്‍ പ്രതീക്ഷിച്ചു കിടക്കുകയാണ്. നാളെ ഒരു പക്ഷേ വേദന മാറും. കാലുകളുടെ മരവിപ്പും പാദങ്ങളിലെ നീരും കുറയും.പ്രഭാതത്തില്‍ ഇളം കുളിരും ഏറ്റു എനിയ്ക്കു പതുക്കെ പതുക്കെ നടക്കുവാന്‍ കഴിയും. പുലരിയില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികള്‍ നാളെ എന്‍റെ കാലൊച്ച കേട്ട് പറന്നകലില്ല. പൂജയ്ക്കു പൂക്കള്‍ ഇറുക്കാനെത്തുന്ന വൃദ്ധന്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിയ്ക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ജീവിതം  ഓരോ ദിവസവും എന്നോടു ദയ കാട്ടുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നാളുകളിലൊന്നില്‍ അസുഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും ഒളിച്ചോടാനായി പുതിയ പലതും പരീക്ഷിയ്ക്കാന്‍ തുടങ്ങി. നാളെ നാളെ എന്നു കരുതി മടിച്ചു മടിച്ചിരുന്നതും എന്നാല്‍  ഹൃദയത്തോടു ചേര്‍ത്തു വച്ചിരുന്നതുമായ കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ ചെയ്യാന്‍ തുടങ്ങി. അസുഖങ്ങളോടു അങ്ങനെ ഞാന്‍ മത്സരിച്ചു. ചില ദിവസങ്ങളിലെങ്കിലും ഞാനും ജയിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് ‘അക്ഷരപ്പച്ച’. 2007 ലെ ഒരു സെപ്റ്റംബര്‍ രാത്രിയില്‍ ഞാന്‍ ആദ്യത്തെ പോസ്റ്റ് എഴുതി. പതിനഞ്ചു വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ അവസരമില്ലാതിരുന്ന മാതൃഭാഷ വീണ്ടും എടുത്തുപയോഗിക്കാന്‍ കഴിയുമെന്ന അഹങ്കാരം! എന്തൊക്കെയോ എഴുതി. പക്ഷേ കഴിഞ്ഞ മൂന്നു മാസങ്ങളായി എഴുത്തും അകന്നു. വേദന പകയോടെ പരാജയപ്പെടുത്താന്‍ പല വേഷങ്ങളില്‍. ഒരിക്കലും മടുക്കാതിരുന്ന വായനയെ ഞാന്‍ മറന്നു തുടങ്ങി. വായിക്കാന്‍ തുടങ്ങുമ്പോള്‍ അസ്വസ്ഥത. പുസ്തകങ്ങള്‍ തുറക്കാതെയായി ഇപ്പോള്‍. ചിത്രങ്ങള്‍ എടുക്കാതെയായി. ക്യാമറ തൊട്ടിട്ടു മാസങ്ങളായി. പാട്ടു കേള്‍ക്കുന്നതും കുറഞ്ഞു.&lt;br /&gt;&lt;br /&gt;വേദന ജയിക്കാന്‍ തുടങ്ങുന്നതു  എനിയ്ക്കു ഇഷ്ടമല്ല. വാശിയോടെ ഞാന്‍ പുതിയ രീതികളും വഴികളും നോക്കുന്നു. ജോലിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നു. പുതിയ ഭാഷ പഠിക്കാന്‍ നോക്കുന്നു. ഓരോരോ ദിവസങ്ങളും ഞാന്‍ പൂര്‍ണ്ണമായി ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.അതിനിടെ ഒരു നോവലെറ്റെഴുതാന്‍ തുടങ്ങി. അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. വിരലുകള്‍ ഇടയ്ക്കിടെ പണിമുടക്കുന്നതു കൊണ്ട് റ്റൈപ്പു ചെയ്യുവാന്‍ പ്രയാസം. പക്ഷേ മനസ്സില്‍ ആ കഥയുണ്ട്. വേദന കാരണം ഉറങ്ങാതെ കിടക്കുന്ന രാതികളില്‍ എന്‍റെ കഥാപാത്രങ്ങള്‍ എന്നോടു സംസാരിക്കാറുണ്ട്. ഓ എന്‍ വി കുറുപ്പിന്‍റെ വരികള്‍ മനസ്സില്‍ എത്തും.“ അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത ദുഃഖബീജങ്ങളെത്രയുണ്ടെന്നുള്ളില്‍”&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ കഥയും പാട്ടും ചിത്രങ്ങളും പുസ്തകങ്ങളും മാത്രമല്ലല്ലോ ജീവിതം. കലുഷമായ ജീവിത സത്യങ്ങള്‍ ദിനം പ്രതി അനുഭവിക്കേണ്ടിവരുന്നു. ജോലി സംബന്ധമായും വ്യക്തിപരമായും. കാര്യകാരണ ബന്ധങ്ങളെല്ലാം പകച്ചു നില്‍ക്കുന്ന ഒരവസ്ഥ. എല്ലാവര്‍ക്കും ഇങ്ങനെയൊക്കെയായിരിക്കും ജീവിതം എന്ന തിരിച്ചറിവ്, ആശ്വാസത്തിനു പകരം ഒരങ്കലാപ്പാണു ജനിപ്പിയ്ക്കുന്നത്. മെഡിറ്റേഷനും യോഗയ്ക്കും സ്പിരിച്ച്വാലിറ്റിയ്ക്കുമപ്പുറം സമാധാനവും ആശ്വാസവും തേടാന്‍ നമ്മളില്‍ പലരും മഹര്‍ഷിവര്യന്മാരൊന്നും അല്ലല്ലൊ.&lt;br /&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞയാഴ്ചയാണ് റിവോള്‍വറിനുള്ള ആള്‍ ഇന്‍ഡ്യ ലൈസന്‍സ് കിട്ടിയത്. ജമ്മു കാശ്മീരൊഴിച്ച് ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും തോക്കും കൊണ്ടു ഇനി നടക്കാം. ആത്മരക്ഷയ്ക്കു വേണ്ടി ഇനി എനിയ്ക്കു തോക്കുപയോഗിക്കാം. എന്നു വച്ചാല്‍ എനിയ്ക്കു ജീവിയ്ക്കാന്‍ വേണ്ടി വേണമെങ്കില്‍ വേറൊരു മനുഷ്യജീവനെ വരെ നശിപ്പിയ്ക്കാം. രോഗങ്ങളൊഴിച്ചു എന്നെ ആരും ഇതുവരെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ഞാനും ഇതുവരെ ആരെയും കൊല്ലണമെന്നും വിചാരിച്ചിട്ടുമില്ല. എങ്കിലും നാളെ തോക്കു ഡീലര്‍ വരുമ്പോള്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് വേദനയലട്ടുന്ന ഈ രാത്രിയില്‍ പോലും ഞാന്‍ ചിന്തിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;തോക്കു വാങ്ങിക്കഴിഞ്ഞാല്‍ ആരെയാണു ഞാന്‍ കൊല്ലേണ്ടത്? പ്രഭാതത്തില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികളേയോ? പൂജാപുഷ്പത്തിനെത്തുന്ന വൃദ്ധനേയോ? അതോ വര്‍ഷങ്ങളായി എന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്ന വേദനകളേയോ?&lt;br /&gt;&lt;br /&gt;. ആരോ പറഞ്ഞതുപോലെ “ There is nothing to writing, all you do is sit down at a typewriter and open a vein". വേദനയുള്ള ഈ രാത്രിയില്‍ ഇനി വെയിന്‍ മുറിയ്ക്കുന്ന വേദന കൂടെ സഹിക്കാനുള്ള മനസ്സാന്നിദ്ധ്യമില്ല. അതുകൊണ്ടു നാളത്തെ പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട ഇപ്പോള്‍ ഞാനീ ചവറുതന്നെ എഴുതി പോസ്റ്റു ചെയ്യുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-42851201572729521?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/42851201572729521/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=42851201572729521' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/42851201572729521'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/42851201572729521'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/03/blog-post.html' title='നാളെ നാളെ'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-7967770726535849364</id><published>2009-02-16T08:09:00.006+05:30</published><updated>2009-02-16T12:57:25.327+05:30</updated><category scheme='http://www.blogger.com/atom/ns#' term='നോവലെറ്റ്'/><title type='text'>കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?</title><content type='html'>&lt;div align="center"&gt;&lt;br /&gt;അദ്ധ്യായം ഒന്ന്: സൂഖാ*1&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ഇനി യാത്ര മീറ്റര്‍ ഗേജ് റ്റ്രയിനിലാണ്. മുപ്പതു മണിക്കൂര്‍ യാത്ര ചെയ്തു കഴിഞ്ഞു. ക്ഷീണം കൊണ്ട് ഗായത്രി സ്റ്റേഷനിലെ ബഞ്ചില്‍ ചാരിയിരുന്നു&lt;br /&gt;മയങ്ങുന്നു. മടിയില്‍ തുക്കുഡുവും. അവളുടെ കുഞ്ഞു നെറ്റിയില്‍ വിയര്‍പ്പ്. മേഘനഗറിലേയ്ക്കുള്ള റ്റ്രയിന്‍ രാവിലേ അഞ്ചരയ്ക്കേയുള്ളൂ. &lt;/div&gt;&lt;div align="left"&gt;ഇനിയും രണ്ടര മണിക്കൂര്‍ ഈ ജങ്ഷനിലെ അരണ്ട ഇരുട്ടില്‍. പുതിയൊരു നാട്ടില്‍ മറ്റൊരു വേഷത്തിനായുള്ള യാത്ര തുടരാനായി വീണ്ടും ഒരു കാത്തിരുപ്പ്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ദ ഡിസ്റ്റ്രിക്റ്റ് ഈസ് റീലിങ് അണ്ടര്‍ ദ് സിവ്യറസ്റ്റ് ഡ്രോട്ട് സിന്‍സ് ദ് റ്റേണ്‍ ഓഫ് ദ സെഞ്ചുറി. ഊപ്പര്‍ സേ യേ ലോ ഏന്‍റ് ഓര്‍ഡര്‍ ഭീ. ഇറ്റ് ഇസ് എ വെരി ബിഗ് ചലഞ്ച് ബേട്ടാ. മീറ്റ് ദ് സീ എം ആള്‍സോ ബിഫോര്‍ യു പ്രൊസീഡ് റ്റു ജോയിന്‍” &lt;/div&gt;&lt;div align="left"&gt;&lt;br /&gt;ആദ്യത്തെ ഡിസ്റ്റ്രിക്റ്റ് ചാര്‍ജിനു മുന്‍പേ ചീഫ് സെക്രട്ടറിയുടെ ബ്രീഫിങ്. സെക്രട്ടറിയേറ്റിലെ പല മുറികള്‍ കയറിയിറങ്ങി. ഒടുവില്‍ മുഖ്യമന്ത്രിയെയും&lt;br /&gt;കണ്ടുകഴിഞ്ഞപ്പോള്‍ രാത്രി പത്തുമണി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;യാത്രയില്‍ മിക്കവാറും ഗായത്രി മടുപ്പോടെ മിണ്ടാതെയിരുന്നതേയുള്ലൂ. ഇടയ്ക്ക് അവള്‍ പറഞ്ഞു, &lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഏഴു വര്‍ഷത്തിനുള്ളില്‍ ഇതു പത്താമത്തെ റ്റ്രാന്‍സ്ഫറാണു. എല്ലാം കെട്ടിപ്പെറുക്കി തേരാപ്പാരാ ...നിയ്ക്ക് ഇത്ന്ന്യാ വിധി. എന്തെങ്കിലും അറിയണൊ, റ്റീ സീ വാങ്ങാനും, ഗ്യാസ് റ്റ്രാന്‍സ്ഫെര്‍ ചെയ്യാനും പാക്കിങിനും ഒക്കെ ഞാന്‍ തന്നെ ഓടണം.ഇവിടൊരു മഹാത്മാവുണ്ടല്ലോ! സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതീട്ടില്യാന്നെയുള്ളു.” &lt;/div&gt;&lt;div align="left"&gt;&lt;br /&gt;ജില്ലയില്‍ റയട്ട് നടന്നതുകാരണം കളക്റ്റര്‍ ഉടനേ ജോയിന്‍ ചെയ്യണം എന്നു സീ എമ്മിനു നിര്‍ബന്ധം. വേണമെങ്കില്‍ സ്റ്റേറ്റ് പ്ലെയിനില്‍ പൊയ്ക്കോള്ളാന്‍&lt;br /&gt;പറഞ്ഞതു നിരസിച്ചതറിഞ്ഞ് ഗായത്രി പറഞ്ഞു, &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ ഇങ്ങനേം ഒരു മനുഷ്യന്‍!”.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;പാവം ഗായത്രി. ബാഗേജിനു പുറത്തു കാലു കയറ്റിവച്ചു ഈ വൃത്തികെട്ട ബെഞ്ചില്‍ വിയര്‍ത്തുരുകി. എം ഡി കഴിഞ്ഞെങ്കിലും അവളുടെ പ്രാക്റ്റീസ്&lt;br /&gt;മാത്രം നടന്നില്ല.ആദ്യം തുക്കുഡുവിന്‍റെ പ്രസവം. പിന്നെ എന്‍റെ റ്റ്രാന്‍സ്ഫറുകള്‍.മെഡിക്കല്‍ കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്‍റ് പ്രൊഫസറായി ആറുമാസം പോലും ജോലി നോക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും ഈ റ്റ്രാന്‍സ്ഫറും! &lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ങ്ങടെ പിറകേ സാമ്പാറും വച്ചു നടക്കാന്‍ ന്നെ കിട്ടില്ല” &lt;/div&gt;&lt;div align="left"&gt;&lt;br /&gt;സ്ഥിരം പല്ലവി തുടങ്ങിയപ്പോള്‍ തന്നെ വെറുതേ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ഡിസ്റ്റ്രിക്റ്റില്‍ എന്തായാലും നെനക്കു പ്രാക്റ്റീസ്ചെയ്യാന്‍ പറ്റ്വന്‍റെ ഗായത്രിയേ”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;അഞ്ചരയുടെ വണ്ടി ഇരുട്ട് തുരന്നു വരാറയില്ലേ?&lt;br /&gt;ഗായത്രി ഒന്നു ഞെട്ടിയുണര്‍ന്നു. എന്തോ പിറുപിറുത്തും കൊണ്ട് തുക്കുഡുവിന്‍റെ സ്ഥാനം തെറ്റിക്കിടന്ന ഫ്രോക്ക് പിടിച്ചു നേരേയിട്ട്, അവളെ ഒന്നുകൂടെ വയറ്റില്‍ ചേര്‍ത്ത് അടക്കി പിടിച്ച്, വീണ്ടും മയക്കം തുടര്‍ന്നു..&lt;br /&gt;&lt;br /&gt;വേള്ളകീറിത്തുടങ്ങി. വണ്ടി ഏതോ വരണ്ട നാട്ടിലൂടെ. ഡിസ്റ്റ്രിക്റ്റിന്‍റെ ബോര്‍ഡര്‍ തുടങ്ങിക്കാണുമോ? മൊട്ടക്കുന്നുകള്‍. ചെമ്മണ്ണു ചുവന്ന ചുടുകാറ്റ്&lt;br /&gt;രാവിലേതന്നെ പച്ചപ്പു തേടി ഉഴറുന്നു..&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ എന്താ ഒരു സ്ഥലം! നോട്ട് ഈവന്‍ എ ബ്ലേഡ് ഒഫ് ഗ്രാസ്സ് ഇന്‍ ദീസ് ഹില്ല്സ്” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഗായത്രിയ്ക്ക് സ്ഥലം ഒട്ടും ഇഷ്ടമായില്ല.&lt;br /&gt;അടുത്ത സ്റ്റേഷനില്‍ കുറേ പാല്‍ കച്ചവടക്കാര്‍ കയറി. പാല്‍ ക്യാനുകള്‍ വളഞ്ഞ ഒരു കമ്പിയില്‍ കൊരുത്ത് റ്റ്രയിനിന്‍റെ ജനല്‍ കമ്പികളില്‍&lt;br /&gt;കെട്ടിയിട്ടു.റ്റ്രയിനിന്‍റെ താളത്തിനൊപ്പിച്ചു അവ വെടിപ്പില്ലാതെ ചിലമ്പി.വിറകു കെട്ടുകള്‍ തലച്ചുമടുകളാക്കി കുറേ പെണ്ണുങ്ങള്‍. ഠൌണില്‍ വില്പനയ്ക്കണെന്നു തോന്നുന്നു. ഇതു മരക്കഷണങ്ങള്‍ കൂട്ടിയ വിറകു കെട്ടുകളല്ല.&lt;br /&gt;എവിടെനിന്നോ കുഴിച്ചെടുത്തു കൊണ്ടു വരുന്ന വേരുകളുടെ തുണ്ടുകളാണ്. കെട്ടൊന്നിനു അയ്യഞ്ചുരൂപ റെയില്‍‌വേ പോലീസിനു കൊടുത്താലേ ഇവരെ&lt;br /&gt;റ്റ്രയിനില്‍ യാത്ര ചെയ്യാന്‍ സമ്മതിയ്ക്കൂത്രേ!&lt;br /&gt;മേഘനഗര്‍ സ്റ്റേഷനില്‍ പുതിയ കളക്റ്ററെ സ്വീകരിയ്ക്കാന്‍ കുറേപ്പേര്‍. അഡിഷണല്‍ കളക്റ്റര്‍, അഡിഷണല്‍ എസ്സ് പി, ഡെപ്യൂട്ടി കലക്റ്റേഴ്സ്, സബ്&lt;br /&gt;ഡിവിഷണല്‍ മജിസ്റ്റ്രേറ്റ്, തഹസീല്‍ദാര്‍ തുടങ്ങി ധാരാളം പേര്‍. തുക്കുഡു ആള്‍ക്കൂട്ടം കണ്ട് ഗായത്രിയുടെ സാരിത്തുമ്പില്‍ ചമ്മലോടെ മറഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ദ നൈറ്റ് ഹാസ് ബീന്‍ ബാഡ് ഫോര്‍ അസ് സര്‍. ദ ഡി എഫ് ഓ വാസ് കില്ല്ഡ് യെസ്റ്റെര്‍ഡേ നൈറ്റ്”. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അഡിഷണല്‍ കളക്ടറുടെ സ്വാഗത വചനം.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“നക്സലൈറ്റ്സ്?”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ നോട്ട് ഷുവര്‍ സര്‍” അഡിഷണല്‍ എസ്സ് പി.&lt;br /&gt;“ എസ്സ് പി ലീവിലാണ്. അദ്ദേഹത്തിന്‍റെ വിവാഹമാണ് മറ്റന്നാള്‍” മറ്റൊരാള്‍.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;എസ്സ് പി ഫോണില്‍ സംസാരിച്ചിരുന്ന കാര്യം പറഞ്ഞു. ഐ ഏ എസ്സ്. ഐ പീ എസ്സ് ഈഗോ ക്ലാഷ് ആയി ആദ്യദിവസം തന്നെ ആരും വ്യാഖ്യാനിയ്ക്കരുതല്ലോ.ലാല്‍ ബത്തി വച്ച വെള്ള അംബാസ്സഡര്‍ കാറില്‍ കയറുമ്പോള്‍ത്തന്നെ ഗായത്രി മേഘനഗര്‍ സ്റ്റേഷനോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;മേഘനഗറിലെ മൊട്ടക്കുന്നുകളില്‍ നിന്നും, വരണ്ട് ചുവന്ന ചുടുകാറ്റ് വന്ന് തുക്കുടുവിനേയും ഗായത്രിയേയും വാത്സല്യത്തോടെ തഴുകി. ഗായത്രി&lt;br /&gt;നിരാശയോടെ സാരിത്തുമ്പുകൊണ്ട് തുക്കുഡുവിന്‍റെ വിയര്‍ത്തു കരുവാളിച്ച മുഖം തുടച്ചു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“സാബ്, ഞാന്‍ കെംതാ ഭീല്‍*2, സാബിന്‍റെ ഡ്രൈവര്‍”. കാക്കിയുടുപ്പിട്ട വയസ്സന്‍. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;കണ്ണുകള്‍ക്കു താഴെ ഈരണ്ട് വരകള്‍ പച്ച കുത്തിയിരിയ്ക്കുന്നു. മുടി പറ്റെ വെട്ടിച്ചിട്ടുണ്ട്.&lt;br /&gt;“പോലീസ് ഡ്രൈവറാണോ?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“അല്ല സാബ്, കളക്ടറേറ്റിലെ”&lt;/div&gt;&lt;div align="left"&gt;ഗായത്രി ഊറിച്ചിരിച്ചുകൊണ്ട് ചോദിച്ചു, &lt;/div&gt;&lt;div align="left"&gt;“ എന്താ അയ്യാളുടെ പേര്?”&lt;br /&gt;തുക്കുഡു കൊഞ്ചി, &lt;/div&gt;&lt;div align="left"&gt;“കെംറ്റാ ബീല്‍”&lt;br /&gt;മുന്‍സീറ്റിലിരുന്ന് കെംതാ ഭീലും ഗണ്‍‌മാനും ചിരിച്ചു.&lt;br /&gt;കെംത ഠൌണിലുള്ള ഒരു കെട്ടിടത്തിനു മുന്നില്‍ വണ്ടി നിറുത്തി. തീപിടിച്ചു എരിഞ്ഞടങ്ങിയിരിക്കുന്ന ആ ബില്‍ഡിങ് കാട്ടി കെംത പറഞ്ഞു, &lt;/div&gt;&lt;div align="left"&gt;&lt;br /&gt;“സാബ്, ഇതാണ് കലാപത്തില്‍ കത്തിച്ചുകളഞ്ഞ ഥാന*3”. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;രണ്ടാഴ്ചയ്ക്കു മുന്‍പ് നാലു പോലീസുകാരെ ലോക്കപ്പില്‍ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു കളഞ്ഞു വയ്‌ലന്‍റ് മോബ്. വണ്ടിയില്‍നിന്നിറങ്ങി ഞാന്‍ കത്തിക്കരിഞ്ഞ പോലീസ് സ്റ്റേഷനിലേയ്ക്കു നടന്നു. എസ്ക്കോട്ട് വാനില്‍ നിന്നും പോലീസുകാര്‍ ഇറങ്ങി ഓടിവന്നു ചുറ്റിലും നിന്നു. ആഡിഷണല്‍ കലക്ടറും , മറ്റു ഓഫീസേഴ്സും എത്തി. പഴയ എസ്സ് പിയെ വാളുകൊണ്ട് വെട്ടിയിട്ട സ്ഥലം അവര്‍ കാട്ടിത്തന്നു. എസ് പി മരിച്ചെന്നു കരുതി കലാപക്കാര്‍ പിന്നെ കളക്ടറുടെ നേരേ തിരിഞ്ഞു. ജാഥയായി കളക്ടറെ നഗരപ്രദക്ഷിണം ചെയ്യിച്ചു.. മുഖത്തു കരിഓയില്‍ പുരട്ടി, കഴുത്തില്‍ ചപ്പല്‍ മാല അണിയിച്ച്, വഴിയില്‍ കിടന്ന സിഗരറ്റുകുട്ടികള്‍ പെറുക്കി അവ നിര്‍ബന്ധമായി അയാളെക്കൊണ്ട് വലിപ്പിച്ചു. ഇടയ്ക്കു വച്ചു തെരുവില്‍ കണ്ട ഒരു കാളയുടെ പുറത്തു അയാളെ അര്‍ദ്ധനഗ്നനാക്കി ഇരുത്തി. ഒരു ചിത റെഡിയാക്കി കലക്ടറെ ജീവനോടെ ദഹിപ്പിക്കാനായി പിന്നെ ആള്‍ക്കൂട്ടത്തിന്‍റെ ശ്രമം. എങ്ങിനെയോ കളക്റ്റര്‍ രക്ഷപ്പെട്ടെങ്കിലും ജില്ല മുഴുവനും അക്രമങ്ങള്‍ തുടര്‍ന്നു. വിവരങ്ങള്‍ പറഞ്ഞുതന്ന ഓഫീസേഴ്സിന്‍റെ സ്വരത്തില്‍ ഭീതി കലര്‍ന്ന നിരാശ.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;തിരിച്ചു വണ്ടിയില്‍ കയറി. ഡോറടയ്ക്കുന്ന ശബ്ദം കേട്ട്‍, ക്ഷീണം കൊണ്ട് മയക്കത്തിലായിരുന്ന ഗായത്രി ഒന്നു ഞെട്ടി ഉണര്‍ന്നു. വീണ്ടും മയങ്ങി. ഈ&lt;br /&gt;കലാപക്കഥകള്‍ ഒന്നും അറിയാതെ അവള്‍ ശാന്തമായി ഉറങ്ങട്ടെ.&lt;br /&gt;പഴയ കളക്ടറെ അപമാനിച്ചു നടത്തിക്കൊണ്ട് പോയ വഴികളിലൂടെ കെംത വണ്ടിയോടിച്ചു. പതുക്കെ. അടുത്തുള്ള ഒരു പെറ്റ്രോള്‍ പമ്പു ചൂണ്ടിക്കാട്ടി&lt;br /&gt;കെംത പറഞ്ഞു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ സര്‍, ശങ്കര്‍ ബഞ്ചാരേജി കാ പമ്പ്. ഇവിടെ നിന്നാണു ഥാന*3 കത്തിക്കാനും, കളക്ടറെ ചുട്ടെരിയ്ക്കാനായുണ്ടാക്കിയ ചിതയിലും മറ്റും പെറ്റ്രോള്‍&lt;br /&gt;എത്തിച്ചത്.”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ബസ്തിയില്‍ മുന്‍സില്‍പ്പാലിറ്റി റ്റാങ്കറില്‍ നിന്നും കുടിവെള്ളം പിടിയ്ക്കാനുള്ള തിക്കും തിരക്കും.പെണ്ണുങ്ങളുടെയും കുട്ടികളുടേയും കലപില. ചെറുപ്പക്കാര്‍ റ്റാങ്കറിന്‍റെ മുകളില്‍ കയറി അടപ്പുമാറ്റി വെള്ളമെടുക്കാനുള്ള മത്സരം. മുന്‍സിപ്പലിറ്റി ജീവനക്കാര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഒന്നു രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍സ് അടുത്തുള്ള ഢാബ്ബയിലെ കയറ്റു കട്ടിലിലിരുന്ന് ഒന്നുമറിയാത്തതുപോലെ ചായ ഊതിക്കുടിയ്ക്കുന്നു. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;കെംത ഭീല്‍ ബ്രേക്കൊന്നു ചവിട്ടി. ഡോറിലൂടെ തല പുറ്ത്തേയ്ക്കിട്ട്., അധികാരസ്വരത്തില്‍ പറഞ്ഞു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ക്യാ ലഫഡാ ഹൈ. ? സബ് ലൈന്‍ മെം ഖടേ ഹോ ജാ. ഫടാഫട്ട്. ഊപ്പര്‍ സേ പാനീ നികാല്‍ത്തേ ഹോ? നീച്ചേ ഉതര്‍, സാലേ കയീങ്‌ക്കാ”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഒരു മിനിട്ടു കൊണ്ട് എല്ലാരും ക്യൂവില്‍ ആയി. പോലീസുകാര്‍ ചായ ഉപേക്ഷിച്ച്, ആളുകളെ നിയന്ത്രിക്കാന്‍ തുടങ്ങി. കെംത വീണ്ടും വണ്ടി മുന്നോട്ടെടുത്തു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഈ കിളവന്‍ നത്തുപോലെയിരുന്നാലും , ആളുകൊള്ളാല്ലോ!” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഗായത്രിയ്ക്ക് കെംതയുടെ അധികാരപ്രയോഗം ഇഷ്ടപ്പെട്ടു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;കളക്ടര്‍ ബംഗ്ലാവിന്‍റെ മുപ്പത്തി എട്ടു ഹെക്റ്റര്‍ പറമ്പില്‍ സീതാഫലത്തോട്ടങ്ങള്‍ വാടിത്തളര്‍ന്നു മുഷിപ്പോടെ.... ഗോതമ്പുപാടങ്ങള്‍ വരണ്ടു മുരടിച്ചു ശൂന്യമായി ചെമ്പിച്ച്....ചുടുകാറ്റത്ത് ഗതകാല സ്മരണകളുടെ മര്‍മ്മരവുമായി കരിയിലകള്‍......കളക്ടര്‍ ബംഗ്ലാവിലെ റ്റ്യൂബ്‌വെത്സെല്ലാം തുരുമ്പുവെള്ളം കക്കി ചത്തുനില്‍ക്കുന്നു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ദേഖ്നേ ലായക്ക് ധാ സാബ്, അപ്നാ ബഗീച്ച*4. നശിച്ച ഈ സൂഖായില്‍ എല്ലാം വരണ്ടു.” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;കെംതാ ഭീല്‍ കളക്ടറുടെ തോട്ടത്തിന്‍റെ പഴയ പ്രതാപകാലമോര്‍ത്തു നെടുവീര്‍പ്പിട്ടു.&lt;br /&gt;ബ്രിട്ടീഷുകാരുണ്ടാക്കിയ പഴയ ബംഗ്ലാവ്. വിസ്തൃതമായ ലോണ്‍. ജോലിക്കാര്‍ക്കും , സെക്യൂരിട്ടിയ്ക്കും താമസിക്കാനുള്ള ബാരക്കുകള്‍.1930 ല്‍&lt;br /&gt;കളക്റ്ററായിരുന്ന ജോണ്‍സന്‍സായ്‌വിന്‍റെ പെറ്റ്ഡോഗിനെ അടക്കിയ മാര്‍ബിള്‍ കുടീരം. കേണല്‍ സഞ്ചാനയുടെ അമ്മ 1946ല്‍ നട്ടു വളര്‍ത്തിയ വേപ്പുമരം.അങ്ങനെ കെംത ഗായത്രിയ്ക്കു കളക്ടര്‍ ബംഗ്ലാവിന്‍റെ പഴയ പ്രൌഢി വര്‍ണിച്ചു കേള്‍പ്പിയ്ക്കാന്‍ തുടങ്ങി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ തുക്കുഡുവിനു ഓടിക്കളിയ്ക്കാന്‍ നല്ല സ്ഥലമുണ്ട്” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;റ്റ്രാന്‍സ്ഫറിന്‍റെ നല്ല വശങ്ങള്‍ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഗായത്രി അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ എന്തിനാ ഈ ജനാലകളും വെന്‍റിലേറ്റ്രറോക്കെ കൊട്ടിയടച്ചിരിക്കുന്നെ? വീട്ടിനൊരു മുശിടു നാറ്റം!”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ പഴയ കളക്ടര്‍ സാബ്ബിനു പല്ലികളെയും പാമ്പുകളെയും ഒക്കെ പേടിയായിരുന്നു. അതുകൊണ്ട് എല്ലാം തടി ക്രോസ്സാക്കി വച്ചു ആണിയടിച്ചു അടച്ചു കളഞ്ഞു,” ആരോ പറഞ്ഞു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ കെംതാ, എല്ലാം ഒന്നു തുറന്നിടൂ, ച്ചെരെ കാറ്റും വെളിച്ചവും വരട്ടെ വീട്ടില്”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;കാര്‍പ്പെന്‍ററും ജോലിക്കാരും പുതിയ മേം സാബ്ബിന്‍റെ ആജ്ഞ് അനുസരിച്ചു ജോലി തുടങ്ങിക്കഴിഞ്ഞു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഇന്നു ഫോര്‍നൂണില്‍ തന്നെ ജോയിന്‍ ചെയ്യാം അല്ലേ”? &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഗായത്രിയുടെ മൊഴിമുത്തുകള്‍ വിഷം പുരണ്ട് വരുമെന്നറിഞ്ഞ് അറച്ചറച്ചാണു ഞാന്‍ വിഷയം അവതരിപ്പിച്ചത്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ചെന്നാട്ടെ ചെന്നാട്ടെ, ഇനി ഇന്നുതന്നെ ഭരണം തുടങ്ങിയില്ലെന്നു വേണ്ട! വീടുസെറ്റു ചെയ്യാന്‍ ജോലീം കൂലീല്ലാതെ ഒരുത്തി ഇരുപ്പുണ്ടല്ലോ. അമ്മേ വിളിച്ചു ചോദിച്ചോളൂ, രാഹുകാലം എപ്പോഴാണെന്നറിയാലോ” &lt;/div&gt;&lt;div align="left"&gt;&lt;br /&gt;ഗായത്രി അല്പം മയപ്പെട്ടു വരുന്നുണ്ട്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;കളക്ടറേറ്റില്‍ വരവേല്‍പ്പും, പരിചയപ്പെടുത്തലും. ട്രഷറിയുടെ ചാര്‍ജും എടുത്തു കഴിഞ്ഞ് സീനിയര്‍ ഓഫീസേഴ്സ് മീറ്റിങ് തുടങ്ങി. സ്റ്റ്യൂഡന്‍റ്സ് സമരം എട്ടാം ദിവസം എല്ലാ തഹസീലുകളിലും. ബഞ്ചാരെയുടെ ഒറ്റയാള്‍ പാര്‍ട്ടിയുടെ കിസാന്‍ സമരവും വഴിതടയലും ഇന്നും തുടരും.ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ തഹസീല്‍ ബന്ദും റ്റ്രയിന്‍ ഉപരോധവും. റ്റ്രൈബല്‍ ഏരിയയില്‍ ഇന്നലെ റേഷനും കൊണ്ടു പോയ രണ്ടു ട്രക്കുകള്‍ ആദിവാസി മുകതിസേന ലൂട്ടു ചെയ്തു വിതരണം നടത്തി. നക്സലൈറ്റുകള്‍ നാലു ഫോറസ്റ്റ് ജീപ്പു കത്തിച്ചുകളഞ്ഞു. ഒരു ഫോറസ്റ്റു ഗാര്‍ഡിന്‍റെ കൈപ്പത്തി വെട്ടിക്കളഞ്ഞു. കൊടുമ്പിരി കൊണ്ടിരിയ്ക്കുന്ന വരള്‍ച്ചയില്‍ തൊഴില്‍ ദാനത്തിനായി ഇരുന്നൂറ്റിനാല്‍പ്പതി ഏഴിടത്തു സ്കേഴ്സിറ്റി വര്‍ക്ക്സ് നടത്തുന്നു. പീ ഡബ്ല്യൂഡി 73 വര്‍ക്‍സ്. ഇറിഗേഷന്‍ 31 വര്‍ക്ക്‍സ്, സോയില്‍ കണ്‍സര്‍വേഷന്‍18 വര്‍ക്സ്, പഞ്ചായത്ത് 56 വര്‍ക്ക്സ്...... ഒരു ലക്ഷത്തിഅറുപതിനായിരത്തില്‍ പരം ആളുകള്‍ക്ക്&lt;br /&gt;‘സൂഖാ രാഹത്ത്’ എന്ന സ്കേഴ്സിറ്റി വര്‍ക്കുകള്‍ വഴി തൊഴില്‍. കന്നുകാലികള്‍ക്കു ഭക്ഷണത്തിനായി 76 ‘ചാരാഗാ*5 വിതരണ്‍’ കേന്ദ്രങ്ങള്‍.റ്റ്രൈബല്‍ ഹോസ്റ്റലിലെ സ്റ്റ്യൂഡന്‍റിനെ വാര്‍ഡന്‍ റേപ്പുചെയ്തതില്‍ പ്രതിഷേധിച്ചു ഭരണകക്ഷി എം എല്‍ ഏയുടെ ഒരു ദിവസത്തെ ഉപവാസ സമരം. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ സര്‍, കോട്ടയ്ക്കുള്ളിലെ ഹവേലിയില്‍ മീരാ നയ്യറുടെ സിനിമാ ഷൂട്ടിങ് നടക്കുന്നു. രേഖയും നസറുദ്ദിന്‍ ഷായും വന്നിട്ടുണ്ട്. മേം സാബിനും കുഞ്ഞിനും ഷൂട്ടിങ് കാണാന്‍ പോകണമെന്നുണ്ടെങ്കില്‍ പ്രോട്ടോക്കോള്‍ ഡെപ്യൂട്ടി കലക്ടറെ.......”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;എന്‍റെ നോട്ടം കണ്ട്, ഏ ഡീ എം സംസാരം പകുതി വച്ചു നിറുത്തി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“പീ ആറ് ഡിയ്ക്കു വേണ്ടി റ്റ്രൈബല്‍ കള്‍ച്ചറിനെക്കുറിച്ചു ഫിലിം എടുക്കുന്നുണ്ട്. സെയ്ദ് മിര്‍സയേയും കൊണ്ട് ജോയിന്‍റ് ഡയറക്ടര്‍ മാതേശ്വരി മന്ദിറില്‍ പോയിരിയ്ക്കുന്നു.” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ജില്ലാ പി അര്‍ ഓയുടെ ഇന്‍ഫര്‍മേഷന്‍. അയാളോട് കഴിഞ്ഞ രണ്ടാഴ്ചയിലെ ന്യൂസ് പേപ്പര്‍ കട്ടിങ്സ് എത്തിയ്ക്കാന്‍ പറഞ്ഞു. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;ആദിവാസി കള്‍ച്ചറിനെക്കുറിച്ചു മതിപ്പില്ലാത്ത മദ്രാസിയെ കളക്ടറായി കിട്ടിയതിലെ നിരാശയോടെ പീ ആര്‍ ഓ പറഞ്ഞു, &lt;/div&gt;&lt;div align="left"&gt;&lt;br /&gt;“പത്രക്കാരൊക്കെ കാണാന്‍ വന്നിട്ടുണ്ട്”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“കായിക്കെ പത്രകാര്‍! സബ് ചോര്‍ ചപ്പാട്ടെ ഹൈ സാബ്ബ്. ബ്ലഡീ ബ്ലാക്ക് മൈലേഴ്സ്. എല്ലാം സ്റ്റ്രിങേഴ്സ് ആണു സാബ്”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അഡിഷനല്‍ എസ്സ് പിയുടെ അസഹിഷ്ണുത പീ ആര്‍ ഓയ്ക്കു ഇഷ്ടപ്പെട്ടില്ല.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഇവിടെ നിന്നും 18 ലോക്കല്‍ പത്രങ്ങള്‍ ഇറങ്ങുന്നുണ്ട്”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;പത്രക്കാരെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുത്തിക്കൊള്ളാന്‍ പീ ആര്‍ ഓയോടു പറഞ്ഞു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഇന്നത്തെ ലാ ഏന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടിയിലുള്ള എക്സിക്കുട്ടീവ് മജിസ്റ്റ്രേട്ട്സിന്‍റെ ഡ്യൂട്ടിചാര്‍ട്ടും റ്റെലഫോണ്‍ നമ്പരും തരൂ”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;എന്‍റെ ചോദ്യം കേട്ട് ഏ ഡീ എം പരുങ്ങി,&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ അങ്ങനെ പ്രത്യേകിച്ചു ഡ്യൂട്ടി ഒന്നും ഇട്ടിട്ടില്ല സാബ്”&lt;br /&gt;“ എന്നാല്‍ ഇനി മുതല്‍ ഡ്യൂട്ടി ഇട്ടോളൂ.യൂ വില്‍ ബീ ഇന്‍ ചാര്‍ജ് ഒഫ് ബഞ്ചാരേസ് അജിറ്റേഷന്‍. ആന്‍ഡ് സെന്‍റ് എ വയര്‍ലെസ്സ് റ്റു സീ എം, സീ എസ്സ് അന്‍ഡ് കമ്മീഷണര്‍ ദാറ്റ് ഐ ഹാവ് ജോയിന്‍ഡ് ”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;താപ്പാന അവിശ്വാസത്തോടെ എന്നെ നോക്കി. കണ്ണുകളില്‍ നിരാശ.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;അഡിഷണല്‍ എസ്സ് പീ കുറുക്കന്‍റെ കണ്ണുകളോടെ അടക്കി രഹസ്യം പറഞ്ഞു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ബഞ്ചാരേയേ പേടിയാണു സാബ് ഇയ്യാള്‍ക്ക്” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അയാളോട് പോലീസ് ഫോഴ്സിന്‍റെ ഡിപ്ലോയ്മെന്‍റിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഡീറ്റയ്ല്സുമായി ഒരു മണിക്കൂര്‍ കഴിഞ്ഞു വരാമെന്നു മറുപടി. കുറുക്കന്‍ വാലു ചുരുട്ടി എസ്സ് പീ ഓഫീസിലേയ്ക്കു പോയി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;പോലീസ് സ്റ്റേഷന്‍ കത്തിച്ച കേസിന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍ കറസ്പോണ്ടെന്‍റെന്‍സ് ഫയല്‍ എടുത്തു വയ്ക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയോടു പറഞ്ഞിട്ട് പത്രക്കാരെ കാണാനായി കോണ്‍ഫെറന്‍സ് ഹാളിലെത്തി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;പത്ര സമ്മേളനത്തിനല്ല എല്ലാവരേയും ഒന്നു പരിചയപ്പെടാന്‍ വേണ്ടി വന്നതാണെന്നു പറഞ്ഞപ്പോള്‍ പരിഹാസസ്വരത്തില്‍ ആദ്യ ചോദ്യം വന്നു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഹിന്ദി പറഞ്ഞാല്‍ വല്ലതും മനസ്സിലാവുമോ?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഹിന്ദി പ്രൊഫസറായ അച്ഛന്‍ കുഞ്ഞുന്നാളിലേ അടിച്ചേല്‍പ്പിച്ച ഭാഷയാണു ഹിന്ദി എന്നു പറഞ്ഞില്ല.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“രാഷ്ട്ര ഭാഷയല്ലേ, കുറച്ചൊക്കെ മനസ്സിലാവും”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“പഴയ കളക്ടറെ മുഖം കറുപ്പിച്ചു കാളപ്പുറത്തിരുത്തിയ സംഭവം അറിയാമോ?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“കേട്ടിട്ടുണ്ട്”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ബഞ്ചാരേജിയുടെ സമരം എങ്ങനെയാണു റ്റാക്കിള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിയ്ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ലാ ആന്‍ഡ് ഓര്‍ഡര്‍ തകര്‍ക്കാന്‍ ആരേയും അനുവദിയ്ക്കില്ല”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ എന്താണു താങ്കളുടെ പ്രൈയോറിറ്റി?”“ പ്രത്യേകിച്ചൊന്നുമില്ല, ഗവര്‍മെന്‍റിന്‍റെ പ്രയോറിറ്റി തന്നെയാണു എന്‍റേയും പ്രയോറിറ്റി.”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“നക്സലൈറ്റ് പ്രശ്നം.....”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ ഇത്രയും മതി . ജോയിന്‍ ചൈതല്ലേ ഉള്ളൂ ഇന്ന്‍. നമുക്കു വിശദമായി പിന്നെ സംസാരിയ്ക്കാം”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ദിവസം മുഴുവനും ആളുകളെ കാണലും , ബ്രീഫിങും ഒക്കെയായി തിരക്കായിരുന്നു. ഭാഗ്യത്തിനു സമരങ്ങളൊക്കെ ഇന്നു ഇന്‍സിഡന്‍റ് ഫ്രീ ആയിരുന്നു. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;വീട്ടില്എത്തിയപ്പോള്‍ ഒരു മൂകത. ഗായത്രി കട്ടിലില്‍ മുഖം വീര്‍പ്പിച്ചു കിടക്കുന്നു. തലമുടി പിന്നിയിട്ടിരിയ്ക്കുന്നു. അപ്പോള്‍ ഒരു പൊട്ടിത്തെറി&lt;br /&gt;എന്തായാലും ഉറപ്പ്. സാധാരണ ദേഷ്യം വരുമ്പോളാണു അവള്‍ മുടിപിന്നിക്കൊണ്ടിരിയ്ക്കുന്നതു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ എന്താ ഗായത്രീ , സുഖമില്ലേ?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ നിങ്ങളിനി കൂടുതല്‍ സുഖിപ്പിയ്ക്കാതിരുന്നാല്‍ മതി”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ഗായത്രീ, ആദ്യ ദിവസമായിട്ടു....”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ നിങ്ങളെന്‍റെ പ്രാക്റ്റീസിനെക്കുറിച്ചു അന്വേഷിച്ചോ? ഇല്ല. എനിയ്ക്കറിയാം ന്‍റെ ഒരു തലേലെഴുത്ത്”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;അവള്‍ ഹിസ്റ്റീരിയാ പിടിച്ചതുപോലെ തല കട്ടിലില്‍ തല്ലാന്‍ തുടങ്ങി.&lt;/div&gt;&lt;div align="left"&gt;“ഗായത്രീ, എന്താ ഇങ്ങനെ?” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അവള്‍ എന്‍റെ കൈ ശക്തിയായി തള്ളിമാറ്റി.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“തൊട്ടുപോകരുതെന്നെ”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ ഗായത്രീ...”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;തുക്കുഡു പേടിച്ചു എന്‍റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. എന്നിട്ടു ചിണുങ്ങിക്കൊണ്ട് ചോദിച്ചു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ തുക്കുഡുക്ക് ഷൂട്ടിങ് കാണാന്‍ കൊണ്ട്വോവോ?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഞാന്‍ അവളെ കെട്ടിപ്പിടിച്ചു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;അഡിഷണല്‍ കളക്ടരുടെ ഫോണ്‍, &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“സെയ്യ്ദ് മിര്‍സ എത്തിയിട്ടുണ്ട്. ഒന്നു കാണണമെന്നു പറയുന്നു. ബഗ്ലാവില്‍ വരാന്‍ പറയട്ടേ?”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;വീടു സെറ്റായിട്ടില്ല. പിന്നെ ഗായത്രിയുടെ ഈ മൂഡും.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ ഞാന്‍ സര്‍ക്ക്യൂട്ട് ഹൌസില്‍*6 പോയി അദ്ദേഹത്തെ കാണാം”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;കോളേജു ദിനങ്ങള്‍. ഫിലിം സൊസൈറ്റി. ഫിലിം ഫെസ്റ്റിവത്സ്. സൈയ്യദ് മിര്‍സയെ ദൂരെ നിന്നു കണ്ടിട്ടേയുള്ളൂ.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;മിര്‍സാ ഒരു ഡ്രിങ്ക് ഒഴിച്ചു. വിഷയങ്ങളുടെ ചൂടു കാറ്റില്‍ മിര്‍സ തിളച്ചു. പതുക്കെ പറഞ്ഞു,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഐ ഡിഡിന്‍റ് ഷൂട്ട് മാതേശ്വരി മന്ദിര്‍. ഇന്‍സ്റ്റഡ് ഐ ഷോട്ട് സൂഖാ. ഹാവ് യൂ സീന്‍ ‘ബാരാ’, ദ് കന്നഡാ മൂവി ഓണ്‍ അ കളക്റ്റര്‍ ഒഫ് അ ഡ്രോട്ട്&lt;br /&gt;അഫെക്ടഡ് ഡിസ്റ്റ്രിക്റ്റ്?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അതെ എന്നു തലയാട്ടി. ഗായത്രിയുടെ കൈവിരല്‍ കോര്‍ത്ത് ഫിലിം സൊസൈറ്റി ഫെസ്റ്റിവലില്‍.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;മിര്‍സ ഇന്നു ഡിസ്റ്റ്രിക്റ്റില്‍ കണ്ട വരള്‍ച്ചയുടെ ഭീകരത വിവരിച്ചു. &lt;/div&gt;&lt;div align="left"&gt;മിര്‍സ ഉരുകി. &lt;/div&gt;&lt;div align="left"&gt;കെംതാ ഭീല്‍ അറ്റുത്ത ഡ്രിങ്ക് ഒഴിച്ചു. &lt;/div&gt;&lt;div align="left"&gt;മിര്‍സ കെംതയോടു സംസാരിച്ചു. പകുതി തമാശയായി മിര്‍സ പറഞ്ഞു, &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ ഒരു സൌത്തിന്‍ഡ്യന്‍ കളക്റ്റര്‍. റ്റ്രൈബല്‍ ഡിസ്റ്റ്രിക്റ്റ്. സമരങ്ങള്‍ക്കും വരള്‍ച്ചക്കും നക്സലൈറ്റസിനും നടുവില്‍. കളക്ടറുടെ ആദിവാസി ഡ്രൈവരുടെ ആംഗ്ഗിളില്‍ സ്ക്രിപ്റ്റ് എഴുതിയാലോ?”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഞാന്‍ ചിരിച്ചു. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അടുത്ത ഡ്രിങ്ക് എടുത്തു&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“എന്താ റ്റൈറ്റില്?”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“കെംതാ ഭീല്‍ക്കോ കോന്‍ മാരാ?” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;മിര്‍സ കെംതയെ നോക്കിച്ചിരിച്ചു.&lt;br /&gt;അതു വേണ്ട. കൊല്ലണ്ട. മനസ്സു പറഞ്ഞു. ‘കെംതാ ഭീല്‍ ക്കോ കോന്‍ ജാന്‍‌ത്താ’ എന്നു പോരേ? കെംതാ ഭീലിനെ ആര്‍ക്കറിയാം! അല്ലെങ്കില്‍ ‘കെംതാ ഭീലിനെ ആരറിഞ്ഞു’ എന്നോ മറ്റോ മലയാളത്തില്‍ ഡബ്ബും ചെയ്യാം.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;കെംതയുടെ കണ്ണുകളുടെ താഴെ പച്ചകുത്തിയ ഈരണ്ട് വരകള്‍ ചുളുങ്ങി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;മിര്‍സയുടെ ചിരിയില്‍ ചുടുതീ പാറി,&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?” &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(തുടരും)&lt;br /&gt;&lt;br /&gt;*&lt;br /&gt;1. സൂഖാ: വരള്‍ച്ച.&lt;/div&gt;&lt;div align="left"&gt;2. ഭീല്‍: ആദിവാസികളിലെ ഒരു ഉപജാതി.&lt;/div&gt;&lt;div align="left"&gt;3:ഥാന: പോലീസ് സ്റ്റേഷന്‍.&lt;/div&gt;&lt;div align="left"&gt;4: ബഗീച്ച: തോട്ടം&lt;/div&gt;&lt;div align="left"&gt;5: ചാരാഗ: കന്നുകാലികള്‍ക്കു തിന്നാനായുള്ള പുല്ല്/വയ്ക്കോല്‍&lt;/div&gt;&lt;div align="left"&gt;6: സര്‍ക്ക്യൂട്ട് ഹൌസ്: സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ്.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-7967770726535849364?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/7967770726535849364/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=7967770726535849364' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7967770726535849364'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7967770726535849364'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2009/02/blog-post.html' title='കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-7275406765227031404</id><published>2008-11-29T14:01:00.005+05:30</published><updated>2008-11-29T14:13:05.324+05:30</updated><category scheme='http://www.blogger.com/atom/ns#' term='നുറുങ്ങ്'/><title type='text'>മൃത്യുവിന്‍റെ ഗുഹയില്‍ പുതിയ രക്തപുഷ്പങ്ങള്‍</title><content type='html'>എത്രപേര്‍ മരിച്ചു എന്നറിയില്ല.&lt;br /&gt;മരിച്ചവരില്‍ എത്ര മലയാളികളുണ്ട്,എത്ര പോലീസുകാരുണ്ട്, എത്ര സിവിലിയന്‍സ് ഉണ്ട്, എത്ര എന്‍ എസ്സ് ജീക്കാരുണ്ട്, എത്ര റ്റെററിസ്റ്റ് ഉണ്ട് എന്നും എഴുതുന്നില്ല.&lt;br /&gt;&lt;br /&gt;നിതാന്ത സത്യമായ മരണം മാത്രം മിച്ചം.&lt;br /&gt;&lt;br /&gt;വല്ലാത്തൊരു ഹീന ഭാവനയാണ് മനസ്സിലിപ്പോള്‍.&lt;br /&gt;സഹജീവികള്‍ കാര്യകാരണങ്ങളില്ലാതെ വെറുതേ ചത്തൊടുങ്ങുമ്പോള്‍, തമ്മില്‍ കൊന്നൊടുക്കുമ്പോള്‍ നിസ്സഹായനായ് റിയാലിറ്റി ഷോ കാണുന്നവന്‍റെ ആത്മഗ്ലാനി.&lt;br /&gt;സ്വയം ജീവിച്ചിരിയ്ക്കുന്നതിലെ ആശ്വാസം.&lt;br /&gt;സ്വന്തക്കാര്‍ സുരക്ഷിതരാണോയെന്നറിയാനുള്ള വെമ്പല്‍.&lt;br /&gt;പിന്നെ പരിചയക്കാരെക്കുറിച്ചും ചോദിച്ചു തുടങ്ങി.&lt;br /&gt;തീര്‍ന്നു ആകാംക്ഷകള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;പാലസ്തീനില്‍ ആളുകള്‍ വര്‍ഷങ്ങളായി മരിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ‘ ഇവര്‍ക്കെന്താ വട്ടാണോ’ എന്നു തോന്നിയിരുന്നു. പഞ്ചാബിലും കാശ്മീരിലും ഓരോ ദിവസങ്ങളിലും മരിച്ചു വീഴുന്നവരുടെ വാര്‍ത്തകള്‍ നിറഞ്ഞ പേജുകള്‍ ലാഘവത്തോടെ മറിച്ച്, അവസാനത്തെ വിക്കറ്റ് വീഴ്ചയെക്കുറിച്ചു വായിച്ചിരുന്ന നാളുകള്‍! വന്‍ മരം വീണപ്പോള്‍ ഉണ്ടായ കുലുക്കത്തില്‍ പെട്ട് പച്ചജീവനോടെ കത്തി മരിച്ച സര്‍ദാര്‍ജിമാരെക്കുറിച്ചു വായിക്കേണ്ടി വന്നപോള്‍ ‘ ഇവന്മാര്‍ക്കു ഇത്രയു അത്യാവശ്യം’ എന്നു പറഞ്ഞ സുഹൃത്ത്. മാവോ സെ തൂങ് മരിച്ചതുകേട്ട് വാവിട്ടു കരഞ്ഞ കാപട്യക്കാരനായ സഹപാഠി സഖാവ്.&lt;br /&gt;&lt;br /&gt;വീണ്ടും വീണ്ടും മരണങ്ങള്‍.&lt;br /&gt;ഓരോന്നോരോന്നായി പിന്നീടു മറന്നു.&lt;br /&gt;പിന്നെ ജീവിത പ്രശനങ്ങളുമായി മുന്നോട്ട്.&lt;br /&gt;വിശപ്പും ദാഹവും കാമവും അടക്കാനുള്ള നെട്ടോട്ടം.&lt;br /&gt;ജീവിച്ചിരിയ്ക്കാനായി ആശുപത്രികളും പഥ്യങ്ങളും.&lt;br /&gt;ആത്മഹത്യയെക്കുറിച്ചു ആലോചിച്ചപ്പോഴൊക്കെ പേടിച്ചു പിന്മാറി.&lt;br /&gt;&lt;br /&gt;മരണത്തേയും ആത്മഹത്യയേയും സ്തുതിയ്ക്കുന്ന കവിതകളും, ഗസലുകളും പാട്ടുകളും കഥകളുമൊക്കെ മോഹത്തോടെ ഗൃഹാതുരത്വത്തോടെ വര്‍ണ്ണ സ്വപ്നങ്ങളാക്കി.&lt;br /&gt;&lt;br /&gt;“വെളിച്ചം, വെളിച്ചം വിളിയ്ക്കുന്ന മര്‍ത്ത്യന്‍റെ നാദമടങ്ങിക്കഴിഞ്ഞു,&lt;br /&gt;ഇന്നു കേള്‍ക്കുന്നതു വേറേ നിവേദനം&lt;br /&gt;ജാനകി തേങ്ങിമറഞ്ഞ ധരയുടെയാഴത്തില്‍നിന്നുമുദിയ്ക്കുന്നൂ പ്രണവമായ്&lt;br /&gt;മൃത്യു മൃത്യു ജയ മൃത്യു മൃത്യു”&lt;br /&gt;&lt;br /&gt;എന്നോമറ്റോ ആരോ എഴുതിയിട്ടില്ലേ?&lt;br /&gt;&lt;br /&gt;&lt;br /&gt;നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.&lt;br /&gt;&lt;br /&gt;(വീ ആര്‍ കമിങ് ബാക്ക് റ്റു യു വിത് അ ബ്രേക്കിങ് ന്യൂസ്, ആന്‍ഡ് എക്സ്ലൂസ്സിവ് ഫുട്ടേജ്; ബട്ട് ജസ്റ്റ് ആഫ്റ്റര്‍ ദ കമേഴ്സ്യല്‍ ബ്രേക്ക്. പ്ലീസ് ഡോണ്ട് ഗോ എവേ)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-7275406765227031404?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/7275406765227031404/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=7275406765227031404' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7275406765227031404'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7275406765227031404'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/11/blog-post_29.html' title='മൃത്യുവിന്‍റെ ഗുഹയില്‍ പുതിയ രക്തപുഷ്പങ്ങള്‍'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-2015387291161353373</id><published>2008-11-24T18:32:00.005+05:30</published><updated>2008-11-25T20:02:59.453+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മോക്ഷം</title><content type='html'>ഒടുങ്ങാത്ത കൊതിയുടെ വിഴുപ്പുകെട്ടുകള്‍ പേറി മനസ്സ് കോലം കെട്ട ഈ ശരീരത്തിനുള്ളില്‍. വീണ്ടും വീണ്ടും&lt;br /&gt;ഒരേ സ്വപനം. ഞെട്ടി ഉണരുമ്പോള്‍ ഓര്‍ത്തു വയ്ക്കും. പക്ഷേ പിന്നീട് എത്ര ശ്രമിച്ചിട്ടും സ്വപ്നം വീണ്ടും&lt;br /&gt;ചികഞ്ഞെടുക്കാനും കഴിയാറില്ല.പങ്കുവയ്ക്കാന്‍ കഴിയാത്ത ഒരന്ധാളിപ്പുപോലെ ആ സ്വപ്നം ഇടയ്ക്കിടെ.&lt;br /&gt;ചിലപ്പോള്‍ അര്‍ദ്ധരാത്രിയില്‍. മറ്റുചിലപ്പോള്‍ ഏഴരവെളുപ്പിന്.&lt;br /&gt;&lt;br /&gt;&lt;br /&gt;ചതഞ്ഞു ചീര്‍ത്ത വാക്കുകള്‍ കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചു പറയുമ്പോള്‍, വല്ലാത്ത ഒരു തികട്ടലാണു.&lt;br /&gt;മാനേജ്മെന്‍റ് ചവറുകളില്‍ നിന്നുള്ള സൂക്തങ്ങള്‍ ഈയിടെ പുച്ഛം പോലും ജനിപ്പിക്കാറില്ല. അങ്ങനെ ഒരു&lt;br /&gt;കോണ്‍ഫ്രന്‍സ് കൂടെ കഴിയാറായി. വാലിഡക്ടറി ഫങ്ഷനില്‍ സ്വാമിജിയുടെ പ്രസംഗത്തിനിടയിലാണു നാട്ടില്‍&lt;br /&gt;നിന്നും ഫോണ്‍,&lt;br /&gt;&lt;br /&gt;“ഏട്ടാ, നമ്മുടെ കുമാരേട്ടന്‍ മരിച്ചു. ബസ്സാക്സിഡന്‍റ്, ഓഫീസില്‍ നിന്നും മടങ്ങും വഴി.......”&lt;br /&gt;&lt;br /&gt;മനസ്സില്‍ ഒരു കുമിള പൊട്ടി. വര്‍ഷങ്ങളായി കുമാരേട്ടനെക്കുറിച്ച് ഓര്‍ത്തിട്ടുകൂടിയില്ല.&lt;br /&gt;&lt;br /&gt;“ അത് ഇനി പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. ഫുള്‍ വെള്ളമായിരുന്നെങ്കിലും ആര്‍ക്കും ഒരു&lt;br /&gt;ശല്യവും ......”&lt;br /&gt;&lt;br /&gt;മുഴുവനും കേട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;സ്വാമിജി ഐതരേയോപനിഷതിനെക്കുറിച്ചു പ്രസംഗം തുടരുന്നു.&lt;br /&gt;“ Before we discuss about the creation of cosmic person,let us understand the&lt;br /&gt;invocation of Aitereya Upanishad....&lt;br /&gt;ഓം വാങ്മേ മനസി പ്രതിഷ്ഠിതാ, മനോ മേ വാചി പ്രതിഷ്ഠിതാം.....&lt;br /&gt;ഈശ്വരാ, മനസ്സും വാണിയും ഒന്നായി പ്രവര്‍ത്തികണേ, മനസ്സിലൊന്നും വാണിയില്‍ മറ്റൊന്നും ചിന്തിക്കുകയും&lt;br /&gt;പറയുകയും ചെയ്യാതിരിക്കണേ......”&lt;br /&gt;&lt;br /&gt;സ്വാമിജിയുടെ സരസമായ ഉദാഹരണങ്ങള്‍. കേട്ടുചിരിക്കുന്ന നയതന്ത്രജ്ഞര്‍, സിവില്‍ സെര്‍വന്‍റ്സ്, ബിസ്സിനസ്സ്&lt;br /&gt;എക്സിക്കൂട്ടീവ്സ്. ഒരാള്‍ക്ക് ഇരുപത്തി അയ്യായിരം രൂപയാണ് കോണ്‍ഫ്രന്‍സ് ഫീസ്.&lt;br /&gt;&lt;br /&gt;കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും പുറത്തിറങ്ങി. അമ്മയെ വിളിച്ചു,&lt;br /&gt;&lt;br /&gt;“ അമ്മേ, കുമാരേട്ടന്‍....”&lt;br /&gt;&lt;br /&gt;അമ്മ വിവരംഅറിഞ്ഞിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;“തങ്കമ്മായിയ്യേ, ഇച്ചിരെ ചോറു വെളമ്പിക്കൊള്ളൂ”&lt;br /&gt;&lt;br /&gt;വീട്ടിലേയ്ക്കുള്ള വിരളമായ വരവുകളില്‍ കുമാരേട്ടന്‍ പടി&lt;br /&gt;കയറുന്നതു തന്നെ അമ്മയോട് ഊണു ആവശ്യപ്പെട്ടു കൊണ്ടാണ്. നല്ല ചന്തത്തിലാണ് കുമാരേട്ടന്‍ ഊണു&lt;br /&gt;കഴിക്കാറ്. പാത്രത്തില്‍ ചോറ് രണ്ടായി വകുത്തു മാറ്റി, പരിപ്പോ സമ്പാറോ കുഴച്ചു, വലതു ഭാഗത്തുനിന്നും&lt;br /&gt;ചോറുളകളാക്കി, അല്പം അച്ചാറും തൊട്ടു കഴിക്കുന്നതു കാണാന്‍ രസമാണ്. കഴിച്ചു കഴിഞ്ഞാല്‍ ഒരു വറ്റു&lt;br /&gt;ചോറുപോലും പാത്രത്തിലോ ഊണു മേശയിലോ മിച്ചം കിടക്കാറുണ്ടാവില്ല. ഊണു കഴിച്ചാലുടനേ കുമാരേട്ടനു&lt;br /&gt;തിരിച്ചു പോകാന്‍ തിരക്കാണു്.&lt;br /&gt;&lt;br /&gt;“തങ്കമ്മായിയ്യേ, ഒരു നൂറുറുപ്പ്യങ്ങെടുത്തോളോ. അടുത്തോണവരുമ്പൊ തിരിച്വൊണ്ടരാം”&lt;br /&gt;&lt;br /&gt;അമ്മ പണം കൊടുക്കുന്നേരം പറയും,&lt;br /&gt;&lt;br /&gt;“കുമാരാ, കുടിച്ചു കുടിച്ചു കരളുവാട്ടാതിരിയ്ക്കാമ്പാടില്ലേ നെനക്ക്”&lt;br /&gt;&lt;br /&gt;ചാരുകസേരയില്‍ നിന്നും അച്ഛന്‍റെ അശരീരി വരും,&lt;br /&gt;&lt;br /&gt;“തങ്കം, നെനക്കു വേറേ പണിയൊന്നുമില്ലേ? പോത്തിനോടാ&lt;br /&gt;വേദമോകുന്നതേ! നീയ്യ് വെറുതേ തോള്ളേലെ നീരു വറ്റിയ്ക്കാതെ”&lt;br /&gt;&lt;br /&gt;കുമാരേട്ടന്‍ ഇപ്പുറത്തുനിന്നുതന്നെ ഉറക്കെ മറുപടിയും പറയും,&lt;br /&gt;&lt;br /&gt;“ ഈയ്യിടെ വാട്ടീസടി കൊറവാ കുട്ടമ്മാമേ”&lt;br /&gt;&lt;br /&gt;കുമാരേട്ടന്‍ അടുത്ത തവണ വരുമ്പോള്‍ അമ്മയ്ക്കു നൂറു രൂപ തിരിച്ചു കൊടുക്കാന്‍ തുടങ്ങും. അമ്മ വേണ്ടെന്നു&lt;br /&gt;പറയും. എല്ലാത്തവണയും ഊണു കഴിച്ചു തിരിച്ചു പോകാന്നേരം വീണ്ടും നൂറു രൂപാ വാങ്ങിക്കും. കുമാരേട്ടന്‍&lt;br /&gt;തിരിച്ചുപോയിക്കഴിയുമ്പോള്‍ അമ്മയുടെ ആത്മഗതം,&lt;br /&gt;&lt;br /&gt;“പാവം കുമാരന്‍”&lt;br /&gt;&lt;br /&gt;&lt;br /&gt;കോണ്‍ഫ്രന്‍സ് കഴിഞ്ഞു പാര്‍ട്ടിസിപ്പന്‍റ്സ് പിരിഞ്ഞുതുടങ്ങി. സ്വാമിജിയെ ഗസ്റ്റ് ഹൌസിലേയ്ക്കു എസ്കോര്‍ട്ട്&lt;br /&gt;ചെയ്തു പോയി മുറിയില്‍ സംസാരിച്ചിരുന്നപ്പോഴും കുമാരേട്ടന്‍റെ മരണം ഒരു മണ്‍‌തരിയായി മനസ്സില്‍&lt;br /&gt;ഉരഞ്ഞുകൊണ്ടേയിരുന്നു. ഒരു കിരുകിരുപ്പ്&lt;br /&gt;.&lt;br /&gt;“ വാട്ട് ഇസ് ബോഥെറിങ് യൂ, സര്‍”&lt;br /&gt;&lt;br /&gt;സ്വാമിജി സര്‍ എന്നു സംബോധന ചെയ്തത് എന്നെ വിചലിതനാക്കി.&lt;br /&gt;&lt;br /&gt;“ അ ഡെത്ത്; ആന്‍ അണ്‍ റ്റൈമിലി ആക്സിഡെന്‍റല്‍ ഡെത്ത് ബാക്ക് അറ്റ് ഹോം, സ്വാമിജി”&lt;br /&gt;&lt;br /&gt;പ്രതീക്ഷയ്ക്കു വിപരീതമായി സ്വാമിജി തത്ത്വചിന്തകളും, ഉപദേശങ്ങളും ഒന്നും പറഞ്ഞില്ല. വെറുതേ എന്‍റെ&lt;br /&gt;കൈപ്പത്തികളില്‍ കൈ അമര്‍ത്തി.&lt;br /&gt;ശുഭ്ര വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്നും ഒരു വെറ്റിലച്ചെല്ലം എടുത്തു, എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ ഐ അം സ്റ്റില്‍ നോട്ട് അ സന്യാസി ഫുള്ളീ. സോ മെനി വേള്‍ഡ്ലി ഡിസൈയേഴ്സ് ആര്‍ ദേര്‍ ഫോര്‍ മീ റ്റു&lt;br /&gt;ഓവര്‍കം.”&lt;br /&gt;&lt;br /&gt;സ്വര്‍ണ്ണത്തകിടു പൊതിഞ്ഞ വെറ്റിലച്ചെല്ലത്തില്‍ എന്‍റെ കണ്ണുപെട്ടതു കണ്ട് സ്വാമിജി വീണ്ടും ചിരിച്ചു,&lt;br /&gt;&lt;br /&gt;“ എ പ്രെസെന്‍റ് ഫ്രം എ വെല്‍ത്തി ഡിസൈപ്പിള്‍; യൂ കീപ്പ് ഇറ്റ്”&lt;br /&gt;&lt;br /&gt;എനിയ്ക്കെന്തിനാ വെറ്റിലച്ചെല്ലം? എങ്കിലും വേണ്ടെന്നു പറയാന്‍ തോന്നിയില്ല. സ്വാമിജി വെറ്റിലയും, പാക്കും,&lt;br /&gt;നൂറും, പുകയിലയും ഒക്കെ ഒരു പേപ്പറില്‍ തട്ടി പൊതിഞ്ഞെടുത്തു. കാലിച്ചെല്ലം എനിയ്ക്കു തന്നു.&lt;br /&gt;&lt;br /&gt;ഒന്നിലും ആസക്തിയില്ലാതെ നിര്‍മ്മമനും,വികാരമുക്തനും, മോക്ഷരഹിതനും ആയ ജീവന്മുക്തനാകാന്‍ വളരെ&lt;br /&gt;ചുരുക്കം പേര്‍ക്കല്ലേ കഴിയൂ സ്വാമിജീ. മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. മോക്ഷം കാംക്ഷിക്കുന്ന ഒരു&lt;br /&gt;സാധാരണ മനുഷ്യനാകാന്‍ പോലും കഴിയാത്ത ഞാനെന്തു പറയാനാ?.&lt;br /&gt;&lt;br /&gt;രാത്രിയിലെപ്പൊഴോ സ്ഥിരം സ്വപ്നം കണ്ട് ഞെട്ടി. കിതപ്പു മാറിയെപ്പോള്‍ അല്പം വെള്ളം കുടിച്ചു. എന്നെ&lt;br /&gt;വേട്ടയാടുന്ന ഈ പേക്കിനാവിന്‍റെ പൊരുളെന്ത്? കണ്ണടച്ചുകിടന്നപ്പോള്‍ ഇരുട്ട് പേടിപ്പിച്ചു. സ്വപ്നത്തെ ഒന്നു&lt;br /&gt;ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ങേ ഹേ... ഒരു രക്ഷയുമില്ല. ചിന്തകള്‍ വീണ്ടും കുമാരേട്ടനില്‍ തൊടുത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;ബ്രിട്ടീഷ കൌണ്‍സില്‍ ലൈബ്രറി അടച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടന്നു സെക്രട്ടറിയേറ്റിനു മുന്നിലെത്തും.&lt;br /&gt;സാധാരണ കുമാരേട്ടന്‍ ഉണ്ടാവും, ഹജൂര്‍കച്ചേരിയുടെ മതില്‍ക്കെട്ടിന്‍റെ തിട്ടയില്‍.ഒറ്റയ്ക്ക്. കമ്പിയഴികളില്‍ ചാരി. ശാന്തമായ കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നനവ്,&lt;br /&gt;&lt;br /&gt;“ കുമാരേട്ടനൊരിടത്തും എത്തിപ്പറ്റീല. നീയ്യ് പഠിച്ചു മിടുക്കനായ് കളക്ടര്‍ പരീക്ഷ ജയിക്കണം. തുക്കിടി സായ്‌വായ് ചോപ്പ് ലൈറ്റിട്ട കാറില് നടക്കൊമ്പോ കുമാരേട്ടനെ മറക്വോ?”&lt;br /&gt;&lt;br /&gt;കുമാരേട്ടന്‍ റ്റ്യൂട്ടോറിയല്‍ കോളേജില്‍ ഇകണോമിക്സ് പഠിപ്പിച്ചിരുന്ന കാലമായിരുന്നു. പഠിപ്പിക്കുന്നതു&lt;br /&gt;കുമാരേട്ടനു ഹരമായിരുന്നു. എം‌പ്ലോയ്മെന്‍റ് എക്സേഞ്ചില്‍ നിന്നും 89 ദിവസത്തേയ്ക്ക് ബസ്സ്&lt;br /&gt;കണ്ടക്ടറായപ്പോഴും പഴയ ശിഷ്യന്മാരെ ബസ്സിലെ ഫുട്ട്ബോര്‍ഡില്‍ ചാരിനിന്നു ഉറക്കെ പഠിപ്പിക്കും&lt;br /&gt;&lt;br /&gt;“ what is inflation? The overall general upward price movement of goods and&lt;br /&gt;services in an economy, usually as measured by the Consumer Price Index and&lt;br /&gt;the Producer Price Index. Over time, as the cost of goods and services&lt;br /&gt;increase, the value..........."&lt;br /&gt;&lt;br /&gt;പെണ്‍കുട്ടികള്‍ അടക്കിച്ചിരിയ്ക്കും. മറ്റുയാത്രക്കാര്‍ പകച്ചു നോക്കും, ആണ്‍കുട്ടികള്‍ ആര്‍ത്തു വിളിയ്ക്കും.&lt;br /&gt;കോമാളിയെപ്പോലെ കുമാരേട്ടന്‍ അടുത്ത ടോപ്പിക് തുടങ്ങും,&lt;br /&gt;&lt;br /&gt;“ mixed economy means......"&lt;br /&gt;കുട്ടികള്‍ കുമാരേട്ടനെ കുരങ്ങു കളിപ്പിക്കുന്നതു കാണാന്‍ വയ്യാഞ്ഞ് കുമാരേട്ടന്‍റെ ബസ്സില്‍ പിന്നെ പിന്നെ കയറാതായി.&lt;br /&gt;&lt;br /&gt;&lt;br /&gt;രാവിലെ നടക്കാന്‍ സ്വാമിജിയും കൂടെ കൂടി. ഹാപ്പി വാലി വഴി ഗംഗാ ഹോസ്റ്റലും കടന്ന് തിബറ്റന്‍&lt;br /&gt;സ്ക്കൂളുവഴി പോളോ ഗ്രൌഡിലെത്തി. സ്വാമിജി ബുദ്ധവിഹാരങ്ങളെക്കുറിച്ചും ദലൈ ലാമയെക്കുറിച്ചും&lt;br /&gt;പറഞ്ഞു. ഐ ഏ എസ്സ് അക്കാഡമിയിലെ പ്രൊബേഷണേഴ്സ് ജോഗ് ചെയ്യുന്നു. സ്വാമിജിയെ കളിയാക്കാനായി&lt;br /&gt;ഒരുവന്‍ ചോദിച്ചു,&lt;br /&gt;&lt;br /&gt;“ ആര്‍ യൂ ഗോഡ്, ?”&lt;br /&gt;&lt;br /&gt;സ്വാമിജി വെറുതേ പുഞ്ചിരിച്ചു.&lt;br /&gt;&lt;br /&gt;ആ ജെ എന്‍ യൂ ക്കാരന്‍  ഐ ഏ എസ്സ് വിപ്ലവകാരി വിട്ടില്ല.&lt;br /&gt;&lt;br /&gt;“ ഹേയ്യ്, യൂ ലൂക്ക് ലൈക്ക് ഒണ്‍”.&lt;br /&gt;&lt;br /&gt;സ്വാമിജി വീണ്ടും പുഞ്ചിരിച്ചു,&lt;br /&gt;&lt;br /&gt;“ യേസ് , ഐ ആം ഗോഡ്, ബട്ട് സോ ആര്‍ യൂ”. വേറൊരുത്തന്‍ കൂട്ടുകാരനു&lt;br /&gt;വേണ്ടി സ്വാമിജിയോടു മാപ്പപേക്ഷിച്ചു. അവര്‍ ജോഗിങ് തുടര്‍ന്നു. ഗസ്റ്റ് ഹൌസിലേയ്ക്കു മടങ്ങും വഴിയ്ക്കു&lt;br /&gt;സ്വാമിജി ശാന്ത സ്വരത്തില്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ റ്റ്രൈ ആന്‍ഡ് കീപ്പ് യുവര്‍ മൈന്‍ഡ് കാം”&lt;br /&gt;&lt;br /&gt;&lt;br /&gt;മനസ്സും ചിന്തകളും അശാന്തമാകാന്‍ ശീലിയ്ക്കുന്നതിനു മുമ്പുള്ള ഏതോ ഒരു പ്രഭാതത്തില്‍ ഞാന്‍ കുമാരേട്ടനെ കണികണ്ടു.&lt;br /&gt;കുമാരേട്ടന്‍ കരയുന്നുണ്ടായിരുന്നു,അച്ഛന്‍റെ മുന്നിലിരുന്ന്,&lt;br /&gt;&lt;br /&gt;“ കുട്ടമ്മാമേ, ഞാനിനി.......”&lt;br /&gt;&lt;br /&gt;“നെന്നോടും നിന്‍റെ അഛനോടും ഞാനൊരു നൂറുവട്ടം പറഞ്ഞതാ , നമുക്കീ മാറ്റക്കല്യാണം വേണ്ടാ , വേണ്ടാന്ന്.&lt;br /&gt;ആര് കേള്‍ക്കാന്‍!”&lt;br /&gt;&lt;br /&gt;കുമാരേട്ടന്‍ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. പകരത്തിനു കുമാരേട്ടന്‍റെ പെങ്ങളെ അളിയനും പറഞ്ഞു വിട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു ശേഷം, തുക്കിടി സായ്‌വ് സ്ഥാനവും ചോപ്പു ലൈറ്റുള്ള വണ്ടിയുമെല്ലാം ത്യജിച്ച്, ഒരു സന്ധ്യയില്‍&lt;br /&gt;ഞാന്‍ ഹജൂര്‍ കച്ചേരിയുടെ മതില്‍ത്തിട്ടയില്‍ കുമാരേട്ടനോടൊപ്പം ഇരുന്നു. മദ്യത്തിന്‍റെ ലഹരിയില്‍ കുമാരേട്ടന്‍&lt;br /&gt;വേലുത്തമ്പിയെ സാക്ഷിയാക്കി കുടു കുടെ കരഞ്ഞു.&lt;br /&gt;&lt;br /&gt;“ നെനക്കറിയ്യോ, എനിയ്ക്കവളെ വല്ലാതെ ഇഷ്ടായിരുന്നു. പക്ഷേങ്കി രാത്രി എന്നെ പൊത്തിപ്പിടിയ്ക്കുമ്പൊ അവള്‍ക്ക് അവളുടെ അച്ഛനെയാ ഓര്‍മ്മ വരുന്നെന്ന്..... ഇങ്ങനേം അച്ഛമ്മാരൊണ്ടാവ്വോ ഭൂമീല്?”&lt;br /&gt;&lt;br /&gt;&lt;br /&gt;രാത്രി സ്വാമിജിയോടൊപ്പം ഭക്ഷണം. അദ്ദേഹം പറഞ്ഞു,&lt;br /&gt;&lt;br /&gt;“ ഓം ഭദ്രം കര്‍ണ്ണേഭിഃ ശുണുയാമ ദേവാ ഭദ്രംപശ്യേമാക്ഷഭിര്‍ജയത്രാഃ......................”&lt;br /&gt;&lt;br /&gt;ദെവങ്ങളേ, ഞങ്ങളുടെ കാതുകള്‍ മംഗളകരമായ കാര്യങ്ങള്‍ കേള്‍ക്കട്ടെ,കണ്ണുകള്‍ നല്ലതു കാണട്ടെ....&lt;br /&gt;&lt;br /&gt;&lt;br /&gt;രാക്കിനാവില്‍ കുമാരേട്ടന്‍.&lt;br /&gt;&lt;br /&gt;“ എനിയ്ക്കെന്തെങ്കിലും പറ്റീന്നറിഞ്ഞാ നീ ഓടിപ്പിടച്ച് വര്വൊന്നും വേണ്ട. പിന്നെ എന്നെങ്കിലും നാട്ടില്‍ വരുമ്പോ&lt;br /&gt;ഇത്രടം വരെ ഒന്നു വന്നു പോയ്യാ മതീന്നെ”&lt;br /&gt;&lt;br /&gt;ആര്‍ത്തിരമ്പി വരുന്ന ബസ്സിനുനേരേ കുമാരേട്ടന്‍ ജീവന്മുകതനായ് ശാന്തനായി.....&lt;br /&gt;&lt;br /&gt;ഞെട്ടിയുണര്‍ന്നു.&lt;br /&gt;&lt;br /&gt;ഇനി രാവിലെ ഈ സ്വപ്നവും പതിവുപോലെ ഓര്‍ക്കാന്‍ കഴിയില്ലായിരിക്കും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2015387291161353373?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2015387291161353373/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2015387291161353373' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2015387291161353373'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2015387291161353373'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/11/blog-post_24.html' title='മോക്ഷം'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-8133454224879444973</id><published>2008-11-01T03:25:00.005+05:30</published><updated>2008-11-01T11:31:37.351+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='തോന്നല്‍'/><title type='text'>ചിങ്കിനി</title><content type='html'>രാത്രികള്‍ക്ക് ഈയിടെയായി ഇളം തണുപ്പ്. കാലാവസ്ഥ മാറുന്നു. വെറും ജലദോഷത്തെപ്പോലും പേടിയാണ്. ഒരു വശം ചരിഞ്ഞു കിടക്കുമ്പോള്‍ സൈനസ് നിറഞ്ഞപോലെ. ആ വശത്തെ മൂക്കടയുമ്പോലെ. ശ്വാസം വലിയ്ക്കാന്‍ ഒരു നാസികാദ്വാരം തുറന്നിരിപ്പുണ്ട്. മറുവശം ചരിഞ്ഞു കിടക്കുമ്പോള്‍ അടഞ്ഞ സൈനസും, മൂക്കും പതുക്കെ തുറക്കും. തുറന്നിരുന്ന മൂക്ക് അടയും. മയക്കത്തിനും ഉണര്‍വിനുമിടയ്ക്കുള്ള അര്‍ദ്ധനിമിഷത്തില്‍ ഒരു ശ്വാസം തെറ്റിയപോലെ ഞെട്ടും. നാശം ഉറക്കം കെടുത്തി. വിക്സെടുത്തു മൂക്കിലും കഴുത്തിലും പുരട്ടുമ്പോള്‍ എവിടെയോ ആശ്വാസത്തിന്‍റെ ഒരു നിഴല്‍ കണ്ടെന്നു കരുതും.&lt;br /&gt;&lt;br /&gt;ഇന്നത്തെ ഉറക്കം കെടുത്തിയത് ഒരു സഹപ്രവര്‍ത്തകനാണ്. നാല്‍പ്പത്തഞ്ചു കഴിഞ്ഞവന്‍. ഇന്നലെ രാത്രി 8.30 വരെ ഓഫീസില്‍. ഒരു പുസ്തകത്തിന്‍റെ ഇരുപത്തയ്യായിരം കോപ്പികള്‍ ദീപാവലിയ്ക്കിടയില്‍ പ്രിന്‍റ് ചെയ്യിക്കുകയാണു് ടാസ്ക്ക്. ക്ലെവര്‍ ഫെല്ലൊ. ഹൈദ്രാബാദിലെ മുസ്ലീം സുഹ്രുത്തുക്കളുടെ പ്രെസ്സില്‍ മാറ്റര്‍ കൊടുത്തയച്ചു. പ്രിന്‍റഡ് കോപ്പികള്‍ രാത്രി വണ്ടിയില്‍ തിരിച്ചെത്തിച്ചു. സബാഷ്. ഹീ കെപ്റ്റ് ഹിസ് റ്റൈം ലിമിറ്റ്.&lt;br /&gt;&lt;br /&gt;രാവിലെ 12.30നു ഫോണ്‍. ബ്രെയിന്‍ ഹെമറേജ്. ഐ സീ യൂ വില്‍. പരാലിറ്റിക്ക് സ്റ്റ്രോക്കാണോ? ബീ പ്പി കൂടിയതാണോ? ക്ലോട്ട് അലിയുമോ? കയ്യില്‍ കാശുണ്ടാവുമോ? അവനു മക്കളെത്ര?&lt;br /&gt;&lt;br /&gt;ബോസ് പറഞ്ഞു. “എല്ലാ ഹെല്‍പ്പും ചെയ്യണം. ബട്ട് ഹരിത് മേക്ക് ആള്‍റ്റര്‍നേറ്റ് അറേഞ്ജ്മെന്‍റ്സ്. ആഫ്റ്റര്‍ ആള്‍ വീ കാണ്ട് അഫോര്‍ഡ് ദ വര്‍ക്ക് റ്റു സഫര്‍.”&lt;br /&gt;&lt;br /&gt;ഐ സീ യൂ വില്‍ അവനെ കാണാന്‍ പോയില്ല. എന്തിനു അടഞ്ഞ വാതിലിലെ ചില്ലുജാലകത്തിലൂടെ ഒരു നോക്കു കാണണം?&lt;br /&gt;&lt;br /&gt;ഗൂഗിള്‍ റീഡര്‍ തുറന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകളിലെ പോസ്റ്റുകള്‍ പെരുകുന്നു. നേരത്തേ വായിച്ചവയില്‍ ചിലതില്‍ കമന്‍റിടണമെന്നു കരുതിയെങ്കിലും, എന്തുകൊണ്ടോ ഒന്നും എഴുതാനും വരുന്നില്ല. വേണുവിന്‍റെ ബ്ലോഗില്‍ ‘&lt;a href="http://valiyalokam.blogspot.com/2008/10/2.html"&gt;ജീവിതം എന്തു പഠിപ്പിച്ചു &lt;/a&gt;എന്നതിന്‍റെ രണ്ടാം ഭാഗം വന്നിരിയ്ക്കുന്നു. ചിത്രങ്ങളും, ശബ്ദരേഖകളും, എഴുത്തും ഒക്കെ സാദ്ധ്യതകളാക്കിയുള്ള നല്ല പരീക്ഷണം. ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു കോ - ഇന്‍സിഡന്‍സുപോലെ ജി. വേണുഗോപാലിന്‍റെ ശബ്ദത്തില്‍ ‘സഫലമീയാത്ര’ കേള്‍ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;“ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍&lt;br /&gt;ആതിര വരും പോകുമല്ലേ സഖീ&lt;br /&gt;ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ&lt;br /&gt;നീയെന്നണിയത്തു തന്നെ നില്‍ക്കൂ&lt;br /&gt;ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറീടാം&lt;br /&gt;വ്രണിതമാം കണ്ഠ്ത്തില്‍ ഇന്നുനോവിത്തിരി കുറവുണ്ട്...”&lt;br /&gt;&lt;br /&gt;അഭിപ്രായമെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അറിയാതെ കണ്ടുപോയതു അന്നേദിവസം ബ്ലാസ്റ്റില്‍ ചിതറിപ്പോയ പന്ത്രണ്ട് ജവാന്മാരുടെ തുന്നിക്കെട്ടിയ ശവങ്ങള്‍ മൂടിപ്പൊതിഞ്ഞ തുണിക്കെട്ടുകളെയായിരുന്നു. വസന്തത്തില്‍ വീണ്ടും ഇടിമുഴക്കം. നേര്‍ച്ചക്കോഴികളാവുന്ന ഇവരും ജീവിതത്തെ എന്നെപ്പോലെ തന്നെ സ്നേഹിച്ചിരുന്നില്ലേ? പട്ടാളക്കാരും മറ്റും ജീവിതം പണയം വയ്ക്കുന്നതു ജീവിതത്തെ അതിയായി സ്നേഹിക്കുന്നതു കൊണ്ടാവും അല്ലേ?&lt;br /&gt;&lt;br /&gt;ജനറല്‍ സുന്ദര്‍ജിയെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു ഒരിക്കല്‍.&lt;br /&gt;&lt;br /&gt;“ആള്‍ ഹൂമന്‍ ബീയിങ്സ് ലവ് റ്റു ലിവ്. ഡു യൂ ഥിങ്ക് ഇറ്റ് ആസ് അ ജോക്ക് റ്റു കണ്‍‌വേര്‍ട്ട് ഹിം റ്റു അ ബ്രേവ് സോള്‍ജ്യര്‍ വില്ലിങ് റ്റു സാക്രിഫൈസ് ഹിസ് ലൈഫ് ഫോര്‍ ദ കണ്ട്രി?”&lt;br /&gt;&lt;br /&gt;അദ്ദേഹത്തിനു ‘തങ്കപ്പതക്കത്തിലെ’ശിവാജി ഗണേശന്‍റെ സൌന്ദര്യമായിരുന്നു.&lt;br /&gt;&lt;br /&gt;അസമിലെ ബ്ലാസ്റ്റുകളിലെ മരണം എഴുപത്തി ഒന്നു കഴിഞ്ഞു. കാണ്ടമാലില്‍ മര്‍ദ്ദനമേറ്റ ഫാദര്‍ ബര്‍ണാഡ് മരിച്ചു. ഉത്തരേന്ത്യക്കാരനായ റ്റ്രെയിന്‍ യാത്രക്കാരനെ മുംബൈയില്‍ തല്ലിക്കൊന്നു. മുംബൈയില്‍ തോക്കുചൂണ്ടിയ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടു മലയാളികളും.&lt;br /&gt;&lt;br /&gt;ഹരിത്, നിങ്ങള്‍ വേണുവിന്‍റെ ‘ജീവിതം എന്തു പഠിപ്പിച്ചു’ എന്നതിന്‍റെ രണ്ടാം ഭാഗത്തിനും അഭിപ്രായമെഴുതിയില്ലല്ലോ!&lt;br /&gt;&lt;br /&gt;പണ്ടൊരു സ്റ്റഡീക്ലാസ്സില്‍ ഭൌതികവാദം പഠിപ്പിച്ചപ്പോള്‍ ചാര്‍വാക മതം പറഞ്ഞതോര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;“റൃണം കൃത്വാ ഘൃതം പിബേത്, ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ” എന്നോ മറ്റോ.&lt;br /&gt;&lt;br /&gt;പിന്നീടു തോന്നി ജീവിതം ഒരു തീ നാളമാണെന്നു. ജനനത്തിനും മരണത്തിനുമിടയില്‍ കത്തിയെരിയുന്ന വെറുമൊരു തീ നാളം. നിറവും നിഴലും ചൂടും ചൂരും ഉള്ള ഒരു യഥാര്‍ത്ഥ ഊര്‍ജ്ജം. ഒന്നൂതിയാലോ , ഒരു കാറ്റടിച്ചാലോ, എണ്ണ തീര്‍ന്നുപോയാലോ കെട്ടു പോകുന്ന ഒരു തീനാളം. അണഞ്ഞുപോയതിനു ശേഷം ആ നാളത്തിന്‍റെ വെളിച്ചമെവിടെപ്പോയി, ചൂടെവിടെപ്പോയി എന്നൊക്കെ അന്വേഷിയ്ക്കുന്നതു ആത്മാവിനെ തേടുന്നതു പോലെ വൃഥാ വ്യായാമമാണെന്നും മറ്റും ഫിസിക്സും, ഐന്‍സ്റ്റനും പഠിച്ചിട്ടുണ്ടെങ്കിലും തോന്നിപ്പോയി.&lt;br /&gt;&lt;br /&gt;സ്ഥിരമായ മാസവരുമാനവും, വീടും, കാറും, വീട്ടുപകരണങ്ങളും, ജോലിക്കാരും, കാവല്‍ക്കാരും, റ്റീവിയും , മൊബൈലുകളും, ഇന്‍റെര്‍നെറ്റും, ബ്ലോഗും, കഥകളും , കവിതയും, പാട്ടും, കൂട്ടുകാരും,വീട്ടുകാരും ഒക്കെയുള്ള ഹരിതിനെ ജീവിതം എന്തു പഠിപ്പിച്ചു? ജീവിതത്തില്‍ നിന്ന് എനിയ്ക്കെന്തു കിട്ടി എന്നു ചിന്തിക്കാന്‍ പഠിപ്പിച്ചു. മരണത്തെ ഇടയ്ക്കിടെ പേടിക്കാന്‍ പഠിപ്പിച്ചു. എന്നാലും എനിയ്ക്കും എന്‍റെ അമ്പട്ടനും എന്‍റെ തട്ടാനും ഒരിയ്ക്കലും മരണമുണ്ടാവില്ല എന്നാശ്വസിയ്ക്കാന്‍ പഠിപ്പിച്ചു. കാര്യകാരണമില്ലാതെ ചിതറിത്തെറിച്ചും, തല്ലുകൊണ്ടും മരിച്ചു വീഴുന്നവരിലൊന്നും ഞാനുണ്ടാവില്ലെന്നു ചിന്തിയ്ക്കാന്‍ പഠിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഇടതു മൂക്ക് വീണ്ടും അടഞ്ഞു. രാമദേവ് ബാബയുടെ പ്രാണായാമം നാളെ മുതല്‍ തുടങ്ങണം.സൈനസിനും ബീപ്പിയ്ക്കും ഡൈയബെറ്റിക്കിനും ഒക്കെ വളരെ നല്ലതാണെന്നു കേള്‍ക്കുന്നു. മൂക്കടപ്പു അസഹ്യമാകുമ്പോള്‍ ഉപയോഗിക്കാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ‘ചിങ്കിനി’ യുനാനി പൊടിക്കുപ്പി തുറന്നു. ഒരല്പം പൊടി ഉള്ളം കൈയില്‍ തട്ടി. തള്ളവിരലിനും ചൂണ്ടാണി വിരലിനുമിടയില്‍ അല്പം ചിങ്കിനി പൊടി നുള്ളി. മൂക്കിലെ രണ്ടു ദ്വാരങ്ങളിലൂടെയും ശക്തിയായി വലിച്ചു കയറ്റി. തീക്ഷ്ണമായ മണം, എരിഞ്ഞു കയറുന്ന സുഖം. ഹാഛ്ഹീ .... തുമ്മലോടു തുമ്മല്‍. മൂക്കടപ്പു മാറി.&lt;br /&gt;&lt;br /&gt;വേണൂജീ, ജീവിതം എന്നെ ഇന്നൊരു കാര്യം പഠിപ്പിച്ചു; സൈനസ് പ്രോബ്ലം അസഹ്യമാകുമ്പോള്‍ ചിങ്കിനി യുനാനിപ്പൊടി വലിച്ചാല്‍ മൂക്കടപ്പു മാറും എന്ന സത്യം!&lt;br /&gt;&lt;br /&gt;ഐ സീ യൂ വില്‍ ജീവനു വേണ്ടി കാത്തുകിടക്കുന്ന സഹപ്രവര്‍ത്തനെ ഓര്‍ത്ത് ഇനി ഞാനും ഒന്നു മയങ്ങാന്‍ കിടക്കട്ടെ.&lt;br /&gt;&lt;br /&gt;കടപ്പാട്: &lt;a href="http://valiyalokam.blogspot.com/2008/10/2.html"&gt;വേണുവിന്‍റെ വലിയലോകത്തിലെ &lt;/a&gt;പോസ്റ്റുകള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-8133454224879444973?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/8133454224879444973/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=8133454224879444973' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/8133454224879444973'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/8133454224879444973'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/11/blog-post.html' title='ചിങ്കിനി'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-3363291257323665852</id><published>2008-10-19T20:33:00.005+05:30</published><updated>2008-10-20T06:02:19.847+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചന്ദ്രേട്ടന്‍റെ കടലാമകളും അഞ്ചു നക്ഷത്രങ്ങളും.</title><content type='html'>‘ചന്ദ്രേട്ടന്‍റെ ആകാശം. ചന്ദ്രേട്ടന്‍റെ ഭൂമി. ചന്ദ്രേട്ടന്‍റെ കടല്‍. എല്ലാമെല്ലാം ചന്ദ്രേട്ടന്‍റെ!’ നരസിംഹനോടു കുട്ടികളും&lt;br /&gt;കൂടി. എന്നെ കളിയാക്കിയതാ‍. യാത്രക്കിടയില്‍ ചന്ദ്രേട്ടന്‍റെ ഓഫീസില്‍ ഇവരെ ഒന്നു കൊണ്ട്വോയി. ചന്ദ്രേട്ടന്‍റെ&lt;br /&gt;ചേമ്പര്‍ കാട്ടിക്കൊടുത്തു. ചന്ദ്രേട്ടന്‍റെ ക്യാന്റ്റീനില്‍ നിന്നും എല്ലാര്‍ക്കും ചായയും സ്നാക്ക്സും കൊടുപ്പിച്ചു. ഞാന്‍&lt;br /&gt;തന്നെ ഓടി നടന്നു എല്ലാവര്‍ക്കും ചായ കിട്ടുന്നുണ്ടോ എന്നു ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍റെ വിശ്രമമുറിയിലെ&lt;br /&gt;സൌകര്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍ പെണ്ണുങ്ങളുടെ മോന്തായം ഒന്നു കാണേണ്ടതായിരുന്നു. ജലസീ, വെറും&lt;br /&gt;ജലസി. ഓഫീസിലോട്ടു പോവാന്‍ ഒരൊന്നര മണിക്കൂര്‍ ഡൈവേര്‍ഷന്‍. അതിനാണു ഈ നരസിംഹനും, പ്രേമനും,&lt;br /&gt;സുരേഷിനുമൊക്കെ മുറുമുറുപ്പ്. അല്ലേലും നേരത്തേ ബീച്ചിലെത്തേണ്ട ഒരു കാര്യവുമില്ല. കടലാമകള്‍ മുട്ടയിടാന്‍&lt;br /&gt;വരുന്നതു നേരേ ചൊവ്വേ കാണണമെങ്കില്‍ പാതി രാത്രിയെങ്കിലും ആവണം. കടലാമകളെ കാണാനുള്ള എല്ലാ&lt;br /&gt;ഏര്‍പ്പാടുകളും ചന്ദ്രേട്ടന്‍ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ഇവര്‍ക്കൊരു വെപ്രാളം?&lt;br /&gt;&lt;br /&gt;കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു കാണാന്‍ പോകാമെന്നു പ്ലാനിട്ടതേ ഞാനാണു. പിന്നെ ഈ ആറു&lt;br /&gt;ഫാമിലികളേയും കോ ഓര്‍ഡിനേറ്റു ചെയ്തു എല്ലാം അറേഞ്ചു ചെയ്തു. റൂംസ് ബുക്കുചെയ്തു, ഫൂഡ്&lt;br /&gt;റെഡിയാക്കി. കുഞ്ഞുങ്ങള്‍ക്കുള്ള പാല് പ്രത്യേകം. ഡയബെറ്റിക്സ്കാര്‍ക്കു ഷുഗറിടാതെ. പത്ത് നാല്പത്തിരണ്ട്&lt;br /&gt;പേരുള്ള റ്റൂര്‍ മാനേജ് ചെയ്യുന്നത് എളുപ്പപണിയാണോ? പിന്നെ ചന്ദ്രേട്ടനു എല്ലായിടത്തും കോണ്ടാക്റ്റ്സ് ഉള്ളതു&lt;br /&gt;ഭാഗ്യം.&lt;br /&gt;&lt;br /&gt;“ അഴകാന മെയിലി വെരും,&lt;br /&gt;അലിവോടെ ഡെയിലി വെരും,&lt;br /&gt;എന്നാളും ഓടി വെരും,&lt;br /&gt;ഠോണിക്കുഠാ.....&lt;br /&gt;ഇന്നല്ലെങ്കില്‍ നാളെ വെരും&lt;br /&gt;നാളെല്ലെങ്കില്‍ മറ്റന്നാ വെരും&lt;br /&gt;കണ്ണാടിപോലെ വെരും&lt;br /&gt;ഠോണിക്കുഠാ.....”&lt;br /&gt;&lt;br /&gt;ഈ നരസിംഹനു വട്ടാ. കുട്ടികളോടൊപ്പം കുത്തിമറിയുവാ. വൃത്തികെട്ട ഈ ഒരു പാട്ടും. നരസിംഹന്‍റെ&lt;br /&gt;വൈഫൊരു പാവം കുട്ടിയാ. ഒരു കണ്ട്രോളും ചെയ്യില്ല ഭര്‍ത്താവിനെ. ചന്ദ്രേട്ടന്‍ അങ്ങനെയല്ല. എല്ലാം ശാന്തമായി&lt;br /&gt;കൈകാര്യം ചെയ്യും. കാര്യം പറഞ്ഞാല്‍ ചന്ദ്രേട്ടനു മനസ്സിലാവും. വെറുതേ ആര്‍ഗുമെന്‍റിനൊന്നും വരില്ല.&lt;br /&gt;&lt;br /&gt;“ ഭാനുമതിയേയ്, നീയ്യ് വേണ്ടെതെന്തെന്നു വച്ചാ അങ്ങു ചെയ്തോ.”&lt;br /&gt;എന്നാവും ചന്ദ്രേട്ടന്‍റെ അവസാന വാക്യം.&lt;br /&gt;ചന്ദ്രേട്ടന്‍ ഇപ്പോള്‍ വണ്ടിയോടിയ്ക്കാറില്ല. പേടിയാണ്. ഓരോ വളവിലും തിരിവിലും അപകടം&lt;br /&gt;കാത്തുനില്‍ക്കുന്നത്രേ. പണ്ടൊന്നും ചന്ദ്രേട്ടന്‍ ഇങ്ങനേ ആയിരുന്നില്ല. നൂറ്റമ്പതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടി പറത്തും. ഒരിക്കലും മരണം ചന്ദ്രേട്ടനു വിഷയം ആയിരുന്നിട്ടേയില്ല. അമ്പത്തി രണ്ടാം പിറന്നാളിനാണു ചന്ദ്രേട്ടന്‍ മരണത്തെ ആദ്യമായി പേടിച്ചത്.ആരോ വെടിവയ്ക്കാന്‍ ശ്രമിച്ചെന്ന്.&lt;br /&gt;&lt;br /&gt;“വെറുതേ തോന്നുന്നതാ ചന്ദ്രേട്ടാ”&lt;br /&gt;&lt;br /&gt;“ഭാനുമതിയേയ്, ഇനി അധിക കാലമില്ല എനിയ്ക്ക്”&lt;br /&gt;&lt;br /&gt;അതുവരെ ജീവിച്ച് മദിച്ചിരുന്ന ചന്ദ്രേട്ടന്‍ പിന്നെ ഓരോ നിമിഷവും മരിയ്ക്കാന്‍ തുടങ്ങി. വിമാനയാത്രയ്ക്കു&lt;br /&gt;പേടി. വിമാനം ആകാശത്തു വച്ച് തീ പിടിയ്ക്കും പോലും. സിറ്റിമാളില്‍ പോകാന്‍ പേടി. ബോംബു പൊട്ടി&lt;br /&gt;മരിയ്ക്കുമെന്നാണു വിചാരം. ഓഫീസിലിരിയ്ക്കുമ്പോള്‍ വാടകക്കൊലയാളികള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതു&lt;br /&gt;കണ്ടെന്ന്‍. എന്താചെയ്ക? വെളിയില്‍ പറയാന്‍ പറ്റുമോ? ആളുകള്‍ വട്ടാണെന്നു പറഞ്ഞു പരത്തില്ലേ?&lt;br /&gt;അല്ലെങ്കിലും ഒക്കെ അസൂയക്കാരാണ്. ചന്ദ്രേട്ടന്‍റെ കമ്പനിയില്‍ പണമിറക്കുന്നതു ഹവാലക്കാരാണു&lt;br /&gt;അണ്ടര്‍വേള്‍ഡുകാരാണെന്നൊക്കെ പറഞ്ഞു കളഞ്ഞില്ലേ. അല്ലേലും ഈ മലയാളികളെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല.നായന്മാര്‍ക്കും അച്ചായന്മാര്‍ക്കും പണ്ടേ ഒരു ചൊരുക്കുണ്ട്.&lt;br /&gt;&lt;br /&gt;“കുഡുമ്മത്തിപ്പെറന്ന നല്ല ചോവനും ചോവത്തിയ്ക്കും ഉണ്ടായതു തന്ന്യാ എന്‍റെ ചന്ദ്രേട്ടന്‍. അഭിമാനേള്ളൂ&lt;br /&gt;അതില്”&lt;br /&gt;സമാജത്തിന്‍റെ മീറ്റിങില്‍ വച്ച് ഞാനിതു പറഞ്ഞപ്പോള്‍ ഒറ്റയെണ്ണം മിണ്ടിയോ?&lt;br /&gt;&lt;br /&gt;പാവം ചന്ദ്രേട്ടന്‍. ഇപ്പോള്‍ നരസിംഹനോടൊപ്പം കുട്ടികളോട് അന്താക്ഷരി കളിയ്ക്കുന്നു. എന്നെ&lt;br /&gt;കളിയാക്കാറുണ്ട്ങ്കിലും നരസിംഹന്‍ യാത്ര കൊഴുപ്പിയ്ക്കും. അവനുണ്ടെങ്കില്‍ ബോറടിയ്ക്കില്ല. ചന്ദ്രേട്ടന്‍&lt;br /&gt;ചിരിയ്ക്കുന്നു. എത്ര കാലമായി ചന്ദ്രേട്ടന്‍ ഭീതിയില്ലാതെ ഒന്നു ചിരിച്ചിട്ട്. കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു&lt;br /&gt;കാണാനുള്ള ഈ യാത്ര എന്തായാലും നന്നായി.&lt;br /&gt;&lt;br /&gt;നക്ഷത്രദീപങ്ങള്‍ തെളീഞ്ഞൂന്ന പാട്ട് കുട്ട്യോള്‍ അന്താക്ഷരി പാടീപ്പഴാ ചന്ദ്രേട്ടന്‍ പറഞ്ഞത്“ നല്ല ആള്വോള് മരിച്ചു സ്വര്‍ഗ്ഗത്തീ പോമ്പഴാ നക്ഷത്രങ്ങളാവുന്നേ. ഇഷ്ടൊള്ളോരെ കാണുമ്പോ അതാ അവറ്റ&lt;br /&gt;കണ്ണ് ചിമ്മുന്നേ"&lt;br /&gt;ച്ന്ദ്രേട്ടന്‍റെ ഓരോ കള്ള കഥകള്. കുട്ട്യോളെ പറ്റിയ്ക്കാനായിട്ട്. അല്ലെങ്കിലും കഥയുണ്ടാക്കാന്‍ ചന്ദ്രേട്ടന്‍ മിടുക്കനാ.&lt;br /&gt;&lt;br /&gt;ഡെല്ലീല് നടന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ പേടിയാവും. ചന്ദ്രേട്ടന്‍റെ ഈ പേടീം പങ്കപ്പാടുമൊക്കെ ഒന്നു&lt;br /&gt;ചികിത്സിക്കാനാ ആരും അറിയാതെ ആള്‍ ഇന്‍ഡ്യാ മെഡിക്കലില്‍ പോയത്. നാട്ടീ ചികിത്സിച്ചാ പിന്നെ അതു&lt;br /&gt;പാട്ടാവും. എന്തു ചെയ്താ ചന്ദ്രേട്ടന്‍ ഹോട്ടലീന്നു വെളീ എറങ്ങില്ല. ഡെല്ലീ ബ്ലാസ്റ്റ് നടന്നത് ചന്ദ്രേട്ടനെ&lt;br /&gt;കൊല്ലാമ്മേണ്ടീന്നാ. വല്ലാത്ത പേടി. ഞങ്ങള് ഷോപ്പിങ് കഴിഞ്ഞു വന്നപ്പോ കൈത്തണ്ടേലെ ഞരമ്പും മുറിഞ്ഞ്&lt;br /&gt;ചോരയൊലിച്ചു ചന്ദ്രേട്ടനവിടെ ബാത്ത്രൂമില്‍.പിന്നെന്താ പുകില്. ചന്ദ്രേട്ടനു പിന്നെ പാര്‍ട്ടീലൊക്കെ നല്ല&lt;br /&gt;പിടിപാടുള്ളതുകൊണ്ട് വയലാര്‍ജിയും ഈ അഹമ്മദ്ജിയും ഒക്കെ സഹായിച്ചു. പോലീസ് കേസാവാതെ&lt;br /&gt;രക്ഷപ്പെട്ടു. പിന്നെ ചോദിച്ചപ്പം പറയുവാ ഞങ്ങള്‍ ഷോപ്പിങിനു പോയിരുന്നപ്പോ നാലു ഗുണ്ടകള്‍ മുറിയില്‍&lt;br /&gt;വന്നു ബലമായി പിടിച്ചു വച്ച് കൈത്തണ്ടയിലെ ഞരമ്പു മുറിച്ചെന്നു. ഇങ്ങനെയുള്ള കള്ളക്കഥകള്‍ പറഞ്ഞു&lt;br /&gt;കളയും ചന്ദ്രേട്ടന്‍.&lt;br /&gt;&lt;br /&gt;ചന്ദ്രേട്ടന്‍റെ സോണല്‍ മാനേജര്‍ അക്ബര്‍ അലിയാണു കടലാമകളെ കാണാന്‍ ബീച്ചില്‍ പോകേണ്ട പെര്‍മിറ്റിനുള്ള&lt;br /&gt;ഏര്‍പ്പാടൊക്കെ ചെയ്തത്. പാതിരാത്രിയായി. രാത്രിയും കടലും കറുത്തു. അക്ബര്‍ അലി ഒരു പ്രത്യേക&lt;br /&gt;വണ്ടിയില്‍ ഞങ്ങളെ കയറ്റി. ശ് ശ് ശ്...കുട്ടികള്‍ ശബ്ദമുണ്ടാക്കരുത്. ഫോട്ടോഫ്ലാഷടിയ്ക്കാന്‍ പാടില്ല. അക്ക്ബര്‍&lt;br /&gt;അലി മാത്രം കടപ്പുറത്ത് റ്റോര്‍ച്ചടിയ്ക്കും. ആ വെളിച്ചം കണ്ട്, ഉറക്കെ സംസാരിക്കാതെ എല്ലാരും പിറകേ&lt;br /&gt;പോണം. ആയിരക്കണക്കിനു മൈലു താണ്ടി അമ്മക്കടലാമകള്‍ എല്ലാ സീസണിലും വരും. കടപ്പുറം കറുക്കുമ്പോ,&lt;br /&gt;തിരകളുടെ നാവില്‍ നിന്ന് കടലാമകള്‍ മണലിലൂടെ, കട്ടിയുള്ള പങ്കായകൈകള്‍ അരിച്ചരിച്ചു ഇഴഞ്ഞു കയറും.&lt;br /&gt;ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കും. പ്രണയ സാഫല്യത്തിന്‍റെ വഴു വഴുത്ത മുട്ടകള്‍&lt;br /&gt;കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകും. മണല്‍ക്കുഴിയുടെ&lt;br /&gt;ചൂടില്‍ കടലാമയുടെ പുതു തലമുറ മുട്ടകള്‍ക്കുള്ളില്‍ തുടിയ്ക്കും. പങ്കായക്കൈകള്‍ കൊണ്ടു മണല്‍ ചിക്കി കുഴി&lt;br /&gt;മൂടി കടലാമ തിരമാലകളില്‍ അരിച്ചിറങ്ങി ആഴക്കടലിലേയ്ക്കു, തിരിഞ്ഞു നോക്കാതെ യാത്രയാവും. കടലാമകള്‍&lt;br /&gt;സ്വന്തം മക്കളെ വീണ്ടുമൊരിക്കലും കണ്ടു മുട്ടില്ല.&lt;br /&gt;&lt;br /&gt;“ എല്ലാരും കൂടെ കൊന്നു, എന്‍റെ കടലാമയെ” ചന്ദ്രേട്ടന്‍ പിറുപിറുക്കുന്നു.&lt;br /&gt;ഒരു തടിയന്‍ കടലാമ ചത്തു മലച്ചു കിടക്കുന്നു. അതിന്‍റെ പുറത്തു കയറിനിന്നു ഫോട്ടോയെടുക്കുവാ ചില റ്റ്യൂറിസ്റ്റ്സ്.&lt;br /&gt;&lt;br /&gt;നരസിംഹനാണു കൊച്ചു കൊച്ചു കടലാമക്കുഞ്ഞുങ്ങളെ ആദ്യം കണ്ടതു. കറുത്ത മണലില്‍ കുറേ കറുത്ത&lt;br /&gt;കടലാമക്കുഞ്ഞുങ്ങള്‍ പിരു പിരാ ചിന്നം പിന്നം.&lt;br /&gt;&lt;br /&gt;“ അതിനെ ചവിട്ടരുത്” ചന്ദ്രേട്ടന്‍ അലറി.  ഏതു കുഴിയില്‍ എപ്പോഴാണു കാലു വയ്ക്കുന്നതെന്നു ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാ? അക്ബര്‍ അലി കടലാമക്കുഞ്ഞിനെ കൈയ്യിലെടുത്തു റ്റോര്‍ച്ചടിച്ചു കുട്ട്യോളെ കാട്ടുന്നു. എന്തു ക്യൂട്ടാ കടലാമക്കുഞ്ഞുങ്ങള്‍!&lt;br /&gt;“അതാ വേറൊരെണ്ണം”&lt;br /&gt;കടലാമ കുഴി കുഴിയ്ക്കുന്നതു കാണാന്‍ എല്ലാരും അങ്ങോട്ടോടി. തിക്കും തിരക്കും.&lt;br /&gt;“ ആരാ ഫ്ലാഷടിച്ചതു? ആരാ ഫ്ലാഷടിച്ചതു?”&lt;br /&gt;ചന്ദ്രേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു.ചന്ദ്രേട്ടന്‍ കുട്ടികളുടെ ക്യാമറകളെല്ലാം പിടിച്ചു വാങ്ങി, കറുത്ത കടലിലേയ്ക്കു നിഴലുപോലെ ചന്ദ്രേട്ടന്‍&lt;br /&gt;ഓടുന്നു. പിറകേ ക്യാമറകള്‍ക്കായി കുട്ട്യോളുടെ നിഴലുകളും.&lt;br /&gt;“ ചന്ദ്രേട്ടാ, എന്തു പ്രാന്താ നിങ്ങളീ കാട്ടണേ”&lt;br /&gt;നരസിംഹന്‍റെ കറുത്ത നിഴല്‍ ചന്ദ്രേട്ടനും കുഞ്ഞുങ്ങള്‍ക്കും&lt;br /&gt;പിറകില്‍.&lt;br /&gt;&lt;br /&gt;കടലാമകള്‍ കുഴിച്ച കുഴികള്‍ക്കിടയിലൂടെ, കടലാമക്കുഞ്ഞുങ്ങളെ ചവിട്ടിമെതിച്ചു കൊണ്ട് ഞങ്ങള്‍ ഇരുണ്ട രാത്രിയിലൂടെ ഓടി. ചന്ദ്രേട്ടനേയും നാലു കുട്ട്യോളേയും തേടി. അഞ്ചു പുത്തന്‍ നക്ഷത്രങ്ങള്‍കൂടിയുദിച്ച പോലെ ചന്ദ്രേട്ടന്‍റെ സ്വന്തം ആകാശം, ചന്ദ്രേട്ടന്‍റെ കടലിനെ തൊട്ടുതാലോലിച്ചു . തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ടു പാടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-3363291257323665852?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/3363291257323665852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=3363291257323665852' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3363291257323665852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/3363291257323665852'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/10/blog-post.html' title='ചന്ദ്രേട്ടന്‍റെ കടലാമകളും അഞ്ചു നക്ഷത്രങ്ങളും.'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-208875435369698541</id><published>2008-09-25T09:57:00.006+05:30</published><updated>2008-09-27T12:34:21.243+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഞാന്‍ സാവിത്രി</title><content type='html'>"എവളാ തൊമ്മിച്ചന്‍റെ കൂടെ ഒളിച്ചോടിപ്പോയ പീസല്യോടേ, അമ്പലത്തി കേറ്റാമ്പാടില്ല ഇതിനെയൊന്നും”&lt;br /&gt;&lt;br /&gt;ആര്‍ക്കാടാ അറിയേണ്ടത്? അമ്പലം നിന്‍റെ തന്തേടെ വകയാണോടാ എന്നു തിരിഞ്ഞു നിന്നൊന്നു രൂക്ഷമായി&lt;br /&gt;ചോദിച്ചാല്‍ ചുരുളുന്ന വാലുകളേയുള്ളൂ ഇവ്റ്റകള്‍ക്ക്, എങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ തിടുക്കത്തില്‍&lt;br /&gt;അമ്പലത്തിന്‍റെ പടിയിറങ്ങാനാണു അപ്പോള്‍ തോന്നിയത്.തനിയ്ക്കെന്നും എല്ലാത്തിനും തിടുക്കമായിരുന്നു. മാസം തികയാതെ ജനിയ്ക്കാന്‍, ഏട്ടനോടൊപ്പം സ്ക്കൂളില്‍&lt;br /&gt;പോകാന്‍, ഒന്‍പതു വയസ്സാവും മുന്‍പു തിരളാന്‍, മനസ്സും മാറും വളരുന്നതിനു മുന്‍പു പ്രണയിക്കാന്‍,&lt;br /&gt;പതിനേഴു വയസ്സാകും മുമ്പ് ഒളിച്ചൊടി കെട്ടാന്‍, ഒരു കൊല്ലത്തിനകം പ്രസവിയ്ക്കാന്‍ അങ്ങനെ എല്ലാത്തിനും&lt;br /&gt;തിടുക്കമായിരുന്നു.&lt;br /&gt;&lt;br /&gt;വോഡക്കയുടെ ഇളം ലഹരിയില്‍, എന്‍റെ വീര്‍ത്ത വയറില്‍ മുഖം അമര്‍ത്തി, നനുത്ത സ്വകാര്യം പോലെ എന്‍റെ&lt;br /&gt;തോമസ്സ് ചോദിച്ചതോര്‍ത്തുപോയി.&lt;br /&gt;&lt;br /&gt;“ സാവീ, നീ എന്തിനാണു മുടങ്ങാതെ ഒരു ഒബ്സഷന്‍ പോലെ അമ്പലത്തില്‍ പോകുന്നെ?”&lt;br /&gt;“ അതൊരു ഹാബിറ്റാ തൊമ്മീ. ചൈനീസ് ഫുഡ് പോലെ, ആദ്യമൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ ശീലമായി.&lt;br /&gt;ഇപ്പൊ ഒരു വാശിയും”&lt;br /&gt;&lt;br /&gt;കര്‍പ്പൂരത്തിന്‍റെ മണമായിരുന്നു തൊമ്മിയ്ക്ക്. പ്രണയത്തിന്‍റെ നാളുകളില്‍ ദീപാരാധനയ്ക്കു മുടങ്ങാതെ&lt;br /&gt;പോയിരുന്നത് കര്‍പ്പൂരനാളത്തില്‍ കൈ ഉഴിഞ്ഞ് രഹസ്യമായി ഒന്നു മണത്തു നോക്കാനായിരുന്നു.&lt;br /&gt;&lt;br /&gt;നോത്ത്രേദാം കത്തിഡ്രലില്‍ ഞങ്ങള്‍ മെഴുകുതിരികള്‍ കത്തിയ്ക്കുന്ന ഫോട്ടോ കമ്പ്യൂട്ടറിലെവിടെയോ ഒളിഞ്ഞു&lt;br /&gt;കിടന്നതു തപ്പിപ്പിടിച്ചെടുത്തതു മകനാണു.&lt;br /&gt;&lt;br /&gt;“മമ്മാ, പപ്പാ ലുക്ക്സ് ലൈക്ക് ആന്‍ ഇന്‍റലക്ച്വല്‍”&lt;br /&gt;“ ഹീ വാസ് ബേട്ടാ, ആന്‍ഡ് ഹീ റിസെംബ്ലഡ് ജീസസ് ക്രൈസ്റ്റ്”&lt;br /&gt;&lt;br /&gt;നോത്ത്രേദാമില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്ന കൊറിയാക്കാരിയെ തോമ്മി കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞതിനു ഞാവനനോടു കെറുവുനടിച്ചു. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നു കത്തീഡ്രലിലെ വിസിറ്റേഴ്സ് പ്രെയര്‍ ബുക്കില്‍ മലയാളത്തില്‍ തൊമ്മി എഴുതിയതു നോക്കിനിന്ന എന്‍റെ പിന്‍കഴുത്തില്‍ കര്‍പ്പൂരത്തിന്‍റെ മണമുള്ള ഒരു ചുംബനസ്പര്‍ശം.&lt;br /&gt;&lt;br /&gt;രണ്ട് കുഞ്ഞുങ്ങളുമായി നാണമില്ലാതെ ഞാന്‍ വാര്യത്തു തിരിച്ചു ചെന്നു യാചിച്ചു. അച്ഛന്‍ ശ്വാസം മുട്ടലോടെ&lt;br /&gt;നെഞ്ചു തടവി, ചുമച്ചു ചുമച്ചു ..... അമ്മ കരഞ്ഞു.&lt;br /&gt;&lt;br /&gt;“നീയ്യ് ഈ ചതിക്കുഴിയില്‍ വീണുപോയല്ലോ മോളേ, വേറേ പെണ്ണും കുട്ടികളുമുള്ളവന്‍റെ കൂടെ...”&lt;br /&gt;&lt;br /&gt;അനിയത്തിമാര്‍ നിശ്ശബ്ദരായിനിന്നു മനസ്സുകള്‍ കൊണ്ട് എന്നെ സാന്ത്വനിപ്പിച്ചതുപ്പോലെ. ഏട്ടനും ഒന്നും പറഞ്ഞില്ല.&lt;br /&gt;ഏട്ടത്തി എന്‍റെ കുഞ്ഞുവാവയെ കയ്യിലെടുത്തു മാറോടു ചേര്‍ത്തു. ആരെങ്കിലും എന്നെ ഒന്നു വഴക്കു&lt;br /&gt;പറഞ്ഞെങ്കില്‍, വീട്ടില്‍ കയറ്റാതെ ഇറക്കി വിട്ടിരുന്നെങ്കില്‍, ആ സ്നേഹത്തിന്‍റെ വേദനിപ്പിക്കുന്ന പീഡയില്‍ നിന്നും&lt;br /&gt;എന്നെ വേരോടെ പറിച്ചെറിഞ്ഞിരുന്നെങ്കില്‍.....&lt;br /&gt;&lt;br /&gt;സോ ബീ ഇറ്റ് എന്നു ദൈവം കല്‍പ്പിച്ചോ? തഥാസ്തു എന്നോ മറ്റോ? സന്ധ്യയ്ക്കു ചേക്കേറാന്‍ ഒരു&lt;br /&gt;കൂടുപോലും ഇല്ലാതെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ആരോരുമില്ലാത്ത നഗരത്തില്‍ ഒരു&lt;br /&gt;തള്ളപ്പക്ഷി പകച്ചു. വേരറ്റ്, പോകാനൊരിടമില്ലാതെ. ലോക്കപ്പിനുള്ളില്‍ വിശപ്പുകൊണ്ടുമയങ്ങുമ്പോള്‍ മുന്നില്‍&lt;br /&gt;ഗുരുവായൂരമ്പലം. മാമ്മിയുര്‍ ക്ഷേത്രം. സാവിത്രിയെന്ന ഞാന്‍ ദേവകിയായി. വസുദേവനില്ലാതെ കാരാഗ്രഹത്തില്‍&lt;br /&gt;ഒറ്റയ്ക്കു. അമ്പലച്ചുവരിലെ മ്യൂറല്‍ ചിത്രങ്ങളിലൊന്നിലെവിടെയോ നിന്നും ഫിറോസ് ദയയോടെ ഇറങ്ങി വന്നു.&lt;br /&gt;ഒരു മേല്‍വിലാസം തന്നു.&lt;br /&gt;&lt;br /&gt;എന്‍റെ തെറിച്ച മുലകളില്‍ തട്ടി ഫിറോസ് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ യൂ വില്‍ ബീ എ റ്റെറിഫിക് മോഡല്‍ ഫോര്‍ മീ”&lt;br /&gt;&lt;br /&gt;ഫിറോസിന്‍റെ ചിത്രങ്ങളിലൂടെ എന്‍റെ നഗ്നത ചുരന്ന മുലപ്പാല്‍ കുടിച്ചു എന്‍റെ കുട്ടികളില്‍ ജീവന്‍ പതച്ചു.&lt;br /&gt;അവന്‍റെ ‘ഗീത്ഗോവിന്ദ്’സീരീസ് ചിത്രങ്ങളിലെ രാധയാകാന്‍ സ്റ്റുഡിയോയിലെത്തി ഉടുതുണിമാറ്റനായി ഒരു&lt;br /&gt;മറവു തേടുമ്പോള്‍ ഫിറോസ് വെറുതേ പുഞ്ചിരിയ്ക്കും. ഫിറോസില്‍ നിന്നൊളിച്ചുവയ്ക്കാന്‍ എന്‍റെ ശരീരത്തില്‍&lt;br /&gt;ഒരു തന്മാത്ര പോലും ബാക്കിയില്ലെങ്കിലും അവന്‍റെ മുന്നില്‍ വച്ചു തുണിപറിച്ചു കളയാന്‍ വയ്യ..&lt;br /&gt;&lt;br /&gt;“റ്റു ഹെല്‍ വിത്ത് യുവര്‍ സര്‍ക്കാസ്റ്റിക്ക് സ്മൈല്‍ ഫിറോസ്, ഐ വുഡ് ഫീല്‍ ലൈക്ക് എ പ്രോസ്റ്റിറ്റ്യൂട്ട് ഇഫ്&lt;br /&gt;ഐ.....”&lt;br /&gt;&lt;br /&gt;ഒരു ദിവസം ഇരുണ്ട സ്റ്റുഡിയോ മുറി ഉഷ്ണിച്ചു. പൊടിപിടിച്ചു കിടന്ന ക്യാന്‍വാസുകള്‍ വിയര്‍ത്തു.&lt;br /&gt;&lt;br /&gt;“യാഹി മാധവ, യാഹികേശവ. വാവത കൈതവ വാദം....” കിശോരി അമോന്‍കറുടെ ആലാപനം.&lt;br /&gt;“പ്രിയേ, ചാരു ശീലേ, പ്രിയേ ചാരുശീലേ.....” ബാലമുരളി കൃഷ്ണയുയ്ടെ സഹഗാനം. എന്‍റേയും ഫിറോസിന്‍റേയും പ്രിയപ്പെട്ട ജുഗല്‍ഗാനം.&lt;br /&gt;&lt;br /&gt;മീനമാസത്തില്‍ വഴിതെറ്റി വരുന്ന പുതുമഴയേറ്റ് പുളകം കൊള്ളുന്ന ചുടു മണ്ണിന്‍റെ മണമായിരുന്നു&lt;br /&gt;ഫിറോസിനപ്പോള്‍. കുര്‍ത്തയുടെ പോക്കറ്റില്‍ നിന്നും അന്നു അവനെടുത്തു എന്‍റെ കൈയ്യില്‍ ഒളിപ്പിച്ച പണത്തിനു&lt;br /&gt;ചായത്തിന്‍റെ മണമില്ലായിരുന്നു. ഗീത്ഗോവിന്ദത്തിലെ രാധയ്ക്കു പിന്നിടൊരിയ്ക്കലും നഗ്നയാവാന്‍&lt;br /&gt;സ്റ്റുഡിയോയിലെ ഇരുണ്ട കോണിന്‍റെ മറവുകള്‍ വേണ്ടി വന്നില്ല.&lt;br /&gt;&lt;br /&gt;മുന്‍സിപ്പല്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പലിന്‍റെ മുന്നില് വല്ലാതെ ചെറുതായി, തലകുനിച്ചു‍....... പൊളിഞ്ഞ ഷൂസുമിട്ട്&lt;br /&gt;നടക്കുന്ന എന്‍റെ മകനെ ക്ലാസ്സിലിരുത്തില്ല.&lt;br /&gt;&lt;br /&gt;“സര്‍, ഒരാഴ്ച സമയം, പ്ലീസ്”.&lt;br /&gt;&lt;br /&gt;മകന്‍ അന്നു വൈകുന്നേരം ആ കീറിപ്പറിഞ്ഞ ഷൂസുകള്‍ ജനാലയിലൂടെ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. എന്നിട്ടു&lt;br /&gt;പകയോടെ വെറുപ്പോടെ എന്നെ തുറിച്ചു നോക്കി. മഞ്ജീത് ദീദി അതുകണ്ട് പകച്ചു. ദയയുള്ള ഒരു സ്പിന്‍സ്റ്റര്‍&lt;br /&gt;മാത്രമാണോ മഞ്ജീത് കൌര്‍ എന്ന ഹൌസ് ഓണര്‍? പേയിങ് ഗസ്റ്റ്സെന്നൊരു സ്ഥാനപ്പേര്‍ മാത്രമേ&lt;br /&gt;ഉണ്ടായിരുന്നുള്ളൂ എനിയ്ക്കും എന്‍റെ മക്കള്‍ക്കും. മഞ്ജീത് കൌര്‍ ഒരിയ്ക്കലും വാടക ചോദിച്ചിട്ടില്ല. ദീദി&lt;br /&gt;അന്നു തന്നെ അവനു ഷൂസു വാങ്ങിക്കൊടുത്തു. പക്ഷേ അവനെ ദീദി നിറഞ്ഞ മാറില്‍ അമര്‍ത്തിച്ചേര്‍ത്തു&lt;br /&gt;ചുണ്ടുകളില്‍ തെരു തെരെ ചുംബിച്ചതു കണ്ടപ്പോള്‍ ഒരു തണുത്ത പേടി മനസ്സില്‍ അരിച്ചരിച്ചിറങ്ങി.മഞ്ജീത് ദീദിയുടെ തടിച്ച ചുണ്ടുകള്‍ക്ക് ശീമനെല്ലിയ്ക്കയുടെ പുളിപ്പാണ്, മാറുകള്‍ക്കു കടുകെണ്ണയുടെ മണവും.&lt;br /&gt;&lt;br /&gt;“അവന്‍ കൊച്ചല്ലേ ദീദീ, ആണുങ്ങളെ ഇഷ്ടമില്ലെന്നു പറഞ്ഞിട്ടിപ്പോള്‍”&lt;br /&gt;&lt;br /&gt;അന്നും മഞ്ജീത് കൌറിന്‍റെ&lt;br /&gt;ബര്‍സാത്തിയില്‍ രാത്രിമഴ ശബ്ദമില്ലാതെ അടക്കം പറഞ്ഞു. പിന്നെ വിതുമ്പി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഫിറോസിനു മോഡലിനോടു തോന്നിയ പൊസ്സസ്സീവ്നെസ്സു മാത്രമായിരുന്നില്ല ‘ഗീത് ഗോവിന്ദ്’ എന്ന&lt;br /&gt;ചിത്രപ്രദര്‍ശനം സാവിത്രി എന്ന പുതിയ ചിത്രകാരി നടത്താന്‍ കാരണം. ഹിന്ദുവായ കണ്ണന്‍റെ രാധയെ&lt;br /&gt;വിവസ്ത്രയാക്കാന്‍ ഏതു ഫിറോസിനാണിന്നു ധൈര്യം? രാധയുടെ പ്രണയത്തിന്‍റെ ലാസ്യഭാവങ്ങള്‍. സ്വയം&lt;br /&gt;അര്‍പ്പിയ്ക്കുന്ന സംഭോഗശൃഗാര ചിത്രങ്ങളിലെ ഭക്തിസാന്ദ്രത, അനന്തമായ പ്രേമത്തിന്‍റെ അനശ്വരത എല്ലാം&lt;br /&gt;അമ്പലവാസിയായ സാവിത്രിയുടെ ചിത്രങ്ങളില്‍ പത്രനിരൂപകര്‍ കണ്ടു പുകഴ്ത്തി. ചിത്രരചനയില്‍ ഭാരതീയ&lt;br /&gt;സംസക്കാരം പാരമ്പര്യമായി രക്തത്തിലലിഞ്ഞ ഒരു പുതിയ താരോദയം. ലളിത കലാ അക്കാഡമിയുടെ&lt;br /&gt;ഗ്യാലറിയില്‍ രാധയുടെ നഗ്നചിത്രങ്ങള്‍ കണ്ട് ആസക്തിയോടെ എന്നെ അവര്‍ ഓരോനിമിഷവും വീണ്ടും വീണ്ടും വിവസ്ത്രയാക്കി.&lt;br /&gt;&lt;br /&gt;ഫിറോസ് തന്‍റെ മോണോലിസയെത്തേടി തെരുവുകളില്‍ അലഞ്ഞു നടന്നെന്നും, ഒടുവില്‍ മദ്യത്തിന്‍റേയും&lt;br /&gt;കഞ്ചാവിന്‍റെയും ലഹരിയിലെവിടെയോ കുഴഞ്ഞു വീണു മരിച്ചെന്നും അറിഞ്ഞതു പാരീസിലെ റിറ്റ്സ്&lt;br /&gt;ഹോട്ടലിലെ കുളിമുറിയില്‍ വച്ചാണു. സാംസ്ക്കാരിക വകുപ്പു മന്ത്രി, പഴയ മേജര്‍ ജനറലിന്‍റെ ഗന്ധകത്തിന്‍റെ&lt;br /&gt;മണം ഫിറോസിന്‍റെ ഓര്‍മ്മകളോടൊപ്പം ഷവറിലൂടെ ഒലിച്ചു പോയിക്കഴിഞ്ഞപ്പോള്‍, നോത്ത്രദാം കത്തീഡ്രലില്‍&lt;br /&gt;വീണ്ടും ഒരു മെഴുകുതിരികൂടെ കത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.&lt;br /&gt;&lt;br /&gt;ജീവിതം ഒരു നീണ്ട കഥ പോലെ തുടരുമ്പോള്‍, വാര്യത്തിനടുത്തെ എന്‍റെ അമ്പലത്തില്‍ ഒരിയ്ക്കല്‍ കൂടി&lt;br /&gt;കര്‍പ്പൂരനാളം തൊട്ടു മണപ്പിച്ചു വീണ്ടും തിടുക്കത്തില്‍ അമ്പലപ്പടികളിറങ്ങുന്നു, ഞാന്‍ സാവിത്രി .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-208875435369698541?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/208875435369698541/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=208875435369698541' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/208875435369698541'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/208875435369698541'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/09/blog-post_25.html' title='ഞാന്‍ സാവിത്രി'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-7382233669830880704</id><published>2008-08-31T11:53:00.005+05:30</published><updated>2008-09-01T08:03:13.275+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുട്ടണ്ണന്‍റെ ജാക്കോബൈറ്റ് ചിരി</title><content type='html'>ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരി പഴയതു പോലെ തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ ചിരി ഫോണിലൂടെ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ വിളിച്ചുപോയി,&lt;br /&gt;&lt;br /&gt;“കുട്ടണ്ണാ”&lt;br /&gt;&lt;br /&gt;“എന്തരെടേയ്, നീയിപ്പം ഭയങ്കര കതകളൊക്കെ കുനു കുനാ എഴുതണല്ല്, മനുഷ്യര്‍ക്കു മനസ്സിലാവണ വല്ലും തന്നേടേ മച്ചമ്പീ”&lt;br /&gt;&lt;br /&gt;“അതുപിന്നെ കുട്ടണ്ണാ......”&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതോ പൊളിഞ്ഞ കോവിലകത്തുനിന്നും ദാരിദ്ര്യത്തോടൊപ്പം കോളേജിലെത്തിയ ദേവദത്ത വര്‍മ്മയ്ക്കു ‘കുട്ടണ്ണന്‍’ എന്നപേരടിച്ചു കൊടുത്തത് ഞാനാണു. വെള്ളമുണ്ട്, കാച്ചെണ്ണയുടെ മണം, ഡിബേറ്റിലെല്ലാം&lt;br /&gt;വിവേകാനന്ദന്‍റെ കോട്ട്സ്, പെണ്‍ പിള്ളേരെ കാണുമ്പോള്‍ നാണം, ബിയറുപോലും തൊടാത്ത പക്കാ വെജിറ്റേറിയന്‍. ഗാന്ധിയെന്ന വട്ടപ്പേരായിരുന്നു ബെസ്റ്റ്. പക്ഷേ രണ്ട് പെണ്ണുങ്ങളുടെ തോളില്‍ കൈവച്ചു നടന്നതിനു വേറൊരുത്തന്‍ ഗാന്ധിയായിപ്പോയതു കൊണ്ട്, വര്‍മ്മയ്ക്കു “കുട്ടണ്ണന്‍”കൊള്ളാമെന്നു തോന്നി. അതങ്ങു പതിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;തിരമാലകളുടെ സീല്‍ക്കാരത്തിലവസാനിയ്ക്കുന്ന ഫേമസ് ഗുളു ഗുഗ്ഗുളു ചിരിയുമായി കുട്ടണ്ണന്‍ കാമ്പസ്സില്‍ നിറഞ്ഞു നിന്നു, പഠനമൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കും. പാട്ടും ഡിബേറ്റുമാണു കുട്ടണ്ണന്‍റെ തട്ടകം. മേഴ്സീ&lt;br /&gt;ഭക്തവത്സലമെന്ന നാടാത്തിപ്പെണ്ണിനു കുട്ടണ്ണനോടോരു പൊടിപ്രേമം ഉണ്ടായിരുന്നെന്നു അവളുടെ നാണം കുണുങ്ങല്‍ കണ്ടപ്പഴേ തോന്നിയതാണു. ഒടുവില്‍ ലാബില്‍ നിന്നും അവള്‍ കണ്ണീരോടെ ഇറിങ്ങിപ്പോയപ്പോഴും കുട്ടണ്ണന്‍ ഗുളുഗുഗ്ഗുളൂന്നു ചിരിച്ചു. പിന്നീടവള്‍ പഠിത്തം നിര്‍ത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;“ അന്തിച്ചെമ്മാനം കണ്ടാശിക്കല്ലേ പെണ്ണേ,&lt;br /&gt;അന്തിച്ചെമ്മാനമിരുണ്ടു പോകും”&lt;br /&gt;&lt;br /&gt;ഞങ്ങളുടെ വല്ലപ്പോഴുമ്മുള്ള ബിയര്‍ പാര്‍ട്ടികളില്‍ കുട്ടണ്ണന്‍ കാലിക്കുപ്പിയില്‍ ഓപ്പണര്‍ കൊണ്ട് താളം കൊട്ടി ഉച്ചസ്ഥായിയില്‍ പാടും. പല താളത്തിലും , പല സ്കെയിലിലും ‘അന്തിച്ചെമ്മാനം’പാടും. അവസാനത്തെ ബിയര്‍കുപ്പിയും കാലിയാവുന്ന വരെ കുട്ടണ്ണന്‍റെ വക എന്‍റര്‍റ്റൈന്മെന്‍റ്. പക്ഷേ കുട്ടണ്ണന്‍ കുട്ടണ്ണനായതുകൊണ്ടു തന്നെ ബിയര്‍ കുടിയ്ക്കുന്ന പ്രശ്നമേയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പാവിയായിരുന്ന കുട്ടണ്ണന്‍ പോകെ പോകെ സ്മാര്‍ട്ടായി. വേഷം മാറി, സ്റ്റൈലും മാറി. ആ‘തമ്പിയളിയോ’രീതിയിലെ വര്‍ത്തമാനം മാത്രം മാറിയില്ല. ആയിടയ്ക്കു കുട്ടണ്ണനും സന്ധ്യാറാണിയും കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്ന്‍ ഒന്നിച്ചിറങ്ങി വരുന്നത് കണ്ടെന്നൊരു ശ്രുതി പരന്നു. പെണ്ണുങ്ങളുടെ ഏരിയയില്‍ നിന്നാണു അടക്കിയും പതിഞ്ഞും ഈ സംസാരം തുടങ്ങിയത്. ‘സൈനൈഡ്’ ടി പി തങ്കമണി അവളുടെ&lt;br /&gt;ചേച്ചിയുടെ കൊച്ചിന്‍റെ ചോറൂണിനു കന്യാകുമാരിയില്‍ പോയപ്പോഴാണു കുട്ടണ്ണനേയും സന്ധ്യയേയും കണ്ടത്. സാക്ഷി സൈനൈഡായതുകൊണ്ട് പാതിയേ വിശ്വസിക്കാന്‍ പാടുള്ളൂ. കുട്ടണ്ണനോടു കണ്‍ഫേം ചെയ്യാനായി&lt;br /&gt;ചോദിച്ചപ്പോള്‍, ദേ വീണ്ടും ആ ഗുളു ഗുളു ചിരി മാത്രം. സന്ധ്യാറാണി ഡസ്കില്‍ മുഖമൊളിപ്പിച്ചു വാവിട്ടു കരഞ്ഞു. “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..... സ്നേഹമയീ....” ഞങ്ങള്‍ കോറസായി ഉറക്കെയുറക്കെ പാടി.&lt;br /&gt;&lt;br /&gt;&lt;br /&gt;ബോട്ടണി ലക്ചറര്‍ ഡെയ്സി എബ്രഹാം എന്ന ശകുന്തള കുട്ടണ്ണന്‍റെ ചെകിട്ടത്ത് വീശിയടിച്ചത്രേ. റിക്കാര്‍ഡ് ബുക്കും പിടിച്ച്, തലകുനിച്ച് ബോട്ടണി ലാബില്‍ നിന്നിറങ്ങി വരുന്ന കുട്ടണ്ണന്‍റെ ഇടതു കണ്ണു ചുവന്നിരുന്നത്&lt;br /&gt;കണ്ടവരുണ്ട്. ശകുന്തള അടികൊടുത്തെന്നുള്ളത് സാഹചര്യത്തെളിവുകള്‍ അനുസരിച്ചു ആരോ ‘ഇറക്കിയത്’ ആണെന്നൊരു സംശയവും നിലവിലുണ്ടായിരുന്നു. കുട്ടണ്ണനോടു ചോദിച്ചു സത്യമറിയാമെന്നു ആരും കരുതണ്ട. മറുപടി ഗുളു ഗുഗ്ഗുളു ഗുളുഗ്ഗുളുവും തിരമാലയും മാത്രം.&lt;br /&gt;&lt;br /&gt;&lt;br /&gt;കുട്ടണ്ണന്‍റെ പരീക്ഷകള്‍ ഒക്കെ സ്വാഹ. ക്വസ്റ്റ്യന്‍ പേപ്പര്‍ തിരിച്ചും മറിച്ചും വായിയ്ക്കും. ഡെസ്കില്‍ ശബ്ദമുണ്ടാക്കാതെ താളം പിടിയ്ക്കും. എന്തെങ്കിലും ഒക്കെ അരമണിക്കൂര്‍ കുത്തിക്കുറിയ്ക്കും. ആന്‍സര്‍ ബുക്കു കൊടുത്ത് ഇറങ്ങിപ്പോകാനുള്ള മിനിമം സമയം കഴിയുമ്പോള്‍ വിജയശ്രീലാളിതനെപ്പോലെ ഒന്നു പുഞ്ചിരിയ്ക്കും. ഇന്‍വിജിലേറ്ററേയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാജകലയില്‍ ഇറങ്ങിപ്പോകും. മറ്റുള്ളവര്‍ അപ്പോഴും വിരണ്ടിരുന്നു പരീക്ഷയെഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ മാമൂട്ടില്‍ നിന്നു കുട്ടണ്ണന്‍റെ ദുഖഗാനം ഉയര്‍ന്നു പരീക്ഷാമുറികളില്‍ ഒഴുകി വരും.&lt;br /&gt;&lt;br /&gt;“തെക്കന്‍ കായലിലോളം തല്ലുമ്പോള്‍&lt;br /&gt;ഓര്‍ക്കും ഞാനെന്‍റെ മാരനേ,&lt;br /&gt;മാരനേ വീരനേ അന്‍പുറ്റ മണിമാരനേ”&lt;br /&gt;&lt;br /&gt;&lt;br /&gt;“ മച്ചമ്പീ , എടേയ് നീ ഒടനേ കോളേജിലോട്ടു വാ” പരീക്ഷ കഴിഞ്ഞുള്ള അവധി ആസ്വദിച്ചു വീട്ടില്‍ ഉറങ്ങിക്കിടന്നപ്പോഴാണു കുട്ടണ്ണന്‍റെ ഫോണ്‍. ചെന്നപ്പോഴാണു കൊനഷ്ട് പരിപാടിയാണെന്നു മനസ്സിലായത്. യൂണിവേഴ്സിറ്റി ഓഫീസില്‍നിന്നും പരീക്ഷാ കണ്ട്രോളറുടെ ഒപ്പും സീലും വച്ച ഒരു വ്യാജ മാര്‍ക്കുലിസ്റ്റുണ്ട് കുട്ടണ്ണന്‍റെ കൈയ്യില്‍. കുട്ടണ്ണനു എല്ലാ വിഷയത്തിലും എണ്‍പതും എണ്‍പത്തിഅഞ്ചും ശതമാനം മാര്‍ക്ക്. കാലി മാര്‍ക്കുലിസ്റ്റ് സംഘടിപ്പിച്ച് തോന്നിയ മാര്‍ക്കു സ്വയം എഴുതിച്ചേര്‍ത്തിരിയ്ക്കുകയാണ് കുട്ടണ്ണന്‍.എന്‍റെ ടാസ്ക്: ദേവദത്ത വര്‍മ്മ അല്ലെങ്കില്‍ സേതു ലക്ഷ്മി വര്‍മ്മയ്ക്കു കോവിലകത്തിന്നടുത്ത ഒരു വീട്ടിലുള്ള ഫോണിലേയ്ക്കു ഒരു പീ പീ കോള്‍ ബുക്കു ചെയ്യണം. ദേവദത്തന്‍ വീട്ടിലില്ലാത്തതുകൊണ്ട് ഒബ്വ്വിയസ്സ്ലി കുട്ടണ്ണന്‍റെ അമ്മ സേതു ലക്ഷ്മി വര്‍മ്മ ഫോണറ്റന്‍റ് ചെയ്യും. യൂണിവേഴ്സിറ്റി ഓഫീസിലെ പരീക്ഷാ സെക്ക്ഷനിലെ ക്ലെര്‍ക്കെന്ന വ്യാജേന, കുട്ടണ്ണന്‍ തന്‍റെ ഫ്രണ്ടാണെന്നും ഒഫിഷ്യലായി റിസല്‍റ്റ് വരുന്നതിനും നേരത്തേ റിസല്‍റ്റ് ദേവദത്തനെ അറിയിക്കനായാണു ഫോണ്‍ ചെയ്യുന്നതെന്നും ഒക്കെ കള്ളം പറഞ്ഞു വ്യാജ മാര്‍ക്കു മുഴുവനും ആ പാവം അമ്മയെക്കൊണ്ട് കുറിപ്പിച്ചു വയ്ക്കണം.േവദത്തന്‍ വീട്ടില്‍ വരുമ്പോള്‍ ഈ റിസല്‍റ്റ് അറിയിക്കണേ അമ്മേ എന്നൊരു റിക്വസ്റ്റും.&lt;br /&gt;&lt;br /&gt;ഗുളു ഗുഗ്ഗുളു ഗുളുഗുളു.&lt;br /&gt;&lt;br /&gt;ഞാന്‍ ആ പാപം ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;റിസല്‍റ്റ് വന്ന് ഒരാഴ്ച ആയിക്കാണും, കുട്ടണ്ണന്‍ കൊടുങ്കാറ്റുപോലെ മുറിയില്‍. കയ്യില്‍ അന്നത്തെ പത്രവുമുണ്ട്.&lt;br /&gt;&lt;br /&gt;“ മച്ചമ്പീ, ഞാന്‍ ലപ്പം ഇട്ട് അടച്ചു വച്ചിരുന്നതൊക്കെ എളവിപ്പോയെടേ”&lt;br /&gt;&lt;br /&gt;“ എന്തു പറ്റി കുട്ടണ്ണാ?”&lt;br /&gt;&lt;br /&gt;കുട്ടണ്ണന്‍ മാതൃഭൂമി പത്രം നിവര്‍ത്തിക്കാട്ടി. കുട്ടണ്ണന്‍റെ ഒറിജിനല്‍ മാര്‍ക്കു ലിസ്റ്റിന്‍റെ ഫോട്ടോ പത്രത്തിന്‍റെ ഫ്രണ്ട് പേജില്‍. ഇങ്ക്ലീഷിനു പതിനൊന്നു, ഹിന്ദിയ്ക്കു ഒന്‍പത്. എല്ലാവിഷയത്തിനും ഇരുപതു ശതമാനത്തില്‍ കുറവു&lt;br /&gt;മാര്‍ക്കു.&lt;br /&gt;&lt;br /&gt;“ എടേയ് ഇതാ നസ്രാണികളുടേ മനോരമയിലോ മറ്റോ വന്നിരുന്നെങ്കി വീട്ടില്‍ അറിയില്ലായിരുന്നു. ഇതിപ്പോ ആകെ കൊളമായി..”&lt;br /&gt;&lt;br /&gt;വേറൊരു ദേവദത്ത വര്‍മ്മയാണു ന്യൂസ് കൊടുത്തിരിയ്ക്കുന്നത്. അവനു കിട്ടിയ മാര്‍ക്കുലിസ്റ്റിലെ റോള്‍ നമ്പര്‍ തെറ്റ്, മലയാളം സെക്കന്‍റ് ലാങ്ഗ്വേജിന്‍റെ മാര്‍ക്കിനു പകരം ഹിന്ദിയ്ക്കു മാര്‍ക്കു, ഇതു വരെ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സ് കിട്ടിക്കൊണ്ടിരുന്ന പയ്യനു ലിസ്റ്റിലെ മാര്‍ക്കു കണ്ട് ഷോക്കടിച്ചു ഓടി മാതൃഭൂമി ആപ്പീസില്‍ ചെന്നതാണു.&lt;br /&gt;&lt;br /&gt;“ എലിമെന്‍ററി, കുട്ടണ്ണന്‍ എലിമെന്‍ററി. സംഗതി സിമ്പിള്‍.  അപരനായ വേറൊരു ദേവദത്ത വര്‍മ്മ ഹാള്‍റ്റിക്കറ്റുമായി മാര്‍ക്കുലിസ്റ്റ് വാങ്ങാന്‍ വന്നപ്പോള്‍ കോളേജിലെ ക്ലര്‍ക്കു നിന്‍റെ ഒര്‍ജിനല്‍ മാര്‍ക്കുലിസ്റ്റെടുത്തു ആളറിയാതെ കൊടുത്തു”&lt;br /&gt;&lt;br /&gt;“മച്ചമ്പീ, രാവിലേ അമ്മ പേപ്പറെടുത്തു കാണിച്ചപ്പോ കണ്ണിലിരുട്ടു കേറി. ചത്തുകളയാമെന്നു നിരീച്ചു. എങ്ങനെ ചാവണമെന്നായി. റെയില്‍ പാളത്തില്‍ ചാടി ചാവാമെന്നു വച്ച് റ്റേഷന്‍ വരെ പെയ്. അപ്പഴാണ് തോന്നിയത്&lt;br /&gt;ഏന്തരായാലും എവമ്മാര് നമ്മളെ മൂഞ്ചിച്ച്, ഇനി ഏതു വരെ മൂഞ്ചിക്കുമെന്നു കൂടെ കണ്ടിട്ടു ചാവാം. പിന്നെ നൂരേ ഇങ്ങോട്ട് വിട്ട്”&lt;br /&gt;&lt;br /&gt;കുട്ടണ്ണന്‍ ഈ പറഞ്ഞത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുരുമന്ത്രമായി.&lt;br /&gt;ഒരു പ്ലാസ്റ്റിക്കു കൂടിനുള്ളില്‍ കുട്ടണ്ണന്‍ ഹാള്‍ട്ടിക്കറ്റിന്‍റെ നനഞ്ഞു കീറിയ കുറെ കഷണങ്ങള്‍ കാണിച്ചു,&lt;br /&gt;&lt;br /&gt;“ പാക്കറ്റില്‍ കെടന്നതാണു. അമ്മയെടുത്ത് നനച്ച് കളഞ്ഞ്. നീ എന്തെരെങ്കിലും ഒടനേ ചെയ്യെടേ. ആ വിക്കന്‍ ഈ.എം.എസ്സാണെങ്കി ഈ സംഭവം അന്വേഷിക്കിനം എന്നും വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കിനം എന്നൊക്കെ&lt;br /&gt;പറയിനെടേ”&lt;br /&gt;&lt;br /&gt;മൂന്നു ദിവസത്തെ മെനക്കേടിനു ശേഷം പ്രശ്നം താനേ അങ്ങ് ഒതുങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്യൂണ്‍ ശേഖരേട്ടനാണ് ആ കത്ത് വീട്ടില്‍ കൊണ്ട് തന്നത്. പാവം. വേണമെങ്കില്‍ ഞാന്‍ പഠിത്തം കഴിഞ്ഞു കോളേജില്‍ നിന്നു പോയി എന്നു പറഞ്ഞു തിരിച്ചയക്കാമായിരുന്നു. ചോനനുറുമ്പുകള്‍ വരി വരിയായി നടന്നു പോകുന്നതുപോലെ അടുക്കി അടുക്കി എഴുതിയ ഒരു കത്ത്. സേതു ലക്ഷ്മി വര്‍മ്മയുടേത്.&lt;br /&gt;&lt;br /&gt;‘ദേവദത്തന്‍റെ അമ്മയാണു. മോനേ നീ ഇവിടം വരെ ഒന്നു വരണം. ഞായറാഴ്ച രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്കേ വരാവൂ. ശേഷം നേരില്‍’.&lt;br /&gt;&lt;br /&gt;ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത എന്നെ അമ്മ എങ്ങനെ അറിയും? കുട്ടണ്ണന്‍&lt;br /&gt;പറഞ്ഞറിഞ്ഞിരിയ്ക്കുമോ? കത്തെഴുതിയിട്ടു രണ്ട് ഞായറാഴ്ച കഴിഞ്ഞിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;കുട്ടണ്ണന്‍റെ കോവിലകം മുഴുവനും നിശ്ശബ്ദമായ വേദനകള്‍ ഇരുണ്ട് കിടക്കുന്നതു പോലെ. വര്‍ഷങ്ങളായ് അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന്‍. മെലിഞ്ഞു വിളറിയ അമ്മ. വെള്ളപ്പാണ്ട് പിടിച്ച് കല്യാണം കഴിയാതെ നില്‍ക്കുന്ന മൂത്ത ചേച്ചി. അല്പം ബുദ്ധി ഉറയ്ക്കാത്ത ചേട്ടന്‍. ചേച്ചി റ്റെലഫോണ്‍ എക്സേഞ്ചില്‍ ജോലിയ്ക്കു പോകുന്നതു കൊണ്ട് കുടുംബത്ത് പട്ടിണിയില്ലാതെ പോകുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ എന്നെക്കണ്ട് കരഞ്ഞു. കുട്ടണ്ണന്‍ കെട്ടാന്‍ പോണ പെണ്ണെന്നു പറഞ്ഞു തിരുവല്ലാക്കാരി ഒരു സൂസന്നാ ജോര്‍ജ്ജ് കോവിലകത്തു താമസമായിരിയ്ക്കുന്നു. അവളും അവളുടെ അമ്മയും സ്ഥിരതാമസം. ഇടയ്ക്കിടയ്ക്കു വന്നു പോകുന്ന അമ്മാവനും അമ്മാവന്‍റെ മകനും. അവരും ചില രാത്രി അവിടെ തങ്ങും. കിടപ്പുമുറിയില്‍&lt;br /&gt;നിന്നും അച്ഛനേയും അമ്മയേയും അവര്‍ ചായ്പ്പിലേയ്ക്കു മാറ്റി. അവടെയിപ്പോള്‍ സൂസന്നയുടെ അമ്മയാണ്. സൂസന്ന കുട്ടണ്ണന്‍റെ ചേട്ടന്‍റെ മുറിയെടുത്തു. അമ്മാവനും മകനും വരുമ്പോള്‍ കുട്ടണ്ണനും ചേട്ടനും വരാന്തയില്‍ കിടക്കും. ചേച്ചി അടുക്കളയില്‍. സൂസന്നയുടെ അമ്മ അടുക്കള കൈയ്യടക്കി മീനും ബീഫുമൊക്കെ ഉണ്ടാക്കുന്നതാണ് അമ്മയ്ക്കു&lt;br /&gt;ഒട്ടും സഹിയ്ക്കാന്‍ പറ്റാത്തത്. അവര്‍ പള്ളിയില്‍ പോകുന്ന സമയത്തേ എന്നോടു സംസാരിയ്ക്കാന്‍ പറ്റൂ എന്നുള്ളതു കൊണ്ടാണു ഞായറാഴ്ച രാവിലേ വരാന്‍ പറഞ്ഞത്.&lt;br /&gt;&lt;br /&gt;ആ കുടുംബത്തിന്‍റെ സഹനശേഷിയില്‍ എനിയ്ക്കു അതിശയം തോന്നി.&lt;br /&gt;&lt;br /&gt;“ അമ്മയ്ക്കെന്താ അവരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്”&lt;br /&gt;&lt;br /&gt;“ദേവന്‍ കെട്ടാന്‍ പോണ കുടുംബക്കാരോട് എങ്ങിനെയാ വെറുത്ത വര്‍ത്തമാനം പറയുന്നത്?”&lt;br /&gt;&lt;br /&gt;എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.&lt;br /&gt;&lt;br /&gt;“ മോനേ, ദേവനോടു ഇവരേയും കൊണ്ട് എങ്ങോട്ടെങ്കിലും പോകാന്‍ പറയണം. അര തളന്നു കെടക്കണ ഈ മനുഷ്യനെ ഓര്‍ത്തെങ്കിലും.”&lt;br /&gt;&lt;br /&gt;ആ അച്ഛന്‍റെ നനഞ്ഞ നോട്ടം എന്നെ ദയനീയനാക്കി.&lt;br /&gt;&lt;br /&gt;ഞാനും ചേട്ടനും കൂടെ കുട്ടണ്ണന്‍ പള്ളിയില്‍ നിന്നും വന്നശേഷം സംസാരിക്കമെന്നു നിശ്ചയിച്ചു.&lt;br /&gt;&lt;br /&gt;സംസാരിച്ചു. കുട്ടണ്ണന്‍ മറുപടി ഒന്നും പറയാതെ ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരിച്ചു. ആ ചിരി തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു.&lt;br /&gt;&lt;br /&gt;കുട്ടണ്ണന്‍റെ ബുദ്ധിയുറച്ചിട്ടില്ലാത്ത ചേട്ടന്‍ നീറുന്ന വേദനയോടെ പറമ്പിന്‍റെ മൂലയ്ക്ക് അറിയാതെ ഇരുന്നുപോയി.തലയില്‍ കൈ താങ്ങി, മുഖമുയര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു,&lt;br /&gt;&lt;br /&gt;“കണ്ടില്ലേ അവന്‍റെ ആ ജാക്കോബൈറ്റ് ചിരി.”&lt;br /&gt;&lt;br /&gt;കുട്ടണ്ണന്‍ വീണ്ടും ചിരിച്ചു. തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിയ്ക്കുന്ന ആ പഴയ ചിരി,&lt;br /&gt;“ഗുളു ഗുഗ്ഗുളു ഗുളു ഗുളു.”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-7382233669830880704?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/7382233669830880704/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=7382233669830880704' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7382233669830880704'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/7382233669830880704'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/08/blog-post_31.html' title='കുട്ടണ്ണന്‍റെ ജാക്കോബൈറ്റ് ചിരി'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-2147641107248309220</id><published>2008-08-15T18:41:00.001+05:30</published><updated>2008-08-15T18:42:34.774+05:30</updated><category scheme='http://www.blogger.com/atom/ns#' term='തോന്നല്‍'/><title type='text'>തെറ്റ്</title><content type='html'>ജീവിതത്തില്‍ കുറച്ചു ശരികളും ചെയ്തിട്ടുണ്ടാവും, ഇല്ലേ?&lt;br /&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2147641107248309220?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2147641107248309220/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2147641107248309220' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2147641107248309220'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2147641107248309220'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/08/blog-post_8454.html' title='തെറ്റ്'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-2434711633658632845</id><published>2008-08-11T04:49:00.009+05:30</published><updated>2008-08-11T11:31:22.257+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വേണ്‍ഗംഗയുടെ നിയോഗങ്ങള്‍</title><content type='html'>&lt;div align="left"&gt;&lt;br /&gt;വേനലില്‍, വേണ്‍ഗംഗാനദി മജീദ്ഖാനെ നോക്കി വിയര്‍ത്തു. &lt;/div&gt;&lt;div align="left"&gt;അവള്‍ ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ടയില്‍ ഒട്ടകപ്പക്ഷിയായി ഒളിച്ചു. &lt;/div&gt;&lt;div align="left"&gt;മജീദ്ഖാന്‍ നദിയെ ദയയോടെ നോക്കിയിരുന്നു, മതിയാവോളം. &lt;/div&gt;&lt;div align="left"&gt;പ്രണയത്തിന്‍റെ ആരവവുമായി അവള്‍ വീണ്ടും കരനിറഞ്ഞൊഴുകുന്നതുവരെ, പ്രചണ്ഡമായ ഈ താപം അവര്‍ക്കു സഹിച്ചേ മതിയാവൂ. &lt;/div&gt;&lt;div align="left"&gt;ഏതോ മഴയത്ത് ശിവക്ഷേത്രത്തിന്‍റെ ഗോപുരം വരെ വേണ്‍ഗംഗയില്‍ മുങ്ങിപ്പോയത്രേ. &lt;/div&gt;&lt;div align="left"&gt;രുദ്രയായി, അവള്‍ പര്‍വതങ്ങള്‍ ചാലിച്ച് ചുവന്നൊഴുകിപ്പോയപ്പോള്‍, ശിവചൈതന്യം നിറഞ്ഞ പൊളിഞ്ഞ കല്ലമ്പലം മാത്രം ബാക്കിയായി, മജീദ്ഖാന്‍റെ നെറ്റിയില്‍ ചുംബിക്കുവാനുള്ള നിയോഗവുമായി. &lt;/div&gt;&lt;div align="left"&gt;അടുത്ത പ്രളയം വരെ ഇനി മജീദ്ഖാനു അഭയം ഇവിടം തന്നെ.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;2&lt;/div&gt;&lt;div align="left"&gt;&lt;br /&gt;വേണ്‍ഗംഗയിലെ മരണത്തിന്‍റെ ദിനങ്ങളിലൊന്നില്‍ മജീദ്ഖാന്‍ ശവങ്ങളുടെ ഇടയില്‍കിടന്നു ഞരങ്ങി. &lt;/div&gt;&lt;div align="left"&gt;ഏതോരക്ഷാപ്രവര്‍ത്തകന്‍ അയാളെ ആശുപത്രിയിലെത്തിച്ചിരിക്കണം. &lt;/div&gt;&lt;div align="left"&gt;അലറി മലയ്ക്കുന്ന വേണ്‍ഗംഗയുടെ ആഴത്തില്‍ ആത്മാക്കള്‍ മുങ്ങി മറഞ്ഞിട്ട്, മിച്ചമായ ജീര്‍ണ്ണവസ്ത്രങ്ങള്‍ പൊന്തുന്നതും കാത്ത് കാത്ത് നിസ്സഹായതയോടെ തോരാത്ത മഴയത്ത്.....&lt;/div&gt;&lt;div align="left"&gt;ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ മകന്‍റെ മൃതദേഹവും പേറി മജീദ്ഖാന്‍ ഗിരിജയെ തേടുകയായിരുന്നു. &lt;/div&gt;&lt;div align="left"&gt;ഭ്രാന്തമായി കരഞ്ഞു. &lt;/div&gt;&lt;div align="left"&gt;“ഗിരിജേ, ഗിരിജേ” എന്നുറക്കെ വിളിച്ചു അയാള്‍ അവളെ തിരഞ്ഞു, മൊര്‍ച്ചറിയില്‍, ആശുപത്രികളില്‍. &lt;/div&gt;&lt;div align="left"&gt;വേണ്‍ഗംഗ, ഗര്‍ഭിണിയായ ഗിരിജയെ തിരിച്ചുകൊടുക്കാതെ മാറത്തൊളിപ്പിച്ച് ഗോദാവരിയിലൂടെ, അനന്തമായ നീലക്കടലില്‍ ലയിച്ചിരിയ്ക്കണം. &lt;/div&gt;&lt;div align="left"&gt;മതങ്ങളില്ലാത്ത ശവശരീരങ്ങള്‍ക്കൊപ്പം മജീദിന്‍റെ മകനും അഗ്നിശുദ്ധിനേടി, വേണ്‍ഗംഗയുടെ തീരത്തൊരുക്കിയ ചിതകളിലൊരെണ്ണത്തില്‍.&lt;br /&gt;മേഘഗര്‍ജനങ്ങളുടെ അകമ്പടിയോടെ വേണ്‍ഗംഗ മജീദിന്‍റെ മകന്‍റെ ചിതാഭസ്മവും പേറി ഗിരിജയുടെ സവിധത്തിലേയ്ക്കു കുത്തിയൊലിച്ചു. അസഹനീയമായതെല്ലാം സഹിക്കാന്‍ വിധിയ്ക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യമായ ശാന്തതയെന്തെന്നു മജീദ് അറിഞ്ഞു,&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;“പരമകാരുണികനായ .....”&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;3&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;കല്ലമ്പലത്തിലെ പൊളിഞ്ഞ തറയില്‍ മജീദ് വേണ്‍ഗംഗയുടെ ശുഷ്കമായ സംഗീതത്തിനു വേണ്ടി കാതോര്‍ത്തു കിടന്നു. &lt;/div&gt;&lt;div align="left"&gt;വേനല്‍ക്കാറ്റ് അക്കരെക്കാട്ടിലെവിടെയോനിന്നും ആദിമനുഷ്യരുടെ ചടുലതാളവും പരുഷനാദവും പേറി ഇടയ്ക്കിടെ സംഭോഗശൃംഗാരത്തിന്‍റെ സീല്‍ക്കാരമെന്നപോലെ കടന്നുപോയി, ഉന്മത്തതയോടെ. &lt;/div&gt;&lt;div align="left"&gt;നിശ്വാസങ്ങള്‍ കരിയിലകളായ് അടര്‍ന്നു വീഴുന്ന കറുത്ത രാത്രിമരങ്ങള്‍ക്കിടയിലൂടെ മജീദ് സ്വന്തം ആകാശത്തേയും ഗിരിജയുടെ&lt;br /&gt;നക്ഷത്രങ്ങളേയും നനവോടെ കണ്ടു. &lt;/div&gt;&lt;div align="left"&gt;അന്നും മജീദ്ഖാന്‍ കല്ലമ്പലത്തില്‍നിന്നിറങ്ങി വേണ്‍ഗംഗയുടെ തീരത്തു മുഖം ചേര്‍ത്തു പഞ്ചാരമണല്‍ കെട്ടിപ്പിടിച്ചു കമഴ്ന്നു കിടന്നു. &lt;/div&gt;&lt;div align="left"&gt;ആ വേനല്‍ക്കാലനിശയില്‍പ്പോലും മകന്‍റെ ശവശരീരം പോലെ അതു തണുതണുത്തിരുന്നു. &lt;/div&gt;&lt;div align="left"&gt;രാവേറെച്ചെല്ലുംവരെ മജീദ്ഖാന്‍ മണല്‍പ്പുറത്തിനടിയില്‍ ഉറവയായ് തേങ്ങുന്ന വേണ്‍ഗംഗയുടെ വിങ്ങലുകള്‍ക്കിടയില്‍, ഗിരിജയുടെ സാന്ത്വനവും അവളുടെ ഗര്‍ഭത്തിലെ ശിശുവിന്‍റെ രോദനവും................ &lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ഓമനത്തിങ്കള്‍ കിടാവോ നല്ല.......” &lt;/div&gt;&lt;div align="left"&gt;&lt;br /&gt;മാന്ത്രികവലയത്തിലെ ആ മയക്കത്തിനിടയ്ക്കെവിടെവച്ചോ വേണ്‍ഗംഗ ചിലപ്പോള്‍ മജീദിന്‍റെ ഉമ്മയായി മറ്റുചിലപ്പോള്‍ സഹോദരിയായി മാപ്പിളപ്പാട്ടു മൂളി,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“എങ്ങനെ പോണുമ്മാ? എങ്ങനെ പോണിക്കാ?&lt;/div&gt;&lt;div align="left"&gt;തലേലില്ലാഞ്ഞ് ന്‍റെ തലേലില്ലാഞ്ഞ്,&lt;/div&gt;&lt;div align="left"&gt;നല്ല പുരുസന്‍ വീട്ടില്‍....&lt;/div&gt;&lt;div align="left"&gt;എങ്ങനെ പോണുമ്മാ, എങ്ങനെ പോണിക്കാ....&lt;/div&gt;&lt;div align="left"&gt;&lt;br /&gt;കൊടുപ്പിനുമ്മാ ങ്ങടെ തലേലെ തട്ടം, &lt;/div&gt;&lt;div align="left"&gt;കൊട്പ്പിനുമ്മാ ങ്ങടെ തലേലെ തട്ടം&lt;/div&gt;&lt;div align="left"&gt;പെണ്ണു ചമഞ്ഞുപോട്ട് &lt;/div&gt;&lt;div align="left"&gt;നല്ല പുരുസന്‍ വീട്ടില്‍....”&lt;/div&gt;&lt;div align="left"&gt;&lt;br /&gt;അക്കരെ ഗല്‍ച്ചിറോളിക്കാടുകളില്‍ പുലരിപൊട്ടുന്നതിനും ഏറെ മുന്‍പ് ഭില്ലാളവര്‍ഗ്ഗക്കാരുടെ ‘തടുവി’ വെസ്തയും കൂട്ടരും വറ്റിവരളാറായ നദി നടന്നു കയറി വന്നു ആര്‍ദ്രതയോടെ മജീദിനെ വിളിച്ചുണര്‍ത്തി,&lt;/div&gt;&lt;div align="left"&gt;&lt;br /&gt;“ബാബ്ച്ചീ, നീ ഉണരൂ, ‘ഝിങ്കാ’പിടിയ്ക്കാന്‍ സമയമായി” &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;എല്ലാ രാജാക്കന്മാരും, എല്ലാഗുരുദേവന്മാരും ഭില്ലാളര്‍ക്കു ബാബ്ചിയാണു. മജീദ്ഖാനെന്ന അവരുടെ ബാബ്ചി പുഴയിലെ ചെമ്മീന്‍ പിടിയ്ക്കാന്‍ അവരോടൊപ്പം കൂടി. &lt;/div&gt;&lt;div align="left"&gt;ആദ്യത്തെ ‘ഝിങ്കാ ഝീല്‍’ ബാബ്ചിയുടെ കൈകള്‍കൊണ്ടു തന്നെ വേണം കുഴിയ്ക്കാന്‍. &lt;/div&gt;&lt;div align="left"&gt;ബാബ്ചി ഗിരിജയുടെ കഥകളിലെ ഈശ്വരന്മാരോട് അനുവാദം&lt;br /&gt;ചോദിച്ച്, നദിയുടെ മണല്‍പ്പരപ്പില്‍ അബലമായ തന്‍റെ കരങ്ങള്‍കൊണ്ട് കുഴിയ്ക്കാന്‍ തുടങ്ങി, വരണ്ട പുറം മണല്‍ മാറി ഈര്‍പ്പത്തിന്‍റെ പശിമ തൊട്ടറിയും വരെ. &lt;/div&gt;&lt;div align="left"&gt;പിന്നെ വെസ്തയും, കെംതയും, മംഗ്ലിയും ഒക്കെച്ചേര്‍ന്നു മണല്‍ത്തട്ടു കുഴിച്ചു ഒരു ചെറു കുഴിയുണ്ടാക്കി. നദിയുടെ വെള്ളത്തില്‍ നിന്നൊരു ചാലു കീറി കുഴിയില്‍ ജലമെത്തിച്ചു. &lt;/div&gt;&lt;div align="left"&gt;കുഴിയില്‍ മൂന്നു കമ്പുകള്‍ നാട്ടി, രത്തന്‍ജോഥ്ബീജങ്ങള്‍ കത്തിച്ചുണ്ടാക്കിയ ഒരു വിളക്ക് കമ്പുകളുടെ നടുക്കു കെട്ടി ‘ഝിങ്കാഝീലിന്‍റെ’ തൊട്ടുമുകളില്‍ ഞാത്തിയിട്ടു. &lt;/div&gt;&lt;div align="left"&gt;പിന്നെ കാത്തിരുന്നു. &lt;/div&gt;&lt;div align="left"&gt;പുഴയിലെ ചെമ്മീന്കൂട്ടം, വെളിച്ചത്തില്‍ ആകൃഷ്ടരായി വെള്ളത്തിന്‍റെ ചാലു വഴി നീന്തി നീന്തി ആ കൊച്ചു ‘വാരിക്കുഴി’യില്‍ പെട്ടുപോകും വരെ. പിന്നെ വെറും കൈകൊണ്ട് ചെമ്മീന്‍ വാരിയെടുക്കാം. &lt;/div&gt;&lt;div align="left"&gt;നേരം പരപരാ വെളുക്കുന്നതുവരെ ബാബ്ചി, ഭില്ലാളകള്‍ മഹുവപ്പൂക്കള്‍ വാറ്റിയെടുക്കുന്ന മദിരയും മോന്തി ചതിക്കുഴിയില്‍ പെട്ടുപിടയുന്ന ചെമ്മീനിന്‍റെ, കൃഷ്ണമണികള്‍ മാത്രമുള്ള ഉരുണ്ട കണ്ണുകളിലേയ്ക്കു നോ‍ക്കിയിരുന്നു. &lt;/div&gt;&lt;div align="left"&gt;ഗിരിജയുടെ അവസാനനോട്ടത്തിലെ പിടച്ചിലുണ്ടോ അവയ്ക്കും?വെയിലുറച്ചപ്പോള്‍ മജീദ്ഖാന്‍ മഹുവയുടെ ലഹരിയില്‍ കല്ലമ്പലത്തിന്‍റെ പൊളിഞ്ഞ സ്വന്തം തറയില്‍ തിരിച്ചെത്തി, ഒരു സ്വപ്നാടകനെപ്പോലെ. &lt;/div&gt;&lt;div align="left"&gt;ഒരു നീണ്ട പകല്‍ കൂടി ഇനിയും ബാക്കി; മജീദ്ഖാനും&lt;br /&gt;വേണ്‍ഗംഗയ്ക്കും പ്രചണ്ഡമായ സൂര്യ താപത്തില്‍....&lt;br /&gt;&lt;br /&gt;4&lt;/div&gt;&lt;div align="left"&gt;&lt;br /&gt;തപിച്ചുവരളുന്ന മണല്‍പ്പരപ്പില്‍ ശ്രാവണ രാത്രികളിലൊന്നില്‍, മഞ്ചാടിമുത്തുകള്‍ വാരിവിതറുന്നതുപോലെ ജലകണങ്ങള്‍ വേണ്‍ഗംഗയെ തരളിതയാക്കും. &lt;/div&gt;&lt;div align="left"&gt;കറുത്തമേഘങ്ങള്‍ ഗല്‍ച്ചിറോളിക്കാട്ടിലെ ഭില്ലാളകളുടെ പെരുമ്പറഭേരിയ്ക്കൊപ്പിച്ച് പൊട്ടിയൊഴുകും. &lt;/div&gt;&lt;div align="left"&gt;ലാസ്യതവെടിഞ്ഞു വര്‍ഷം, വിഷയാസക്തയായി ത്രസിയ്ക്കും.&lt;br /&gt;ഒടുവില്‍ വേണ്‍ഗംഗ കുത്തിയൊഴുകുമ്പോള്‍ ആദിവാസികളുടെ ഝീങ്കായെന്ന ചെമ്മീന്‍ കൂട്ടങ്ങള്‍ നിയോഗം പൂര്‍ണ്ണമാക്കാന്‍ നീന്തിത്തുടിച്ച് ഗോദാവരിയുടെ മാറിലൂടെ നീലസാഗരത്തിന്‍റെ അഗാധതയിലെത്തി പ്രജനനം നടത്തി, കര്‍മ്മമവസാനിച്ച ലാഘവത്തോടെ, ജീവാത്മാവും വെടിഞ്ഞ് ലവണ ജലത്തില്‍ കണങ്ങളായി ലയിക്കും.&lt;br /&gt;പുതുതലമുറയുടെ ഉത്സാഹം, ഒഴുക്കിനെതിരേ കാതങ്ങള്‍ തുഴഞ്ഞ്, ഗോദാവരിയും താണ്ടി വീണ്ടും വേണ്‍ഗംഗയുടെ സംശുദ്ധമായ മുലപ്പാലുണ്ണാന്‍ തിരിച്ചു വരും. &lt;/div&gt;&lt;div align="left"&gt;അടുത്ത വേനലില്‍ വീണ്ടും ആയിരക്കണക്കിനു ജീവാണ്ഡങ്ങളും ഗര്‍ഭം ധരിച്ച് തുഴഞ്ഞുതുഴഞ്ഞു ചെമ്മീന്‍ കൂട്ടങ്ങള്‍ അവരുടെ കടലിലേയ്ക്കു, വേണ്‍ഗംഗയോടു എന്നെന്നേയ്ക്കുമായി വിടപറഞ്ഞു പോകും.&lt;/div&gt;&lt;div align="left"&gt;മറ്റൊരു പുതുപുത്തന്‍ തലമുറയെ ഒരിയ്ക്കല്‍ കൂടി വേണ്‍ ഗംഗയുടെ മടിയിലെത്തിയ്ക്കാന്‍ വേണ്ടി......&lt;/div&gt;&lt;div align="left"&gt;&lt;br /&gt;5&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ഗിരിജയുടെ മകള്‍, നീലക്കടലിന്‍റെ അനന്തതയില്‍നിന്നു ഗോദാവരിയും താണ്ടി വേണ്‍ഗംഗയിലെ ഝിങ്കാഝീലില്‍ തിരിച്ചെത്തുന്ന ഒരു നറു പുലരിയ്ക്കായി, ശിവചൈതന്യത്തെ സാക്ഷിനിര്‍ത്തി, പോളിഞ്ഞ കല്ലമ്പലത്തിലെ സ്വന്തം&lt;br /&gt;തറയില്‍ മജീദ്ഖാനെന്ന ബാബ്ചി തന്‍റെ നിസ്കാരം തുടരുന്നു. &lt;/div&gt;&lt;div align="left"&gt;പ്രണയത്തിന്‍റെ ആരവം കാത്തിരിയ്ക്കുന്ന വേണ്‍ഗംഗയെയും തഴുകി, മഹുവപ്പൂക്കളുടെ മണമുള്ള  നനുത്ത ഗല്‍ച്ചിറോളിക്കാറ്റ് സ്നേഹത്തോടെ വെറുതേ മജീദ്ഖാനെ ഒന്നു തൊട്ടു. &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;‘റബ്ബുല്‍ ആലമീനായ തമ്പുരാനേ.......’&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2434711633658632845?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2434711633658632845/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2434711633658632845' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2434711633658632845'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2434711633658632845'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/08/blog-post.html' title='വേണ്‍ഗംഗയുടെ നിയോഗങ്ങള്‍'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-536691489739631486</id><published>2008-07-27T11:54:00.006+05:30</published><updated>2008-07-28T13:20:22.064+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='നുറുങ്ങ്'/><title type='text'>പേശാമടന്ത</title><content type='html'>വിക്രമാദിത്യന്‍ ആകുലനായി. ചിന്തയില്‍ മുഴുകി. ഇനിയെന്തു വഴി? കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിട്ടു സംവത്സരങ്ങള്‍ എത്രയെത്ര കഴിഞ്ഞു! ഇനിയും പേശാമടന്തയെ സംസാരിപ്പിക്കാനാവുന്നില്ലല്ലോ!&lt;br /&gt;&lt;br /&gt;ചക്രവര്‍ത്തി ഭട്ടിയോടു പറഞ്ഞു,&lt;br /&gt;“പ്രിയ മിത്രമേ, സഹോദരാ, സചിവോത്തമാ, ഈ പേശാമടന്തയെ എങ്ങനെ ഒന്നു സംസാരിപ്പിയ്ക്കും?”&lt;br /&gt;&lt;br /&gt;വേതാളം എന്നേ മറുകണ്ടം ചാടി,ചുടുകാട്ടിലൂടെ ഓടി, ഏതോ കൊടിമരത്തിന്‍റെ കൊമ്പത്തു തലകീഴായി ഉറക്കം നടിച്ചു കിടക്കുന്നു!. തിരശ്ശീലയും, വസ്ത്രങ്ങളും, തൂവാലയും എന്തിനു വിക്രമാദിത്യന്‍റെ പേരുകേട്ട തൃപ്പതാകകള്‍ പോലും ഈയിടെയായി കഥകള്‍ പറയാറില്ല.&lt;br /&gt;&lt;br /&gt;ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കടങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ രാജനീതി ആരും കാംക്ഷിക്കുന്നില്ല.&lt;br /&gt;ഭട്ടി കൂലം കഷമായി ആലോചിച്ചു.&lt;br /&gt;“രാജന്‍, നമുക്കു പേശാമടന്തയെ വധിച്ചാലോ?”&lt;br /&gt;&lt;br /&gt;“ശാന്തം പാപം. നമുക്കു അന്യായമായ വിധികള്‍ വിധിയ്ക്കാം. അതുകേട്ട് പേശാമടന്ത സംസാരിയ്ക്കാതിരിക്കില്ല. നീതിന്യായത്തിനെതിരായത് കണ്ടും കേട്ടും അവള്‍ക്കു എങ്ങനെ പ്രതികരിയ്ക്കാതിരിയ്ക്കാനാവും?”&lt;br /&gt;&lt;br /&gt;വിക്രമാദിത്യന്‍ അന്യായങ്ങള്‍ ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ ച്ക്രവര്‍ത്തിയ്ക്കു അതൊരു ശീലമായി. പേശാമടന്തയ്ക്കു പൊറുതിമുട്ടി. എന്നിട്ടും അവള്‍ മിണ്ടിയില്ല. അവള്‍ അധര്‍മ്മത്തിനു നേരേ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു.&lt;br /&gt;&lt;br /&gt;ഭട്ടിയും രാജനും പേശാമടന്തയെ മൊട്ടയടിപ്പിച്ചു, ശരീരം മുഴുവനും പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി രാജ്യം മുഴുവനും ചുറ്റിച്ചു. എന്നിട്ടും മിണ്ടാട്ടമില്ലെന്നു കണ്ടപ്പോള്‍ അവളെ കല്ലെറിഞ്ഞു; ലൈഗികപീഡനം ചെയ്തു; മുഖവും മുലയും തീവച്ചു പൊള്ളിച്ചു.&lt;br /&gt;&lt;br /&gt;എന്നിട്ടും പേശാമടന്ത ഒന്നും മിണ്ടാതെ ..ഇങ്ങനെ.....&lt;br /&gt;&lt;br /&gt;“ഭട്ടീ, ഇനി നാമെന്തു ചെയ്യും?”&lt;br /&gt;“എന്തു ചെയ്യാനാ?”&lt;br /&gt;&lt;br /&gt;വിക്രമാദിത്യന്‍റെ മുഖം തെളിഞ്ഞു, പ്രകാശം ചൊരിഞ്ഞു.&lt;br /&gt;&lt;br /&gt;ഒരുള്‍വിളിയിലെന്നപോലെ വിക്രമാദിത്യന്‍ ഉറക്കെ വിളീച്ചുപറഞ്ഞു,&lt;br /&gt;“പേശാമടന്ത നീണാള്‍ വാഴട്ടെ!!!”&lt;br /&gt;&lt;br /&gt;ഭട്ടിയും കൂട്ടരും അതേറ്റു വിളീച്ചു,&lt;br /&gt;“പേശാമടന്ത നീണാള്‍ വാഴട്ടെ”&lt;br /&gt;&lt;br /&gt;നമുക്കു അതേറ്റു പറയാം,&lt;br /&gt;‘പേശാമടന്ത നീണാള്‍ വാഴട്ടെ!’&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-536691489739631486?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/536691489739631486/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=536691489739631486' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/536691489739631486'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/536691489739631486'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/07/blog-post_27.html' title='പേശാമടന്ത'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-4097891923584772128</id><published>2008-07-21T09:00:00.006+05:30</published><updated>2008-07-21T17:42:57.922+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചൈവന</title><content type='html'>“ജമ്മീ..”&lt;br /&gt;എണ്‍പത്തേഴു സെന്‍റിന്‍റെ ജന്മി സദാനന്ദന്‍ പിള്ള ഒരു നാളീകേരത്തിന്‍റെ പുറത്തു കുന്തിച്ചിരുന്നു്, ശ്രദ്ധാപൂര്‍വം&lt;br /&gt;ഒരു കാക്കത്തൂവല്‍ ഉരിച്ചു നന്നാക്കി അതിന്‍റെ സൌന്ദര്യം നോക്കി തൃപ്തനായി.എന്നിട്ടു, പറമ്പിലെ തെങ്ങുകളെ വീണ്ടും ഒന്നുകൂടെ എണ്ണാന്‍ തുടങ്ങി. നാപ്പത്തെട്ട്, നാപ്പത്തൊമ്പത്......എല്ലാം കൂടെ 53 മൂട് തെങ്ങുണ്ട്.&lt;br /&gt;&lt;br /&gt;“ജ്ജമ്മീ”&lt;br /&gt;ചിന്ന വീണ്ടും വിളിച്ചു.&lt;br /&gt;&lt;br /&gt;കേള്‍ക്കാത്തഭാവത്തില്‍ സദാനന്ദന്‍ മൊതലാളി, കാക്കത്തൂവല്‍ വലതു&lt;br /&gt;ചെവിയ്ക്കുള്ളിലേയ്ക്കിട്ടു പതിയെ കറക്കാന്‍ തുടങ്ങി. എന്താ ഒരു സുഖം !&lt;br /&gt;ചിന്ന, മുതലാളിയെ സൂക്ഷിച്ചു നോക്കി. ചൂണ്ടാണി വിരലിനും തള്ളവിരലിനുമിടയില്‍ കാക്കത്തൂവലിന്‍റെ തണ്ട് കടയുമ്പോള്‍ മൊതലാളിയുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റങ്ങള്‍ ചിന്നയെ കൊതിപ്പിച്ചു. ലക്ഷണമൊത്ത ഒരു കാക്കത്തൂവല്‍ കൊണ്ട് സ്പര്‍ശമേല്‍ക്കാന്‍ ചിന്നയുടെ കാതുകള്‍ തരിച്ചു.&lt;br /&gt;&lt;br /&gt;‘ജമ്മീ, ഒരു നാലു നാളീഗേരം ചിന്നയ്ക്കു തരുമോ?’&lt;br /&gt;&lt;br /&gt;മൊതലാളി, തെങ്ങിന്‍റെ മുകളിലേയ്ക്കു മെയ് വഴക്കത്തോടേ അനായാസമായി കയറുന്ന കിട്ടന്‍റെ കുശലതതയെ അസൂയയോടെ നോക്കിയിരുന്നു.&lt;br /&gt;&lt;br /&gt;‘ജ്ജമ്മീ, ഒരു നാലു നാളീഗേരം” ചിന്ന വിടുന്ന മട്ടില്ല.&lt;br /&gt;&lt;br /&gt;സദാനന്ദന്‍ മൊതലാളി കാക്കത്തൂവല്‍ ഇടതു ചെവിക്കുള്ളിലേയ്ക്കു കടത്തി.&lt;br /&gt;&lt;br /&gt;‘ജമ്മി അതു കേട്ടുഗാണിഗില്ലായിരിയ്ക്കും’&lt;br /&gt;&lt;br /&gt;ചിന്നയുടെ കെട്ടിയവന്‍ പാച്ചനു സദാനന്ദന്‍ മുതലാളിയുടെ അച്ഛന്‍റെ കാലത്തു പത്തുസെന്‍റ് കുടികിടപ്പായി കൊടുത്തതാണു. പാച്ചന്‍ തൂങ്ങിച്ചത്തതിനു ശേഷം ചിന്നയുടെ മക്കള്‍, കിട്ടനും രണ്ട് ഇളയ്ത്തുങ്ങളും,&lt;br /&gt;കൂലിപ്പണിയ്ക്കു പോയിത്തുടങ്ങി.&lt;br /&gt;&lt;br /&gt;‘ജമ്മീ, ഒരമ്പതു രൂപാ താ ചിന്നയ്ക്കു’&lt;br /&gt;&lt;br /&gt;സദാനന്ദന്‍ മൊതലാളി അടത്തിട്ട തേങ്ങാ എണ്ണാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;‘ജ്ജമ്മീ, രൂപാ തരുന്നോ ഇല്ലയോ?’&lt;br /&gt;&lt;br /&gt;മൊതലാളിയ്ക്കു കേട്ട ഭാവമില്ല.&lt;br /&gt;&lt;br /&gt;‘ജമ്മി, അതും കേട്ടുഗാണുഗില്ലായിരിയ്ക്കും’&lt;br /&gt;&lt;br /&gt;മൊതലാളി ഒരു കരിക്കു ചെത്തി കുടിയ്ക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;‘ജമ്മീ, കുടീലൊണ്ടായതാ, അഞ്ചാറ് അയണിച്ചക്കപ്പഴം, ജമ്മി കൊണ്ട്വൊക്കോ’&lt;br /&gt;&lt;br /&gt;സദാനന്ദന്‍ മൊതലാളി തിരിഞ്ഞ് ചിന്നയെ നോക്കി.&lt;br /&gt;&lt;br /&gt;‘ അപ്പൊ ജമ്മി അതു കേട്ടുഗാണുമായിരിയ്ക്കും’&lt;br /&gt;&lt;br /&gt;ചിന്നയുടെ മുള്ളുവച്ച വര്‍ത്താനം കേട്ടപ്പോള്‍ മൊതലാളിയ്ക്കു ശുണ്ഠി വന്നു.&lt;br /&gt;‘ ചുമ്മാതാണോടീ നിന്‍റെ കെട്ട്യോന്‍, ആ എമ്പോക്കി തൂങ്ങിച്ചത്തത്’&lt;br /&gt;&lt;br /&gt;ചിന്നയുടെ മുഖത്തു നോക്കാതെ, പതിവുപോലെ അഞ്ചു തേങ്ങാ, മൊതലാളി അവളുടെ കുടിലിന്‍റെ മിറ്റത്തേയ്ക്കു എറിഞ്ഞു കൊടുത്തു.&lt;br /&gt;&lt;br /&gt;‘നെന്‍റെ തള്ളയ്ക്കു വായകരിയിടാന്‍ ഇതൊണ്ട്വോയി കൊട്, ശാപം കിട്ടണ്ടാല്ലോ’&lt;br /&gt;ചിന്നയ്ക്കായി മൊതലാളി ഒരമ്പതു രൂപാ കിട്ടന്‍റെ കയ്യില്‍ കൊടുത്തു.&lt;br /&gt;തേങ്ങാവെട്ടിയ്ക്കാന്‍ വരുമ്പോഴെല്ലാം ചിന്നയും മൊതലാളിയും പതിവായി നടത്തിവരാറുള്ള ഈ കിളിത്തട്ടു കളി കണ്ടും കേട്ടും കിട്ടനു പുതുമയില്ലാതായി. ചിന്നയ്ക്കു മൊതലാളിയെ ശുണ്ഠി പിടിപ്പിയ്ക്കുന്നതു ഒരു രസമാണു്. സദാനന്ദന്‍ മൊതലാളിയ്ക്കു ചിന്നയെ ചോറിയുന്നതു ഒരു ശീലവും.&lt;br /&gt;&lt;br /&gt;അമ്പത്തഞ്ചു വയസ്സില്‍ റിട്ടയറായതിനു ശേഷം തികച്ചും നാടന്‍ ജീവിതമാണു മൊതലാളി തെരഞ്ഞെടുത്തത്. ‘റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി സദാനന്ദന്‍ പിള്ള’ എന്നു ഇവിടെ ആരും പറയാറില്ല. കൊപ്ര കച്ചവടം&lt;br /&gt;നടത്തി പൊളിഞ്ഞു പോയെങ്കിലും, കൊപ്രാ മൊതലാളി എന്ന സ്ഥാനം മറക്കാന്‍ നാട്ടുകാര്‍ തയാറായില്ല. ചിന്നയൊഴിച്ചു എല്ലാവരും സദാനന്ദനെ മൊതലാളീ എന്നു വിളിച്ചു. ചിന്നയ്ക്കു അയാള്‍ എന്നും എപ്പോഴും&lt;br /&gt;ജന്മി മാത്രം.&lt;br /&gt;&lt;br /&gt;ആശ്രമം പോലെ ഒരു വീടു്. ചുറ്റുമതിലിനോടു ചേര്‍ന്നു വര്‍ണ്ണക്കിളികള്‍ നിറഞ്ഞ, നീളത്തിലൊരു കിളിക്കൂട്. ചെറിയ ഒരു കുളം, അതില്‍ ആമ്പലുകളും, ജല സസ്യങ്ങളും. മത്സ്യങ്ങള്‍, കൊച്ചു ആമകള്‍. വെള്ളം നിറയ്ക്കാന്‍ കിണറ്റില്‍ പമ്പു വയ്ച്ചിട്ടുണ്ട്. പറമ്പില്‍ പലതരം ചെടികള്‍. എല്ലാം ഫലം നല്‍കുന്നവ. കാര്‍ഷിക കോളേജില്‍ പോകുമ്പോഴെല്ലാം മൊതലാളി നാട്ടിലെങ്ങും കാണാത്ത മറുനാടന്‍ ചെടികള്‍ വാങ്ങിക്കൊണ്ട് വരും. നമ്മുടെ കാലാവസ്ഥയ്ക്കു ചേരില്ല എന്നൊന്നും പറഞ്ഞാല്‍ മൊതലാളി കേട്ട ഭാവം കാട്ടില്ല.&lt;br /&gt;&lt;br /&gt;ചിന്ന കൊണ്ട്പൊയ്ക്കുള്ളാന്‍ പറഞ്ഞ അയണിച്ചക്കപ്പഴം മൊതലാളി എടുത്തില്ല. പകരം പറമ്പു മുഴുവനും അരിച്ചു പെറുക്കി, അണ്ണാന്‍&lt;br /&gt;കൊത്തിയിട്ട പഴത്തിലെ വിത്തുകള്‍ തെരഞ്ഞുപിടിച്ചു ഒരു സഞ്ചിയിലാക്കി കൊണ്ട് വന്നിട്ടുണ്ട്. ഇനി കുറേ ദിവസത്തേയ്ക്കു ഇതാവും കൃഷി. പീച്ച്, ആപ്പിള്‍, നാസ്പാതി, സാത്ത്ക്കുടി എന്നിവയൊക്കെ സദാനന്ദന്‍ മൊതലാളി മറക്കും. ഇനി അവ മാസങ്ങളോളം അയാളുടെ കരസ്പര്‍ശത്തിനായി കൊതിയ്ക്കും.&lt;br /&gt;&lt;br /&gt;സദാനന്ദന്‍റെ പറമ്പില്‍ മുളകൊണ്ടുള്ള നാലു ബെഞ്ചുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ആരെങ്കിലും ഒക്കെ ഇടയ്ക്കു വരുമ്പോള്‍ രാത്രി മുഴുവന്‍ ചര്‍ച്ചകളും പൊട്ടിച്ചിരികളുമായി അവര്‍ ബെഞ്ചുകളില്‍ നിറഞ്ഞിരിയ്ക്കും. അന്നു അയാള്‍ തന്‍റെ പഴയ ഗ്രാമഫോണും റിക്കാര്‍ഡുകളും പൊടിതട്ടി പുറത്തെടുക്കും. ബീറ്റിത്സ്, എം. എല്‍. വസന്തകുമാരി, ഹേമന്ത്കുമാര്‍, ബഡാഗുലാമലിഖാന്‍, സൈഗാള്‍,എല്‍വിസ്. അതിശയിപ്പിക്കുന്ന ഒരിജിനല്‍ റിക്കാര്‍ഡ്സ് കളക്ക്ഷനാണു സദാനന്ദന്‍ മൊതലാളിയ്ക്കുള്ളത്. വീടു നിറയെ പുസ്തകങ്ങളാണു്. ഒരു അടുക്കും ചിട്ടയുമില്ലാതെ പൊടിയടിച്ചു ആയിരക്കണക്കിനു പുസ്തകങ്ങള്‍. കാലത്തിനനുസരിച്ചു സദാനന്ദന്‍ മുതലാളിയുടെ മാറി മാറിയുള്ള താത്പര്യങ്ങള്‍ ആ പുസ്തകങ്ങളിലൂടെ അറിയാം. കമ്യൂണിസ്റ്റു പുസ്തകങ്ങള്‍ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന മറവില്‍ നക്സലൈറ്റ് അനുഭാവിയായിരുന്നപ്പോഴുള്ളതാണു്. പിന്നെ ആറെസ്പിയാണു യഥാര്‍ത്ഥ കമ്മൂണിസ്റ്റ് പ്രസ്ഥാനമെന്നും ശ്രീകണ്ഠന്‍ നായരാണു ഒരേ ഒരു കമ്മൂണിസ്റ്റെന്നും പറഞ്ഞു നടന്ന കാലം.&lt;br /&gt;&lt;br /&gt;“ ആ വിക്കന്‍ നമ്പൂരിയാണു കമ്മ്യൂണിസത്തിന്‍റെ ശാപം. തൊലിപ്പുറത്തെ വിപ്ലവം അല്പമൊന്നു ചുരണ്ടിയാല്‍ മാടമ്പിത്തരവും ഫ്യൂഡലിസവും പുറത്തുവരും! ഒരാല്‍മരം പോലെ, ഏക്കേജിയുടെ വളര്‍ച്ച പോലും അയാള്‍&lt;br /&gt;മുരടിപ്പിച്ചു.”&lt;br /&gt;&lt;br /&gt;അറെസ്പിയുടെ രാഷ്റ്റ്രീയ സാഗത്യത്തെക്കുറിച്ചു റിസര്‍ച്ചു നടത്തുന്ന ദീപാ ഗാങ്ഗുലീ എന്ന ജേ.എന്‍.യൂ വിദ്യാര്‍ത്ഥിനി, കേട്ടറിഞ്ഞു ഈ പുസ്തകപ്പുരയിലും എത്തി. പാര്‍ട്ടിയാപ്പീസില്‍ പോലും കിട്ടാത്തരേഖകള്‍&lt;br /&gt;മൊതലാളിയുടെ പക്കല്‍ നിന്നും കിട്ടിയത്രേ!&lt;br /&gt;&lt;br /&gt;സഖാവ് ശിബ്ദാസ്ഘോഷിന്‍റെ പുസ്തകങ്ങളും എസ്സ് യൂ സി ഐയ്യുമായി പിന്നത്തെ ഹരം. അവിടുന്നു പടിയിറങ്ങിയപ്പോള്‍ സദാനന്ദന്‍പിള്ള ആതമരോഷത്തോടെ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ കമ്മൂണിസ്റ്റ് പ്രസ്ഥാനമാത്രേ!! ഫൂ... ആ കൃഷ്ണാ ചക്രവര്‍ത്തിയുടെ മോക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതാണോടാ വിപ്ലവം”&lt;br /&gt;&lt;br /&gt;പിന്നെ സ്വാമി അരബിന്ദോ, പ്രകൃതി ചികിത്സ, ആയുര്‍വേദം, സുദര്‍ശനക്രീയ, ആര്‍ക്കിയോളജി, ഇങ്ങനെ ഓരൊന്നോരോന്നായി മാറി മാറി സദാനന്ദന്‍ പിള്ളയെ സ്വാധീനിച്ചു. ഓരോന്നും മടുത്തു കഴിയുമ്പോള്‍&lt;br /&gt;കാര്യകാരണയുക്തമായി അതിനെ തള്ളിപ്പറയും മുതലാളി. ഈയിടെയായി വേദങ്ങള്‍, വേദാന്തം, ഹിറ്റ്ലര്‍, ശങ്കരാചാര്യര്‍, ക്രിസ്റ്റ്ഫര്‍ കോഡ്വല്‍, ഭഗവത് ഗീത എന്നിവയിലാണു താല്പര്യം.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ സദാനന്ദന്‍റെ കൂടെയാണു് താമസം. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു സമാഗമം. റിട്ടയര്‍ ചൈതതിനു ശേഷമുള്ള വിശേഷങ്ങള്‍ പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു, ഇപ്പോള്‍&lt;br /&gt;ഒറ്റയ്ക്കു ഗ്രാമത്തിലാണെന്നും. ഒന്നു ചെന്നു കാണണമെന്നു എനിയ്ക്കു പെട്ടെന്നു തോന്നി. ഇനി ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ?&lt;br /&gt;&lt;br /&gt;ചിന്നയുടെ മകന്‍ കിട്ടനാണു സഹവാസി. അവന്‍റെ അനിയന്‍ ജോലിയ്ക്കു നില്‍ക്കുന്ന ചായക്കടയില്‍നിന്നും സദാനന്ദനു പാഴ്സലായി ആഹാരമെത്തിയ്ക്കാന്‍ ഏര്‍പ്പാടുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണം കോളേജു വിട്ടതിനു ശേഷം വീണ്ടും ഞാന്‍ കഴിയ്ക്കുന്നതു ഇപ്പോഴാണു്. വാട്ടിയ വാഴയിലയില്‍, വിയര്‍ത്ത പൊതിച്ചോറിനു വല്ലാത്ത ഹരമുള്ള മണവും സ്വാദും. കുവൈറ്റിലെ ജോലി മതിയാക്കി വരുന്നതിനു മുന്‍പ് ഞാന്‍ സദാനന്ദനെ വിളിച്ചു.&lt;br /&gt;“നെനക്കു എന്തെങ്കിലും കൊണ്ട് വരണോ ഇവിടെ നിന്നും?&lt;br /&gt;&lt;br /&gt;“തേടുന്നതാരേ ശൂന്യതയില്‍ ..&lt;br /&gt;ഈറന്‍ മിഴികളേ,&lt;br /&gt;തേടുന്നതാരേ..തേടുന്നതാരേ”,&lt;br /&gt;‘ഈ പാട്ടുണ്ട്ങ്കില്‍ കോപ്പി ചെയ്തു സീ ഡീ കൊണ്ടു വാ’.&lt;br /&gt;എസ്സ്. ജാനകിയുടെ പാട്ടുകള്‍ എനിയ്ക്കിഷ്ടമാണെന്നു അവനറിയാം.&lt;br /&gt;&lt;br /&gt;സദാനന്ദന്‍റെ പൂജാമുറിയില്‍ മരിച്ചുപോയ അമ്മയുടേയും അച്ഛന്‍റേയും പിന്നെ ശ്രീകൃഷ്ണന്‍റേയും പടങ്ങള്‍.  തെന്താ ഇങ്ങനെ? കൃഷ്ണന്‍റെ പല ഭാവത്തിലുള്ള പടങ്ങള്‍.&lt;br /&gt;“മറ്റുദൈവങ്ങളോട് പിണക്കമാണോ?”&lt;br /&gt;“വൃത്തിയും വെടിപ്പുമുള്ള വേറേ ഒറ്റയെണ്ണവും ഇല്ല വീട്ടില്‍ കയറ്റാന്‍ കൊള്ളാവുന്നതായി. എലിയുടേയും പുലിയുടേയും, പാമ്പിന്‍റേയും പരുന്തിന്‍റേയും പുറത്തല്ലേ ഓരോന്നിന്‍റേയും വാസം!”&lt;br /&gt;ഭഗവത് ഗീതയെക്കുറിച്ചായി പിന്നെ പ്രവചനം.&lt;br /&gt;&lt;br /&gt;‘കൃഷ്ണയുടെ മക്കള്‍?’&lt;br /&gt;&lt;br /&gt;മടിച്ചു മടിച്ചാണു ഞാന്‍ അവളെക്കുറിച്ചു ചോദിച്ചു പോയതു. സെക്രട്ടേറിയേറ്റ് പിടിച്ചു കുലുക്കിയ ഒരവിശുദ്ധ പ്രേമം. രണ്ടു പേരും വിവാഹിതര്‍. കൃഷ്ണയ്ക്കു നാലു മക്കള്‍. കൃഷ്ണയുടെ അടുത്ത&lt;br /&gt;കൂട്ടുകാരിയാണു സദാനന്ദന്‍റെ ഭാര്യ. സദാനദന്‍റെ ജാതി മാറിയുള്ള രജിസ്റ്റര്‍ മാര്യേജിനു സാക്ഷികള്‍ ഞാനും കൃഷ്ണയും. സദാനന്ദനു രണ്ട് കുട്ടികള്‍ ആയതിനു ശേഷമാണു കൃഷ്ണ അവനൊരഭിനിവേശമായത്. സെക്രട്ടേറിയേറ്റ്&lt;br /&gt;ക്യാന്‍റീനിനു മുന്നിലുള്ള മരത്തിന്‍റെ ചുവട്ടില്‍ എന്നും ഉച്ചയ്ക്കു ലഞ്ച് കഴിഞ്ഞു ദീര്‍ഘനേരം സംസാരിച്ചു നില്‍ക്കാറുള്ള ഡെപ്പ്യൂട്ടി സെക്രട്ടറി സദാനന്ദന്‍ പിള്ളയുടേയും സെക്ഷന്‍ അപ്പീസര്‍ കൃഷ്ണ വേണിയുടെയും&lt;br /&gt;കഥകള്‍ കോളറ പോലെ ഭരണ സിരാകേന്ദ്രം മുഴുവനും പടര്‍ന്നു.&lt;br /&gt;&lt;br /&gt;“ എന്താ സദാനന്ദാ ഈ കേള്‍ക്കുന്നതു? ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ?”&lt;br /&gt;എന്നു സ്വകാര്യമായി ചോദിച്ച മുഖ്യമന്ത്രിയോടു സദാനന്ദന്‍ ഇടഞ്ഞു,&lt;br /&gt;&lt;br /&gt;“ സഖാവേ, എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതു”&lt;br /&gt;&lt;br /&gt;അന്നു മുതല്‍ ക്യാന്‍റീനു മുന്നിലുള്ള സംസാരം ഒരു വാശിയ്ക്കു സെക്രട്ടേറിയേറ്റ് വളപ്പിനു പുറത്തു വേലുത്തമ്പിയുടെ പ്രതിമയ്ക്കു മുന്നിലേയ്ക്കു മാറ്റി. പിന്നെ പിന്നെ എല്ലാവര്‍ക്കും ഈ മുതു പ്രേമം ഒരു&lt;br /&gt;വിഷയമല്ലാതായി മാറി.&lt;br /&gt;&lt;br /&gt;‘നാലുകൊല്ലം നരകയാതന അനുഭവിച്ചാണു കൃഷ്ണ മരിച്ചതു. ക്യാന്‍സര്‍.എനിയക്കത് ഓര്‍ക്കാന്‍ കൂടി വയ്യ’&lt;br /&gt;&lt;br /&gt;സദാനന്ദന്‍ അസ്വസ്ഥനായി. ആ വൃദ്ധകാമുകന്‍റെ കണ്ണുകള്‍ നനഞ്ഞതു പോലെ. കൃഷ്ണയുടെ ഭര്‍ത്താവു ആത്മഹത്യ ചെയ്തതിനു ശേഷം സദാനന്ദന്‍ അവളുടെ വീട്ടിലായി പൊറുതി. അവളുടെ നാലു മക്കളുടെ&lt;br /&gt;പഠിത്തത്തിനും കല്യാണങ്ങള്‍ക്കും പിന്നെ കൃഷ്ണയുടെ ആശുപത്രിച്ചെലവിനുമായി നഗരത്തിലെ വീടും നാട്ടിലെ&lt;br /&gt;പറമ്പും എല്ലാം വില്‍ക്കേണ്ടി വന്നു അവനു്. കൃഷ്ണയുടെ മരണത്തിനു ശേഷം അവളുടെ അച്ഛന്‍ ചീത്തപറഞ്ഞു സദാനന്ദനെ ആ വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോള്‍ അവളുടെ നാലു മക്കളും കുടുംബവും ഒന്നും മിണ്ടാതെ നോക്കി നിന്നെന്നാണ് ഞാന്‍ കേട്ടത്. എന്തായാലും ആ‍ അദ്ധ്യായം കഴിഞ്ഞു.&lt;br /&gt;&lt;br /&gt;“എന്തെങ്കിലും സംഭവിച്ചാല്‍ ശവദാഹത്തിനു നീ ഓടി വരികയൊന്നും വേണ്ടാ. പക്ഷേ പിന്നീടൊരിയ്ക്കല്‍ വരണം. ഇത്രയേ ഞാന്‍&lt;br /&gt;അച്യുതിനോടും പറഞ്ഞുള്ളൂ”&lt;br /&gt;&lt;br /&gt;അച്യുത് സദാനന്ദന്‍റെ സ്വന്തം മകനാണു. അവനും കുടുംബവും സിയാറ്റിലില്&lt;br /&gt;നിന്നും ഇത്തവണ അവധിയ്ക്കു വന്നപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നിയതു ആരോ ചെയ്ത പുണ്യഫലം.&lt;br /&gt;&lt;br /&gt;വൈകുന്നേരം കടപ്പുറത്തു ഒന്നു നടന്നിട്ടു തിരികെ വരുമ്പോള്‍ സദാനന്ദന്‍ മൊതലാളിയുടെ വീടിനു മുന്നില്‍ ഒരാള്‍ക്കൂട്ടം. അവനു വല്ലതും പറ്റിയോ? വിഭ്രാന്തിയോടെ ഞാന്‍ തിടുക്കത്തില്‍ വീട്ടിലെത്തി. തടിയന്‍ ഒരു&lt;br /&gt;തമിഴന്‍ ഒരുകയ്യിലൊരു വാഴത്തടയും മറ്റേകയ്യില്‍ തെങ്ങിന്‍പൂക്കുലയുമായി സദാനന്ദന്‍റെ കാല്‍ച്ചുവട്ടില്‍. ചെമ്പരത്തിപ്പൂമാലയും, ഒരു വെറ്റില മാലയും കഴുത്തില്‍. ശരീരം മുഴുവനും ഭസ്മം. അരയില്‍ ഒരു പട്ടുടുത്തിട്ടുണ്ട്. ചെണ്ടക്കാരുടെ താളത്തിനൊത്ത് കുലുങ്ങുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;ചിന്നയാണു കഥാസംഗ്രഹം പറഞ്ഞുതന്നത്. അറുമുഖം നാട്ടിലെ പ്രമുഖ മന്ത്രവാദിയാണു. മഷിനോക്കാനറിയാം. ചാത്തന്‍ സേവയും ഉണ്ട്. അറുമുഖത്തെ ചെങ്കോട്ടയില്‍ നിന്നും വന്ന ഒരു മാണിക്യന്‍ വെല്ലുവിളിച്ചു.&lt;br /&gt;പോട്ടിയെങ്കില്‍ പോട്ടിയെന്നു അറുമുഖം. മത്സരം കുറിച്ച നാള്‍മുതല്‍ അറുമുഖത്തിനു കഷ്ടകാലം. ദുഃശ്ശകുനങ്ങള്‍. അറുമുഖം പ്രാര്‍ത്ഥിച്ചു. മഷിയിട്ടുനോക്കി. സംഗതികള്‍ തെളിഞ്ഞുവന്നു. മാണിക്ക്യന്‍ ചതിച്ചിരിയ്ക്കുന്നു. അവന്‍ ‘ചെയ്‌വന’ ചെയ്തു അറുമുഖത്തെ നശിപ്പിക്കാന്‍. ചാത്തന്‍ സേവയുള്ളതുകൊണ്ട് അറുമുഖത്തു മറ്റു മന്ത്രവാദങ്ങള്‍ നിഷിദ്ധം. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ അറുമുഖത്തെ, ചിന്ന ജമ്മിയുടെ അരികിലെത്തിച്ചു.ജമ്മി ഒന്നു കണ്ണടച്ചു. ധ്യാനം കഴിഞ്ഞു അറുമുഖത്തോടു പറഞ്ഞു.&lt;br /&gt;“ ചൈവന ദോഷം. വീടും പറമ്പും വീട്ടിലോട്ടുള്ള വഴിയും ഒക്കെ ഒന്നു നോക്കണം. മുട്ടയിലാണു പ്രയോഗം എന്നു കാണുന്നു”&lt;br /&gt;&lt;br /&gt;അച്ചെട്ടായിരുന്നു ജമ്മി പറഞ്ഞതു. അറുമുഖത്തിന്‍റെ വീട്ടിലേയ്ക്കുള്ള ഊടു വഴിയില്‍ മുട്ടത്തോടും ചിരട്ടയും കിട്ടി. തളര്‍ന്നു പോയ അറുമുഖം ചിന്നയേയും കൂട്ടി വീണ്ടും ജമ്മിയുടെ അടുത്തെത്തി.&lt;br /&gt;‘മൊതലാളിസാമീ തന്നെ രക്ഷിക്കണം’.&lt;br /&gt;അറുമുഖം അടിയറവു പറഞ്ഞു. ചിന്ന നിര്‍ബന്ധിച്ചപ്പോള്‍ ജമ്മി ‘മറു ചൈവനയ്ക്കു‘ സമ്മതം മൂളി. മൂന്നു നാരങ്ങ, പച്ചമുളകു പിന്നെ മാണിയ്ക്കന്‍റെ ഒരു മുടി. ഇത്രയും വേണം ജമ്മിയ്ക്കു. എങ്കിലേ ‘മറു ചൈവന’ നടക്കൂ. എല്ലാം ശരിയാക്കാം. എങ്കിലും മാണിയ്ക്കന്‍റെ മുടി. അതെങ്ങിനെ ഒപ്പിയ്ക്കും. അമ്പട്ടന്‍ ചെല്ലപ്പനോടു പറഞ്ഞാലോ? അതിനു മാണിയ്ക്കന്‍ മുടിവെട്ടിയ്ക്കാന്‍ പോയാലല്ലേ സാധിയ്ക്കൂ. ഒടുവില്‍ ചിന്ന തന്നെ വേണ്ടിവന്നു. മാണിയ്ക്കന്‍ താഴേവീട്ടിലെ സരോജിനിയുടെ വീട്ടില്‍ രാത്രി രാത്രി ചൂട്ടും കത്തിച്ചു പോകുന്നതു കണ്ടു പിടിച്ചതും, മാണിയ്ക്കന്‍റെ മുടികിട്ടിയില്ലെങ്കില്‍ ജമ്മിയോടു പറഞ്ഞു സരോജിനിയ്ക്കെതിരേയും ‘ചൈവന’ ചെയ്യുമെന്നു പേടിപ്പിച്ചതും ചിന്ന. ഒടുവില്‍ സരോജിനി വഴങ്ങി. ഒരു പ്ലാസ്റ്റിക്കു കൂടില്‍ മാണിയ്ക്കത്തിന്‍റെ അഞ്ചാറു മുടിയിഴകള്‍ ചിന്നയുടെ കയ്യില്‍.&lt;br /&gt;&lt;br /&gt;ജമ്മി, നാരങ്ങയും മുളകും മാണിയ്ക്കന്‍റെ മുടിയും ജപിച്ചു ചൈവന ചെയ്തു കൊടുത്തു. മാണിയ്ക്കന്‍ നടക്കുന്ന വഴിയില്‍ ‘ചൈവന’ കുഴിച്ചിടണം. അവന്‍ അതു മറികടക്കണം. എങ്കിലേ ഫലിയ്ക്കൂ. അവനെക്കൊണ്ടെങ്ങനെ മറികടപ്പിയ്ക്കും? മണ്ടന്‍ അറുമുഖത്തിനു ബുദ്ധിയോതിക്കൊടുത്തത് ചിന്നതന്നെ. രാത്രി പത്തു മണി കഴിഞ്ഞു സരോജിനിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ‘ചൈവന’ കുഴിച്ചിടുക. ചൂട്ടുകറ്റയുമായി രാത്രി രഹസ്യക്കാരിയെക്കാണാന്‍ വരുമ്പോള്‍ മാണിയ്ക്കന്‍ വീഴും, മൂന്നരത്തരം. ചിന്നയുടെ ബുദ്ധി ഫലിച്ചു. മാണിയ്ക്കന്‍ ചൈവന മറികടന്നു. അവസാനം മത്സരത്തില്‍ തോറ്റ് മാണിയ്ക്കന്‍ അറുമുഖത്തിന്‍റെ കാല്‍ക്കല്‍ തളര്‍ന്നു വീണു. അറുമുഖം ചുട്ടകോഴിയെ പറപ്പിച്ചു. നാട്ടുകാരെ വിറപ്പിച്ചു. വരത്തന്‍ മാണിയ്ക്കനു ജീവന്‍ ഭിക്ഷയായി കൊടുത്തു വരുന്ന വരവാണു ജമ്മിയുടെ അടുത്തേയ്ക്കു, പര്‍ണേറ്റു കഴിഞ്ഞു ദാരികന്‍റെ ശിരസ്സുമായി വരുന്ന ദേവിയെപ്പോലെ. നന്ദി സൂചകമായി വാഴത്തടയും പൂക്കുലയും അറുമുഖന്‍ സദാനന്ദന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍ അന്തം വിട്ടിരുന്നു. റിട്ടയേറ്ഡ് സ്പെഷ്യല്‍ സെക്രട്ടറി, എക്സ് നക്സലൈറ്റ് അനുഭാവി സദാനന്ദന്‍ പിള്ള ഇവിടെ ‘ചൈവന’ ചെയ്യുന്ന ദുര്‍മന്ത്രവാദിയോ? വെറുപ്പു കലര്‍ന്ന സങ്കടത്തോടെ ഞാന്‍ ചോദിച്ചു,&lt;br /&gt;&lt;br /&gt;“ എന്താ ഇതൊക്കെ സദാനന്ദാ? നീ ഈ ചൈവനയൊക്കെ എന്നു പഠിച്ചു? ഓരോരോ അന്ധവിശ്വാസങ്ങള്!”&lt;br /&gt;&lt;br /&gt;സദാനന്ദന്‍ വെറുതേ ചിരിച്ചു,&lt;br /&gt;“പത്തു മുപ്പതു കൊല്ലം സെക്രട്ടറിയേറ്റിലല്ലായിരുന്നോ പണി. അവിടെ പിടിച്ചു നില്‍ക്കാനായി ചൈവനയും മറുചൈവനയുമൊക്കെ വേണ്ടേ?. പിന്നെ എന്‍റെ വഴികളിലെല്ലാം ചൈവന ചെയ്തു വച്ചിരുന്ന ദൈവത്തേക്കാളും വലിയ ദുര്‍മന്ത്രവാദിയാണോ ഞാന്‍”&lt;br /&gt;&lt;br /&gt;മൂന്നു ചെറുനാരങ്ങകളും, പച്ചമുളകുകളും, നരച്ച സ്വന്തം മുടിയിഴകളുമായി സദാനന്ദന്‍ മൊതലാളി എന്ന ചിന്നയുടെ ജമ്മി, റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി, ശ്രീകൃഷ്ണന്‍റെ പടങ്ങള്‍ മാത്രമുള്ള തന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-4097891923584772128?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/4097891923584772128/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=4097891923584772128' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/4097891923584772128'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/4097891923584772128'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/07/blog-post_21.html' title='ചൈവന'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-1822834645070085238</id><published>2008-07-13T00:30:00.008+05:30</published><updated>2008-07-14T07:06:09.551+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='അമര്‍ഷം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ഒരറമ്പാതവും ഇല്ല!!</title><content type='html'>തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?&lt;br /&gt;&lt;br /&gt;സാധ്യതയില്ല.&lt;br /&gt;&lt;br /&gt;‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.&lt;br /&gt;&lt;br /&gt;‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ &lt;em&gt;( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി)&lt;/em&gt; മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?&lt;br /&gt;ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.&lt;br /&gt;&lt;br /&gt;ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.&lt;br /&gt;&lt;br /&gt;ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?&lt;br /&gt;&lt;br /&gt;അതും ഞാന്‍ സഹിച്ചു.&lt;br /&gt;&lt;br /&gt;‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.&lt;br /&gt;&lt;br /&gt;പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(&lt;br /&gt;&lt;br /&gt;‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’&lt;br /&gt;&lt;br /&gt;“ഒരറമ്പാതവും ഇല്ലേ!”&lt;br /&gt;&lt;br /&gt;വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.&lt;br /&gt;&lt;br /&gt;നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.&lt;br /&gt;&lt;br /&gt;‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-1822834645070085238?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/1822834645070085238/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=1822834645070085238' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/1822834645070085238'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/1822834645070085238'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/07/blog-post_13.html' title='ഒരറമ്പാതവും ഇല്ല!!'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-6537590490535632421</id><published>2008-07-06T12:16:00.012+05:30</published><updated>2008-07-06T15:11:29.054+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='തോന്നല്‍'/><title type='text'>സ്റ്റോക്ക്ഹോം സിന്‍റ്രോം?</title><content type='html'>&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;(സമര്‍പ്പണം: &lt;a href="http://venuvenu.blogspot.com/2008/07/blog-post.html"&gt;വേണു&lt;/a&gt;വിനും &lt;a href="http://www.blogger.com/profile/14136020498580980044"&gt;പാമു&lt;/a&gt;വിനും; പിന്നെ മറ്റു സുഹൃത്തുക്കള്‍ക്കും)&lt;/div&gt;&lt;div align="center"&gt;**********&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;ആശുപത്രി വിടാറായപ്പോള്‍ അകാരണമായ ദുഃഖം മനസ്സില്‍. ചിലപ്പോഴൊക്കെ കടല്‍ത്തീരത്തു ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ പണ്ട് തോന്നാറുണ്ടായിരുന്നതുപോലെ.&lt;/div&gt;&lt;div align="center"&gt;&lt;br /&gt;ആശുപത്രിമുറിയിലെ ജനാല; അതിനപ്പുറത്തെ ഫ്ലൈ ഓവര്‍; അല്പം ദൂരെക്കാണുന്ന സ്കൂള്‍; സ്കൂള്‍ ബസ്സില്‍&lt;br /&gt;നിന്നിറങ്ങിയോടുന്ന കൊച്ചു കുഞ്ഞുങ്ങള്‍; പാരപ്പെറ്റില്‍ ചാടിയോടുന്ന കുരങ്ങന്മാര്‍; റ്റ്യൂബു ലൈറ്റിനടുത്തു&lt;br /&gt;ഇരകാത്തിരിയ്ക്കുന്ന തടിയന്‍ പല്ലി; അങ്ങനെ എല്ലാത്തിനേയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു.&lt;/div&gt;&lt;div align="center"&gt;&lt;br /&gt;ഇടയ്ക്കിടെ മനസ്സിനെ കടിഞാണില്ലാതെ അലയാന്‍ വിടും. അതിനു പിറകേ ഞാനും. ചിലപ്പോള്‍ രൌദ്രഭാവമാര്‍ന്ന ബദരീനാഥില്‍ നിന്നും യുധിഷ്ഠിരനും, സഹോദരന്മാരും പഞ്ചാലിയും പിന്നെ ആ&lt;br /&gt;ശുനകനും പോയ വഴിയിലൂടെ, വസുധരാ ഫാള്‍സിലേയ്ക്കു. അങ്ങുതാഴെ ജലകണങ്ങള്‍ പുകയായി പതയുന്നതും കണ്ട് മനസ്സും ഞാനും, നീലാകാശത്തു മഴവില്ലിലൂടെ&lt;br /&gt;വെണ്മേഘങ്ങളെ തഴുകി നടന്നു നടന്നു സ്വര്‍ഗാരോഹിണിയിലേയ്ക്ക്..&lt;/div&gt;&lt;div align="center"&gt;&lt;br /&gt;മറ്റുചിലപ്പോള്‍ മനസ്സ് മൂകവും മ്ലാനവുമായി, നീലക്കടലിന്‍റെ എകാന്തമായ അടിത്തട്ടിലേയ്ക്കു, മരണത്തെത്തേടി&lt;br /&gt;ഗതികെട്ട് അടിയാറാകുമ്പോള്‍, ആരോ ഒരാള്‍, എവിടെ നിന്നോ, ദയാവായ്പുമായി ഒന്നും മിണ്ടാതെ&lt;br /&gt;ബലിഷ്ഠകരങ്ങള്‍ ഞങ്ങള്‍ക്കു നേരേ നീട്ടുന്നു. എന്‍റെ മെലിഞ്ഞ കരങ്ങള്‍ അവന്‍ തൊട്ടുവോ?അന്ധകാരപൂര്‍ണ്ണമായ ആ ദുരിതങ്ങള്‍ മാറി ഒരു സൂര്യോദയത്തിന്‍റെ അരുണശോഭയില്‍ ഞങ്ങള്‍&lt;br /&gt;സ്നേഹോന്മത്തരായി ആനന്ദഗാനമാലപിച്ചു.&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;br /&gt;ഞാന്‍ സ്നേഹിയ്ക്കപ്പെടുന്നു.&lt;/div&gt;&lt;div align="center"&gt;അരൊക്കെയോ എന്നെ സ്നേഹിയ്ക്കുന്നു. &lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;br /&gt;വേറോരിയ്ക്കല്‍ മനസ്സു, ‘&lt;a href="http://en.wikipedia.org/wiki/Montmartre"&gt;മോമാര്‍ട്’ &lt;/a&gt;കത്തീഡ്രല്‍ &lt;a href="http://www.art-montmartre.com/"&gt;തെരുവിലെ &lt;/a&gt;വഴിയോര &lt;a href="http://www.flickr.com/photos/webmink/37954335/"&gt;ചിത്രകാരനു&lt;/a&gt; വേണ്ടി ഒരു മഗ്&lt;br /&gt;ബിയര്‍ മൊത്തിക്കുടിച്ചിരിയ്ക്കുമ്പോള്‍, അവള്‍ &lt;a href="http://translate.google.co.in/translate?hl=en&amp;amp;sl=de&amp;amp;u=http://de.wikipedia.org/wiki/Dora_Maar&amp;amp;sa=X&amp;amp;oi=translate&amp;amp;resnum=5&amp;amp;ct=result&amp;amp;prev=/search%3Fq%3DDora%2Bmar%26hl%3Den%26sa%3DG"&gt;‘ഡോറാ മാറ്’ &lt;/a&gt;എന്‍റെ മുടിയില്‍ വിരലോടിച്ചു. ആത്മാക്കളുടെ മഹായുദ്ധത്തിനിടയില്‍, കത്തിക്കരിഞ്ഞുപോയെ എന്‍റെ ‘&lt;a href="http://www.lena-gieseke.com/guernica/"&gt;ഗര്‍ണിക്കയെ&lt;/a&gt;’ നിഴലും വെളിച്ചവുമായി&lt;br /&gt;അവള്‍ പുനര്‍ജ്ജീവിപ്പിച്ചു.&lt;/div&gt;&lt;div align="center"&gt;&lt;br /&gt;എന്‍റെ &lt;a href="http://www.sapergalleries.com/PicassoBloch299Detail.html"&gt;ഡോറാ മാറ്&lt;/a&gt;, തീവ്രരാഗത്തിലേയ്ക്കുള്ള ഈ പ്രയാണത്തിനിടയ്ക്കു, മസൃണമായ നിന്‍റെ ഉഛ്വാസത്തെ&lt;br /&gt;എന്തിനീ പുകയിലഗന്ധം കൊണ്ട് മലീമസമാക്കി?&lt;/div&gt;&lt;div align="center"&gt;&lt;br /&gt;പ്രണയവും കടം വീട്ടലാണെന്നു ധരിച്ചു, ആ കടാക്ഷവും മന്ദഹാസവും ഛിന്നഭിന്നമാക്കിക്കൊണ്ട്, ‘ഡോറാ&lt;br /&gt;മാറ്’ നീ കാലത്തിന്‍റെ &lt;a href="http://images.google.co.in/images?hl=en&amp;amp;resnum=0&amp;amp;q=...picasso" um="'1&amp;amp;ie=" sa="X&amp;amp;oi=" resnum="1&amp;amp;ct="&gt;ഘടികാരമായി ഉരുകിയൊലിച്ചു&lt;/a&gt;. &lt;/div&gt;&lt;div align="center"&gt;&lt;br /&gt;ആശുപത്രി മുറിയുടെ പടികളിറങ്ങുമ്പോള്‍ ഒരു സത്യം മനസ്സിലായി. ഫുട്ട്പാത്തുകളിലും, അഴുക്കുചാലുകള്‍ക്കിടയിലും, ശൌചാലയത്തിനടുത്തും, അങ്ങനെ ആശുപത്രിത്തെരുവില്‍ ഇടം&lt;br /&gt;കിട്ടുന്നിടത്തെല്ലാം വിരിപ്പു വച്ചുറങ്ങാന്‍ ശ്രമിയ്ക്കുന്ന കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും, വൃദ്ധരും ആയ&lt;br /&gt;എല്ലാ മനുഷ്യക്കോലങ്ങളേയും ഞാനിപ്പോള്‍ സ്നേഹിയ്ക്കുന്നു; കീറിയ പഴംചാക്കുതുണ്ടിലിരുന്നു&lt;br /&gt;നിസ്കരിയ്ക്കുന്ന ആ വികൃതനായ വൃദ്ധനേയും.&lt;/div&gt;&lt;div align="center"&gt;&lt;br /&gt;ഞാന്‍ എന്‍റെ ആശുപത്രിയെ സ്നേഹിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. &lt;/div&gt;&lt;div align="center"&gt;വീട്ടിലെ സുരക്ഷിതത്വത്തിലും, ആശുപത്രി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു, കണ്ണിരും പുഞ്ചിരിയും തൂകി. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-6537590490535632421?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/6537590490535632421/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=6537590490535632421' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6537590490535632421'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/6537590490535632421'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/07/blog-post_4039.html' title='സ്റ്റോക്ക്ഹോം സിന്‍റ്രോം?'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-1832837730116149751</id><published>2008-07-01T09:39:00.003+05:30</published><updated>2008-07-01T23:26:58.001+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>സ്നേഹിതനേ.... സ്നേഹിതനേ</title><content type='html'>സ്നേഹിതര്‍ ഡോക്ടേഴ്സായാലും ഡോക്ടേഴ്സ് സ്നേഹിതരായാലും ഫലം ഒന്നു തന്നെ. അവര്‍ സ്നേഹം പ്രകടിപ്പിയ്ക്കുന്നതു ചികിത്സയിലൂടെയാണു. അത്തരം സ്നേഹത്തിന്‍റെ പാര്‍ശ്വഫലത്തിനിരയായി ഞാന്‍ കഴിഞ്ഞ&lt;br /&gt;അഞ്ചു ദിവസങ്ങളായി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റഡാണു. ഒരു സ്നേഹിതന്‍ വഴി മെഡിക്കല്‍ സൂപ്രണ്ടിനെ പരിചയമുള്ളതുകൊണ്ട് പ്രൈവറ്റ് വാര്‍ഡെന്ന പേരില്‍ അറിയപ്പെടുന്ന അറപ്പുളവാക്കുന്ന ആ മുറി മാറ്റി, വീ ഐ പി മുറി തന്നെ അലോട്ട് ചെയ്തു കിട്ടി. രോഗിയായിട്ടാണെങ്കിലും വീ ഐ പി ആവുന്നതു ഒരു സുഖമുള്ള ഏര്‍പ്പാടാണു.&lt;br /&gt;&lt;br /&gt;ആശുപത്രി വാസം കാരണം ബ്ലോഗു വായനയും കമന്‍റെഴുത്തും കുറവ്. ഗൂഗിള്‍ റീഡറില്‍ വായിക്കാത്ത പോസ്റ്റുകള്‍ കുമിയുന്നു. പുസ്തകവായന ഉണ്ട്. മാധവിക്കുട്ടിയുടെ ‘മനോമി’ വീണ്ടും വായിച്ചു. കാക്കനാടന്‍റെ&lt;br /&gt;‘ഒറോത’യും കഴിയാറായി. പുനര്‍വായനയില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ കൃതികള്‍ കുറവു്. ആ തോന്നല്‍ മാറ്റാന്‍ ഈ പുസ്തകങ്ങള്‍ക്കും കഴിഞ്ഞില്ല. യാത്രയില്‍ തടിയന്‍ പുസ്തകങ്ങള്‍ കരുതാറില്ല. ലാപ്റ്റോപ്പിലിട്ടു കാണാമെന്നു കരുതി കുറച്ചു സീ ഡികളും എടുത്തിരുന്നു.&lt;br /&gt;നിഴല്‍ക്കുത്ത്, നാടോടിക്കാറ്റ്, ഒരേകടല്‍,ഗുരു, സര്‍ക്കാര്‍, തകരച്ചെണ്ട, ശിങ്കാരവേലന്‍, മൈക്കല്‍ മദനകാമരാജന്‍. ഒന്നും കാണണമെന്നു തോന്നിയില്ല. ഇന്‍വെസ്റ്റിഗേഷനും മരുന്നുകള്‍ക്കുമിടയില്‍, ഏ ആര്‍ റഹമാനും, കുമാര്‍ ഗന്ധര്‍വും ആണു ഇപ്പോഴത്തെ ഹരം.&lt;br /&gt;&lt;br /&gt;വീട്ടുകാരെയും ബന്ധുക്കളെയും ഒന്നും അറിയിച്ചില്ല. ഒന്നു രണ്ട് അടുത്ത സ്നേഹിതരോട് വിവരം പറഞ്ഞു. അതിലൊരാള്‍ 30 കൊല്ലത്തോളമായി ആത്മാര്‍ത്ഥ സുഹൃത്താണു. ഹോസ്പിറ്റലില്‍ ആയെന്നറിഞ്ഞാല്‍ അവന്‍&lt;br /&gt;ഓടി വരും. മുഴുവന്‍ സമയവും കൂടെയുണ്ടാകും. ഡോക്ട്ടേഴ്സിന്‍റെ ഗൂഡ്ഡാലോചനയുടെ ഫലമായി ഇടയ്ക്കിടെ വാങ്ങിക്കേണ്ട മരുന്നുകള്‍, ഐ വീ ഫ്ലൂയിഡ് ഒക്കെ വാങ്ങിത്തരും. ടെസ്റ്റുകള്‍ക്കു പോകുമ്പോള്‍ സ്നേഹിതന്‍&lt;br /&gt;മോറല്‍ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് കൂടെയുണ്ടാവും.&lt;br /&gt;വെറുതേ ഓരോരോ മോഹങ്ങള്‍!.&lt;br /&gt;നാലു കൊല്ലങ്ങള്‍ക്കു മുന്‍പു ഹോസ്പിറ്റലൈസ് ആയപ്പോള്‍ പാലക്കാട്ടുനിന്നും പറന്നെത്തിയ മറ്റൊരു സ്നേഹിതന്‍ കണ്ടിഷന്‍&lt;br /&gt;ചെയ്യിപ്പിച്ചെടുത്ത വേണ്ടാത്ത ശീലങ്ങള്‍!&lt;br /&gt;&lt;br /&gt;ഇവിടെയുള്ള ഈ സ്നേഹിതന്‍, പണ്ട് അവശനായി ലിവറും , ഈസോഫാഗ്ഗസ് വെയിന്‍സും ഒക്കെ പൊട്ടാറായി തിരുവനന്തപുരത്തു ആശുപത്രിയില്‍ കിടപ്പായപ്പോള്‍, രണ്ടുപ്രാവശ്യം ഡെല്‍ഹിയില്‍ നിന്നും ഞാന്‍ ഓടി പിടിച്ചു അവിടെച്ചെന്നു കൂട്ടിരുന്നതിനുള്ള ഒരു പ്രത്യുപകാര കാംക്ഷ മനസ്സിലെ ഏതോ കോണില്‍ ഒളിച്ചു വച്ചിരുന്നത് എന്‍റെ തെറ്റ്.&lt;br /&gt;&lt;br /&gt;മൂന്നാം ദിവസം സ്നേഹിതന്‍ സന്ദര്‍ശകനായി എത്തിയപ്പോള്‍ വിഷമം തോന്നി. പകല്‍ സമയത്തുതന്നെ നല്ലവണ്ണം മദ്യപിച്ചിരിയ്ക്കുന്നു. വേച്ചു വേച്ചു മുറിയില്‍ വന്നു. സോഫാസെറ്റില്‍ പൊടിതൂത്തു മാറ്റാന്‍ തുടങ്ങി. പിന്നെ ഇരുന്നു. രണ്ടു മിനിട്ട് കഴിയുമ്പോള്‍ വീണ്ടും എണീയ്ക്കും , പിന്നെയും ഇല്ലാത്ത സാങ്കല്‍പ്പിക പൊടി തുടയ്ക്കും, പിന്നെയും ഇരിയ്ക്കും. ഇതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.നേരത്തേ വന്നു കാണാന്‍ പറ്റാതിരിയ്ക്കാനുള്ള കാരണങ്ങള്‍ പറഞ്ഞു:&lt;br /&gt;&lt;br /&gt;എം ബീ ബീ എസ്സ് എന്റ്രന്‍സിനു പഠിയ്ക്കുന്ന മകനു ഉച്ചയ്ക്കു പറോട്ടയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുക്കണം; ഒരു തമിഴന്‍ ഓഫീസറുമായുള്ള അപ്പോയിന്മെന്‍റ് നാലാമത്തെ പ്രാവശ്യവും മാറ്റിവയ്ച്ചാല്‍ ആയാള്‍ എന്തു കരുതും ?; ആശുപത്രി വളപ്പില്‍ കാര്‍ പാര്‍ക്കു ചെയ്യാനുള്ള പ്രയാസങ്ങള്‍!; നാട്ടില്‍നിന്നും ഭാര്യ എത്തുന്നതിനു മുന്‍പു തിരക്കിട്ടു നടത്തേണ്ട ഹൌസ്കീപ്പിങ്; ബോസിന്‍റെ മകളുടെ സെപ്റ്റംബറിലുള്ള കല്യാണത്തിനു ഒരു സര്‍പ്രൈസ് ഗിഫ്റ്റായി കൊടുക്കേണ്ട ഇന്‍വിറ്റേഷന്‍ കാര്‍ഡിന്‍റെ മ്യൂറല്‍ പെയിന്‍റിങ് ഡിസൈനിങ്.&lt;br /&gt;&lt;br /&gt;ഹൈദ്രാബാദിലും, മസ്കറ്റിലും,പാലക്കാട്ടും, തിരുവനന്തപുരത്തും ഉള്ള ഞങ്ങളുടെ ഉറ്റ സ്നേഹിതന്മാരെ ഇവന്‍ ഞാന്‍ അഡ്മിറ്റായ ദിവസം തന്നെ ഫോണില്‍ പ്രത്യേകം പ്രത്യേകം വിളിച്ചു ഈ കാരണങ്ങളൊക്കെ അറിയിച്ചിരുന്നു. അവനിതെല്ലാം ഇന്‍ കൊഹെറന്‍റായി പറഞ്ഞപ്പോള്‍ എന്‍റെ സ്നേഹിതന്മാര്‍ക്കു അത്ഭുതം തോന്നിയിരുന്നില്ല.&lt;br /&gt;&lt;br /&gt;“ ഹരിത്തേ, നീ ചുമ്മാ പ്രതീക്ഷിക്കരുതു്. അവനൊരു രോഗിയാണെന്നു കരുതണം. നിന്നെക്കാള്‍ അവനിപ്പോഴിഷ്ടം മദ്യത്തെയാണു. ഒറ്റയ്ക്കു കിട്ടുമ്പോള്‍, അവന്‍റെ ഈ തരികിടകളൊക്കെ നമുക്കു മനസ്സിലാവും എന്നു&lt;br /&gt;പറഞ്ഞേയ്ക്കൂ. എന്താണു ഉദ്ദേശമെന്നു ചോദിച്ചു നോക്ക്. റ്റ്രൈ റ്റു ഹെല്‍പ്പ് ഹിം എഗൈന്‍” പാലക്കാട്ടുകാരന്‍ സ്നേഹിതന്‍.&lt;br /&gt;&lt;br /&gt;“ അവനെ അവന്‍റെ പാട്ടിനു പോവാമ്പറയെടേ, അവനില്ലാതെ കാര്യങ്ങള്‍ നടക്കൂല്ലേ” തിരുവനന്തപുരം സ്നേഹിതന്‍.&lt;br /&gt;ഇങ്ങോട്ടു വരാന്‍ തുനിഞ്ഞ സ്നേഹിതന്മാരെ നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു.&lt;br /&gt;&lt;br /&gt;സ്നേഹിതന്‍ എനിയ്ക്കു വേണ്ടി കുറെ പറോട്ട , ബീഫ് ഫ്രൈ, അച്ചപ്പം, നേന്ത്രപ്പഴം, മിക്ചര്‍, കപ്പലണ്ടി മുട്ടായി, എന്നിങ്ങനെ മലയാളിക്കടയില്‍ കിട്ടുന്ന ജങ് ഫുഡ് മുഴുവനും കൊണ്ടു വന്നിട്ടുണ്ട്.&lt;br /&gt;“ എനിയ്ക്കിതൊന്നും കഴിയ്ക്കാന്‍ പാടില്ലല്ലോടാ,ഫാസ്റ്റിങ് ഷുഗര്‍ 436 ആയിരുന്നു.”&lt;br /&gt;&lt;br /&gt;മദ്യലഹരിയില്‍ സ്നേഹിതന്‍ സോഫയില്‍ ഇരുന്നു ഉറങ്ങാന്‍ തുടങ്ങി. ചെറിയ രീതിയില്‍ കൂര്‍ക്കം വലിയും തുടങ്ങി. ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകമെന്ന ആഗോളപ്രശ്നത്തില്‍ ഇന്നു ഏതു ജില്ലയാണ്&lt;br /&gt;ഹര്‍ത്താലാഘോഷിയ്ക്കുന്നതെന്നറിയാന്‍ ഉള്ള ജിജ്ഞാസ കാരണം ഞാന്‍ റ്റി വി ഓണ്‍ ചെയ്തു. ശബ്ദം കേട്ടു സ്നേഹിതന്‍ ഞെട്ടി ഉണര്‍ന്നു.&lt;br /&gt;“ രാത്രി ഞാന്‍ ഇവിടെ കിടക്കേണ്ട കാര്യമൊന്നുമില്ലല്ലോ”&lt;br /&gt;പിറുപിറുക്കുന്നതു പോലെ അവന്‍ പുലമ്പി. വീണ്ടും മയക്കത്തിലോട്ടു മടങ്ങി. അള്‍റ്റ്രാ സൌണ്ട് റിപ്പോര്‍ട്ടും, റ്റി എം റ്റിയ്ക്കുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറുമായി മുറിയിലെത്തിയ റെസിഡന്‍റ് ഡോക്റ്റര്‍, സ്നേഹിതന്‍റെ വാതുറന്നുള്ള ഉറക്കം കണ്ട് ആംഗ്യഭാഷയില്‍ എന്താ സംഭവം എന്നു ചോദിച്ചു. ഏതോ സിനിമയിലെ മോഹന്‍ ലാലിനെ അനുകരിച്ച് കണ്ണുകളിറുക്കി ഞാന്‍ പറഞ്ഞു,“ചുമ്മാ”&lt;br /&gt;&lt;br /&gt;അഞ്ചു മണിവരെ ഈ മയക്കം സ്നേഹിതന്‍ തുടര്‍ന്നു. എനിയ്ക്കു സഹതാപവും വെറുപ്പും ദേഷ്യവും ഒക്കെക്കൂടി കൂട്ടിക്കുഴഞ്ഞു സ്റ്റ്രെസ്സ് ഫീലു ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇടയ്ക്കു മയക്കം തെളിഞ്ഞു ചോദിച്ചു,&lt;br /&gt;‘രാത്രി കഞ്ഞി കൊണ്ടു വരണോ?”&lt;br /&gt;മറുപടി കേള്‍ക്കുന്നതിനു മുന്‍പുതന്നെ വീണ്ടും മയക്കത്തിലോട്ട് മറിഞ്ഞു. സ്നേഹിതന്‍റെ മകന്‍റെ ഫോണ്‍ അഞ്ചര മണിയ്ക്കു വന്നു. ഉണര്‍ന്നു സ്നേഹിതന്‍.&lt;br /&gt;‘ മോനു വെശക്കുന്നെന്നു’.&lt;br /&gt;തണുത്തു മരവിച്ച പറോട്ടയും , ബീഫ് ഫ്രൈയും, മറ്റു പലഹാരങ്ങളുമായി പുത്രസ്നേഹത്തിന്‍റെ ഹാങ്ങോവറില്‍, മെടിക്കല്‍ എന്‍റ്റ്രന്‍സിനു പഠിയ്ക്കുന്ന മോനുള്ള ലഞ്ചുമായി സ്നേഹിതന്‍ യാത്രപറഞ്ഞു&lt;br /&gt;&lt;br /&gt;‘ എടേയ് എന്താവശ്യമുണ്ടെങ്കില്‍ പറയണം, കേട്ടോ’.&lt;br /&gt;&lt;br /&gt;ഇന്നു, ആശുപത്രിവാസത്തിന്‍റെ ആറാം നാള്‍, സ്നേഹിതന്‍റെ വരവും പ്രതീക്ഷിച്ചു, ഒരു വീ ഐ പി രോഗിയെന്ന നാട്യത്തില്‍ ഞാന്‍.....&lt;br /&gt;&lt;br /&gt;ആരാണെന്നു പോലും അറിയാതെ, എന്നെ സ്നേഹിയ്ക്കുന്നു എന്നു ഞാന്‍ കരുതുന്ന ബൂലോകത്തെ കുറച്ചു സ്നേഹിതര്‍ക്കു വേണ്ടി ഈ വരികള്‍ ഇവിടെ കുറിയ്ക്കട്ടെ!&lt;br /&gt;&lt;br /&gt;സ്നേഹത്തോടെ,&lt;br /&gt;ഹരിത്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-1832837730116149751?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/1832837730116149751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=1832837730116149751' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/1832837730116149751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/1832837730116149751'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/07/blog-post.html' title='സ്നേഹിതനേ.... സ്നേഹിതനേ'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-2545573707072292439</id><published>2008-06-26T01:19:00.009+05:30</published><updated>2008-06-26T19:27:46.649+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ടെ കണേശാ ഡേയ്</title><content type='html'>“ടെ കണേശാ ഡേയ്”&lt;br /&gt;&lt;br /&gt;അടക്കിയ സ്വരത്തില്‍ താത്തയുടെ സ്ഥിരം സ്റ്റൈല്‍ പിന്‍വിളി. കാലില്‍ ഗാംഗ്രീനടിച്ചു കിടപ്പായിപ്പോയി ഹരിഹരസുബ്ബ്രഹ്മണ്യയ്യര്‍ എന്ന സട കൊഴിഞ്ഞ സിംഹം. ഇല്ലെങ്കില്‍ ഈ എണ്‍പത്തി അഞ്ചാം വയസ്സിലും ഒരു ഒറ്റമുണ്ടും ഖദര്‍ ഷര്‍ട്ടുമിട്ടു വെളുത്ത കുറ്റിത്താടിയും ചൊറിഞ്ഞു, ആരും കാണാത്ത തക്കം നോക്കി വീട്ടില്‍ നിന്നും ഒറ്റ മുങ്ങു മുങ്ങുമായിരുന്നു. വടിയും പാതിതുറന്ന വായയും റ്റ്രേഡുമാര്‍ക്ക്. വച്ചു വിടുന്നതു പഴയ ന്യൂസ് റീലില്‍ ഗാന്ധിജി ഉപ്പു സത്യാഗ്രത്തിനു പോകുന്ന സ്പീഡില്‍.ചെന്നു നില്‍ക്കുന്നതോ ചന്ദ്രന്‍പിള്ളയുടെ ചായക്കടയില്‍. അല്ലെങ്കില്‍ ശാന്താ ബേക്കറിയില്‍.&lt;br /&gt;&lt;br /&gt;“കണേശാ ഡേയ്, രെണ്ട് ജിലേബി, കൊഞ്ചം ഓമപ്പൊടി, അന്ത കൊച്ചു കവര്‍ കാരാബൂന്ദി. പോതുംടാ. വാങ്കീട്ടു വാടാ.”&lt;br /&gt;ആജ്ഞാപിയ്ക്കുന്ന മട്ടില്‍ സിംഹം, പാവം യാചിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;“താത്താ, അവ്വയാര്‍ കേള്‍ക്കണ്ട”&lt;br /&gt;&lt;br /&gt;തെരുവിലെ കുട്ടികള്‍ സുന്ദരാംബാള്‍ എന്ന എന്‍റെ പാട്ടിയ്ക്കിട്ടിട്ടുള്ള ഓമനപ്പേരാണു അവ്വയാര്‍. വെയ്പ്പു പല്ലാണെങ്കിലും നല്ല ചേലുള്ള ചിരിയാണു വെളുത്തു മെലിഞ്ഞ എന്‍റെ സുന്ദരി അവ്വയാര്‍ക്ക്. കാപ്പിപ്പൊടി കളറിലുള്ള നാര്‍മടിപ്പുടവയും ചുറ്റി മയിലിന്‍റെ നീലനിറമുള്ള ബ്ലൌസുമിട്ട്,കൈ നിറയെ സ്വര്‍ണ്ണ വളകളും, കഴുത്തില്‍ അടുക്കു മാലകളും ധരിച്ചു അണിഞ്ഞൊരുങ്ങി മതിലിനരികിലെ വാട്ടര്‍ റ്റാങ്കിന്‍റെ മുകളില്‍ കയറി അങ്ങനെ നില്‍ക്കുന്നു പാട്ടി. അപ്പുറത്തെ വീട്ടിലെ ഓമനമാമിയുടെ കൂടെ സംസാരിക്കാനാണു ഈ പ്രയത്നം.&lt;br /&gt;&lt;br /&gt;“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ ചെയ്യുന്നതു അത്ത്ര സരിയാണോ? ഡയബറ്റിക്സുള്ള ആള്‍ അഹാരം ഇങ്ങനെ കഴിയ്ക്കാമ്മോ?”&lt;br /&gt;&lt;br /&gt;ഓമന മാമി പാകിസ്താനിലെ ഇന്ത്യന്‍ എമ്പസിയിലെ നയതന്ത്രജ്ഞയെപ്പോലെ വിദഗ്ദ്ധമായി ഒഴിഞ്ഞു.&lt;br /&gt;&lt;br /&gt;“അതു പിന്നെ സുന്ദരാമ്മ പറയണതു തന്നെ ശരി. എന്തരായാലും അപ്പൂപ്പനു ഇത്തറയും പ്രായമായെല്ല്. അതുകൊണ്ട് പോട്ടെന്നു വയ്ക്കീ. ഇഷ്ടമുള്ളത് കഴിയ്ക്കിറ്റ്”&lt;br /&gt;&lt;br /&gt;അതു ശരി. കട്ടിലില്‍ കിടന്നു ഒന്നിനും രണ്ടിനും പോകും എന്നു പറഞ്ഞു പാട്ടി താത്തായ്ക്കു ആഹാരവും വെള്ളവും റേഷനാക്കിയ ന്യൂസ് ഓമനമാമിയ്ക്കു കിട്ടിയിരിയ്ക്കുന്നു. ഇതു എന്‍റെ അമ്മയുടെ പണിതന്നെ. സംശയം വേണ്ട.വീട്ടില്‍ ഇങ്ങനെ സര്‍വാഭരണ വിഭൂഷിതയായി അവ്വയാര്‍ വിലസുന്നതു അമ്മയ്ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. പത്തു മുപ്പതു കൊല്ലമായി ആ ചൊരുക്കു സഹിയ്ക്കുന്നു. അമ്മ ഇടയ്ക്കിടെ ഇങ്ങനെയുള്ള വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ അപ്പുറത്തും ഇപ്പുറത്തും ലീക്കു ചെയ്തു പാട്ടിയെ പാരവയ്ച്ചു സമാധാനിയ്ക്കാറുണ്ട്.&lt;br /&gt;&lt;br /&gt;“ഓമ്മന്നേ, നിന്നക്കു ഇദൊക്കെ പറയാം. കട്ടില്‍ വൃത്തികേടാക്കുമ്പോള്‍ നാന്‍ തന്നെ വേണ്ടേ ക്ലിനാക്കാന്‍? നീ വരികയ്യില്ലല്ലോ?”&lt;br /&gt;“അതില്ല”&lt;br /&gt;ഓമനമാമി തന്ത്രപരമായി പിന്മാറി.&lt;br /&gt;&lt;br /&gt;ഞാന് ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. ഭാര്യ പുറകില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അകത്തു നിന്നും വീണ്ടും പതിഞ്ഞ സ്വരം.&lt;br /&gt;&lt;br /&gt;“ ടെ കണേശാ ഡേയ്”&lt;br /&gt;ദയനീയമായ ഓര്‍മ്മപ്പെടുത്തല്‍.&lt;br /&gt;&lt;br /&gt;പാട്ടി ഓമനമാമിയുമായുള്ള ചര്‍ച്ചയ്ക്കു ഒരു കമേഴ്സിയല്‍ ബ്രേക്കു കൊടുത്തിട്ടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.&lt;br /&gt;&lt;br /&gt;“ ഗണേശാ എങ്കേപ്പോറേഡാ? ആസ്പത്താല്‍ കൂട്ടീട്ടു പോറേയാ? തിറുമ്പി വറുമ്പോത് നാലു മൊഴം പിച്ചിപ്പൂ കിച്ചിപ്പൂ മാലൈയെതാവത് വാങ്കീട്ടു വാ.”&lt;br /&gt;വണ്ടി ഗിയറിട്ടു മുന്നോട്ടാഞ്ഞപ്പോള്‍ പിറകിലുരുന്നു അവള്‍ പിറുപിറുത്തു.&lt;br /&gt;&lt;br /&gt;“കെളവിയ്ക്കു പിച്ചിപ്പൂവും മുല്ലപ്പൂവും! നമ്മള്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോണ കാര്യം ഓമനമാമീടെ മുമ്പി വെളമ്പണം.അത്രേയുള്ളൂ”&lt;br /&gt;&lt;br /&gt;ഡോ. ബിന്ദുവിന്‍റെ ക്ലിനിക്കില്‍ ഭാര്യയുടെ എക്സാമിനേഷന്‍ കഴിയാന്‍ കാത്തിരിയ്ക്കുംപ്പോള്‍ തോളില്‍ ശക്തമായ ഒരു അടി കിട്ടി. ഞെട്ടി. ജോര്‍ജ് ജോസഫ്.&lt;br /&gt;“പട്ടാ എന്തെടാ ഇവിടെ?”&lt;br /&gt;“ ജോര്‍ജേ?”&lt;br /&gt;“ ഭാര്യ രണ്ടാമതും പെറ്റു. എന്നാ പറയാനാ. രണ്ടും പെണ്ണാ”&lt;br /&gt;ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ മുന്നില്‍ വച്ചു എന്തു കള്ളം പറയാനാ? മൂന്നു കൊല്ലമായി. മക്കള്‍ ആയിട്ടില്ല. ഭാര്യ ഡോക്ടറെ കാണാന്‍ അകത്തു പോയിരിക്കുന്നെന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;“പട്ടാ , ഡേ സത്യം പറയെടാ..കൊഴപ്പം നിനക്കല്ലേടാ?അല്ലെങ്കിലും പട്ടന്മാരു ഫിങ് ഫിങിനു പണ്ടേ മോശമാ...അതല്ലേ പട്ടരു തൊട്ട പെണ്ണും......”&lt;br /&gt;കൂടുതല്‍ പറയാന്‍ സമ്മതിച്ചില്ല.പണ്ടേ ഇവനൊരു ലൂസ് കാനന്‍ ആണു. എട്ടാം ക്ലാസ്സില്‍ വച്ചു ഒരു പാട്ടുണ്ടാക്കി.&lt;br /&gt;&lt;br /&gt;“ അട്ടക്കുളങ്ങര എട്ടില്‍ പഠിക്കണ&lt;br /&gt;പട്ടന്‍റെ കൊട്ടയിലട്ട കേറീ”&lt;br /&gt;&lt;br /&gt;അതെന്‍റെ നെറ്റിയില്‍ ഒട്ടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഭാര്യ ഡോക്ടറുടെ മുറിയില്‍ നിന്നും തലകുനിച്ചു നടന്നു വരുന്നു.&lt;br /&gt;&lt;br /&gt;“ഹൌ ഇസ് യുവര്‍ ഗ്രാന്‍ഡ് ഫാദര്‍?” ശാന്താ ബേക്കറിക്കാരന്‍റെ കുശലാന്വേഷണം. താത്തയുടെ കട്ട്ലെറ്റ് റെസിപ്പി ഹിറ്റായത്രേ. ആഫ്റ്റര്‍ ആള്‍, മുപ്പതു കൊല്ലം കല്‍ക്കട്ടായില്‍ കേറ്ററിങ് കമ്പനി നന്നായി നടത്തിയ ആളല്ലേ താത്ത. അവ്വയാറിനു അതും പുച്ഛം.&lt;br /&gt;&lt;br /&gt;“എന്നാ കമ്പനി? ചമയ്ക്കല്‍ താനേ തൊഴില്‍”&lt;br /&gt;&lt;br /&gt;തിരിച്ചെത്തിയപ്പോള്‍ ഓമനാ സുന്ദര സംവാദം മതിലിനക്കരെ ഇക്കരെ നിന്നും മാറി വരാന്തയില്‍ ആയിരിയ്ക്കുന്നു.കാക്കത്തോള്ളായിരാമത്തെ പ്രാവശ്യം പാട്ടി ഓമന മാമിയോടു ചോദിച്ചു,&lt;br /&gt;&lt;br /&gt;“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ പതിനെട്ടു കൊല്ലം അവിടെ അവളുടെ കൂടെ താമസിച്ചിട്ടു ഇപ്പോള്‍ എന്‍റെ കൂടെ ഇരിയ്ക്കാന്‍ നാണമില്ലേ?”&lt;br /&gt;“അതു ശരിയാ സുന്ദരാമ്മേ”&lt;br /&gt;“ആ ചാരു മജുംദാരുടെ കൂടെ ഇയ്യാള്‍ക്കും ശെത്തു പോയ്ക്കൂടായിരുന്നോ ഓമന്നേ?”&lt;br /&gt;“ചാരു മജുംദാറല്ല സുന്ദരാമ്മേ, ചാരുലതാ മജുംദാര്‍”&lt;br /&gt;ഓമന മാമിയുടെ ജനറല്‍ നോളഡജ്.&lt;br /&gt;പാട്ടി, ചത്തുപോയ ചാരുലതയുടെ വിഷയം വീണ്ടും വീണ്ടും എടുത്തിടുമ്പോള്‍ താത്ത എന്ന സിംഹം ചുള്ളിക്കാടിന്‍റെ കവിത വായിച്ചു വിഷാദരോഗിയായിപ്പോയ ബു. ജീ യേപ്പോലെ മൌനം കുടിച്ചു, വെളുത്ത താടിചൊറിഞ്ഞു, വായ പകുതി തുറന്നു, ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ അസ്തിത്വ ദുഖവും പേറി ശൂന്യതയെ നോക്കിയിരിയ്ക്കും.&lt;br /&gt;&lt;br /&gt;ക്ലിനിക്കില്‍ നിന്നും തിരിച്ചു വന്നു, ആരും കാണാതെ ജിലേബി കൊടുത്തു കഴിഞ്ഞപ്പോള്‍,താത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ടെ കണേശാ ഡേയ്, എതുക്കെടാ നീ ഇത്തിന പെരിയ തപ്പു പണ്ണറതു?”&lt;br /&gt;താത്തയുടെ സ്വരത്തിനു സഹതാപത്തിന്‍റെ മണം.&lt;br /&gt;പിന്നെ പാതാളക്കിണറിന്‍റെ അനന്തമായ ആഴത്തില്‍ നിന്നും ഞാന്‍ തന്നെ എന്നെ വിളിച്ചു,&lt;br /&gt;“ടെ കണേശാ ഡേയ്”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2545573707072292439?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2545573707072292439/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2545573707072292439' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2545573707072292439'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2545573707072292439'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/06/blog-post_26.html' title='ടെ കണേശാ ഡേയ്'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-2603624521378148730</id><published>2008-06-24T08:48:00.005+05:30</published><updated>2008-06-24T10:44:03.123+05:30</updated><category scheme='http://www.blogger.com/atom/ns#' term='തോന്നല്‍'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>ഭാഷാപോഷിണിയില്‍</title><content type='html'>ഇന്നലെ ഭാഷാപോഷിണിയുടെ മേയ് 2008 ലക്കം കാണാനിടയായി. ‘മലയാളം ബ്ലോഗുലോകം’ എന്ന പേരില്‍ പതിനെട്ടു പേജില്‍ ആറു ലേഖനങ്ങള്‍.&lt;br /&gt;&lt;br /&gt;1. തിരമൊഴി: പി.പി. രാമചന്ദ്രന്‍&lt;br /&gt;2. മലയാളിയുടെ ബൂജീവിതം: സി. എസ്. വെങ്കിടേശ്വരന്‍.&lt;br /&gt;3. ഇ-എഴുത്തും ഈയെഴുത്തും: ഇ.പി.രാജഗോപാലന്‍.&lt;br /&gt;4. വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പ്പുകള്‍: കുമാര്‍.എന്‍.എം.&lt;br /&gt;5. മലയാളം ബ്ലോഗ്: കലേഷ് കുമാര്‍.&lt;br /&gt;6. ശ്രീമദ് ഇ.എം.എസ്.അഷ്ടോത്തരശതനാമ സ്തോത്രം: രാജേഷ് ആര്‍. വര്‍മ&lt;br /&gt;&lt;br /&gt;മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനത്തോടൊപ്പം പത്രാധിപക്കുറിപ്പും കൊടുത്തിട്ടുണ്ട്. കലാകൌമുദി മലയാളബ്ലോഗുകളെക്കുറിച്ചു പരത്തിയ തെറ്റിധാരണകള്‍ മാറ്റാന്‍ കഴിയുന്ന ഗൌരവമുള്ള ലേഖനങ്ങളാണിവ.&lt;br /&gt;&lt;br /&gt;ഈ ലേഖനങ്ങളെക്കുറിച്ചു ബൂലോകത്തു ചര്‍ച്ച നടന്നോ എന്നു അറിയില്ല. (യാത്രയില്‍ ആയതുകൊണ്ട് ബ്ലോഗു വായന കുറവ്. അതേകാരണം കൊണ്ടുതന്നെ സ്കാന്‍ ചെയ്തിടാനും കഴിയുന്നില്ല. സൌകര്യപ്പെടുന്നവരാരെങ്കിലും ഒന്നു സ്കാന്‍ ചെയ്ത് ലിങ്ക് കൊടുക്കുമോ?)&lt;br /&gt;&lt;br /&gt;താല്പര്യമുള്ളവര്‍ക്കു വായിയ്ക്കാന്‍ വേണ്ടി ഈ സൂചന ഇവിടെ പോസ്റ്റുന്നു എന്നേയുള്ളൂ. ലേഖനങ്ങളെക്കുറിച്ചു ബൂലോ‍കത്തിനുള്ള പ്രതികരണങ്ങള്‍ ഭാഷാപോഷിണിയെ അറിയിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു ഒരു തോന്നല്‍. വിവാദങ്ങള്‍ക്കപ്പുറത്തും ബൂലോകപ്രതികരണശേഷിയ്ക്കു എത്തിപ്പെടാമല്ലോ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5966787351867614179-2603624521378148730?l=aksharapacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharapacha.blogspot.com/feeds/2603624521378148730/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5966787351867614179&amp;postID=2603624521378148730' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2603624521378148730'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5966787351867614179/posts/default/2603624521378148730'/><link rel='alternate' type='text/html' href='http://aksharapacha.blogspot.com/2008/06/blog-post_24.html' title='ഭാഷാപോഷിണിയില്‍'/><author><name>ഹരിത്</name><uri>http://www.blogger.com/profile/00803814289577176424</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://3.bp.blogspot.com/-l2iKNd1U27M/TkELVPs3sgI/AAAAAAAAAWY/hn4ioPpxuKo/s220/DSC00584.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5966787351867614179.post-7953233827553365197</id><published>2008-06-13T21:35:00.004+05:30</published><updated>2008-06-13T23:29:20.589+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ഇന്‍ ഡിഫെന്‍സ് ഒഫ് അനോണീസ്</title><content type='html'>കെ പീ സുകുമാരന്‍ അഞ്ചരക്കണ്ടിസാറിന്‍റെ &lt;a href="http://kpsukumaran.blogspot.com/2008/06/blog-post_13.html"&gt;ശിഥിലചിന്തകളില്‍ &lt;/a&gt;ഇട്ട ഒരു കമന്‍റ് അത്യാവശ്യം അക്ഷരത്തെറ്റുകള്‍ തിരുത്തി ഇവിടെയും കൊടുക്കുന്നു:&lt;br /&gt;&lt;br /&gt;അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. (സ്വയം നിയന്ത്രണം ഒഴിച്ച്!) . ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല. അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.&lt;br /&gt;&lt;br /&gt;ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.&lt;br /&gt;&lt;br /&gt;ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ ഇമേജിന്‍റെ പ്രശ്നമില്ലാതെ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ.&lt;br /&gt;&lt;br /&gt;ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? അഥവാ സ്വന്തം പേരില്‍ അഭിപ്രായം പറഞ്ഞാല്‍ എന്തെല്ലാം പുലിവാലുണ്ടാവുമെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല. ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല.&lt;br /&gt;&lt;br /&gt;പട്ടാള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശ
